ഓരോ വോട്ടിങ്ങ് യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റ്; ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്; അത് റീഡ് ചെയ്യാനോ പരിഷ്കരിക്കാനോ കഴിയില്ല; വോട്ടിങ്ങ് മെഷീൻ ഒരു നെറ്റ് വർക്കുമായും കണക്റ്റഡ് അല്ല; അതിനാൽ ഹാക്കിങ്ങ് അസാധ്യം; കൃത്രിമം നടത്താൻ കഴിയും എന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വെല്ലുവിളിച്ചിട്ടും ഏറ്റെടുക്കാൻ ഒരു പാർട്ടിയും തയ്യാറല്ല; ഇന്ത്യൻ വോട്ടിങ്ങ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതം; ബാലറ്റിലേക്ക് മടങ്ങണമെന്ന് വാദം അശാസ്ത്രീയം
കെ വി നിരഞ്ജൻ
ന്യൂഡൽഹി: ഇന്ത്യൻ വോട്ടിങ്ങ് യന്ത്രങ്ങളിൽ നുഴഞ്ഞുകയറി 2014ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന അമേരിക്കൻ ഹാക്കറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിവാദവും കൊടുമ്പിരികൊള്ളുകയാണ്. എന്നാൽ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെ അടിസ്ഥാന ചില വിവരങ്ങൾ മനസ്സിലാക്കിയാൽ വോട്ടിങ്ങ് യന്ത്ര ഹാക്കിങ്ങ് എന്നത് ഒരു കെട്ടുകഥമാത്രമാണെന്ന് മനസ്സിലാക്കാം.
പരസ്പരം കണക്റ്റഡ് ആയ ഒരു നെറ്റ് വർക്കിൽ നുഴഞ്ഞു കയറുക എന്നാണതിന്റെ ഹാക്കിങ്ങ് എന്ന വാക്കിന്റെ അർഥമെന്ന് ഇതുസംബന്ധിച്ച് പഠിക്കുന്ന സന്ദീപ് പാർഥ സാരഥിയെപ്പോലുള്ള ഐടി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി തിരിമറി നടത്തുന്നതിനെയും ഹാക്കിങ് എന്നു പറയാം. വോട്ടിങ് യന്ത്രങ്ങളിൽ അത് സാധ്യമല്ല. കാരണം ഓരോ യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റാണ്. വയേർഡായോ വയർലെസായോ അവ ഒരു ശൃംഖലയുമായും ബന്ധിപ്പിച്ചിട്ടില്ല. ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്. അത് റീഡ് ചെയ്യാനോ പരിഷ്കരിക്കാനോ കഴിയില്ല.
വോട്ടിങ്ങ് മെഷീൻ ഒരു നെറ്റ് വർക്കുമായും കണക്റ്റഡ് അല്ല. അതായത് വോട്ടിങ്ങ് മെഷീൻ പ്രവർത്തിക്കുമ്പോൾ അതിലേക്കോ അതിൽ നിന്നോ വൈദ്യുത കാന്തിക തരംഗങ്ങൾ അകത്തേക്കോ പുറത്തേക്കോ പോകുന്നില്ല. ഒരു ചിഹ്നത്തിൽ അമർത്തുമ്പോൾ അതിൽ സീൽ പതിയുന്ന തരത്തിൽ നിർമ്മിക്കപ്പെട്ട ഇലക്ട്രോണിക്ക് ഉപകരണം ആണ് വോട്ടിങ്ങ് മെഷീൻ. അതിൽ സീൽ പതിപ്പിക്കപ്പെട്ട നിലയിൽ പ്രി-ലോഡ് ചെയ്യാനും കഴിയില്ല.
വോട്ടിങ്ങ്മെഷീൻ പൂർണമായും സുരക്ഷിതം
വോട്ടിങ്ങ് നടക്കുമ്പോൾ പുറത്ത് നിന്ന് കൺട്രോൾ ചെയ്യാൻ, വോട്ടിങ്ങ് മെഷീൻ നെറ്റ്വർക്കുകളുമായി കണക്ട് അല്ലാത്തതിനാൽ അതും സാധ്യമല്ല. റിമോട്ട് നിയന്ത്രണത്തിന് യന്ത്രത്തിൽ വയർലെസ് സങ്കേതമുള്ള ഡിസ്പ്ലേയോ എക്സ്ട്രാ സർക്ക്യൂട്ട് ബോർഡോ സ്ഥാപിക്കണം. ഇലക്ഷൻ കമ്മിഷന്റെ ആദ്യ പരിശോധന കഴിഞ്ഞ് സൂക്ഷിക്കുന്ന യന്ത്രങ്ങൾ മറ്റാർക്കും കൈകാര്യം ചെയ്യാൻ കിട്ടില്ല. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം നടത്താൻ കഴിയും എന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സകല രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാൻ ഒരു പാർട്ടിയും മുന്നോട്ട് വന്നിട്ടില്ല.
വോട്ട് ഡാറ്റ സ്റ്റോർ ചെയ്യുന്ന മെമ്മറി ചിപ്പിൽ തിരിമറി നടത്താൻ മെമ്മറി മാനിപ്പുലേറ്റർ ഐ.സി ഘടിപ്പിക്കണം. അതിന് വോട്ടെടുപ്പിന് ശേഷം കൺട്രോൾ യൂണിറ്റുകൾ തിരിമറിക്കാർക്ക് കിട്ടണം. അത് അസാധ്യമാണ്. വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംങ് റൂമിന് രണ്ട് സുരക്ഷാ വലയങ്ങളുണ്ട്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളും അടുത്തുണ്ടാവും. സ്ട്രോങ് റൂമിന്റെ സീലും പൂട്ടും തകർക്കണം. അതൊന്നും നടക്കില്ല.വോട്ടെടുപ്പിന് മുൻപ് മൈക്രോ ചിപ്പ് മാറ്റണമെങ്കിൽ യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിൽ കയറണം. അത് സാദ്ധ്യമല്ല. മൈക്രോ ചിപ്പ് മാറ്റിയാൽ തന്നെ വോട്ടെടുപ്പിന് മുൻപുള്ള ആദ്യ പരിശോധനയിൽ കണ്ടെത്തും. ആദ്യ പരിശോധനയ്ക്ക് ശേഷം സ്ട്രോംങ് റൂമിൽ കയറി മാറ്റാനും പറ്റില്ല. അവിടെ വോട്ടിങ് യന്ത്രങ്ങൾ പിങ്ക് പേപ്പർ സീൽ പതിച്ചാണ് സൂക്ഷിക്കുന്നത്. ആ സീൽ പൊട്ടിക്കണം.
ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും തമ്മിൽ മാത്രമേ കണക്ട് ചെയ്യാനാവൂ. മറ്റേതെങ്കിലും യന്ത്രവുമായി കണക്ട് ചെയ്താൽ പ്രവർത്തനം തകരാറിലാകും ( എറർ മോദിലാകും )ഡാറ്റാ തിരിമറി നടത്താനുള്ള ട്രോജൻ വൈറസിനെ കടത്തിവിടണമെങ്കിൽ മൈക്രോ ചിപ്പ് റീപ്രോഗ്രാം ചെയ്യണം. ചിപ്പ് ഒറ്റത്തവണയേ പ്രോഗ്രാം ചെയ്യാനാവൂ.അല്ലെങ്കിൽ ചിപ്പ് നിർമ്മാതാവ് ചെയ്യണം. നിർമ്മാതാവ് ട്രോജൻ കടത്തിവിട്ടാൽ ഇലക്ഷൻ കമ്മിഷന്റെ വിദഗ്ദ്ധരുടെ കോഡ് പരിശോധനയിൽ കണ്ടെത്താം.
അവസാന വോട്ടും ചെയ്തശേഷം കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി പ്രോഗ്രാം അവസാനിപ്പിക്കും. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രം സീൽ ചെയ്യും. ക്ലോസ് ബട്ടൺ അമർത്തിയ ശേഷം വോട്ട് ചെയ്യാനാവില്ല. ക്ലോസ് ബട്ടൺ അമർത്തുന്ന സമയം യന്ത്രത്തിലും പോളിങ് ഓഫീസറുടെ ഡയറിയിലും രേഖപ്പെടുത്തും. പിന്നീട് വോട്ട് ചെയ്താൽ അറിയാൻ പറ്റും.
എല്ലാ നെറ്റ് വർക്കുകളിലും കയറാൻ ഹാക്കർമാർക്ക് കഴിയില്ല
ഇനി എല്ലാ നെറ്റ്വർക്കുകളിലും നുഴഞ്ഞുകയറാനും സാധിക്കില്ല. സാധാരണയായി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് നാം കേൾക്കാറുള്ളത്. അതേ സമയം എ.ടി.എം. ബൂത്തുകളിലെ മെഷീനുകൾ എല്ലാം നെറ്റ്വർക്കിൽ ബന്ധിക്കപ്പെട്ടതാണ്. അതുകൊണ്ടാണല്ലൊ നമുക്ക് ഏത് എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നത്. ഈ എ.ടി.എം. ആർക്കെങ്കിലും ഹാക്ക് ചെയ്യാൻ കഴിയുമോ? ഇല്ല. അങ്ങനെ എല്ലാ നെറ്റ്വർക്കുകളിലും നുഴഞ്ഞു കയറാൻ ഹാക്കർമാർക്ക് കഴിയുമായിരുന്നെങ്കിൽ ലോകത്ത് ഇന്റർനെറ്റിൽ ഒന്നും നടക്കില്ലായിരുന്നു.
നമ്മൾ ഒരു പാസ്വേർഡ് അല്ലെങ്കിൽ ഒരു പിൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ അടിക്കുമ്പോൾ അത് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. എന്തായിരുന്നു ആ പാസ്വേർഡ് അല്ലെങ്കിൽ പിൻ നമ്പർ എന്ന് ലോകത്ത് ഒരു ഹാക്കർക്കും മനസ്സിലാക്കാൻ കഴിയില്ല. ഇപ്പോൾ വാട്ട്സാപ്പിൽ അയയ്ക്കുന്ന മെസ്സേജ് പോലും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. അയയ്ക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും അല്ലാതെ മൂന്നാമതൊരാൾക്ക് വാട്ട്സാപ്പ് മെസ്സേജുകൾ വായിക്കാൻ കഴിയില്ല.
ബാലറ്റിലേക്ക് മടങ്ങണമെന്ന വാദം ബാലിശം
ഇന്ത്യയിൽ നാല് പതിറ്റാണ്ടായി ഇലക്ട്രോണിക് വോട്ടിങ്യന്ത്രം ഉപയോഗിക്കുന്നുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ചോദ്യം ചെയ്യുകയും യന്ത്രത്തിൽ തിരിമറി ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈ കക്ഷികളെല്ലാം യന്ത്രത്തിലെ ഫലം അംഗീകരിക്കുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ 'പെർഫെക്ട്' ആക്കിയ രാജ്യമാണ് ഇന്ത്യയെന്ന് വിദഗ്ദ്ധർ പ്രശംസിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ അത് മാറ്റി ബാലറ്റിലേക്ക് പോകണമെന്ന വാദം കാളവണ്ടി യുഗത്തിലേക്ക് പോകണം എന്നതിന് തുല്യമാണ്.
1982ൽ കേരളത്തിലെ പരവൂർ നിയമസഭാ മണ്ഡലത്തിലെ 50 പോളിങ് സ്റ്റേഷനുകളിൽ ആദ്യമായി ഉപയോഗിച്ച വോട്ടിങ് യന്ത്രം പിന്നീട് പല തിരഞ്ഞെടുപ്പുകളിലും ഭാഗികമായി ഉപയോഗിച്ചു. 2000 മുതലാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും പേപ്പർ ബാലറ്റ് വേണ്ടെന്നും വോട്ടിങ് യന്ത്രം മാത്രം മതിയെന്നും തീരുമാനിച്ചത്. ഇക്കാലത്തിനിടെ മൂന്ന് തവണ ( 2006, 2010, 2013 വർഷങ്ങളിൽ) വോട്ടിങ് യന്ത്രം സാങ്കേതികമായി പരിഷ്കരിക്കുകയും ചെയ്തു. വിശ്വാസ്യത വർദ്ധിപ്പിക്കാൻ ചെയ്ത വോട്ട് തിരിച്ചറിയാനുള്ള പേപ്പർ രസീത് ലഭിക്കുന്ന 'വിവിപാറ്റ്' സങ്കേതവും നടപ്പാക്കി. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്താകെ വിവിപാറ്റ് യൂണിറ്റ് ഉൾപ്പെടുന്ന വോട്ടിങ് യന്ത്രങ്ങളാവും ഉപയോഗിക്കുക.
നിർമ്മാണം മുതൽ വോട്ടെണ്ണൽ വരെ സുരക്ഷാ പരിശോധനയുടെയും മുൻകരുതലുകളുടെയും ഒട്ടേറെ ഘട്ടങ്ങളിലൂടെയാണ് വോട്ടിങ് യന്ത്രങ്ങൾ സാങ്കേതിക മികവിന്റെ മാതൃകകളാകുന്നതെന്ന് ഇലക്ഷൻ കമ്മിഷന്റെ പ്രസന്റേഷൻ രേഖ വ്യക്തമാക്കുന്നുണ്ട്.അതായത്് ഇലട്രോണിക്ക് വോട്ടിങ്ങ് മെഷീൻ ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങണം എന്നത് ഒക്കെ കഥഅറിയാതെയുള്ള ആട്ടം കാണൽ മാത്രമാണ്്.
പിന്നിൽ ഹോകസ് ഗ്രൂപ്പോ?
പ്രശസ്തിയും പണവും ലക്ഷ്യമിട്ടുള്ള ഹോക്സ് ഗ്രൂപ്പുകളെന്നന്ന് പൊതുവെ വിളിക്കുന്ന ഒരു സംഘം ഒപ്പിക്കുന്ന വേലയാണോ ഇതെന്ന് ഗാർഡിയൻ പത്രവും സംശയിക്കുന്നുണ്ട്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത്വരെ വ്യാജമാണെന്ന് പറഞ്ഞ് വൻതോതിൽ പുസ്തകങ്ങളും വീഡിയോകളം വിറ്റഴിച്ച സംഘമാണിത്. ഒരു സംശയത്തെ വ്യാഖ്യാനിച്ച്് പർവതീകരിച്ച് ആളുകളെ ഭീതിയിലാഴ്ത്തുന്ന ഒരു നീതി വിദേശരാജ്യങ്ങളിൽ പൊതുവെയുണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.കെന്നഡിയൊ കൊന്നത് സോവിയറ്റ് യൂണിയാനാണെന്ന 'തെളിവ്' ഉണ്ടാക്കുകപോലുള്ള നിരവധി വ്യാജ സംഭവ പരമ്പരകൾ ഇവർ സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയിൽ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ സാധിക്കുമെന്നും അങ്ങനെയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സയീദ് ഷുജ എന്ന സൈബർ വിദഗ്ധൻ. ഹൈദരാബാദിൽനിന്നുള്ള ഷുജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നെന്നാണു സ്വയം അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ പരിപാടിയിൽ എങ്ങനെയാണു യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വിഡിയോയിൽ കാണിച്ചില്ല. ഇതാണു സംശയങ്ങൾക്കു വഴി തുറന്നത്.
വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്നാണു ഷുജയുടെ അവകാശവാദം. എന്നാൽ ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇതേ പേരുള്ള ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാൻ സ്ഥാപനം ഇതുവരെ തയാറായിട്ടില്ല.
2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലുള്ളത്. ഇതിൽ 80 ശതമാനം പേരും എൻജിനീയർമാരാണ്. തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രം നിർമ്മിച്ചത് ഒരു കൂട്ടം യുവ എൻജിനീയർമാരാണ്. വോട്ടിങ് യന്ത്ര നിർമ്മാണത്തിൽ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എൻജിനീയർ ഇല്ലെന്നാണു ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട്. ഇതൊരു തെറ്റായ കഥ മാത്രമാണെന്നു സ്ഥാപനം പറയുന്നത്.
കപിൽ സിബലിന്റെ സാന്നിധ്യം സംശയാസ്പദം
വോട്ടിങ് യന്ത്രങ്ങൾ തിരിമറി നടത്തിയെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ സാന്നിധ്യം. ലണ്ടനിൽ നടന്ന പത്രസമ്മേളനത്തിൽ സിബൽ പങ്കെടുത്തത് ചൂണ്ടിയാണ് ആരോപണങ്ങളെ ബിജെപി പ്രതിരോധിക്കുന്നത്.
അട്ടിമറി ആരോപണം കോൺഗ്രസിന്റെ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കപിൽ സിബൽ കോൺഗ്രസിന് വേണ്ടി സാഹചര്യങ്ങൾ നിരീക്ഷിക്കാനാണ് പോയത്. കോൺഗ്രസ് സ്പോൺസേർഡ് പരിപാടിയാണ് നടന്നത്. 2014ലെ ജനവിധിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കോൺഗ്രസ് അപമാനിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
എന്നാൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസിനെ പ്രതിനിധീകരിച്ചല്ലെന്ന് അഭിഷേക് സിങ്വി പറഞ്ഞു. മാധ്യമപ്രവർത്തകർ ക്ഷണിച്ചതിനാൽ സ്വന്തംനിലയിലാണ് സിബിൽ പോയതെന്നും സിങ്വി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്