Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈക്കൽ ജാക്സൻ ജീവിച്ചിരുന്നെങ്കിലും പുറംലോകം കാണാതെ ജയിലിനുള്ളിൽ തന്നെ കഴിയേണ്ടി വന്നേനെ; പോപ്പ് ചക്രവർത്തി പീഡിപ്പിക്കാത്ത കുട്ടികൾ ഇല്ലെന്ന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന ഡോക്യുമെന്ററി റിലീസായി; കണ്ണീരോടെ അനേകം കുട്ടികൾ രംഗത്ത്

മൈക്കൽ ജാക്സൻ ജീവിച്ചിരുന്നെങ്കിലും പുറംലോകം കാണാതെ ജയിലിനുള്ളിൽ തന്നെ കഴിയേണ്ടി വന്നേനെ; പോപ്പ് ചക്രവർത്തി പീഡിപ്പിക്കാത്ത കുട്ടികൾ ഇല്ലെന്ന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന ഡോക്യുമെന്ററി റിലീസായി; കണ്ണീരോടെ അനേകം കുട്ടികൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ജീവിച്ചിരുന്ന കാലത്ത് തന്നെ ഏറെ ലൈംഗിക പീഡനക്കേസുകൾ പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന് എതിരെ ഉയർന്ന് വന്നിരുന്നു. എന്നാൽ മരിച്ച ശേഷം അദ്ദേഹത്തിനെതിരെയുള്ള ഇത്തരം പേര്ദോഷങ്ങൾ വർധിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അദ്ദേഹത്തെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയായ 'ലീവിങ് നെവർലാൻഡ് സിക്കൻസ് സൻഡാൻസ്' ലാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്. ജാക്സൻ തങ്ങളെ പീഡിപ്പിച്ചിരുന്നുവെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് നിരവധി കുട്ടികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. പോപ്പ് ചക്രവർത്തി തഞ്ചവും തരവും ഒത്ത് വന്നാൽ പീഡിപ്പിക്കാത്ത കുട്ടികൾ കുറവാണെന്നും വെളിപ്പെടുത്തപ്പെട്ടിരിക്കുകയാണ് ഈ ഡോക്യുമെന്ററിയിലൂടെ.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ജാക്സൻ ജീവിച്ചിരുന്നുവെങ്കിൽ പുറംലോകം കാണാതെ ജയിലിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്ന അനുമാനവും ഇതിനെ തുടർന്നുണ്ടായിട്ടുണ്ട്.ഉട്ടാഹിലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ വെള്ളിയാഴ്ചയായിരുന്നു ഈ ഡോക്യുമെന്ററി ആദ്യമായി പ്രദർശിപ്പിച്ചിരുന്നത്. നാല് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി യുകെയിൽ എച്ച്ബിഒ ചാനൽ 4ലൂടെയാണ് പുറത്ത് വിടുന്നത്. തങ്ങൾക്ക് ജാക്സനിൽ നിന്നും നേരിടേണ്ടി വന്ന പീഡനാനുഭവങ്ങൾ ഈ ഡോക്യുമെന്ററിയിലൂടെ ചുരുളഴിച്ച് നിരവധി കുട്ടികളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

ജാക്സന്റെ പീഡനത്തിന് ഇരകളായവർക്ക് പുറമെ ഇതിന് സാക്ഷ്യം വഹിച്ചവരും ഈ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തലുകളുമായെത്തി ഏവരെയും ഞെട്ടിച്ചിരുന്നു. അതിനാൽ ജാക്സന് എതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും റിപ്പോർട്ടുണ്ട്. താൻ ജാക്സന് ലൈംഗിക പ്രവർത്തികൾ സാധിച്ച് കൊടുത്താൽ പകരം ആഭരണങ്ങൾ വാങ്ങിച്ച് തരുമായിരുന്നുവെന്നാണ് ഒരു ഇരയായ എം.ജെ. ഗേവ് പ്രതിരകരിച്ചിരിക്കുന്നത്. എന്തിനേറെ തന്നെ വ്യാജ വിവാഹത്തിന് വരെ അദ്ദേഹം തന്നെ വിധേയരാക്കാറുണ്ടായിരുന്നുവെന്നും ഗേവ് ആരോപിക്കുന്നു.

വാഡ് റോബിൻസൻ, ജെയിംസ് സേഫ്ചക്ക് എന്നിവർക്ക് ജാക്സനിൽ നിന്നുമേറ്റ പീഡനങ്ങളിലാണ് ഡോക്യുമെന്ററി കൂടുൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തങ്ങളെ ഈ താരം ബലാത്സംഗം ചെയ്യുക വരെ ചെയ്തിരുന്നുവെന്ന് കുട്ടികൾ വെളിപ്പെടുത്തുന്നു. എന്നാൽ താൻ ആരെയും പീഡിപ്പിച്ചില്ലെന്നായിരുന്നു ജാക്സൻ ജീവിച്ചിരുന്ന കാലത്ത് ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരുന്നത്. ജാക്സൻ മരിച്ച് ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ എസ്റ്റേറ്റും ഇതേ നിലപാടാണ് ഇപ്പോഴെടുക്കുന്നത്. പുതിയ ഡോക്യുമെന്ററി ലോഞ്ച് ചെയ്ത് അധികം കഴിയുന്നതിന് മുമ്പ് തന്നെ റോബ്സനും സേഫ്ചക്കും ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. എന്നാൽ തങ്ങളുടെ പ്രിയ ഗായകന്റെ യഥാർത്ഥ മുഖം കൂടുതൽ വ്യക്തമായ ഞെട്ടലിലാണ് മൈക്കൽ ജാക്സന്റെ ആരാധകർ ഇപ്പോൾ. 2009 ജൂൺ 25 നായിരുന്നു അമിതമായ മയക്കുമരുന്നും മദ്യവും കഴിച്ച് അവശനിലയിലായ ജാക്സൻ മരിച്ചത്. എന്നും വിവാദങ്ങളുടെ കളിക്കൂട്ടുകാരനായ ജാക്സന്റെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP