കോട്ടയത്ത് മത്സരിക്കുന്നത് കേരളാ കോൺഗ്രസ് പാർട്ടിയുടെ നേതാവ് തന്നെ; അത് നിഷയല്ലെന്ന് മാത്രം; ആരു മത്സരിച്ചാലും നിഷ സ്ഥാനാർത്ഥിയാകില്ല; ഇപ്പോൾ ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ ഭയപ്പെടുത്തുന്നത് കേരളാ യാത്രയുടെ വിജയം; എന്നെ കല്ല്യാണം കഴിക്കും മുമ്പേ നിഷ പൊതു പ്രവർത്തനം തുടങ്ങി; കോട്ടയത്ത് തന്റെ ഭാര്യ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ജോസ് കെ മാണി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ ഭാര്യ നിഷ മത്സരിക്കില്ലെന്ന് മറുനാടൻ മലയാളിയോട് ജോസ് കെ മാണി. ഇതും സംബന്ധിച്ച പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ മോഹവുമായല്ല നിഷ പൊതു പ്രവർത്തനം നടത്തുന്നതെന്നും ജോസ് കെ മാണി മറുനാടനോട് വിശദീകരിച്ചു. കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലർ നടത്തുന്ന ഗൂഢാലോചനയാണ് കോട്ടയത്തെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി നിഷയാണെന്ന പ്രചരണമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ഇത് കേരളാ യാത്രയ്ക്ക് ശേഷം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. എന്റെ ഭാര്യ ഒരിക്കലും മത്സരിക്കില്ല. അവർ വിവാഹത്തിന് മുമ്പേ പൊതു പ്രവർത്തനം തുടങ്ങിയതാണ്. കാൻസർ രോഗികളുടെ പുനരധിവാസവും മറ്റും കോളേജ് പഠനകാലത്തേ നിഷ തുടങ്ങിയതാണ്. ഈ പൊതു പ്രവർത്തനം കാരണം സ്ഥാനാർത്ഥിയാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകാം. എന്നാൽ കേരള യാത്രയ്ക്ക് മുമ്പുള്ള പ്രചരണം ഗൂഢാലോചനയാണ്. ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യം. കോട്ടയം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി വിശദീകരിച്ചു.
ജോസ് കെ മാണി രാജ്യസഭാ എംപി ആയതിന് പിന്നാലെ തന്നെ കേരളകോൺഗ്രസിൽ നിന്നുള്ള കോട്ടയത്തെ അടുത്ത സ്ഥാനാർത്ഥി ആരെന്ന ചോദ്യം ഉയർന്നിട്ട് നാളുകളേറെയായി. രാജ്യസഭാ സീറ്റിൽ അടക്കം വിട്ടുവീഴ്ച ചെയ്ത ജോസഫ് വിഭാഗവും ലോക്സഭാ സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. ഇതിനിടെയാണ് നിഷ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം എത്തുന്നത്. ജോസ് കെ മാണിക്കെതിരെ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ യുഡിഎഫിന് പുറത്തുള്ളവർ നടത്തുന്ന നീക്കമാണ് ഇത്. ഈ സാഹചര്യത്തിലാണ് ഭാര്യ മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുന്നത്. പൊതു പ്രവർത്തനത്തിൽ ഭാര്യ സജീവമായി തുടരുമെന്നും ജോസ് കെ മാണി പറയുന്നു. താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിഷ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പ്രചരണം നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.
ജോസ് കെ.മാണി എംപി നയിക്കുന്ന കേരളയാത്ര 24നു കാസർകോട്ട് തുടങ്ങും. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണു യാത്ര. 24 ന് 11നു മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ കെ.എം മാണി അധ്യക്ഷനാവും. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് ജാഥാ ക്യാപ്റ്റനു പതാക കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകളെത്തിയത്. ഇതിന് പിന്നിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെ നൽകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും വിശദീകരിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസിലെ പതിനഞ്ചോളം നേതാക്കളാണ് കോട്ടയം ലോക്സഭാ സീറ്റിനായി കരുക്കൾ നീക്കുന്നത്. ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായതും. പൊതുരംഗത്ത് നിഷ സജീവമാകുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നിഷ മത്സരിക്കില്ലെന്ന് ജോസ് കെ മാണി വിശദീകരിച്ചിരിക്കുന്നത്. തോമസ് ചാഴിക്കാടൻ, പ്രിൻസ് ലൂക്കോസ്, ജോബ് മൈക്കിൾ, വിക്ടർ ടി. തോമസ് തുടങ്ങിയവരുടെ പേരുകളും കോട്ടയത്ത് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസിൽ പറഞ്ഞു കേൾക്കുന്നുണ്ട്. കൂടാതെ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശവുമുണ്ട്.
ജോസ് കെ.മാണിയെ രാജ്യസഭാംഗമാക്കുമ്പോൾ കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസി (എം) -ന് തന്നെയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിൽ യാതൊരു മാറ്റവുമില്ലെന്നും മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥി മത്സരിക്കുമെന്നും കേരള കോൺഗ്രസ് (എം) ഉറപ്പിച്ചുപറയുന്നു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് കേരള കോൺഗ്രസിൽ ഔദ്യോഗികമായി ഒരു തലത്തിലും കൂടിയാലോചനകൾ ആരംഭിച്ചിട്ടില്ല. ജോസ് കെ.മാണി നയിക്കുന്ന കേരള യാത്ര പൂർത്തിയായശേഷം മാത്രമേ ചർച്ചകൾ തുടങ്ങൂ. സ്ഥാനാർത്ഥിയെ നിശ്ചയിക്കുക മാണി മാത്രമാകും. പിജെ ജോസഫുമായും ആശയ വിനിമയം നടത്തും. അതിന് അപ്പുറം ആരും കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ യാത്രയാണ് ജോസ് കെ മാണിയുടെ കേരള യാത്ര. കേരളകോൺഗ്രസ്സിന്റെ ലോക്സഭയിലേക്കുള്ള ഏക സീറ്റാണ് കോട്ടയം. കഴിഞ്ഞ രണ്ടുതവണയായി ജോസ് കെ മാണിയാണ് മണ്ഡലത്തെ പ്രതിനിധീകരികരിക്കുന്നത്. ഇവിടെ വീണ്ടും വിജയിക്കുകയെന്നത് കേരളാ കോൺഗ്രസിനും ഏറെ പ്രധാന്യമുള്ളതാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍