Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിന്തൽമണ്ണ കോടതി കേസ് പരിഗണിക്കാൻ വിസമ്മതിച്ച്് പുലാമന്തോൾ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാൽ തിരൂർ കോടതിയിൽ എത്തി; കേസടുക്കാൻ നേരം അഭിഭാഷക ഹാജരാകാത്തതിനാൽ പരിഗണിച്ചില്ല; വീട്ടിൽ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാൻ ചാടിയിറങ്ങിയ കനകദുർഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തിൽ

പെരിന്തൽമണ്ണ കോടതി കേസ് പരിഗണിക്കാൻ വിസമ്മതിച്ച്് പുലാമന്തോൾ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാൽ തിരൂർ കോടതിയിൽ എത്തി; കേസടുക്കാൻ നേരം അഭിഭാഷക ഹാജരാകാത്തതിനാൽ പരിഗണിച്ചില്ല; വീട്ടിൽ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാൻ ചാടിയിറങ്ങിയ കനകദുർഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ശബരിമലയിൽ പ്രവേശിച്ച അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ ഇപ്പോഴും സർക്കാർ അഭയ കേന്ദ്രത്തിൽ. ഭർത്താവിന്റെ വീട്ടിൽ കയറാൻ സാചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് ഇത്. ഭർതൃവീട്ടിൽ കയറാൻ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹർജി ഇന്നലെ കോടതി പരിഗണിച്ചില്ല. കനകദുർഗയുടെ അഭിഭാഷക ഹാജരാകാത്തതിനെത്തുടർന്ന് മാറ്റിയ കേസ് ഇന്നു പരിഗണിച്ചേക്കും.

പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം പുലാമന്തോൾ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാൽ ചുമതലയുള്ള തിരൂർ കോടതിയിൽ ഇന്നലെ കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. കേസ് പരിഗണനയ്ക്കു വന്നില്ലെന്നാണു കനകദുർഗയുടെ ബന്ധുക്കൾ നൽകുന്ന വിവരം. ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് കേസിനും മറ്റും കാരണം. കനക ദുർഗ പെരിന്തൽമണ്ണ അഭയകേന്ദ്രത്തിൽ തുടരുന്നു. കുട്ടികളെ കാണാനും വീട്ടിൽ പ്രവേശിക്കാനും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കനക ദുർഗ. തിങ്കളാഴ്ച രാത്രി ആണ് കനക ദുർഗയെ പൊലീസ് പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ് സെന്ററിലേക്ക് മാറ്റിയത്. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.

കോടതി നിർദ്ദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്‌നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചാൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെയും തീരുമാനം. കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തിൽ കനക ദുർഗയെ ഒപ്പം താമസിപ്പിക്കാൻ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്.

ഭർതൃമാതാവിൽനിന്ന് മർദ്ദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കനകദുർഗ. ചൊവ്വാഴ്ച തിരികെ എത്തിയപ്പോൾ ഭർതൃകുടുംബം ഇവരെ പുറത്താക്കിയതെന്നാണ് ആരോപണം. പൊലീസ് സുരക്ഷയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് കനകദുർഗ്ഗ ഇപ്പോൾ കഴിയുന്നത്. ശബരിമല ദർശനം കഴിഞ്ഞയാഴ്ച പുലർച്ചെ വീട്ടിലത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പരാതി.ുണ്ച്. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടർന്ന് കനകദുർഗയുടെ പരാതിയെത്തുടർന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിർത്തിയതിനും മർദ്ദിച്ചതിനും ഭർതൃമാതാവിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവൻ സമയ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ശബരിമലയിൽ പ്രവേശനം നേടിയ ബിന്ദുവും കനക ദുർഗയും സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അതിന് ശേഷവും കനകദുർഗയെ വീട്ടിൽ കയറ്റാൻ കഴിയില്ലെന്ന നിലപാടാണ് ഭർത്താവ് എടുത്തത്. ഇതാണ് നിയമ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP