പത്മഭൂഷനും നൽകി ആദരിച്ചു; ഇനി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മോഹൻലാലിന് നിരസിക്കാൻ പറ്റുമോ? എങ്ങനെയും തിരുവനന്തപുരത്തിന്റെ എംപി ബിജെപി ആകണം എന്നാഗ്രഹിക്കുന്ന സംഘപരിവാർ മോഹൻലാലിനെ ഊരാക്കുടുക്കിൽ ചാടിക്കുമെന്ന് സൂചിപ്പിച്ചു പുരസ്ക്കാര പ്രഖ്യാപനം; സ്ഥാനാർത്ഥി ഇല്ലാതെ അലയുന്ന ഇടതുമുന്നണി നമ്പി നാരായണനിൽ കണ്ണു വെച്ചപ്പോൾ പത്മ നൽകി അതിന് തടയിട്ടു; പത്മപുരസ്ക്കാര പ്രഖ്യാപനം വഴിമരുന്നിടുന്നത് പതിവില്ലാത്ത രാഷ്ട്രീയ ചർച്ചകൾക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണത്തെ പത്മപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത് ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കവേയാണ്. അതുകൊണ്ട് തന്നെ ഇത്തവണ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിൽ രാഷ്ട്രീയം കണ്ടവർ ഏറെയാണ്. ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്മുഖിനും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും ഭാരതരത്ന നൽകിയതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ബംഗാളിൽ നിന്നും കൂടുതൽ ലോക്സഭാ സീറ്റുകൾ നേടണമെന്ന ആഗ്രഹം കൊണ്ടു കൂടിയാണ് പ്രണബ് മുഖർജിക്ക് രാഷ്ട്രത്തിന്റെ പരമോന്നത പുരസ്ക്കാരം നൽകിയതിലൂടെ പ്രതിഫലിക്കുന്നത്. ഇതു കൂടാതെ മറ്റ് പുരസ്ക്കാരങ്ങൾക്ക് പിന്നിലും ബിജെപിയുടെ രാഷ്ട്രീയം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്.
മലയാളത്തിൽ നിന്നും പുരസ്ക്കാരങ്ങൾ ലഭിച്ച മോഹൻലാലിന്റെയും നമ്പി നാരായണന്റെയും കാര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമാണ്. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം പലതവണ നിലപാട് അറിയിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ പേര് സജീവമായി നിൽക്കുന്ന വേളയിലാണ് പത്മഭൂഷൻ പുരസ്ക്കാരവും തേടിയെത്തുന്നത്. ഇതോടെ ഇനി മോദി ആവശ്യപ്പെട്ടാൽ ലാൽ എങ്ങനെ സ്ഥാനാർത്ഥിത്വം നിരസിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മോഹൻലാലിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ബിജെപിയിൽ ശക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിക്ക് വിജയപ്രതീക്ഷയുള്ള സീറ്റാണ് തിരുവനന്തപുരം.
ഇവിടെ സ്ഥാനാർത്ഥിയില്ലെന്നതാണ് ആകെയുള്ള പ്രശ്നം. അതുകൊണ്ടാണ് ലാലിനെ പരിഗണിക്കുന്നത്. ആർഎസ്എസ് നിലപാടും മോഹൻലാലിനൊപ്പമാണ്. എന്നാൽ ബിജെപി. സ്ഥാനാർത്ഥിയാകാൻ മോഹൻലാൽ ഇതുവരെ സമ്മതംമൂളിയിരുന്നില്ല. പ്രധാനമന്ത്രി മോജിയെ കൊണ്ട് ലാലിൽ സമ്മർദ്ദം ചെലുത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമ നടക്കുന്നത്. എൻ എസ് എസിനും മോഹൻലാലിനോടുള്ള താൽപ്പര്യമാണ്. ഇതോടെയാണ് പുരസ്ക്കാരം ലഭിച്ച താരത്തെ സ്ഥാനാർത്ഥിയാക്കാനുള്ള സമ്മർദ്ദം നടക്കുമോ എന്ന ആശങ്കയും ഉയരുന്നത്. തന്റെ മേഖള സിനിമ ആണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയതാണ്. എന്നാൽ, ഇപ്പോഴത്തെ നിലയില്‍ അദ്ദേഹത്തെ ഊരാക്കുടുക്കിലേക്ക് ആക്കുന്ന വിധത്തിൽ കാര്യങ്ങൾ എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
അതിനിടെ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ലാലോ കുമ്മനമോ അല്ലെങ്കിൽ എൻ എസ് എസ് നോമിനിയെ തിരുവനന്തപുരത്ത് സ്ഥ്ാനാർത്ഥിയാക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയാണ് എൻ എസ് എസ് നിലപാട് എടുക്കുന്നത്. മോഹൻലാൽ ബിജെപി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം അദ്ദേഹത്തിന്റെ പേര് സ്ഥാനാർത്ഥിപ്പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് ലാൽ ബിജെപി.യുമായി അടുക്കുന്നെന്ന പ്രചാരണമുയർന്നത്.
തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് ബിജെപി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാർ ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ പാർട്ടിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം. പ്രിയദർശനാണ് കുഞ്ഞാലിമരയ്ക്കാറിന്റെ സംവിധായകൻ. ആർഎസ്എസ് ചാനലായ ജനംടിവിയുടെ ചെയർമാനാണ് പ്രിയൻ. ലാലിന്റെ അടുത്ത കൂട്ടുകാരനായ പ്രിയനെ കൊണ്ടും പരിവാറുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പ്രിയനോടും രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നു നേരത്തേതന്നെ ലാൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയിൽ പ്രധാനമന്ത്രി മുഖേന സമ്മർദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാർത്ഥിയാകില്ലെങ്കിൽ രാജ്യസഭാംഗമാക്കണമെന്ന് പാർട്ടിയിലുയർന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. സിനിമാ മേഖലയിൽ നിന്ന് മോഹൻലാലിനെപ്പോലെ തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ പേരും ചർച്ചയാകുന്നുണ്ട്. പലർക്കൊപ്പം തന്റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തും സുരേഷ് ഗോപി സജീവ ചർച്ചയാണ്. എന്നാൽ തിരുവനന്തപുരത്തേക്ക് മോഹൻലാൽ കഴിഞ്ഞാൽ പരിവാറുകാർക്ക് താൽപ്പര്യം കുമ്മനത്തേയാണ്. കുമ്മനം നിലപാട് എടുത്തിട്ടുമില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് എല്ലാം വിട്ടിരിക്കുകയാണ് കുമ്മനം. ശബരിമല വിഷയം വോട്ടാക്കി മാറ്റാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി കുമ്മനമാണെന്നാണ് പൊതു വിലയിരുത്തൽ.
അതേസമയം പത്മപുരസ്ക്കാരം കിട്ടിയ നമ്പി നാരായണനെ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ പുരസ്ക്കാരം നൽകിയതോടെ ഇടതുസ്ഥാനാർത്ഥി പ്രതീക്ഷകളെ കൂടിയാണ് മോദി കടയ്ക്കൽ വെട്ടിയത്. എന്തായാലും തിരുവനന്തപുരം മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ് ഇരുവരുടെയും സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നത്. മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ സന്ദർശിച്ചത് മുതൽ തുടങ്ങിയതാണ് ബിജെപി ടിക്കറ്ററിൽ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ ഉള്ള ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ബിജെപി ടിക്കറ്റിൽ നടൻ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും വിഷയം ചൂടുള്ള ചർച്ചയാക്കി. വാർത്ത വന്ന പിന്നാലെ മോഹൻലാലിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രിയും ട്വീറ്റ് പങ്കുവെച്ചതോടെ ലാലിന്റെ രാഷ്ട്രീയ പ്രവേശനം യാഥാർത്ഥ്യമാകുന്നെന്നും അഭ്യൂഹങ്ങൾ പരന്നു.
ജന്മാഷ്ടമി ദിനത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിലെത്തി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ചും മോദിയുമൊത്തുള്ള ചിത്രവും മോഹൻലാൽ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 15 മിനിറ്റ് നീണ്ട് നിന്ന് ചർച്ചയിൽ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായുള്ള കാര്യങ്ങളാണ് ചർച്ചയായതെന്നും താരം വ്യക്തമാക്കി.വിശ്വാശാന്തി ഫൊണ്ടേഷന്റെ കീഴിൽ ഒരു കാൻസർ സെന്റർ തുടങ്ങാൻ പോകുന്നുണ്ടെന്നുംഅതിന് മോദി എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇതോടെയാണ് മോഹൻലാൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ പോകുകയാണെന്ന വാർത്തകൾക്ക് ചൂട് പിടിച്ചത്. ദേശീയ മാധ്യമമായ ഡെക്കാൻ ഹെരാൾഡ് ആയിരുന്നു വാർത്ത ആദ്യം പുറത്തുവിട്ടത്. ഇതോടെ സോഷ്യൽ മീഡിയ വാർത്ത ഏറ്റെടുത്തു. നേരത്തേ തന്നെ സംഘപരിവാർ നിലപാട് പുലർത്തിയ താരം ഒടുവിൽ ബിജെപി കാമ്പിൽ എത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പരന്നത്. ബിജെപി ടിക്കറ്റിൽ ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് നിന്ന് ലാൽ മത്സരിക്കുമെന്ന് ആർഎസ്എസ് നേതാവ് വെളിപ്പെടുത്തിയെന്നായിരുന്നു ഡെക്കാൻ ഹെരാൾഡ് വാർത്ത. ഇതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാധ്യമത്തോട് നേതാവ് വ്യക്തമാക്കി. ഇതോടെയാണ് ലാലിന്റെ പേര് തിരുവനന്തപുരത്തെ ബിജെപി ടിക്കറ്റിലേക്ക് പറഞ്ഞു കേട്ടത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍