യാത്രപുറപ്പെടാൻ മുറികൾ ഒഴിഞ്ഞപ്പോൾ സ്ത്രീകൾ പൊട്ടിക്കരഞ്ഞതായി മൊഴി നൽകി റിസോർട്ട് ജീവനക്കാർ; രണ്ടുദിവസമായിട്ടും ബോട്ടിനെ പറ്റി വിവരമൊന്നും ഇല്ലാത്തതിനാൽ ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് സംഘം പോയോ എന്നുപോലും സ്ഥിരീകരിക്കാൻ ആവാതെ അന്വേഷകർ; ബോട്ടിന്റെ നിറവും പേരും മാറ്റിയിരിക്കാമെന്നും ശ്രീലങ്കൻ സേനയുടേയോ കടൽകൊള്ളക്കാരുടേയോ കയ്യിൽ അകപ്പെട്ടിരിക്കാമെന്നും സംശയങ്ങൾ; ദുരൂഹതമാറാതെ മുനമ്പം മനുഷ്യക്കടത്ത്
മറുനാടൻ ഡെസ്ക്
കൊച്ചി: മുനമ്പം തീരത്തുനിന്ന് ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടന്നോ എന്നും യാത്രികരെ ബോട്ടുമാർഗമാണോ അതോ വിമാനമാർഗമാണോ കൊണ്ടുപോയതെന്നും പോലും സ്ഥിരീകരിക്കാനാവാതെ അന്വേഷണം. തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗുകളിൽ നിന്ന് തുടങ്ങിയ അന്വേഷണത്തിൽ രണ്ടുദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് സൂചനകൾ.
അതേസമയം, മനുഷ്യക്കടത്തുസംഘത്തിന്റെ ഇരകളായവരെ നിർബന്ധപൂർവം കൊണ്ടുപോയതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സംഘാംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ മുറികൾ ഒഴിയുമ്പോൾ സ്ത്രീകൾ ഉൾപ്പെടെ പൊട്ടിക്കരഞ്ഞതായും ഇവർ പരിഭ്രാന്തിയിൽ ആയിരുന്നെന്നും ഹോട്ടലിലും മറ്റും ഉണ്ടായിരുന്ന ജീവനക്കാർ അന്വേഷകരോട് വ്യക്തമാക്കി. ആപത്തിന് ഏറെ സാധ്യതയുള്ള യാത്രയാണെന്നതിനാൽ ആവാം ഇത്തരത്തിൽ പരിഭ്രമം ഉണ്ടായതെന്നും സംശയം ഉയർന്നിട്ടുണ്ട്.
പത്തുലക്ഷം രൂപയ്ക്ക് ഇന്ധനം വാങ്ങിയെന്നും ചെറായിയിൽ താമസിച്ചെന്നും സംഘത്തിൽ നാല് ഗർഭിണികൾ ഉണ്ടെന്നുമെല്ലാമാണ് വിവരം പുറത്തുവന്നിട്ടുള്ളത്. ഇവർക്ക് താമസത്തിന് റിസോർട്ടുകളും ഹോംസ്റ്റേകളും ചട്ടങ്ങൾ പാലിക്കാതെയാണ് സൗകര്യം നൽകിയതെന്നും വ്യക്തമായി. ഇതോടെ സംഘം താമസിച്ചതെന്നു കരുതുന്ന റിസോർട്ടുകളും ഹോട്ടലുകളും പൊലീസ് പൂട്ടി സീൽ ചെയ്തു. ഐബിയുടെ നിർദേശത്തെ തുടർന്നാണു നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചേറായിയിൽ മാത്രം റിസോർട്ടുകളും ഹോംസ്റ്റേകളുമായ ആറ് സ്ഥാപനങ്ങൾ പൂട്ടി. അവശേഷിക്കുന്ന തെളിവുകളുണ്ടെങ്കിൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. അതേസമയം ഈ സ്ഥാപനങ്ങൾ സംഘമായി എത്തുന്ന താമസക്കാരുടെയെല്ലാം തിരിച്ചറിയൽ രേഖകൾ വാങ്ങി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. ഒരു സംഘത്തിൽ ഒരാളുടെ മാത്രം ഐഡി വാങ്ങി മുറി നൽകുകയായിരുന്നു. ഇവ വ്യാജവുമായിരുന്നു.
ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സംഘത്തിലെ എല്ലാവരേയും കടത്തിയിട്ടില്ലെന്നും പൊലീസ് സംശയിക്കുന്നു. ഇതോടൊപ്പം ഇവർ ബോട്ടിൽ ഇത്രയും ദീർഘവും ദുർഘടവുമായ യാത്രയ്ക്ക് തയ്യാറായോ എന്നും സംശയമുയർന്നിട്ടുണ്ട്. അതിനാൽ തന്നെ വിമാനമാർഗം മറ്റു രാജ്യങ്ങളിലേക്ക് കടന്ന് അവിടെനിന്ന് യാത്ര ബോട്ടിലോ മറ്റോ ആക്കിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. യാത്രയ്ക്കെത്തിയ ഒരു സംഘം മാത്രമായിരിക്കും പോയിട്ടുണ്ടാകുകയെന്നും മറ്റൊരു സംഘത്തിനു യാത്രയ്ക്കു തടസമുണ്ടായിട്ടുണ്ടാകും എന്നതിന്റെ സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി.
ഒരു സംഘമെങ്കിലും കടൽ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തേണ്ട സമയം കഴിഞ്ഞതായാണ് പ്രാഥമിക നിഗമനം. പുറപ്പെട്ടു രണ്ടു ദിവസം പിന്നിട്ടാലും അവരെ കണ്ടെത്താൻ നാവികസേനയ്ക്കും തീരസേനയ്ക്കും കഴിയേണ്ടതാണ്. എന്നാൽ അത് ഫലവത്തായിട്ടില്ല. അതിനാൽ തന്നെ ബോട്ടിൽ പോയിട്ടുണ്ടെങ്കിൽ ബോട്ടിന്റെ പെയ്ന്റും പേരും മാറ്റിയിരിക്കാനും സാധ്യത കാണുന്നുണ്ട്. എല്ലാം വിറ്റു പെറുക്കിയുള്ള യാത്രയായതിനാൽ തന്നെ ഇവർ കൈവശം കൂടുതൽ ലഗേജ് എടുത്തിരിക്കാമെന്നും ഇതിൽ കുറച്ച് ഇവിടെ ഉപേക്ഷിക്കാൻ നിർബന്ധിതരായതാകാം എന്നുമാണ് മറ്റൊരു നിഗമനം. വിമാനം വഴി കടന്നോ എന്ന സംശയം ഉയർത്തുന്നതും ഇക്കാര്യം തന്നെ. കടൽവഴിയുള്ള യാത്രയിൽ എന്തെങ്കിലും തടസം നേരിട്ടിട്ടുണ്ടെങ്കിൽ ഒരു പക്ഷേ വിമാനമാർഗം മറ്റേതെങ്കിലും രാജ്യത്തെത്തി അവിടെനിന്നു കടൽവഴി യാത്ര ചെയ്യാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്.
കൊച്ചിയിൽ നിന്നു മലേഷ്യയിലേക്കു കയറി അവിടെനിന്നു ബോട്ടിൽ ലക്ഷ്യസ്ഥാനത്തേക്കു പുറപ്പെടാമെന്ന സാധ്യതയാണ് പരിശോധിക്കുന്നത്. വിമാനത്തിൽ കയറ്റാവുന്നതിൽ കൂടുതൽ ബാഗേജ് ഉണ്ടായിരുന്നതാവാം ഉപേക്ഷിച്ചതെന്നും സംശയിക്കുന്നു. എന്നാൽ സ്വർണാഭരണം ബാഗിൽ പെട്ടുപോയത് അറിയാതെ പെട്ടതാകാമെന്നാണ് നിഗമനം. കൊടുങ്ങല്ലൂർ, മുനമ്പം, മാല്യങ്കര പ്രദേശങ്ങളിൽനിന്ന് പൊലീസ് ഇതുവരെ 73 ബാഗുകൾ കണ്ടെത്തിയെങ്കിലും സംഭവത്തിലേക്ക് വെളിച്ചംവീശുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയിട്ടില്ല.
മനുഷ്യക്കടത്ത് സംഭവം പുറത്തറിയുകയും വാർത്തകൾ വരികയും ചെയ്ത സാഹചര്യത്തിൽ രക്ഷപ്പെടാനായി ബോട്ടിന്റെ നിറവും പേരും മാറ്റിയിരിക്കാമെന്നും അതാകാം ഇതുവരെ കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്നും സംശയം ശക്തമായിട്ടുണ്ട്. രണ്ടു ബോട്ടുകൾ ചേർത്തിട്ട് മണിക്കൂറുകൾ കൊണ്ട് പെയിന്റിങ് പൂർത്തിയാക്കി പേരുമാറ്റാനാകുമെന്നതിനാലാണ് ഇത്തരമൊരു സംശയം. തുടർ യാത്രകൾക്ക് മറ്റു ബോട്ടുകളുടെ രേഖകൾ ഉപയോഗിച്ചാൽ പിന്നീട് കണ്ടെത്തുക ദുഷ്കരമാകും. അതേസമയം ബോട്ടിൽ ഇത്തരമൊരു ദീർഘയാത്രയ്ക്ക് പുറപ്പെട്ടതിനാൽ തന്നെ ഇവരുടെ സുരക്ഷയെപ്പറ്റിയും ആശങ്ക ഉയർന്നിട്ടുണ്ട്. കടൽ മാർഗം കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തും എന്നതിനു യാതൊരു ഉറപ്പും ഇല്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഇന്ത്യൻ സമുദ്രാതിർത്തി പിന്നിട്ടാൽ പിന്നീട് ശ്രീലങ്കൻ സേനയുടെ പരിധിയിലാണ് എത്തിപ്പെടുക. അവിടെയാണെങ്കിൽ റോന്തുചുറ്റൽ ശക്തവുമാണ്. ഇന്ത്യയിൽ നിന്നുള്ള മീൻപിടിത്തക്കാർ അതിർത്തി ലംഘിക്കുമ്പോൾ ഇവരുടെ പിടിയിൽ പെടുന്നത് സ്ഥിരം സംഭവവുമാണ്. അതിനാൽ തന്നെ ഇതിനുള്ള സാധ്യതകളും ആരായുന്നു. കടൽ കൊള്ളക്കാരുടെ പിടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. പഴകിയ ബോട്ടുകൾ ഇത്തരം യാത്രയ്ക്ക് തിരഞ്ഞെടുക്കുമ്പോൾ ആപത്തിനും സാധ്യതയേറെയാണ്. ഇടയ്ക്കു വച്ച് ബോട്ട് തകരുകയോ നിന്നുപോകുകയോ ചെയ്യാം. ഇത്തരത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർക്കു ദുരന്തം സംഭവിച്ച ചരിത്രവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഏതായാലും വൻ മനുഷ്യക്കടത്ത് സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും മികച്ച ആസൂത്രണത്തിലാണ് കടത്തെന്നുമുള്ള സൂചനകളാണ് ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് താമസം ഒരുക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനിടെ ഡൽഹിയിൽ സംഘാംഗങ്ങളുടേതെന്ന് സംശയിക്കുന്ന വീടുകളിൽ പൊലീസ് പരിശോധന നടത്തി. ചിലയിടത്തുനിന്ന് വിദേശയാത്ര നടത്തിയതിന്റെ ചില വിവരങ്ങൾ ലഭിച്ചതല്ലാതെ കാര്യമായ പ്രയോജനം ഉണ്ടായിട്ടുമില്ല. വിദേശത്തേക്കു പോകുന്നു എന്നറിയിച്ച് മകൻ പോയതായി ഒരാളുടെ പിതാവ് പറഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Stories you may Like
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്