കറുകപള്ളിയുടെ മകന്റെ വിവാഹത്തിന് നേതാക്കൾക്ക് കേരളത്തിലെത്തണം; അവധിക്കാലത്തെ സമ്മേളനം തട്ടിക്കൂട്ടി നടത്തി കറുകപള്ളിയുടെ ഉറ്റ അനുയായിയെന്ന് തെളിയിച്ച് മാധവൻ നായർ; നായർ സംഘടനയുമായെത്തി സംഘടന പിടിച്ച പ്രസിഡന്റിനെതിരെ കലാപം ഉയരുന്നു; ആദ്യ പിളർപ്പിലൂടെ 'ഫോമ'യെത്തിയപ്പോൾ നേരിട്ടതിനേക്കാൾ പ്രതിസന്ധിയിൽ അമേരിക്കൻ മലയാളി സംഘടന; ഫൊക്കാന വീണ്ടും പിളർപ്പിലേക്കോ? തിരുവനന്തപുരം സമ്മേളനത്തിൽ പൊട്ടിത്തെറി ഉറപ്പ്
എം മനോജ് കുമാർ
തിരുവനന്തപുരം:അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന വീണ്ടും പിളരുമോ? കടുത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണം 2006-ൽ ഫോക്കാന പിളർന്നാണ് ഫോമ വന്നത്. ഇപ്പോൾ ഫോക്കാനോയിൽ നിന്ന് വീണ്ടും പിളർപ്പിന്റെ സൂചനകൾ ഉയരുകയാണ്. ഈ മാസം 29-30 തീയതികളിൽ ഫൊക്കാനോയുടെ സമ്മേളനം തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ നടക്കുകയാണ്, ഈ സമ്മേളനത്തോട് കൂടി തന്നെ ഫൊക്കാനോയുടെ പിളർപ്പും കൂടി സംഭവിക്കുമോ എന്നാണ് അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫൊക്കാനയുടെ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നത്. ഈ ഉദ്ഘാടന സമ്മേളനത്തിൽ തന്നെ ഫൊക്കാന പിളരുമോ എന്ന് സംശയം ഉയരുന്നത്.
തിരുവനന്തപുരത്ത് നടത്തുന്ന ഫൊക്കാന കൺവെൻഷനെക്കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ഫോക്കാനയിലെ ഉന്നതനാണ് പോൾ കറുകപ്പള്ളി. കറുകപ്പള്ളിയുടെ മകന്റെ വിവാഹം ഈ മാസം നടക്കുകയാണ്. അതിനായി ഫൊക്കാന ഉന്നതർക്ക് കേരളത്തിൽ എത്തണം. ഇതിന്റെ ഭാഗമായാണ് അവധിക്കാലത്തിനു പകരം സമ്മേളനം നേരത്തെ നടത്തുന്നത്. ഈ പ്രശ്നവും സംഘടനയിൽ കലാപത്തിനു വഴിമരുന്നിട്ടുണ്ട്. കറുകപ്പള്ളിയുടെ വലം കൈയാണ് മാധവൻനായർ. വിവാഹത്തിനു അനുബന്ധമായി കറുകപ്പള്ളിയും മാധവൻ നായരും കൂടി നടത്തുന്ന നാടകമാണ് ഈ സമ്മേളനം എന്നാണ് ഉയരുന്ന ആരോപണം. കറുകപ്പള്ളിയാണ് മാധവൻനായരെ പ്രസിഡന്റ് ആക്കാൻ സഹായിച്ചതും.
ഡോക്ടർ അനിരുദ്ധന്റെയും ഡോക്ടർ എം.വിപിള്ളയുടെ ഒക്കെ നേതൃത്വമുണ്ടായിരുന്ന കാലത്ത് ഫൊക്കാനയ്ക്കുണ്ടായിരുന്ന മികവ് ഇപ്പോഴത്തെ ഫൊക്കാനയ്ക്ക് ഇല്ല. അതുകൊണ്ടു തന്നെയാണ് നിലവിലെ ഫൊക്കാന പ്രസിഡന്റ് ആയ മാധവൻ നായർക്ക് എതിരെ ഫൊക്കാനോയിൽ പടയൊരുക്കം നടക്കുന്നത്. നിലവിൽ ആഭ്യന്തര സംഘർഷങ്ങളാൽ കലുഷിതമാണ് ഫൊക്കാനോ. പ്രസിഡന്റിനെതിരെ ശക്തമായ ഗ്രൂപ്പ് ഫൊക്കാനോയിൽ മറുവശത്തുണ്ട്.
കാനഡയിലുള്ള ടോമി കൊക്കാടിന്റെ നേതൃത്വത്തിലാണ് മാധവൻനായർക്കെതിരെയുള്ള നീക്കം ഫൊക്കാനയിൽ നടക്കുന്നത്. ഫൊക്കാനയുടെ കാനഡയിൽ ഉള്ള ഒരേ ഒരു ഭാരവാഹി ടോമിയാണ്. ടോമിയും ഇപ്പോൾ ടോമിക്ക് ഒപ്പമുള്ള ശക്തമായ ഗ്രൂപ്പും ചേർന്നാണ് മാധവൻ നായരെ പുറത്താക്കാൻ ശ്രമം നടത്തുന്നത്. തലപ്പത്തുള്ളവർക്ക് ആളാവാനും രാഷ്ട്രീയം കളിക്കാനുമുള്ള ഉപാധിയായതോടെയാണ് ഫൊക്കാന പിളരുന്നത്. ഇങ്ങിനെയാണ് ഫോമ നിലവിൽ വന്നത്.
വളരെ ശക്തമായ ആക്ഷേപങ്ങളാണ് നിലവിലെ പ്രസിഡന്റ് മാധവൻ നായർക്ക് നേരെ ഉയരുന്നത്. നാമം എന്നുപേരുള്ള സംഘടന വഴിയാണ് മാധവൻ നായർ ഫൊക്കനോയുടെ തലപ്പത്ത് എത്തുന്നത്. നായന്മാർക്ക് വേണ്ടി അമേരിക്കയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണിത്. ഈ സംഘടനയ്ക്ക് ഫൊക്കാനോ നിയമങ്ങൾ അനുസരിച്ച് ഫൊക്കനോയിൽ അംഗത്വം നൽകാൻ കഴിയില്ല. മതസംഘടനകൾക്ക് ഫൊക്കാനോയിൽ അംഗത്വമില്ല.
വളരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയായതിനാലാണ് മതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾക്ക് അംഗത്വം നൽകാൻ ഫൊക്കനോ തയ്യാറാകാത്തത്. നാമം പോലെയുള്ള ഒരു സംഘടനയുടെ സ്ഥാപകന്‍ എന്നിട്ടും ഫൊക്കനോയുടെ പ്രസിഡന്റ് ആകാൻ കഴിഞ്ഞു. ഇതുമുതലാണ് ഫൊക്കാനോയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. കൃത്രിമം കാണിച്ചാണ് മാധവൻ നായർ ഫൊക്കാനോയുടെ പ്രസിഡന്റ് ആയത് എന്നാണ് ആക്ഷേപം. നാമം സ്ഥാപിച്ച മാധവൻ നായർ നാമത്തിൽ നിന്ന് തീയതി തിരുത്തി രാജിവെച്ചു എന്നാണ് മറുവിഭാഗം ആക്ഷേപിക്കുന്നത്. ഇത് സംബന്ധിച്ച് അമേരിക്കൻ കോടതിയിൽ ഒരു കേസും നടക്കുന്നുണ്ട്.
ഫൊക്കാനോ തിരഞ്ഞെടുപ്പ് സമയത്ത് വൻ ആക്ഷേപങ്ങളാണ് മാധവൻ നായർക്ക് നേരെ ഉയർന്നത്. ജാതി സംഘടനയുടെ സ്ഥാപകനെ ഫൊക്കാനോയുടെ പ്രസിഡന്റ് ആക്കരുത് എന്നാണ് ആക്ഷേപം ഉയർന്നത്. പക്ഷെ പണത്തിന്റെ ബലത്തിൽ രണ്ട് വർഷം മുൻപ് മാധവൻ നായർ ജയിച്ചു കയറുകയായിരുന്നു. ഫൊക്കാന കൺവെൻഷനെക്കുറിച്ച് ഫൊക്കാനക്കാർ തന്നെ പറയുന്നത് ഇങ്ങിനെയാണ്. കൺവൻഷൻ സമയമാകുമ്പോൾ ഫൊക്കാനയുമായി പുലബന്ധം പോലുമില്ലെങ്കിലും കയ്യിൽ പണമുള്ള ഏതെങ്കിലും സ്വാർത്ഥതാല്പര്യക്കാരെ പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്ത് എഴുന്നെള്ളിച്ചു കൊണ്ടുവരും.
അവരുടെ ചെലവിൽ നിർലോഭം തിന്നുതിമർത്ത് കൺവൻഷൻ അവസാനിക്കും. സ്പോൺസർ പ്രസിഡന്റ് ആവുകയും ചെയ്യും. ഇങ്ങിനെ വന്ന പ്രസിഡന്റ് എന്നതാണ് മാധവൻനായരെക്കുറിച്ചുള്ള ആക്ഷേപം. തിരഞ്ഞെടുപ്പ് കൃത്രിമത്തിനു തന്നെയാണ് ഫൊക്കാനയുമായി ബന്ധമുള്ളവർ മാധവൻനായർക്കെതിരെ കേസ് നൽകിയിരിക്കുന്നതും. ഈ കേസ് ശക്തമാക്കി മാധവൻ നായരെ ഫൊക്കാന തലപ്പത്ത് നിന്നും ഒഴിവാക്കാനാണ് ടോമിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ ഇപ്പോഴുള്ള ശ്രമം.
വ്യക്തികൾക്കല്ല സംഘടനകൾക്കാണ് ഫൊക്കാനോയിൽ പ്രാമുഖ്യം. സംഘടനകൾ വഴിയാണ് ഫൊക്കാനോയിൽ വ്യക്തികൾ കയറിപ്പറ്റുന്നത്. ഇങ്ങിനെ കടലാസ് സംഘടനകൾ ഉണ്ടാക്കിയാണ് പലരും ഫൊക്കാനോയുടെ തലപ്പത്ത് എത്തിയത്. വ്യാജ മെമ്പർഷിപ്പുകൾ വഴിയാണ് അമേരിക്കയിലെ കടലാസ് സംഘടനകൾ സംഘടന കെട്ടിപ്പൊക്കുന്നത്. മെമ്പർമാരുടെ എണ്ണം കൂട്ടി സംഘടനയുടെ കരുത്ത് തെളിയിച്ചാൽ മാത്രമേ ഫൊക്കാനയിലും മറ്റും മെമ്പർഷിപ്പ് ലഭിക്കുകയുള്ളൂ.
ഇതിന്റെ പേരിൽ കടലാസ് സംഘടനകൾ ഫൊക്കാനയിൽ സമർപ്പിക്കുന്ന കണക്കുകൾ പലതും വ്യാജമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അമേരിക്കൻ മലയാളികളുടെ ശ്രദ്ധ ഫൊക്കാനയുമായി അടുപ്പമുള്ളവരും നോക്കുന്നത് ഫൊക്കാനയുടെ തിരുവനന്തപുരം സമ്മേളനം പിളർപ്പിൽ കലാശിക്കുമോ എന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍