ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംരക്ഷണം നൽകുന്ന കാര്യം പറയുന്നതിനിടെയാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ ഒരു പേപ്പർ ഉയർത്തി കാട്ടി പറഞ്ഞത്: അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്.. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്; എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; സുപ്രീംകോടതിയിൽ വെള്ളിയാഴ്ച നടന്നതെന്ത്? മാധ്യമപ്രവർത്തകൻ ബാലഗോപാൽ.ബി.നായരുടെ കുറിപ്പ് വൈറലാകുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ശബരിമല കയറിയ ബിന്ദുവും കനകദുർഗ്ഗയും സംരക്ഷണം തേടി ഹർജി സമർപ്പിച്ചപ്പോൾ അഭിഭാഷകർ ബന്ധപ്പെട്ട പല വിഷയങ്ങളും ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഇന്നലെ പരിഗണിച്ചത് സുരക്ഷാ പ്രശ്നം മാത്രം. നാല്പത്തി എട്ടാമത്തേതായിരുന്നു ബിന്ദുവും കനക ദുർഗ്ഗയും നൽകിയ ഹർജി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ച അവസാനത്തെ ഹർജിയും ഇതായിരുന്നു. ബിന്ദുവിനും കനകദുർഗ്ഗയ്ക്കും വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ്ങിനോട് വിഷയം പറയാൻ കോടതി ആവശ്യപ്പെട്ടപ്പോൾ അയ്യപ്പഭക്തരുടെ വക്കാലെത്തെടുത്ത മാത്യൂസ് നെടുമ്പാറ ഇടപെട്ടു. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കോടതി തീരുമാനം അറിയാൻ കാത്തിരിക്കുകയാണെന്നും മറ്റും പറഞ്ഞു. യുവതികൾക്ക് സുരക്ഷ നൽകുന്ന കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ 'അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്, എന്ന് പറഞ്ഞ് പേപ്പർ ഉയർത്തിക്കാട്ടിയത്. അപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി 'എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ല. ഹർജിക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം മാത്രമേ ഞങ്ങൾ കേൾക്കുകയുള്ളു' എന്ന് വ്യക്തമാക്കിയത്. തുടർന്നും വിജയ് ഹൻസാരി ഇടപെട്ടപ്പോൾ,' ഞങ്ങള് പറയുന്നത് മനസിലാകുന്നില്ലേ ? സുരക്ഷ ഒഴിച്ചുള്ള ഒരു വിഷയവും ഞങ്ങൾ പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് എല്ലാം അറിയാം. പക്ഷേ ഇപ്പോൾ സുരക്ഷ മാത്രമാണ് വിഷയം, എന്ന് കോടതി തീർത്തുപറഞ്ഞത്. കോടതി നടപടികൾ ഇന്നലെ തൽസമയം നിരീക്ഷിച്ച മാധ്യമപ്രവർത്തകൻ ബാലഗോപാൽ. ബി.നായർ അതിമനോഹരമായി ഫേസ്ബുക്കിൽ ഇക്കാര്യങ്ങൾ വിവരിക്കുന്നു. കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.
ബാലഗോപാൽ.ബി.നായരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടായിരുന്നതിനാൽ ഇന്ന് സുപ്രീം കോടതിയിൽ കേസ്സുകൾ കേട്ട് തുടങ്ങിയത് 11.15 ന് ആയിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ച ശേഷം ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്ത് എത്തുമ്പോഴാണ് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ വാസുവിനെ കണ്ടത്. സമയം 10. 50. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാന്റിങ് കൗൺസിൽ പി എസ് സുധീറും ആയി സംസാരിച്ച് നിൽക്കുക ആയിരുന്നു വാസു.
11.10 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ വാസു ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് കയറി. വിസിറ്റേഴ്സ് ഗാലറിയിലെ ആദ്യ നിരയിൽ ഇരുന്നു. കൈയിൽ ഒരു ഫയലും.
11.15 ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് നാഗേശ്വർ റാവു, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ ചീഫ് ജസ്റ്റിസ് കോടതിയിൽ എത്തി. ആദ്യ ഇനം വിധി പ്രസ്താവം. ജസ്റ്റിസ് നാഗേശ്വർ റാവു വിധി പ്രസ്താവം ആരംഭിച്ചു.
ഇതിനിടെ ഒന്നാം നമ്പർ കോടതിയിൽ നിന്ന് ഇറങ്ങി ഞാൻ രണ്ടാം നമ്പർ കോടതിയിലേക്ക് പോയി. അവിടെ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കോടതിയിലെ ആദ്യ ദിവസത്തെ നിമിഷങ്ങൾ കാണാൻ വേണ്ടി പോയതാണ്. ഒന്നാം നമ്പർ കോടതിയിൽ നിന്ന് ഞാൻ ഇറങ്ങിയതും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകരിൽ ഒരാൾ ആയ ജിഷ്ണു കോടതിയിൽ കയറുന്നതും ഒരുമിച്ച് ആയിരുന്നു.
ചീഫ് ജസ്റ്റിസ് കോടതിയിലെ മെൻഷനിങ് വീക്ഷിക്കാൻ ആയിരുന്നു ജിഷ്ണു വന്നത് എന്ന് പിന്നീട് മനസിലായി. ശബരിമല വിഷയം ആരെങ്കിലും മെൻഷൻ ചെയ്യും എന്ന് സർക്കാർ കരുതിയിരുന്നു എന്ന് തോന്നുന്നു. എന്നാൽ ആരും മെൻഷൻ ചെയ്തില്ല.
11.30. സുപ്രീം കോടതിയുടെ മുകളിലൂടെ വ്യോമസേനയുടെ വിമാനങ്ങൾ ചീറി പായുന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലന പറക്കൽ ആയിരുന്നു അത്. എല്ലാവരുടെയും ശ്രദ്ധ ആകാശത്തേക്ക്. ഇതിനിടെ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ജി പ്രകാശ് ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്ത് എത്തുന്നു. കൈയിൽ ഒരു പേപ്പർ ബുക്കും, അഞ്ച് ഷീറ്റ് ഉള്ള ഒരു പേപ്പർ കെട്ടും. കോടതിയിൽ എന്തെങ്കിലും സമർപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഒരു ചിരി മാത്രം.
11.40 ഓടെ സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ആയ ജയ്ദീപ് ഗുപ്ത ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് മുന്നിൽ എത്തി. തൊട്ട് പിന്നാലെ വിജയ് ഹൻസാരിയയും. ശബരിമല യുവതി പ്രവേശന കേസിൽ സമീപ കാലത്ത് ആണ് വിജയ് ഹൻസാരിയ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആകാൻ തുടങ്ങിയത്. വിജയ് ഹൻസാരിയ, ജയ്ദീപ് ഗുപ്ത, ജി പ്രകാശ് എന്നിവർ കോടതിക്ക് ഉള്ളിലേക്ക് കയറി.
തൊട്ട് പിന്നാലെ അയ്യപ്പ ഭക്തർക്ക് ആയി ഹാജർ ആകുന്ന മാത്യൂസ് നെടുമ്പാറ, ശബരിമല ആചാര സംരക്ഷണ സമിതിക്ക് വേണ്ടി ഹാജർ ആകുന്ന എം ആർ അഭിലാഷ്, ആചാര സംരക്ഷണ ഫോറത്തിന് വേണ്ടി ഹാജർ ആകുന്ന വി കെ ബിജു, ഹർജിക്കാരി ആയ അഭിഭാഷക ഉഷ നന്ദിനി ഒക്കെ കോടതിയിൽ എത്തി. ബിന്ദുവിനും കനക ദുർഗയ്ക്കും പുറമെ സംസ്ഥാന സർക്കാരിന് രണ്ട് സീനിയർ അഭിഭാഷകരും, തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ രാകേഷ് ദിവേദിയും ഹാജർ ആകുന്നു എന്ന് അവരിൽ പലരും അറിയുന്നത് അപ്പോഴാണ്. ചിലരുടെ മുഖം വാടി കണ്ടു.
12 മണി. തന്ത്രി കണ്ഠരര് രാജീവരക്ക് വേണ്ടി ഹാജർ ആകുന്ന സീനിയർ അഭിഭാഷകൻ വി ഗിരി കോടതിയിൽ എത്തി. മുഖത്ത് പതിവിലും ഗൗരവം. തൊട്ട് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ സ്റ്റാന്റിങ് കൗൺസിൽ ബീന മാധവൻ. 36 മതത്തെ കേസ് കോടതി പരിഗണിച്ച് കൊണ്ട് ഇരിക്കെ ആണ് ബിന്ദുവിനും, കനക ദുർഗ്ഗയ്ക്കും വേണ്ടി ഹാജർ ആകുന്ന ഇന്ദിര ജയ്സിങ് കോടതിയിൽ എത്തുന്നത്. തൊട്ട് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സീനിയർ അഭിഭാഷകൻ രാകേഷ് ദിവേദിയും എത്തി.
സമയം 12.10
കോർട്ട് മാസ്റ്റർ : 48 ( നാല്പത്തി എട്ടാമത്തെ ഹർജി ആയിരുന്നു ബിന്ദുവും കനക ദുർഗ്ഗയും നൽകിയ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ച അവസാനത്തെ ഹർജിയും).
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (ഇന്ദിര ജയ് സിംഗിനോട്) യെസ് മാഡം.
ഇന്ദിര ജയ് സിങ് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അഭിഭാഷകൻ ആയ മാത്യൂസ് നെടുമ്പാറ ഇടപെട്ടു.
മാത്യൂസ് നെടുമ്പാറ : ലോർഡ് ഷിപ്പ്, ലക്ഷകണക്കിന് ഭക്തർ ഈ കോടതിയുടെ തീരുമാനം അറിയാനായി കാത്തിരിക്കുക ആണ്. അൻപതിൽ അധികം പുനഃ പരിശോധന ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. അവ കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്. നാളെ കഴിഞ്ഞാൽ ശബരിമല ക്ഷേത്രം അടയ്ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്റെ വലത് ഭാഗത്തേക്ക് ചരിഞ്ഞു. ജസ്റ്റിസ് നാഗേശ്വർ റാവു വും ആയി ചർച്ച തുടങ്ങി. ഇരുവരും ഹർജിയിലെ ആവശ്യം ഉൾപ്പെടുന്ന പേജുകൾ ആണ് വായിച്ചത് എന്ന് വ്യക്തം. മൂന്ന് മിനുട്ടിൽ അധികം സമയം ഈ ചർച്ച നീണ്ടു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (ഇന്ദിര ജയ് സിംഗിനോട്) സുരക്ഷ സംബന്ധിച്ച നിങ്ങളുടെ ആവശ്യത്തിൽ ഞങ്ങൾ ഉത്തരവ് ഇടാം.
ഇന്ദിര ജയ് സിങ്: ഞാൻ അവരുടെ അഡ്രെസ്സ് മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
വിജയ് ഹൻസാരിയ : ഞങ്ങൾ അവർക്ക് (ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും) സുരക്ഷ നൽകുന്നുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങൾ ആർക്ക് വേണ്ടി ആണ് ഹാജർ ആകുന്നത് ?
വിജയ് ഹൻസാരിയ : സംസ്ഥാന സർക്കാരിന് വേണ്ടി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങൾ നൽകുന്ന സുരക്ഷ തുടർന്നോളൂ. പക്ഷേ അവർ (ബിന്ദുവും കനക ദുർഗ്ഗയും) വന്ന സാഹചര്യത്തിൽ അവർക്ക് പൂർണ്ണ സുരക്ഷ നൽകാൻ ഞങ്ങൾ ഉത്തരവ് ഇടും.
വിജയ് ഹൻസാരിയ : (ഒരു പേപ്പർ ഉയർത്തി പിടിച്ച് കൊണ്ട്), അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്.
മാത്യൂസ് നെടുമ്പാറ : 51 യുവതി കളോ. ഇത് പച്ച കള്ളം ആണ്. ഈ കോടതിയെ സമീപിച്ച രണ്ട് പേര് മാത്രം ആണ് വന്നത്.
എം ആർ അഭിലാഷ് : 51 യുവതികൾ കയറി എന്നത് കമ്മ്യുണിസ്റ്റ് സർക്കാരിന്റെ തെറ്റായ ആശയ പ്രചാരണം ആണ്. വസ്തുതയും ആയി ഒരു ബന്ധവും അതിന് ഇല്ല.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ല. ഹർജിക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം മാത്രമേ ഞങ്ങൾ കേൾക്കുകയുള്ളു.
വിജയ് ഹൻസാരിയ : കേരള ഹൈക്കോടതി വിരമിച്ച രണ്ട് ജഡ്ജിമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതി നടപ്പിലാക്കാൻ പ്രയാസം ഉള്ള ചില ഉത്തരവുകൾ നൽകുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: അങ്ങേയ്ക്ക് (വിജയ് ഹൻസാരിയോട്) ഞങ്ങള് പറയുന്നത് മനസിലാകുന്നില്ലേ ? സുരക്ഷ ഒഴിച്ചുള്ള ഒരു വിഷയവും ഞങ്ങൾ പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് എല്ലാം അറിയാം. പക്ഷേ ഇപ്പോൾ സുരക്ഷ മാത്രമാണ് വിഷയം.
ഇന്ദിര ജയ് സിങ് : മറ്റൊരു പ്രധാനപ്പെട്ട വിഷയം ഉണ്ട്. ഈ യുവതികൾ അവിടം സന്ദർശിച്ച ശേഷം അവിടെ ശുദ്ധി ക്രീയ ........
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: നിങ്ങളുടെ ആവശ്യം പരിഹരിച്ചു. നിങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷ നൽകാൻ ഞങ്ങൾ ഉത്തരവ് ഇടുന്നു.
(ചീഫ് ജസ്റ്റിസ് ഉത്തരവ് ഡിക്ടേറ്റ് ചെയ്യുന്നു. ഡിക്ടേഷൻ കഴിഞ്ഞ ഉടനെ മൂന്ന് ദേഫേദർമാർ കോടതിയിൽ വരാൻ ചീഫ് ജസ്റ്റിസ് ബെൽ അമർത്തി. ദേഫേദർമാർ കോടതിക്ക് ഉള്ളിലേക്ക് വരുന്നു)
ഇന്ദിര ജയ് സിങ് : ഈ റിട്ട് പെറ്റീഷൻ പുനഃ പരിശോധന ഹർജികൾക്ക് ഒപ്പം ടാഗ് ചെയ്ത് കേൾക്കണം. വളരെ പ്രധാനപ്പെട്ട വിഷയം ആണ്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: നിങ്ങളുടെ ഹർജി തീർപ്പാക്കി. ആ ആവശ്യം അംഗീകരിക്കാൻ ആകില്ല. ഇനി ഇതിൽ ഒന്നും ഇല്ല.
ചീഫ് ജസ്റ്റിസും മറ്റ് രണ്ടു ജഡ്ജിമാരും എണീറ്റു.
ഇന്ദിര ജയ് സിങ് : എങ്കിൽ എനിക്ക് പുതിയ ഹർജി ഫയൽ ചെയ്യേണ്ടി വരും. അത് ഹർജികളുടെ എണ്ണം കൂട്ടും
ഇന്ദിര ജയ്സിങ് ഇത് പറയുന്നത് മൈൻഡ് ചെയ്യാതെ ചീഫ് ജസ്റ്റിസും മറ്റ് രണ്ട് ജഡ്ജിമാരും കോടതിക്ക് പുറത്തേക്ക് പോയി.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ഷാജൻ സ്കറിയ കേസിൽ വിശദ റിപ്പോർട്ടുമായി ബാലഗോപാൽ
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- മണിപ്പൂർ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്