കേരളത്തിൽ 18 സീറ്റും ഉറപ്പാക്കണമെന്ന് പ്രിയങ്കയുടെ കർശന നിർദ്ദേശം; വിജയം ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കാനുള്ള സാധ്യത ഉയരുന്നു; തൃശൂരിൽ വി എം സുധീരന്റെ പേരു സജീവമാക്കുന്നതും വിജയ സാധ്യത കണക്കിലെടുത്ത്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ വേണുഗോപാലിന് പകരം വിഷ്ണുനാഥിനെ ആലപ്പുഴയിൽ ഇറക്കാൻ നീക്കം; വടകരയിൽ അഭിജിത്തിനും വയനാട്ടിൽ സിദ്ദിഖിനും തന്നെ കൂടുതൽ സാധ്യത; ചാലക്കുടി നോട്ടമിട്ട് ബെന്നി ബെഹന്നാനും ബാബുവും; കോൺഗ്രസ് സീറ്റ് ചർച്ചകളുടെ ചൂടിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് കിഴക്കൻ യുപിയുടെ ചുമതലയാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിട്ടുള്ളത്. ഇതിനൊപ്പം കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെടും. കോൺഗ്രസിന് തൂത്തുവാരാൻ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ എഐസിസി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെടും. സ്ഥാനാർത്ഥി ചർച്ചകളുടെ ഭാഗവുമാകും. കേരളത്തിൽ 18 സീറ്റിൽ യുഡിഎഫ് ജയിക്കണമെന്നാണ് പ്രിയങ്ക കേരള നേതാക്കൾക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. 14 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കേരളത്തിൽ നിന്ന് ജയിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
ഇതോടെ ഉമ്മൻ ചാണ്ടിയുടെയും വി എം. സുധീരന്റെയും ഉൾപ്പെടെ പേരുകൾ മത്സരരംഗത്തേക്ക് വീണ്ടും ഉയർന്നുവരുന്നു. ഉമ്മൻ ചാണ്ടി മത്സരിക്കാൻ വിമുഖത കാട്ടുന്നുണ്ട്. എന്നാൽ ഇടുക്കിയിൽ മത്സരിക്കണമെന്ന് ഉമ്മൻ ചാണ്ടിയോട് പ്രിയങ്ക ആവശ്യപ്പെടും. ഉമ്മൻ ചാണ്ടിക്ക് അനുയോജ്യമായ മണ്ഡലം കോട്ടയമാണ്. നിലവിൽ അത് കേരള കോൺഗ്രസിന്റെ പക്കലാണ്. അതുകൊണ്ട് ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് ആവശ്യം. ഏത് സീറ്റിൽ നിന്നാലും ഉമ്മൻ ചാണ്ടി ജയിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസിന് ജയിക്കാനാകും. അതുകൊണ്ട് തന്നെ ഇടുക്കിയിൽ ജോയ്സ് ജോർജിനെ തോൽപ്പിച്ച് സീറ്റ് യുഡിഎഫ് പക്ഷത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗാപാലും ഒഴിച്ചുള്ള സിറ്റിങ് എംപിമാരെല്ലാം വീണ്ടും കളത്തിലിറങ്ങുമെന്ന് ഏറക്കുറെ ധാരണയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്ത് യു.ഡി.എഫിന് മൊത്തത്തിൽ ഉണർവ്വുണ്ടാക്കുമെന്ന വികാരവും ശക്തമായിട്ടുണ്ട്. മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്. കോട്ടയത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുകയും കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിന് പകരം ഇടുക്കി നൽകുകയുമെന്ന ഫോർമുലയും കോൺഗ്രസിനകത്ത് ചർച്ചയാവുന്നു. എന്നാൽ ഇടുക്കിയിൽ ഉമ്മൻ ചാണ്ടിക്ക് സാധ്യത ഏറെയുള്ളതു കൊണ്ട് ഇത്തരമൊരു നീക്കം വേണ്ടെന്നാണ് പൊതുവേ ഉയരുന്ന നിലപാട്. ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), കെ.വി. തോമസ് (എറണാകുളം), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവരാണ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞതവണ കൈവിട്ട തൃശ്ശൂർ തിരിച്ചുപിടിക്കാൻ വേണ്ടിവന്നാൽ വി എം. സുധീരൻ മത്സരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. താൻ മത്സരത്തിനില്ലെന്ന് സുധീരൻ പറയുന്നുണ്ടെങ്കിലും ഹൈക്കമാൻഡിനെ സുധീരൻ ധിക്കരിക്കില്ല. സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായതിനാൽ കെ.സി. വേണുഗോപാൽ ഇനി മത്സരിക്കാൻ സാധ്യതയില്ല. വേണുഗോപാലിനെ തിരഞ്ഞെടുപ്പു രംഗത്തുനിന്നുമാറ്റിയാൽ ആലപ്പുഴയിൽ എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥിന് സാധ്യത തെളിയും. ചാലക്കുടിയിൽ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിന് മുൻതൂക്കമുണ്ട്.
കഴിഞ്ഞപ്രാവശ്യം തോറ്റ പി.സി. ചാക്കോ ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് പ്രാദേശിക പരിപാടികളിൽ പങ്കെടുത്തുതുടങ്ങി. സിറ്റിങ് എംഎൽഎയായിട്ടും അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കുന്നതും ജയസാധ്യത മുന്നിൽ കണ്ടാണ്. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര മണ്ഡലത്തിൽ കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനാണ് മുൻഗണന. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.പി. അനിൽകുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.
ചാലക്കുടിയിലേക്ക് കെപി ധനപാലനെ പരിഗണിക്കാനും സാധ്യതയുണ്ട്. എ ഗ്രൂപ്പിൽനിന്നുതന്നെ മുന്‍മന്ത്രി കെ. ബാബുവും ചാലക്കുടിക്കായി ശ്രമിക്കുന്നുണ്ട്. അങ്കമാലിക്കാരനായ രാഷ്ട്രീയത്തിലിറങ്ങിയ ബാബു, ചാലക്കുടിയിലൂടെ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള ടി.എൻ. പ്രതാപന്റെ പേരും ചാലക്കുടിയിൽ ചർച്ചയാകുന്നുണ്ട്. പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനുമായി മാത്യു കുഴൽനാടൻ ചാലക്കുടിക്കായി രംഗത്തുണ്ട്. സീറ്റ് എ വിഭാഗത്തിന്റേതാണെന്നും ചെറുപ്പക്കാരനെയാണ് പരിഗണിക്കുന്നതെങ്കിൽ ജെയ്സൺ ജോസഫിന് കൊടുക്കണമെന്നും വാദിക്കുന്നവരുമുണ്ട്.
പത്തനംതിട്ടയിലേക്ക് പക്ഷേ പി.ജെ. കുര്യനും നോട്ടമിട്ട് നിൽക്കുന്നുണ്ട്. യു.ഡി.എഫ് ഉറച്ച കോട്ടയായി കണക്കാക്കുന്ന വയനാട് മണ്ഡലത്തിൽ അന്തരിച്ച എം.ഐ. ഷാനവാസിന്റെ ഒഴിവിലേക്ക് പലരും നോട്ടമിട്ട് നിൽക്കുന്നു. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, എം.എം.ഹസ്സൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ. കാസർകോട്ട് മുൻ എംപി അന്തരിച്ച ഐ. രാമറൈയുടെ മകൻ സുബ്ബണ്ണറൈയാണ് പരിഗണനയിൽ. കണ്ണൂരിൽ സതീശൻ പാച്ചേനിയും അബ്ദുള്ളക്കുട്ടിയുമാണ് മുന്നിൽ. പാലക്കാട്ട് ഷാഫി പറമ്പിൽ എംഎൽഎയുടെയും വി.കെ. ശ്രീകണ്ഠന്റെയും പേരുകളുയരുമ്പോൾ, എറണാകുളത്ത് കെ.വി. തോമസിന് പകരം അപ്രതീക്ഷിതമായി ഹൈബി ഈഡൻ എംഎൽഎയുടെ പേരുമുയർന്നുവന്നിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍