കെ സി വേണുഗോപാലിന്റെ സ്ഥാനാരോഹണം ഏറ്റവും ക്ഷീണം ഉണ്ടാക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് തന്നെ; ചെന്നിത്തലയെക്കാളും ഉയർന്ന എൻഎസ്എസ് ബന്ധം കൂടിയായതോടെ പ്രതിപക്ഷ നേതാവിന്റെ നില പരുങ്ങലിൽ; ഐ ഗ്രൂപ്പിന്റെ മേലങ്കി അഴിച്ചു മാറ്റി ഉമ്മൻ ചാണ്ടിയോട് കൂടുതൽ അടുപ്പം കാട്ടി വേണുഗോപാലും; ഉമ്മൻ ചാണ്ടിയെ എങ്ങനേയും എംപിയാക്കി ഡൽഹിക്കയച്ച് കേരളത്തിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനുള്ള ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം എന്നും രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയാണ് നിന്നത്. കെ കരുണാകരനും ആന്റണിയുമായിരുന്നു എൺപതുകളിൽ കോൺഗ്രസിലെ എതിർ ഗ്രൂപ്പുകളുടെ പടനായകർ. അത് പിന്നീട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി. കെ കരുണാകരന്റെ അന്ത്യത്തോടെയാണ് വിശാല ഐ ഗ്രൂപ്പെന്ന ആശയവുമായി കരുണാകരന്റെ ശിഷ്യരെല്ലാം ചെന്നിത്തലയ്ക്ക് പിന്നിൽ അണിനിരന്നത്. കോൺഗ്രസ് ഹൈക്കമാണ്ടിലെ സ്വാധീനമാണ് ഐ ഗ്രൂപ്പിലെ നേതാവിനെ എന്നും നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ട് മാത്രമാണ് ചെന്നിത്തല പടനായകനായത്. ഇവിടേക്കാണ് അതിശക്തനായി കെ സി വേണുഗോപാൽ എത്തുന്നത്. കേരളത്തിൽ ഒരു കോൺഗ്രസ് നേതാവിനെ എത്താനാകാത്ത ഉയരത്തിലാണ് ആലപ്പുഴയുടെ എംപി. രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായി പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായി കെസി മാറുമ്പോൾ അത് തകർക്കുന്നത് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹമാണ്.
എൻഎസ്എസുമായുള്ള അടുപ്പമാണ് ചെന്നിത്തലയുടെ എന്നുമുള്ള കരുത്ത്. എന്നാൽ ചെന്നിത്തലയേക്കാൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് താൽപ്പര്യമുള്ള മുഖമാണ് കെസിയുടേത്. ചെന്നിത്തലയോട് പഴയ താൽപ്പരം പെരുന്നയ്ക്ക് ഇന്നില്ല. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ചെന്നിത്തല നടത്തിയ പ്രസ്താവനകൾ സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു. എൻ എസ് എസിനെ ആർ എസ് എസാക്കി ചിത്രീകരിക്കുന്ന ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് ചെന്നിത്തല നിലപാട് എടുത്തുവെന്ന പരിഭവം അവർക്കുണ്ട്. ഇതിനിടെയാണ് കോൺഗ്രസിലെ പുതിയ അനിഷേധ്യനേതാവായി വേണുഗോപാൽ മാറുന്നത്. കോൺഗ്രസിലെ സുപ്രധാന തീരുമാനങ്ങളെ എല്ലാം സ്വാധീനിക്കുക സംഘടനാ ജനറൽ സെക്രട്ടറിയാണ്. ഈ പദവിയിൽ വേണുഗോപാൽ എത്തുമ്പോൾ നിരവധി പേർ ചെന്നിത്തല പക്ഷത്ത് നിന്ന് വേണുഗോപാലിനൊപ്പം അടുക്കും. ഇത് ചെന്നിത്തലയ്ക്ക് തിരിച്ചടിയുമാകും. ഗ്രൂപ്പുകൾക്ക് അതീതനായി നിൽക്കാനാണ് വേണുഗോപാലിന്റെ തീരുമാനം. ഐ ഗ്രൂപ്പിലെ വലിയ വിഭാഗത്തിന്റെ പിന്തുണ നേടി ഉ്മ്മൻചാണ്ടിയോട് അടുക്കാനാകും വേണുഗോപാൽ ശ്രമിക്കുക.
ആലപ്പുഴ ലോക്സഭയിൽ വേണുഗോപാൽ മത്സരിക്കില്ല. പകരം പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കും. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ വിഷ്ണുവിനെ പിന്തുണച്ച് ലോക്സഭയിലേക്ക് എത്തിക്കുന്നതിലൂടെ ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുക്കാനാണ് വേണുഗോപാൽ ആഗ്രഹിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ലോക്സഭയിലേക്ക അയച്ച് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി പദം ഉറപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയുണ്ടാകുന്നത്. കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ മാറ്റുന്നതിന് പിന്നിൽ ചെന്നിത്തല സ്വപ്നം കാണുന്നത് എന്താണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഇതിനെ പൊളിക്കാൻ എൻഎസ്എസിന്റെ ഗുഡ് ബുക്കിലുള്ള വേണുഗോപാലിനെ തന്നെ ഉയർത്തിക്കാട്ടും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടായാൽ വേണുഗോപാലിനെ ഉമ്മൻ ചാണ്ടി പിന്തുണയ്ക്കും. ഇത് ഉറപ്പാക്കാനുള്ള എല്ലാ സഹായവും ഇനി വേണുഗോപാൽ എ ഗ്രൂപ്പിന് ചെയ്തു കൊടുക്കും. സംഘടനാ ജനറൽ സെക്രട്ടറിയായതോടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്വാധീനം ചെലുത്താൻ വേണുഗോപാലിന് കഴിയും.
ദേശീയരാഷ്ട്രീയത്തിൽ സജീവമായിരുന്ന മുൻപ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് പോലും ലഭിക്കാത്ത പദവിയാണ് കെ.സി വേണുഗോപാലിനെ തേടിയെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ഏറ്റവും സീനിയറായ ജനറൽസെക്രട്ടറിമാർക്ക് മാത്രം നൽകുന്ന പദവിയാണ് താരതമ്യേന ജൂനിയറായ കെ.സി വേണുഗോപാലിന് രാഹുൽ സമ്മാനിച്ചിരിക്കുന്നത്. പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകുമ്പോഴൊക്ക രാഹുൽ ഗാന്ധിയുടെ ദൂതനായി അയക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്ത് തീർത്ത കെ.സിക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് രാഹുൽ നൽകിയത്. പണിയെടുക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമെന്ന് മുമ്പും പലപ്പോഴും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട് താനും. ഗോവയിലും , തെലുങ്കാനയിലും കർണാടകയിലും, എല്ലാം പ്രതിസന്ധിഘട്ടങ്ങളിൽ കെ.സി വേണുഗോപാലിനെയാണ് രാഹുൽ അയച്ചയത്. കർണാടകയിൽ ശക്തരിൽ ശക്തനായ ബിജെപി നേതാവ് യെദിയൂരപ്പയ്ക്ക് തക്കമറുപടി നൽകുവാനും തിരിച്ചടികൾ നൽകുവാനും കെ.സി ഉണ്ടായിരുന്നു. രാജസ്ഥാനിലും മികവ് കണ്ടു. അങ്ങനെ രാഹുലിന്റെ ഏറ്റവും വിശ്വസ്തനായി മാറിയാണ് വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിലെ പ്രധാനിയാകുന്നത്.
കെ സി വേണുഗോപാൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ സുപ്രധാന പദവിയിലേക്ക് ഉയരുമ്പോൾ സംസ്ഥാന കോൺഗ്രസിലെ അധികാരഘടനയിലും ചെറുതല്ലാത്ത മാറ്റങ്ങളും അടിയൊഴുക്കുകളും സംഭവിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്റണി എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന സംസ്ഥാന കോൺഗ്രസിന്റെ ഉൾപ്പാർട്ടി ബലാബലങ്ങളിൽ പുതിയൊരു പവർഹൗസ് കൂടി ഉസൃഷ്ടിക്കുന്നതാണ് കെസിയുടെ വരവ്. ആന്റണിയുടെ കാലം കഴിഞ്ഞു. ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലും സജീവമാകും. എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ 'സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി' സംഘടനാപരമായി ഏറെ ഉയർന്ന പദവിയാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. അങ്ങനെ നോക്കിയാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയേക്കാൾ ഒരുപടി മേലെയാകും കോൺഗ്രസിൽ ഇനി കെ സി വേണുഗോപാലിന്റെ സ്ഥാനം. കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ കെ ആന്റണിക്ക് പുറമേയുള്ള ഏക മലയാളിയും. അങ്ങനെ പാർട്ടിയുടെ നയരൂപീകരണത്തിലെ സ്വാധീനമുപയോഗിച്ച് തനിക്ക് പിന്നിലുള്ളവരുടെ എണ്ണം കൂട്ടാനും കെസിക്ക് കവിയും.
രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലുമുള്ള ഭരണപരിചയം, കർണ്ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനം ഇതൊക്കെയാണ് കെസിയെ കുതിക്കാൻ തുണയ്ക്കുന്നത്. ഐ ഗ്രൂപ്പിലെ തിരുത്തൽവാദി യുവതുർക്കിയായി രാഷ്ട്രീയജീവിതം തുടങ്ങിയ കെ സി വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് പിന്നീട് ഉയർന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായതോടെ ഗ്രൂപ്പിനതീതമായ പരിവേഷം കാത്തുസൂക്ഷിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഇടയ്ക്കൊരു കൈ നോക്കിയെങ്കിലും നടന്നില്ല. ഇതിന് പാരവച്ചത് ചെന്നിത്തലയാണെന്ന പരാതി കെസിക്കുണ്ട്. സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒന്നാകെ അണിനിരത്താൻ രമേശ് ചെന്നിത്തലയ്ക്ക് ആകുന്നില്ലെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം എടുത്ത നിലപാടുകൾ ശരിയായില്ലെന്നും പൊതുവേ അഭിപ്രായവുമുണ്ട്. ഈ സാഹചര്യം ചർച്ചയാക്കിയാകും കൃത്യസമയത്ത് വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിലെ അമരക്കാരനാവുക. ഇത് മുഖ്യമന്ത്രി പദം തന്നെയാകുമെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്.
കെപിസിസിയിലെ രണ്ടാം നിര നേതാക്കൾക്കിടയിലുള്ള തന്റെ സ്വാധീനം ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി ഉയർത്താൻ ഇനി കെ സി വേണുഗോപാലിനാകും. ഒരു കാലത്ത് എകെ ആന്റണി സംസ്ഥാന കോൺഗ്രസിൽ നിർണ്ണായക തീരുമാനമെടുക്കാൻ ശേഷിയുള്ള നേതാവായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് പെട്ടെന്നൊരു ദിവസം വിമാനത്തിൽ തിരുവനന്തപുരത്ത് പറന്നിറങ്ങി, കെ കരുണാകരനിൽ നിന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആന്റണിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. ഇതിന് സമാനമായതൊക്കെ വേണുഗോപാലിന്റെ കാര്യത്തിലും സംഭവിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗവും പ്രതീക്ഷിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയും ചക്കളത്തിപ്പോരും തുടരുന്നപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ കെസിയെ ഹൈക്കമാണ്ടി നിയോഗിക്കാനും സാധ്യത ഏറെയാണ്. ഇതെല്ലാം മനസ്സിൽ വച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ വിഷ്ണുനാഥിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും.
അതിനിടെ ശബരിമല സമരത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് പോരടിച്ച പ്രയാർ ഗോപാലകൃഷ്ണനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും ചർച്ചയായിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രയാറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ചരടുവലികൾ സജീവമാണ്. എൻഎസ്എസും പ്രയാറിന് അനുകൂലമാണ്. ആലപ്പുഴയിൽ വേണുഗോപാൽ മത്സരത്തിൽ നിന്ന് പിന്മാറിയാൽ വിഷ്ണുനാഥും പ്രയാറും തമ്മിലാകും പ്രധാന മത്സരം. എന്നാൽ ആരാകും മത്സരിക്കുകയെന്ന തീരുമാനത്തെ സ്വാധീനിക്കുക വേണുഗോപാലിന്റെ മനസ്സ് തന്നെയാകും. 2014 ൽ രണ്ടാം വട്ടവും ആലപ്പുഴയിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തിയ കെ.സി വേണുഗോപാൽ അവിടെ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് രാഹുലിന്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കുന്നത്.കെ.എസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ കെ.സി വേണുഗോപാലിനെ കണ്ടെടുക്കുന്നത് ലീഡർ കെ.കരുണാകരനാണ്.1989 ൽ നായനാർ സർക്കാരിന്റെ കാലത്ത് കെ.സിക്ക് ഏറ്റ മർദ്ദനങ്ങൾ ദേശീയശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തുടർന്ന് കരുണാകരന്റെ പ്രീയപ്പെട്ട ശിഷ്യരിൽ ഒരാളായി മാറിയ കെസി വേണുഗോപാൽ രാഷ്ട്രീയത്തിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇടതിന് വളക്കൂറുള്ള ആലപ്പുഴയെ കോൺഗ്രസിനായി മെരുക്കിയെടുത്തതും കെ.സിയുടെ ഊർജസ്വലതയാണ്. ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ഭംഗിയായി നിർവ്വഹിക്കുന്നതിലുള്ള കെ.സിയുടെ മിടുക്കാണ് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. രാഷ്ട്രീയത്തിൽ 55 വയസ് എന്നത് ഒരു പ്രായമേ അല്ലയെന്നിരിക്കെയാണ് ഈ നേട്ടമെന്നതും എടുത്ത് പറയേണ്ടതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുകളിലേക്ക് കെ.സി വളരുമ്പോൾ കേരളത്തിലെ ഗ്രൂപ്പ്സമവാക്യങ്ങളും മാറിമറിയും.
Stories you may Like
- പുതുപ്പള്ളിയിൽ തോൽവി മുന്നിൽ കണ്ട് എം വി ഗോവിന്ദൻ മുൻകൂർ ജാമ്യമെടുത്തു
- ട്രബിൾഷൂട്ടറുടെ റോളിൽ ഇനിയും കെസിയുണ്ടാകും; ഡികെ വേദനയിൽ തന്നെ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- ബിജെപി കോൺഗ്രസ് ഒത്തുകളിയെന്ന പിണറായിയുടെ ആരോപണം തമാശ; കെ സി വേണുഗോപാൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്