Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാദത്തിന് വഴിമരുന്നിട്ട് ഇന്ത്യൻ ക്രിക്കറ്റർമാരുടെ വെളിപ്പെടുത്തലുകൾ; 18 വയസിൽ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെഎൽ രാഹുൽ; നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാർദിക്; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും താരത്തിന്റെ വെളിപ്പെടുത്തൽ

വിവാദത്തിന് വഴിമരുന്നിട്ട് ഇന്ത്യൻ ക്രിക്കറ്റർമാരുടെ വെളിപ്പെടുത്തലുകൾ; 18 വയസിൽ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെഎൽ രാഹുൽ; നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാർദിക്; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും താരത്തിന്റെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോഫി വിത്ത് കരണിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പല ഉന്നതരയുടെയും തുറന്നു പറച്ചിലുകൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കോഫി വിത്ത് കരൺ. എന്നാൽ ഇപ്പോൾ പരിപാടിയിൽ വെളിപ്പെടുത്തൽ നടത്തി പെട്ടിരിക്കുന്നത് രണ്ടു ഇന്ത്യൻ ക്രിക്കറ്റർമാരാണ്. രൂക്ഷ വിമർശനത്തിന് വഴിവച്ച് സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഹാർദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ബി ടൗണിലെ ചർച്ചാ വിഷയം.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാർദിക് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കാറില്ലെന്നും ഹാർദിക് പരിപാടിയുടെ അവതാരകനായ കരൺ ജോഹറിനോട് വെളിപ്പെടുത്തി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങൾ അവർ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാർദിക് പറഞ്ഞു. ആഫ്രിക്കൻ സംസ്‌കാരവും സ്റ്റെലും ഫാഷനോടും ഏറെ താൽപര്യമുണ്ടെന്നും ഹാർദിക് പറഞ്ഞു. വെസ്റ്റ് ഇൻഡീസുകാരനാണോയെന്ന് നിരവധിയാളുകൾ ചോദിച്ചിട്ടുണ്ടെന്നും ഹാർദ്ദിക് പറഞ്ഞു.

പരിപാടിയിൽ ഹാർദിക്കിനൊപ്പം പങ്കെടുത്ത കെ എൽ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തി. തന്റെ പോക്കറ്റിൽ നിന്ന് 18 വയസിനുള്ളിൽ പിതാവ് കോണ്ടെ കണ്ടെത്തി ശാസിച്ച കാര്യം കെ എൽ രാഹുൽ തുറന്നു പറഞ്ഞു. രൂക്ഷ വിമർശനമാണ് താരങ്ങൾക്ക് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നേരിടേണ്ടി വന്നത്. എന്നാൽ താരങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നാണ് ചിലർ പറയുന്നത്.

സച്ചിനാണോ വിരാട് കോഹ്ലിയാണോ മികച്ച ബാറ്റ്സ്മാൻ എന്ന ചോദ്യത്തിന് ഇരുവരും നൽകിയ ഉത്തരം വിരാട് എന്നായിരുന്നു. വിരാട് ആണോ ധോണിയാണോ മികച്ച നായകൻ എന്ന ചോദ്യത്തിന് രണ്ടു പേരും തിരഞ്ഞെടുത്തത് മുൻ നായകൻ എം.എസ്.ധോണിയെ ആയിരുന്നു.
താരങ്ങളുടെ തുറന്നു പറച്ചിൽ ഒരു വിഭാഗം ആരാധകർക്ക് അത്ര സുഖിച്ചിട്ടില്ല. ക്രിക്കറ്റ് ദൈവമായി കരുതുന്ന സച്ചിനെക്കാൾ മികച്ചവൻ വിരാട് ആണെന്ന അഭിപ്രായം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. മുമ്പ് ഇതേ ചോദ്യം വിരാടിനോട് ചോദിച്ചപ്പോൾ സച്ചിനെ താനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണെന്നായിരുന്നു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP