എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക നീതി: സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസായി; അനുകൂലിച്ച് വോട്ട് ചെയ്തത് 323 പേർ; എതിർത്തത് മൂന്നുപേർ; ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മും; എതിർത്ത് ലീഗും ഒവൈസിയും; വോട്ടെടുപ്പ് ബഹിഷ്കരിച്ച് എഐഎഡിഎംകെ; 10 ശതമാനം സംവരണത്തിനുള്ള ബിൽ കൊണ്ടുവന്നത് ധൃതി പിടിച്ചെന്ന് ഭൂരിപക്ഷം കക്ഷികളും; പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകൾ തള്ളി കേന്ദ്രസർക്കാർ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്തുവോട്ട് ചെയ്തത് മൂന്നുപേർ മാത്രമാണ്. കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, എഐഎഡിഎംകെ ഇറങ്ങിപ്പോയി. മുസ്ലിം ലീഗും ഒവൈസിയുടെ അസദുദ്ദീൻ ഒഒവൈസിയും എതിർത്തുവോട്ടുചെയ്തു. ഇനി രാജ്യസഭയുടെ കടമ്പയാണ് ബില്ലിന് മുന്നിലുള്ളത്. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.
എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും സാമ്പത്തിക സംവരണം ലഭിക്കുമെന്ന് ബിൽ അവതരിപ്പിച്ച് സാമൂഹിക നീതിമന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. നിലവിലെ സംവരണത്തെ ബാധിക്കില്ലെന്നും താവർ ചന്ദ് ഗെഹ്ലോട്ട് വ്യക്തമാക്കി. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞു. പാർലമെന്റ് പാസാക്കിയാൽ ഉടൻ ബിൽ നിയമമാകുമെന്നും് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാൻ അദ്ദേഹം വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. ഈ ബിൽ പൊതുതൊഴിൽ നിയമനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപന നിയമനങ്ങൾക്കും ബാധകമായിരിക്കും. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുമുണ്ടായിരുന്നു. സംവരണത്തിന് 50 ശതമാനം എന്ന പരിധി സുപ്രീംകോടതി നിശ്ചയിച്ചത് ബില്ലിനെ ബാധിക്കില്ല. പൊതുവിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള സംവരണമാണ് ബിൽ വിഭാവനം ചെയ്യുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
ബിൽ ജെപിസിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കെ.വി തോമസ് എംപിയാണ് ഈ ആവശ്യമുന്നയിച്ചത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ട പരാജയത്തിനുശേഷം കേന്ദ്രസർക്കാർ തിരക്കിട്ട നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തിരക്കിട്ട നീക്കം. സർക്കാരിന്റെ ആത്മാർഥത ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വാഗ്ദാനം ചെയ്യുന്നതാണ് ബിൽ. എന്നാൽ തൊഴിൽ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മ രൂക്ഷമാണ്. കേന്ദ്ര നയങ്ങൾ തൊഴിൽ നഷ്ടപ്പെടുത്താനാണ് ഇടയാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാംവിലാസ് പാസ്വാന്റെ എൽജെപിയും ശിവസേനയും ബില്ലിനെ പിന്തുണച്ചു. അതേസമയം യുവാക്കൾക്ക് വ്യാജസ്വപ്നങ്ങളും, തെറ്റായ പ്രതീക്ഷകളും നൽകി വഴിതെറ്റിക്കുന്നതാണ് ബില്ലെന്ന് ടിഎംസി എംപി സുധീപ് ബന്ദോപാധ്യായ പറഞ്ഞു. സിപിഎം ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെങ്കിലും അവസാന മിനിറ്റിൽ ബിൽ അവതരിപ്പിച്ച രീതിയെയാണ് എതിർക്കുന്നതെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. കീഴ് വഴക്കമനുസരിച്ച് ഭരണത്തിലിരിക്കുന്ന പാർട്ടി എല്ലാവരുമായും ഇത്തരം ബില്ലുകൾ എടുക്കും മുമ്പ് ചർച്ച നടത്താറുണ്ട്. എന്നാൽ, ഈ ബിൽ ധൃതി പിടിച്ചാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ 15 ലകഷം ഇടുമെന്ന മോദിയുടെ വാഗ്ദാനം നടപ്പാക്കിയിരുന്നെങ്കിൽ, ഈ ബില്ലിന്റെ ആവശ്യമേ വരില്ലെന്നായിരുന്നു എഐഎഡിഎംകെ എംപി തമ്പി ദുരൈയുടെ അഭിപ്രായം. എട്ടുകാരണങ്ങളാണ് ബില്ലിനെ എതിർക്കാൻ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒഒവൈസി നിരത്തിയത്. ഇത് ഭരണഘടനയോടുള്ള വഞ്ചനയാണ്. അംബേദ്കറെ അപമാനിക്കലാണ്. നമ്മുടെ ഭരണഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെന്ന പദവി അംഗീകരിക്കുന്നില്ല. സവർണർ എന്നാണ് തൊട്ടുകൂടായ്മ അനുങവിച്ചത്. സവർണർ പിന്നോക്കമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ വിവരങ്ങളില്ല, ഒവൈസി പറഞ്ഞു. കോടതി നിയമം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത് പാർലമെന്റിന്റെ ശീതകാലസമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ തിരക്കിട്ടുള്ള ബിൽ അവതരണം എല്ലാ കക്ഷികളെയും അത്ഭൂതപ്പെടുത്തി. ചർച്ചയിൽ പല കക്ഷികളും ഉന്നയിച്ചതും സർക്കാർ അനാവശ്യധൃതി കാട്ടിയെന്നാണ്.
എന്താണ് സാമ്പത്തിക സംവരണ ബിൽ?
124ാമത് ഭരണഘടന ഭേദഗതി ബിൽ 2019 എന്നാണ് ബില്ലിന്റെ പേര്. 2005ലെ 95-ാമത് ഭേദഗതി നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തുകയാണ് ബിൽ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം അഞ്ചാം ഉപവകുപ്പ് അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഏതു വിഭാഗത്തിനും ഉന്നമനത്തിന് വേണ്ടി പുതിയ ഭേദഗതികൾ കൊണ്ടു വരാം എന്ന വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതി ഭേദഗതി ബിൽ കൊണ്ടു വന്നിരിക്കുന്നത്.
ഭരണഘടനയുടെ 16-ാം അനുച്ഛേദത്തിന്റെ നാലാം ഉപവകുപ്പിൽ ഏതു പിന്നോക്ക അവസ്ഥയിലുള്ള ഏതു വിഭാഗത്തിനും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടി നിയമഭേദഗതി ചെയ്യാമെന്ന വകുപ്പും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.തൊഴിൽ മേഖലയിലെ നിയമനങ്ങൾക്കു പുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ് എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ ഈ ഭേദഗതി ബാധകമാകും. ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകൾക്ക് ബാധകമല്ലാതാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സർക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സമയസമയങ്ങളിൽ പുനർ നിർവചിക്കാൻ ആകുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍