Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലയിട്ടപ്പോൾ മുതൽ പാർട്ടി ഗ്രാമത്തിലെ വീട്ടിന് മുന്നിൽ പ്രതിഷേധം; കെട്ടുനിറച്ചുള്ള ആദ്യ യാത്ര തടഞ്ഞത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ; തളിപ്പറമ്പിലെ സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലിയും വേണ്ടെന്ന് വച്ച് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ മുന്നണി പോരാളിയായി; മകരവിളക്കിന്റെ തിരക്കൊഴിഞ്ഞപ്പോൾ മുഖം മറച്ച് സന്നിധാനത്ത് എത്താനുള്ള നീക്കവും പൊളിച്ച് ഭക്തരുടെ പ്രതിഷേധം; ശബരിമലയിലെത്താനുള്ള രേഷ്മാ നിഷാന്തിന്റെ മോഹം വീണ്ടും തകർന്നടിഞ്ഞു

മാലയിട്ടപ്പോൾ മുതൽ പാർട്ടി ഗ്രാമത്തിലെ വീട്ടിന് മുന്നിൽ പ്രതിഷേധം; കെട്ടുനിറച്ചുള്ള ആദ്യ യാത്ര തടഞ്ഞത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ; തളിപ്പറമ്പിലെ സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലിയും വേണ്ടെന്ന് വച്ച് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ മുന്നണി പോരാളിയായി; മകരവിളക്കിന്റെ തിരക്കൊഴിഞ്ഞപ്പോൾ മുഖം മറച്ച് സന്നിധാനത്ത് എത്താനുള്ള നീക്കവും പൊളിച്ച് ഭക്തരുടെ പ്രതിഷേധം; ശബരിമലയിലെത്താനുള്ള രേഷ്മാ നിഷാന്തിന്റെ മോഹം വീണ്ടും തകർന്നടിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂർ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത് ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതമെടുത്തത്. അന്നുതൊട്ടേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും തുടങ്ങി. ഒപ്പം വീടിന് മുന്നിലും. ഇതിനിടെ മനംമടുത്ത് രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു. ശബരിമല ദർശനത്തിനായി ഇന്ന് പോകാനിരിക്കെയാണ് കടുത്ത പ്രതിഷേധം ഉയർന്നതോടെ യാത്ര ഉപേക്ഷിച്ചത്. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാരും വീടിനു സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് ദർശനം തേടിയുള്ള യാത്ര പാതിവഴിയിൽ മുടങ്ങിയത്. ഇപ്പോഴിതാ നീലമലയിൽ മറ്റൊരു ദൗത്യവും രേഷ്മയ്ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. ഭക്തരുടെ പ്രതിഷേധമായിരുന്നു ഇതിന് കാരണം.

കനകദുർഗയും ബിന്ദുവുമായിരുന്നു ഏവരുടേയും കണ്ണു വെട്ടിച്ച് സന്നിധാനത്ത് എത്തിയ യുവതികൾ. ഇവരെ പൊലീസ് സന്നിധാനത്ത് ആംബുലൻസിലെത്തിച്ചുവെന്നാണ് റിപ്പോർട്ട്. ചിലരെ ഡോളിയിൽ എത്തിക്കാൻ ശ്രമിച്ചപ്പോൾ അത് ഭക്തർ തടഞ്ഞിരുന്നു. ഇതോടെയാണ് ആംബുലൻസ് മാർഗ്ഗം സ്വീകരിച്ചത്. ഇതിന് ശേഷം മഞ്ജുവെന്ന യുവതിയും സന്നിധാനത്ത് എത്തിയതിന്റെ വീഡിയോ പുറത്തു വന്നു. മുടി നരപ്പിച്ചാണ് മഞ്ജു എത്തിയതെന്നും വ്യക്തമായി. ഇതിന് ശേഷമാണ് രേഷ്മാ നിഷാന്തും സുഹൃത്തും എത്തിയത്. ഭക്തരുടെ കണ്ണിൽപെട്ടാൽ യുവതികൾക്ക് മലകയറാനാകില്ലെന്ന് വ്യക്തമാകുന്ന പ്രതിഷേധമാണ് ഇന്ന് അതിരാവിലെ നീലിമലയിൽ ഉണ്ടായത്.

സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും സംഘർഷ സാധ്യത ഉള്ളതിനാൽ രേഷ്മ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സിപിഎം കുടുംബാംഗം കൂടിയായ രേഷ്മ നിഷാന്തിനോട് പ്രശ്‌നം ഒഴിവാക്കാൻ ദർശനം മാറ്റിവെയ്ക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാൻ തയ്യാറെന്ന് ഫേസ്‌ബുക്കിൽ കുറിച്ചതിന് പിന്നാലെ ഭീഷണികൾ ഉയർന്നിരുന്നു. വലിയ ആൾക്കൂട്ടം മദ്യലഹരിയിൽ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിലലെത്തി പ്രതിഷേധിച്ചിരുന്നു. ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവർ മുഴക്കി. കണ്ണൂരിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയാണ് രേഷ്മ. ഭർത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു. ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..-എന്നായിരുന്നു രേഷ്മാ നിഷാന്തിന്റെ പ്രതികരണം.

ഒരു വിശ്വാസി എന്ന നിലയിൽ മലകയറാൻ തയാറാകുന്നവരെ എതിർത്താൽ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മാലയിട്ടു നിൽക്കുന്ന ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു കൊണ്ടാണ് രേഷ്മ നിലപാട് വ്യക്തമാക്കിയത്. വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ലെന്നും തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രഖ്യാപിക്കുന്ന രേഷ്മ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പിന്തുണയും അഭ്യർത്ഥിക്കുന്നുണ്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ തുടക്കത്തിലേ പറഞ്ഞിരുന്നു. ഭർത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

സപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരം സ്വദേശിനിയായ രേഷ്മ നിഷാന്ത് ശബരിമലയിലേക്ക് പോകാൻ മാലയിട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നത്. വിശ്വാസിയായ രേഷ്മ എല്ലാ വിധ ആചാരവിധികളോടും കൂടി 41 ദിവസത്തെ വ്രതം അനുഷ്ടിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ് ഇരുമുടിക്കെട്ട് നിറച്ച് ശബരിമലയിലേക്ക് എത്തും എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയത്.തന്റെത് വിപ്ലവം അല്ലെന്നും ഈശ്വര വിശ്വാസത്തിന്റെ ഭാഗമാണെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വർഷങ്ങളായി ശബരിമലയ്ക്ക് പോകാൻ സാധിക്കില്ലെങ്കിലും മാലയിടാതെ മണ്ഡല വ്രതം അനുഷ്ടിക്കുന്ന വ്യക്തി കൂടിയാണ് രേഷ്മ. രേഷ്മയുടെ വെളിപ്പെടുത്തൽ വലിയ ഒച്ചപ്പാടുണ്ടാക്കി. രേഷ്മയ്ക്ക് നേരെ സംഘപരിവാറുകൾ തെറിവിളിയും കൊലവിളിയുമായി രംഗത്തിറങ്ങി.

മണ്ഡലകാലത്ത് ശബരിമലയിലേക്ക് പുറപ്പെടാനായിരുന്നു രേഷ്മയുടെ തീരുമാനം. എന്നാൽ അവസാന നിമിഷം രേഷ്മ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ചെറുകുന്നിൽ നിന്ന് കെട്ട് നിറച്ച് വൈകിട്ട് ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം പോകാനായിരുന്നു നീക്കം.ഇത് പ്രകാരം രേഷ്മയ്ക്ക് സുരക്ഷ നൽകുമെന്ന് പൊലീസും വ്യക്തമാക്കി. എന്നാൽ രേഷ്മ ശബരിമലയിലേക്ക് പുറപ്പെടുന്നു എന്ന വിവരം അറിഞ്ഞ് പ്രതിഷേധക്കാർ സംഘടിച്ച് രേഷ്മയുടെ വീട്ടിലേക്ക് എത്തി. കണ്ണപുരം പൊലീസും സ്ഥലത്ത് എത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ യാത്ര വേണ്ടെന്ന് ബന്ധുക്കളും പറഞ്ഞതോടെ രേഷ്മ ശബരിമല ദർശനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഭർത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്. സിപിഎം അനുകൂല കുടുംബമാണ് ഇവരുടേത്.

കണ്ണൂർ തളിപ്പറമ്പിലെ സ്വകാര്യ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലി പോലും രേഷ്മയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP