സ്‌കൂളിൽ യൂണിറ്റ് സെക്രട്ടറി; കോളേജിൽ രാഷ്ട്രീയ മികവിനൊപ്പം വോളിബോളിലും താരം; സമരവീര്യം ലീഡറുടെ കണ്ണിൽ പെട്ടതോടെ ശുക്രനുദിച്ചു; കരുണാകരന്റെ കളരിയിൽ നിന്ന് പുറത്ത് പോയത് തിരുത്തൽവാദവുമായി; ലോക്‌സഭയിലെ ഇടപെടലിലൂടെ രാഹുലിന്റെ വിശ്വസ്തനായപ്പോൾ കിട്ടിയത് ദേശീയ രാഷ്ട്രീയത്തിലെ വമ്പൻ ഉത്തരവാദിത്തങ്ങൾ; കർണാടകവും രാജസ്ഥാനും പിടിച്ച് എത്തുന്നത് കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി പദവിയിലും; കേരളാ സ്‌റ്റേറ്റിൽ ഇനി കെസി കോൺഗ്രസിൽ ഒന്നാം നമ്പറുകാരൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ തീച്ചൂളയിൽ നിന്ന് കരുത്താർജ്ജിച്ചതാണ് കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതം. പുന്നപ്ര വയലാറിന്റെ കമ്മ്യൂണിസ്റ്റ് മനസ്സിനെ അനുകൂലമാക്കിയ കോൺഗ്രസുകാരനാണ് കേരള രാഷ്ട്രീയത്തിൽ കരുണാകരന്റെ കണ്ടെത്തുകളിലൊന്നയാ വേണുഗോപാൽ. ആലപ്പുഴയെ വലതു പക്ഷത്തേക്ക് പകപ്പെടുത്തിയ വേണുഗോപാൽ ഇനി കോൺഗ്രസ് ഹൈക്കമാണ്ടിലെ അമരക്കാരനാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തൻ താനാണെന്ന് അടിവരയിടുകയാണ് പുതിയ പദവിയിലൂടെ കെ സി വേണുഗോപാൽ. ദേശീ രാഷ്ട്രീയത്തിൽ ബിജെപിയുടെ തുടർ ഭരണ മോഹങ്ങളെ വെട്ടിയൊതുക്കിയ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ് ഗഡ് വിജയങ്ങളുടെ കരുത്തിൽ വേണുഗോപാലിനെ കോൺഗ്രസിന്റെ സംഘടനാ ചുമതല ഏൽപ്പിക്കുകയാണ് രാഹുൽ ഗാന്ധി.
കേരളത്തിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച എകെ ആന്റണിക്ക് പോലും പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയാകാൻ കഴിഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും എഐസിസിയിൽ വെറും ജനറൽ സെക്രട്ടറിയാണ്. ഇവിടെയാണ് കെസിയുടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം ചർച്ചയാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അപ്പുറത്തേക്കും കെസി വേണുഗോപാൽ എത്തുകയാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒന്നാം നമ്പർ പദവിയിലേക്ക് എത്താനുള്ള ഹൈക്കമാണ്ട് പിൻബലം തനിക്കുണ്ടെന്ന് വേണുഗോപാൽ ഇതിലൂടെ തെളിയിക്കുകയാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഐ വിഭാഗം വേണുഗോപാലിലേക്ക് ചുരുങ്ങാനും സാധ്യത ഏറെയാണ്.
കരുണാകരന്റെ വിശ്വസ്തനായി തുടക്കം. കെ മുരളീധരനെതിരെ തിരുത്തൽ വാദവുമായി ചെന്നിത്തലയും ജി കാർത്തികേയനും പോരാട്ടത്തിനിറങ്ങിയപ്പോൾ വേണുഗോപാലും ആ പക്ഷത്ത് ഉറച്ചു നിന്നു. മൂന്നാംഗ്രൂപ്പിൽ നിന്ന് സംസ്ഥാന മന്ത്രിയായി. പിന്നെ വിശാല്യ ഐ ഗ്രൂപ്പിന്റെ നേതാവായി. അപ്പോഴും ഐ ഗ്രൂപ്പിലെ എല്ലാവർക്കും മീതെ വേണുഗോപാൽ എത്തുന്നത് രാഹുൽ ഗാന്ധിക്ക് ഈ നേതാവിലുള്ള വിശ്വസ്തതയുടെ തെളിവാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ നേതാക്കളിൽ ഹൈക്കമാണ്ടിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി വേണുഗോപാൽ മാറുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും വേണുഗോപാലിന്റെ വാക്കുകൾ പ്രസക്തമാകും. എല്ലാം തീരുമാനിക്കുന്നതിൽ ഈ നേതാവിനും ഉണ്ടാകും നിർണ്ണായക സ്ഥാനം.
ലോക്‌സഭയിലേക്ക് ആലപ്പുഴയിൽ വീണ്ടും മത്സരിക്കാനും വേണുഗോപാലെത്തും. വിജയിച്ച് ലോക്‌സഭയിൽ വീണ്ടും വേണുഗോപാലെത്തുമ്പോൾ കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം പിടിച്ചെടുത്താൽ അതിനിർണ്ണായ മന്ത്രിപദവിയും വേണുഗോപാലിന് ഉറപ്പാണ്. ഇതിനെല്ലാം കാരണമാകുന്നത് സോണിയയിൽ നിന്ന് രാഹുലിലേക്ക് അധികാരമെത്തിയപ്പോൾ വേണുഗോപാലിന് രാഹുലിൽ നേടിയെടുക്കാനായ വിശ്വാസ്യത തന്നെയാണ്.
കെ എസ് യുവിലൂടെ ഹൈക്കമാണ്ടിലേക്ക്
1963 ഫെബ്രുവരി നാലിന് കണ്ണൂർ ജില്ലയിലെ കണ്ടോന്താറിലാണ് ജനനം. പിതാവ് പരേതനായ കുഞ്ഞികൃഷ്ണൻ നമ്പിയും മാതാവ് ജാനകിയമ്മയുമാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി. സ്‌കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് പയ്യന്നൂർ കോളേജിലെ പഠനകാലത്ത് തുടർച്ചയായി അഞ്ചുവർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് പഠനകാലത്ത് വോളിബോൾ ടീം ക്യാപ്റ്റനും ഒപ്പം യൂണിവേഴ്‌സിറ്റി ടീമംഗവുമായിരുന്നു. മാത്തമാറ്റിക്‌സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനവും പൂർത്തിയാക്കി. ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ എന്ന പേര് ശ്രദ്ധേയമായിക്കഴിഞ്ഞിരുന്നു.
സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായി. അഞ്ചു വർഷം ഇതേ സ്ഥാനത്ത് തുടർന്നു. പിന്നീട് 1992 മുതൽ 2000 വരെ തുടർച്ചയായി എട്ടു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ കരുണാകരന്റെ പ്രിയ അനുയായിയായി മാറിയതായിരുന്നു വേണുഗോപാലിന് കരുത്തായത്. 1996 മുതൽ തുടർച്ചയായി മൂന്നു തവണ (1966, 2001, 2006) ആലപ്പുഴ അസംബ്ലി മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2004-06 കാലയളവിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി. ഇതിനിടെ 2009-ൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും പതിനഞ്ചാം ലോക്‌സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. ലോക്‌സഭാംഗം എന്ന നിലയിൽ പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റി, ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം എന്നിവയ്ക്കായുള്ള കമ്മിറ്റി, റെയിൽവേ കൺവെൻഷൻ കമ്മിറ്റി, കൃഷികാര്യങ്ങൾക്കായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി. എം പി യെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെകൂടി അടിസ്ഥാനത്തിൽ 2011 ജനുവരിയിൽ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സർക്കാരിൽ ഊർജ്ജ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. തുടർന്ന് 2012 ഒക്ടോബറിൽ മുതൽ വ്യോമയാന വകുപ്പിന്റെ സഹമന്ത്രിയായി സ്ഥാനമേറ്റു. എൻ എസ് എസിനും എന്നും പ്രിയപ്പെട്ട നേതാവായിരുന്നു വേണുഗോപാൽ. മന്ത്രി പദവിയിൽ വേണുഗോപാൽ എത്തുന്നതിന് ഇതും പലപ്പോഴും കാരണമായിരുന്നു.
എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ദേശീയ നേതാവായി വേണുഗോപാൽ ഉയരുമ്പോൾ അതിന് കാരണം രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെന്ന ലേബലാണ്. ഗോവയിലും തെലുങ്കാനയിലും കർണ്ണാടകയിലും ഹരിയാനയിലും പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്‌ന പരിഹാരത്തിന് രാഹുൽ നിയോഗിച്ചത് വേണുഗോപാലിനെയായിരുന്നു. കർണ്ണാടകയിൽ ബിജെപി തന്ത്രങ്ങളെ വെട്ടിയരിഞ്ഞ് അധികാരം കോൺഗ്രസിന് കൂടി അവകാശപ്പെട്ടതാക്കിയതും വേണുഗോപാലാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രിയെ കണ്ടെത്തിയതിന് പിന്നിലും വേണുഗോപാലിന്റെ തന്ത്രങ്ങളുണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന അശോക് ഗെഹ് ലോട്ടിനെ രാജസ്ഥാനിലെ ഭരണം രാഹുൽ ഏൽ്പ്പിച്ചത് സച്ചിൻ പൈലറ്റിനെ തന്ത്രത്തിൽ അനുനയിപ്പിച്ചാണ്. കാര്യങ്ങൾ കൈവിട്ടുപോകാതെ നോക്കി സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കിയുള്ള പ്രശ്‌ന പരിഹാരം സാധ്യമാക്കിയത് വേണുഗോപാലാണ്. ഇതിനുള്ള അംഗീകാരമാണ് ഗെഹ് ലോട്ടിന്റെ പകരക്കാരനായുള്ള വേണുഗോപാലിന്റെ നിയമനം.
ലോക്‌സഭയിലെ രാഹുലിന്റെ പ്രിയ സുഹൃത്ത്
2014-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടാമതും ജനവിധിതേടി പ്രതിപക്ഷ നേതൃനിരയിൽ ശക്തമായ സാന്നിദ്ധ്യമായി. രാജ്യത്തെ ജനതയെ ബാധിക്കുന്ന ചെറുതും വലുതുമായ പൊതു വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയും ഇടപെടുകയും അത്തരം ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്തുകയും ചെയ്യുന്ന ജനപ്രതിനിധിയായി. കറതീർന്ന മതേതര നിലപാടുകളിലൂടെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ നേടിയ പൊതുപ്രവർത്തകൻ എന്ന നിലയിൽ ദേശീയതലത്തിൽതന്നെ ശ്രദ്ധ നേടുകയും മതന്യൂനപക്ഷങ്ങളടക്കം എല്ലാ ജനവിഭാഗങ്ങൾക്കുമിടയിൽ സ്വീകാര്യത നേടാനുമായി. തീഷ്ണവും സുതാര്യവുമായ പൊതു നിലപാടുകളിലൂടെ ബിജെപിക്കും കേന്ദ്ര സർക്കാരിനും നേരെ സന്ധിയില്ലാത്ത പോരാട്ടമാണ് വേണുഗോപാലിന്റേത്. ഇതെല്ലാം രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെ പ്രധാനിയായി വേണുഗോപാലിനെ മാറ്റി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തന്ത്രങ്ങളൊരുക്കുന്നതിൽ പ്രധാനിയായി വേണുഗോപാൽ മാറുകയായിരുന്നു.
ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വർഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ യുദ്ധമുഖം തുറന്ന വേണുഗോപാൽ ഒരു വലിയ ജനതയുടെ പ്രതീക്ഷയാണ്. സ്ത്രീസുരക്ഷ, കാർഷിക പുരോഗതി, വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ പരിവർത്തനം, റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം, ഉത്പന്ന സേവന മേഖലകളുടെ ഗുണനിലവാരമുയർത്തൽ തൊഴിലില്ലായ്മ, വിമുക്തഭടന്മാരുടെയും,ജീവനക്കാരുടെയും, പ്രവാസികളുടെയും ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമം, പാർശ്വവത്കരിക്കപ്പെട്ടവർക്കും, ദളിതർക്കും, അവശതയനുഭവിക്കുന്നവരുടെയും ശാക്തീകരണം തുടങ്ങി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടാകാത്ത മേഖലകളില്ല. ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളിൽ തികച്ചും മാതൃകാപരവും ഊർജ്ജസ്വലവും, നിരന്തരവും, അർപ്പിതവുമായ പ്രവർത്തനം. എം പി ഫണ്ട് വിനിയോഗത്തിൽ പതിനഞ്ചാം ലോക്‌സഭയിൽ ദേശീയതലത്തിൽതന്നെ ഒന്നാമതെത്തി. ഇതിനെല്ലാം ഉപരി രാഹുലിന്റെ അടുത്ത സുഹൃത്തെന്ന പദവിയിലേക്ക് ലോക്‌സഭയിലെ നിരന്തര ഇടപെടുലകളിലൂടെ വേണുഗോപോൽ മാറി.
സംസ്ഥാന മന്ത്രിസഭയിൽ പ്രവർത്തിക്കാനവസരം ലഭിച്ചപ്പോൾ ശബരിമല വികസനത്തിന് വനഭൂമി ലഭ്യമാക്കിയതും ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്നതും ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ കനാലുകളുടെ നവീകരണം പൂർത്തിയാക്കിയതും നേട്ടങ്ങളിൽ ചിലതുമാത്രം. കേന്ദ്ര മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ സമ്മാനിച്ചു. വ്യോമയാന മന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് അറുതിവരുത്താനും എയർ ഇന്ത്യ എക്സ്‌പ്രസ് എന്ന സാധാരണക്കാരുടെ വിമാനക്കമ്പനിയെ സമൂല പരിഷ്‌ക്കരണത്തിന് വിധേയമാക്കുകയും ചെയ്തു.
സമര പോരാട്ടത്തിലൂടെ കരുണാകരന്റെ കണ്ണിലുണ്ണിയായി
ഇടതു സർക്കാരുകളുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ നിന്ന് സമരങ്ങൾ നയിക്കുമ്പോൾ നിരവധി തവണ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിക്കേണ്ടിവന്നു. 1989 ൽ നായനാർ സർക്കാരിന്റെ ഭരണകാലത്ത് വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നന്ദാവനം പൊലീസ് ക്യാമ്പിൽ ക്രൂരമർദ്ദനമേറ്റ സംഭവം ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. കെ കരുണാകരന്റെ പ്രിയ യുവ നേതാവായി വേണുഗോപാൽ മാറുന്നത് ഇങ്ങനെയാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന മാർക്ക്ദാനത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് ക്രൂരമായ ലാത്തിച്ചാർജ്ജിനിരയാകേണ്ടിവന്നു. 1998-ൽ കൊല്ലം എസ് എൻ കോളേജ് പ്രശ്‌നത്തിൽ സി പി എം എസ് എൻ ട്രെസ്റ്റിനെതിരെ നടത്തിവന്ന സമരത്തിനും ജനാധിപത്യ ധ്വംസനത്തിനും യൂത്ത് കോൺഗ്രസ് എസ് പി ഓഫീസ് മാർച്ച് നയിച്ചപ്പോഴും ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി. ഇതെല്ലാം വേണുഗോപാലിലെ പോരാട്ട വീര്യത്തെ തുറന്നു കാട്ടി. ഇതോടെ കരുണാകരന്റെ വിശ്വസ്ത സംഘത്തിന്റെ ഭാഗമായി വേണുഗോപാലിനെ മാറ്റി. എം എൽ എ ആയിരിക്കേ ആലപ്പുഴയിൽ വ്യാപാരികളുടെ അകാരണമായ അറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് മർദ്ദിച്ച സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.
പയ്യാവൂർ പഞ്ചായത്തിൽ 2000 ത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ സമരത്തിൽ ഒൻപതു ദിവസം നിരാഹാരമനുഷ്ഠിച്ചു. സംസ്ഥാനമൊട്ടാകെ ചെറുതും വലുതുമായ ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ നയിച്ച രാഷ്ട്രീയ ചരിത്രമുണ്ട്. നിലവിൽ ലോക്‌സഭയിൽ കോൺഗ്രസിന്റെ ഡപ്യൂട്ടി ചീഫ് വിപ്പാണ്. മുൻപ് കേരളാ നിയമസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്നു. എ.ഐ.സി.സി അംഗവും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. ഐക്യരാഷ്ട്ര സഭയുടെ 65 മത് ജനറൽ അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. അമേരിക്ക, ജർമ്മനി, ചൈന, സ്‌പെയിൻ, ബ്രിട്ടൺ തുടങ്ങി പതിനഞ്ചോളം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
സർവ്വകലാശാല ജില്ലാതലങ്ങളിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്ന വോളിബോൾ താരമായിരുന്നു. ഭാര്യ ഡോ.കെ.ആശ, ധനുവച്ചപുരം എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപികയാണ്. മകൻ ഗോകുൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദവിദ്യാർത്ഥിയും, മകൾ പാർവ്വതി സ്‌കൂൾ വിദ്യാർത്ഥിയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍