Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈശാഖ് രാജനും നടിയും തമ്മിൽ അടുത്ത ബന്ധമെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തെളിവായി; 2017ൽ റേപ്പ് ചെയ്തൊരാളെ 2018ൽ സ്വകാര്യ കൂടിക്കാഴ്‌ച്ചക്ക് വിളിച്ചത് എന്തിനെന്നു ചോദ്യം; പണം വേണമെന്ന് ആവശ്യപ്പെട്ട് വിലപേശൽ സ്വഭാവത്തിൽ ഭീഷണപ്പെടുത്തുന്നതായും വിലയിരുത്തി കോടതി; പീഡന കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം നൽകിയത് കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തി; ഉത്തരവിന്റെ പകർപ്പ് മറുനാടന്

വൈശാഖ് രാജനും നടിയും തമ്മിൽ അടുത്ത ബന്ധമെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തെളിവായി; 2017ൽ റേപ്പ് ചെയ്തൊരാളെ 2018ൽ സ്വകാര്യ കൂടിക്കാഴ്‌ച്ചക്ക് വിളിച്ചത് എന്തിനെന്നു ചോദ്യം; പണം വേണമെന്ന് ആവശ്യപ്പെട്ട് വിലപേശൽ സ്വഭാവത്തിൽ ഭീഷണപ്പെടുത്തുന്നതായും വിലയിരുത്തി കോടതി; പീഡന കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം നൽകിയത് കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തി; ഉത്തരവിന്റെ പകർപ്പ് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈശാഖ് രാജനെതിരെ യുവ നടി നൽകിയ ബലാത്സംഗ പരാതിയിൽ എറണാകുളം സെഷൻസ് കോടതി നടത്തിയത് അതിനിർണ്ണായ പരാമർശങ്ങൾ. വൈശാഖ് രാജൻ കോടതിയിൽ സമർപ്പിച്ച വാട്സാപ്പ് ചാറ്റും ഓഡിയോ സിഡിയും പരിശോധിച്ച ശേഷമാണ് കേസിൽ സിനിമാ നിർമ്മാതാവിന് മുൻകൂർ ജാമ്യം നൽകുന്നത്. കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലുണ്ട്. വൈശാഖ് രാജനെതിരെ ഉയർന്നിരിക്കുന്നത് വ്യാജ ആരോപണമെന്ന് ധ്വനിപ്പിച്ചാണ് മുൻകൂർ ജാമ്യം നൽകുന്നത്. വിശദമായ വിധിപ്രസാതാവമാണ് കോടതി നടത്തുന്നത്. മുൻകൂർ ജാമ്യ ഉത്തരവിന്റെ പകർപ്പ് മറുനാടന് ലഭിച്ചു. ഇതോടെയാണ് വൈശാഖ് രാജനെതിരെ ഉയർന്നത് ബ്ലാക് മെയിൽ ശ്രമമാണോ എന്ന സംശയം സജീവമാകുന്നത്.

പരാതിക്കാരി 25 വയസുള്ള സിനിമാ നടിയാണ്. പ്രതിക്ക് 61 വയസ്സുമായി. താൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിൽ 10നായിരുന്നു പീഡനമെന്നാണ് ആരോപണം. എന്നാൽ പരാതിപ്പെട്ടത് 2018 ഡിസംബർ 29നും. പരാതി നൽകാനെടുത്ത കാലതാമസത്തെ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. വിദ്യാഭ്യാസവും സിനിമാ നടിയുമായ യുവതിയാണ് ഇപ്രകാരം പരാതി നൽകാൻ താമസം വരുത്തിയതെന്നും വിശദീകരിക്കുന്നു. ഇതിനൊപ്പമാണ് വൈശാഖ് രാജൻ ഹാജരാക്കിയ വാട്സാപ്പ് ചാറ്റുകളെ കുറിച്ചും കോടതി പരാമർശിക്കുന്നത്.

2018 നവംബർ മുതൽ ഡിസംബർ വരെയുള്ള വാട്സാപ്പ് ചാറ്റുകളാണ് കോടതിക്ക് മുമ്പിൽ തെളിവായെത്തിയത്. വൈശാഖ് രാജനും യുവതിയുമായി വളരെ അടുത്ത് ഇടപെഴുകുന്നതിന് തെളിവുകളാണ് ഇവ. വളരെ അടുത്തു പെരുമാറുന്നവരെ പോലെയാണ് വാട്സാപ്പ് സന്ദേശങ്ങൾ. ഇതിനൊപ്പം വൈശാഖ് രാജനെ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് പരാതിക്കാരി ക്ഷണിക്കുന്നുമുണ്ട്. 2017ൽ റേപ്പ് ചെയ്തൊരാളെ ഇങ്ങനെ സ്വകാര്യ കൂടിക്കാഴ്ചകൾക്ക് 2018ൽ യുവതി വിളിക്കുമോ എന്നതാണ് കോടതി പ്രധാനമായും ഉയർത്തുന്ന ചോദ്യം. 2018 ഡിസംബറിൽ നടത്തി ടെലിഫോൺ സംഭാഷണവും കോടതിയിൽ ഹാജരാക്കി. ഇതിൽ വിലപേശലിന്റെ സ്വാഭാവമുള്ള ഭീഷണിയാണ് പരാതിക്കാരിക്കായി നടത്തുന്നത്. പണം വേണമെന്നതാണ് ഭീഷണി. അതിന് വൈശാഖ് രാജൻ സമ്മതിക്കുന്നുമുണ്ട്. ഇതെല്ലാം 2018 ഡിസംബറിൽ നടന്നുവെന്നാണ് വൈശാഖ് രാജൻ കോടതിയെ അറിയിച്ചത്.

എന്നാൽ പരാതി നൽകിയത് ഡിസംബർ 29നും. ഇതിനൊപ്പം 2017 ഏപ്രിൽ ഏഴിന് വൈശാഖ് രാജൻ ഷാർജയിൽ പോയതിന്റെ തെളിവും കോടതിയിൽ നൽകി. അതിന് ശേഷം 2018 മേയിലാണ് മടങ്ങിയെത്തിയത്. അതുകൊണ്ട് തന്നെ പരാതിക്കാരി പറയുന്ന വിധത്തിൽ 2017ൽ കൊച്ചിയിൽ പീഡനം നടക്കില്ലെന്നാണ് മുമ്പിലുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് കോടതി എത്തിയ നിഗമനം. ഇതിൽ നിർണ്ണായകമായത് വിമാന ടിക്കറ്റും വാട്സാപ്പ് ചാറ്റും ടെലിഫോൺ സംഭാഷണവുമാണ്.

ഇതെല്ലാം 2018 നവംബറിന് ശേഷം സംഭവിച്ചതാണെന്നാണ് വൈശാഖ് രാജൻ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. വിശദ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം വൈശാഖ് രാജൻ കൊച്ചിയിലുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരിക്കും പൊലീസിനും കഴിഞ്ഞാൽ മാത്രമേ ഇനി ഈ കേസിന് പ്രസ്‌ക്തിയുള്ളൂവെന്നാണ് ഉയരുന്ന വാദം. അപ്പോഴും പീഡനം തെളിയിക്കാനാകുമെന്ന ഉറച്ച നിലപാടിലാണ് യുവതി.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിർമ്മാതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലാണ് നിർമ്മാതാവ് മുൻകൂർ ജാമ്യം തേടിയത്. യുവതി നിർമ്മാതാവിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും പ്രതിയുടെ അഭിഭാഷകന്റെ വാദമാണ് അംഗീകരിക്കുന്നത്. സിനിമാ രംഗത്തുള്ളവരെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയിൽ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകൻ സൈബി ജോസ് പറയുന്നു. യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്ന് പൊലീസിന് പരിശോധിക്കേണ്ട സാഹചര്യമാണ് കോടതിയുടെ പരാമർശങ്ങൾ ഉണ്ടാക്കുന്നത്.

ലൈംഗിക പീഡനം സംബന്ധിച്ച് തന്റെ പക്കൽ തെളിവുകളുമുണ്ട്. അത് പൊലീസിന് നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ പൊലീസ് നടപടികൾ സ്വീകരിക്കണം എന്നാണ് യുവതി ആഗ്രഹിക്കുന്നത്. ഇപ്പോഴും പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്. വെൽകം ടു സെൻട്രൽ ജയിലിന്റെ നിർമ്മാതാവായിരുന്നു വൈശാഖ് രാജൻ. സൗമ്യമായ പെരുമാറ്റത്തിലൂടെ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ വ്യക്തി. പതിനൊന്ന് മലയാള സിനിമകളാണ് വൈശാഖ് രാജൻ നിർമ്മിച്ചത്. അതിൽ കൂടുതൽ സിനിമയിൽ അഭിനയിച്ച സൂപ്പർതാരവും ദിലീപാണ്. മേരിക്കൊണ്ടുരു കുഞ്ഞാടും വെൽകം ടു സെൻട്രൽ ജയിലും റോൾ മോഡൽസും. എല്ലാം സൂപ്പറുകളുമായിരുന്നു. മലയാള സിനിമയിൽ വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലും വൈശാഖ് രാജൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വൈശാഖ് രാജനെതിരായ പീഡനക്കേസും ഞെട്ടലോടെയാണ് സിനിമാ ലോകം ഉൾക്കൊള്ളുന്നത്.

ഷാഫിയുടെ മായാവിയുമായി 2007ലാണ് പ്രവാസിയായ വൈശാഖ് രാജൻ മലയാള സിനിമയിൽ സജീവമാകുന്നത്. ഈ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റായി. അതിന് ശേഷം 2010ലായിരുന്നു അടുത്ത സിനിമ. ഷാഫി തന്നെയായിരുന്നു സംവിധായകൻ. മേരിക്കൊണ്ടൊരു കുഞ്ഞാടും വിജയിച്ചു. പിന്നീട് 2012ൽ പത്മശ്രീ ഭരത് ഡോ സരോജ് കുമാർ. സജിൻ രാഘവൻ ആയിരുന്നു നിർമ്മാതാവ്. മലയാള സിനിമയുടെ മുഖം മുടി അഴിച്ചു കാട്ടുന്ന ചിത്രം. മോഹൻലാലിനെ കളിയാക്കാനായിരുന്നു സിനിമയെന്ന ആരോപണം സജീവമായി. ശ്രീനിവാസന്റെ ചിത്രം എല്ലാ അർത്ഥത്തിലും ഫ്‌ളോപ്പായി. ഇതോടെ ലാൽ ഫാൻസുകാരുടെ അനിഷ്ടവും ഉയർന്നു. സംവിധായകനെ കുറ്റപ്പെടുത്തി ഇതോടെ നിർമ്മാതാവ് തന്നെ രംഗത്ത് വന്നു. ഇത് മലയാള സിനിമയിൽ ഏറെ ചർച്ചയാവുകയും ചെയ്തു.ഇതിന് ശേഷം ഐ ലവ് മീ. ഇതും സാമ്പത്തികമായി പരാജയമായിരുന്നു. റാഫിയുടെ റിങ് മാസ്റ്റർ സുപ്പർ ഹിറ്റായി. ഇതോടെ ദിലീപിന്റെ സൗഹൃദക്കൂട്ടത്തിലുമെത്തി. വൈശാഖിന്റെ കസിൻ ബിഗ് ബജറ്റും സാമ്പത്തികമായി പരാജയപ്പെട്ടു. 2014ലായിരുന്നു കസിൻസ് ഇറങ്ങിയത്. അതിന് ശേഷമായിരുന്നു വെൽകം ടു സെൻട്രൽ ജയിൽ. 2016ലെ ഓണക്കാലത്ത് ഈ ചിത്രം തിയേറ്ററുകൾ കീഴടക്കി. വലിയ സാമ്പത്തിക നേട്ടമാണ് ഈ ചിത്രം നൽകിയത്. മലയാള സിനിമയ്ക്ക് ഉണർവ്വാകുകയും ചെയ്തു. ദിലീപിന്റെ ജനപ്രിയ മുഖത്തെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ. ഫുക്രിയും റോൾ മോഡൽസും ചങ്കസും വിജയ ചിത്രങ്ങളായി. എന്നാൽ അവസാന ചിത്രമായ ജോണി യെസ് പപ്പാ വലിയ വിജയമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP