ജി സുകുമാരൻ നായരെ ചൊല്ലി മാധ്യമപ്രവർത്തകരുടെ സംഘടനയിൽ തമ്മിലടി; താനാരുവാ എന്നുചോദിച്ച ചിത്രം വിചിത്രത്തിനെതിരെ കൈതരിച്ച് രാജിവയ്ക്കുന്നതായി മനോരമ അസിസ്റ്റന്റ് എഡിറ്റർ, ആക്ഷേപഹാസ്യപരിപാടിയല്ല സംഘടനയെന്ന് ഭാരവാഹികൾ; ചിത്രം വിചിത്രത്തിനെതിരെ കടുത്ത നടപടിക്ക് ജി സുകുമാരൻ നായരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകളും ചാനലുകളുടെ നിലപാടുകളും പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. യുവതികൾ കയറണമെന്ന സുപ്രിംകോടതി വിധിയോട് അനുകൂലനിലപാടെടുത്ത് മുന്നേറുന്ന ചാനലുകളും അത് അചാരാലംഘനമാണെന്ന നിലപാടുള്ള ചാനലുകളും എന്ന രീതിയിൽ വാർത്താ മാധ്യമങ്ങളുടെ ഇടയിൽ തന്നെ ഈ വിധി വിഭാഗീയത ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രമുഖ മാധ്യമപ്രവർത്തകരുടെ ഇടയിലേക്കും ഇത് പടരുകയാണ് എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതികരണങ്ങൾ.
മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്കരിച്ച കെയുഡബ്ല്യൂജെയുടെ നടപടി വ്യാപക എതിർപ്പ് വിളിച്ചുവരുത്തിയതിന് പിന്നാലെ യുവതീപ്രവേശനത്തോടെതിർപ്പുള്ള ചില മാധ്യമപ്രവർത്തകർ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എംകെ വിനോദ് കുമാർ ഇതുസംബന്ധിച്ച് നടത്തിയ പരസ്യപ്രതികരണമാണ് എതിർപ്പുകൾക്ക് തുടക്കമിട്ടത്.
കെയുഡബ്ല്യൂജെയുടെ പക്ഷപാതപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് രാജിക്കത്തെഴുതിക്കൊണ്ടായിരുന്നു വിനോദ്കുമാറിന്റെ പ്രതികരണം. മാത്രമല്ല യുവതീ പ്രവേശനത്തിന്റെ തുടർച്ചയായി ചില മാധ്യമപ്രവർത്തകർ എടുക്കുന്ന നിലപാടുകൾ കണ്ടാൽ ആരായാലും സംഘടന ഉപേക്ഷിച്ചുപോകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മലയാളത്തിലെ ഒന്നാംനമ്പർ ചാനലിലെ മൂന്നാംകിട രാഷ്ട്രീയ തർക്കോവ്സ്കി എൻഎസ്എസ് ജനറൽസെക്രട്ടറിക്കെതിരായി നടത്തിയ ആക്ഷേപം കണ്ട് തന്റെ കൈതരിച്ചു എന്നും തെരുവിൽ ആരെങ്കിലും അതിന്റെ തുടർച്ചയായി പ്രതികരിച്ചാൽ സ്വയം കുറ്റപ്പെടുത്തിയാൽ മതിയെന്നും വിനോദ് കുമാർ പറയുന്നു.
യുവതികൾ കയറിയതിനെതിരെ ശുദ്ധികലശം നടത്തിയതോടെ രക്ഷപ്പെട്ടു എന്ന് പറഞ്ഞ ജി സുകുമാരൻ നായരെ താൻ ആരുവാടേ എന്ന ജഗതിയുടെ ഡയലോഗ് വഴി അധിക്ഷേപിച്ച സറ്റയർ അവതാരകന്റെ നിലപാടുപോലെയാണ് ഇപ്പോഴത്തെ കെയുഡബ്ല്യൂജെയുടെ നിലപാട് എന്നും അദ്ദേഹം പറയുന്നു. യുവതീ പ്രവേശത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യസിൽ സംപ്രേഷണം ചെയ്ത കെവി മധു അവതരിപ്പിച്ച ചിത്രം വിചിത്രം എന്ന ആക്ഷേപഹാസ്യപരിപാടിക്കെതിരായായിരുന്നു വിനോദ് കുമാറിന്റെ പ്രതികരണം.
എന്നാൽ മാധ്യമപ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലടക്കം ഇതുസംബന്ധിച്ച് ചേരിതിരിഞ്ഞ തർക്കങ്ങൾ രൂപപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. പ്രമുഖ മാധ്യമപ്രവർത്തകൻ ദിനേശ് വർമ, ആക്ഷേപഹാസ്യപരിപാടികളുടെ ഉള്ളടക്കം നോക്കി സംഘടനാപ്രവർത്തനം നടത്തുന്നവരെക്കുറിച്ചൊക്കെ എന്തുപറയാനാണ് എന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നു. മാത്രമല്ല മാധ്യമപ്രവർത്തകർ നാടുനീളെ തല്ലുകൊണ്ട് വേദനിക്കുമ്പോൾ ഇത്തരക്കാർ എവിടെ പോയി എന്നും എതിർക്കുന്നവർ ചോദിക്കുന്നു. സംഘടനാപ്രവർത്തനം സംഘടനയിലെ അംഗങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ആക്ഷേപഹസ്യപരിപാടിയിൽ തന്റെ തമ്പുരാനെ കളിയാക്കുന്നു എന്നുംപറഞ്ഞ് രാജിവച്ചുപോകുന്നവർ പോകട്ടെയെന്നാണ് നിലപാടെന്നും ദിനേശ് വർമ പറയുന്നു.
അതേ സമയം എൻഎസ്എസും ജി സുകുമാരൻ നായരും ഏഷ്യാനെറ്റിനും ചിത്രംവിചിത്രത്തിനും അവതാരകന്റെയും നിലപാടിനുമെതിരെ കടുത്ത നിലപാടിലാണ് എന്നറിയുന്നു. തന്നെയും തന്റെ സംഘടനയെയും ഇത്തരം ഷോകളിലേക്ക് വലിച്ചിഴക്കുന്നത് ധാർമികതയല്ല എന്ന് അദ്ദേഹം അടുത്തുനിൽക്കുന്നവരോട് സൂചിപ്പിച്ചുവത്രെ. ടെലിവിഷനുകളിലെ ഹാസ്യപരിപാടികളിൽ ഉൾപ്പെടുത്തുന്നു എന്ന കാരണം കൊണ്ട് മൂന്നുവർഷം മുമ്പ് പത്രസമ്മേളനം തന്നെ വേണ്ട എന്നുവച്ച ചരിത്രം സുകുമാരൻ നായർക്കുണ്ട്. വനിതാമതിലിനെതിരെ പ്രതികരിക്കാൻ കഴിഞ്ഞ മാസം വിളിച്ച വാർത്താസമ്മേളനത്തോടെയാണ് അത് ലംഘിച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ വീണ്ടും ഇത്തരം കടുത്ത നടപടിക്കൊരുങ്ങുന്നതായാണ് സൂചന.
മലയാള മനോരമ അസിസ്ന്റ് എഡിറ്റർ എംകെ വിനോദ് കുമാറിന്റെ രാജിക്കത്തിന്റെ പൂർണ രൂപം ഇങ്ങനെ
സുഹൃത്തുക്കളേ,
അപ്പോൾ, ഞാൻ മതിയാക്കുന്നു കെ യുഡബ്ല്യുജെ കൂട്ടായ്മ.
ഗ്രൂപ്പുകളിൽ ഇല്ലാതിരിക്കുകയോ ഉള്ളിടത്ത് നിശ്ശബ്ദമായിരിക്കുകയോ ആയതിനാൽ നിങ്ങളിൽ പലർക്കും അറിഞ്ഞു കൊള്ളണമെന്നില്ല.
മാധ്യമ പ്രവർത്തനത്തിന്റെ മാഹാത്മ്യത്താലുള്ള ഗർവ്വമല്ല, മറ്റുള്ളവരോടു സഹകരിക്കാതിരിക്കേണ്ട എന്ന മര്യാദ മാത്രമാണ് ഇത്രകാലവും കൂട്ടത്തിൽ നിൽക്കാൻ പ്രേരണയായത്. ഇനി ഞാൻ ഒറ്റയ്ക്കാണ്.
പലരിൽ നിന്നു പഠിച്ച പാഠങ്ങളും പകർന്നു കിട്ടിയ ധാർമ്മിക ബോധവും കൊണ്ടാവാം ,ആരെയും അകാരണമായി വേദനിപ്പിക്കരുതെന്ന ശാഠ്യവുമായി കാൽ നൂറ്റാണ്ട് പരുക്കേൽക്കാതെ കടന്നു വന്നു ഇവിടെ വരെ.
കാലം വല്ലാത്ത മാറ്റമാണ് നമ്മുടെ മേഖലയിൽ കൊണ്ടുവന്നത്.കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു, സംഘികൾക്കും എൻഎസ്സ് എസ്സിനും ഒന്നും പ്രതികരിക്കാനാവാത്ത വിധം സ്തബ്ധരായിപ്പോയെന്നോ മറ്റോ. അത് ആ സുഹൃത്തിന്റെ വ്യക്തിപരമായ ആഹ്ലാദം മാത്രമാണ്. അതു വാർത്തയിൽ പ്രതിഫലിക്കുന്നിടത്താണ് അപകടം. ഒന്നാം നമ്പർ ചാനലിലെ ആക്ഷേപഹാസ്യക്കാരൻ മൂന്നാംകിട രാഷ്ട്രീയ തർക്കോവ്സ്കിയെക്കാൾ ആഹ്ലാദാവേശത്താൽ അടിച്ചിരുത്തിപ്പോകുന്നത് കേട്ടു അന്നു രാത്രി .എൻ എസ്സ് എസ്സ് ജനറൽ സെക്രട്ടറിയുടെ വിഷ്വൽ കാട്ടിയിട്ട് ' കൂരായണാ താനിവിടുത്തെ ആരുവാ, കുറച്ചു കാലമായി പറയണമെന്നു വിചാരിക്കുന്നു.... ' എന്നൊക്കെ ജഗതിയുടെ ഡയലോഗ് ചേർത്ത് അവഹേളനവും കഴിഞ്ഞ് സംഘ പരിവാറിനെ നാലു ചീത്തയും വിളിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അനുഭവിച്ച ആത്മനിർവൃതി! ഇതാണ് ഇപ്പോൾ മാധ്യമ പ്രവർത്തനം.
പ്രതിഷേധിക്കുന്ന ശബ്ദത്തെ തലയ്ക്കെറിഞ്ഞു കൊല്ലുന്നവരുടെ നവോത്ഥാന, മാനവിക വാദങ്ങളെ ചോദ്യം ചെയ്യാനേ മുതിരാതെ 'അക്രമികളായ സംഘ പരിവാറുകാരെ ' വേട്ടയാടാനിറങ്ങിയവരാണല്ലോ നമ്മൾ. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത അക്രമം എന്നൊക്കെ വലിയ വായിൽ വിളമ്പുമ്പോൾ പ്രതിഷേധത്തെ തെരുവിൽ നേരിടാനിറങ്ങിയവരെപ്പറ്റി പാലിച്ച അപകടകരമായ മൗനം.' ഇവർ തല്ലുകൊള്ളേണ്ടവർ ' എന്നു നിശ്ചയിച്ചുറപ്പിച്ച പക്ഷഭേദം.ഇത് എന്റെ മാധ്യമ ബോധ്യത്തിൽ പെടുന്നതല്ല.
നൊന്ത ഹിന്ദുവിന്റെ നെഞ്ചിലെ മുറിവിലേക്ക് മുളകു തേക്കുന്ന ആ ആക്ഷേപഹാസ്യക്കാരനോട് എനിക്കും കൈ തരിച്ചു.പിന്നെ, വികാരമുള്ള ചെറുപ്പക്കാരുടെ കാര്യം പറയണോ? ഒരു മാധ്യമം കയ്യിലുണ്ടെന്നു കരുതി ആരെയും ഏകപക്ഷീയമായി അവഹേളിക്കാനുള്ള ലൈസൻസ് ആകുന്നില്ല. എല്ലാവരും ഉൾപ്പെടുന്ന സമൂഹത്തോടാണു നമ്മൾ സംവദിക്കുന്നതെന്നു മറന്ന് നഗ്നമായ പക്ഷപാതത്തോടെ നമ്മളങ്ങനെ കത്തിക്കയറുമ്പോൾ കയ്യിൽ മാധ്യമമില്ലാത്ത, കൈത്തരിപ്പുള്ളവർ തെരുവിൽ കണ്ടാൽ കണക്കു ചോദിച്ചെന്നിരിക്കും. അതിൽ നമ്മുടെ കുറ്റവും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.
'കടക്കു പുറത്ത് ' എന്നു പറഞ്ഞപ്പോൾ പുറത്താക്കിയ നായയെപ്പോലെ വാലുമാട്ടി പുറകേ ചെന്ന നമ്മുടെ മാധ്യമപ്രവർത്തകബോധം എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു? അതിനു ശേഷവും മാസ്കറ്റ് ഹോട്ടലിൽ ആരോ വിളിച്ചെന്നു പറഞ്ഞ് ഓടിച്ചെന്ന് 'ആരു വിളിച്ചു ?' എന്നു കേട്ട് ഇളിഭ്യരായി ഇറങ്ങിപ്പോന്ന വരുടെ പ്രൊഫഷണൽ വികാരം ചിലരോടു മാത്രമേ ഉള്ളോ?
ബഹിഷ്കരണം എന്നു കേട്ടാൽ സംഘപരിവാർ വിരണ്ടു പോകും എന്നു കരുതിയിടത്ത് നമുക്കു പക്ഷേ, വല്ലാതെ തെറ്റി. എല്ലാം നിയന്ത്രിക്കുന്നവരാണു നമ്മൾ എന്ന അഹന്തയ്ക്കേറ്റ ആദ്യ തിരിച്ചടി. വേണ്ടെങ്കിൽ വേണ്ട എന്ന ഉറച്ച തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ അവർക്ക് കൂടുതൽ നേട്ടമായേനെ. പറയാനവസരം കിട്ടാതെ ചീത്ത കേൾക്കാൻ വേണ്ടി മാത്രം വന്നിരുന്ന മണ്ടന്മാർ. മാധ്യമങ്ങളുടെ എതിർപ്പിലൂടെയാണ് വളർന്നതെന്നു തിരിച്ചറിയാൻ വൈകിയവർ.
ഫ്രാക്ഷൻ എന്നൊക്കെ കേൾക്കുന്ന കാലവുമാണല്ലോ. എന്തായാലും കൃത്യമായ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ഇപ്പോഴത്തെ മാധ്യമ പ്രവർത്തനം.
ചിലർ എന്തു പറഞ്ഞാലും മിണ്ടാതെ കേട്ടുപോരിക, ചിലരെ ചോദ്യം ചോദിച്ചു ശ്വാസം മുട്ടിക്കുക, ചിലരെ പരിഹസിച്ചു കൊല്ലുക എന്നതാണല്ലോ ഇപ്പോഴത്തെ പത്ര സമ്മേളന രീതി.
ആയതിനാൽ ഇക്കാലത്തിന്റെ മാധ്യമ പ്രവർത്തകനല്ല എന്ന ബോധ്യത്തോടെയാണ് കൂട്ടായ്മ വിടുന്നത്.
സ്ഥാപനത്തിനു വേണ്ടി തെറ്റില്ലാതെ വാർത്ത എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന തൊഴിലാളിയായി മാത്രം തുടർന്നോളാം.
വിധിയെഴുതാം, വിചാരണ ചെയ്യാം, സംഘിയാണോ എന്നു നിങ്ങൾക്കു നിശ്ചയിക്കാം. (ആകുന്നത് അത്ര മോശം കാര്യമാണെന്ന തോന്നലും ഇല്ല.)
എന്തായാലും കേൾക്കാൻ ഞാനില്ല. പറഞ്ഞു മാത്രം ശീലിച്ചവരുടെ ഇടയിലായിരുന്നല്ലോ ഇതുവരെ.
കേട്ടതിനു നന്ദി.
എംകെവി.
മാധ്യമപ്രവർത്തകൻ ദിനേശ് വർമയുടെ പ്രതികരണം
മിഷ്ടർ വിനോദ്,
ഓരോരുത്തരുടെ മനസും രാഷ്ട്രീയവുമൊക്കെ അനുസരിച്ചായിരിക്കും നിലപാട്. അതവർക്ക് വിടുന്നു. ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടിക്കനുസരിച്ചു നിലപാടെടുക്കുന്ന ആദ്യത്തെ പത്രപ്രവർത്തകനാണ് നിങ്ങൾ. നല്ല നമസ്കാരം. തന്നെ നിത്യം കളിയാക്കുന്ന കുഞ്ചൻ നമ്പ്യാരെ വിളിച്ചുകൊണ്ടുവന്നു തുള്ളൽ അവതരിപ്പിച്ച രാജാക്കന്മാർ ഇവിടെയുണ്ടായിരുന്നു. ശങ്കേഴ്സിൽ പോയി എന്നെ വെറുതെ വിടരുതേ എന്ന് അപേക്ഷിച്ച പ്രധാന മന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. പിണറായിയെ തച്ചിന് മാർക്കു
ചെയ്ത് സ്റ്റോറികളുടെ പരമ്പര തീർത്തിരുന്ന കാലം
ഓർമ്മയുണ്ടോ ? ശരിക്കും പ്ലാൻ ചെയ്ത കാലം ? ഞങ്ങളാരും യൂണിയൻ വിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ പിച്ചിച്ചീന്തിയ കാലവും അതിവിദൂരത്തല്ല. എത്ര ചന്ദ്രികക്കാർ യൂണിയൻ വിട്ടു ? കോൺഗ്രസ് നേതാക്കളെ കളിയാക്കിയാണ്
ഇന്ത്യയിൽ ' സറ്റയർ' പഠിക്കുന്നത് തന്നെ. അവരാരും യൂണിയൻ ഇട്ടെറിഞ്ഞു പോയില്ല. സഭയെ തേച്ചൊടിച്ച കാലമുണ്ടായിരുന്നു, ദീപികക്കാർ യൂണിയൻ വിട്ടോ ?
എന്താ സംഘി മനസുള്ളവർക്കു മാത്രം ഇതൊന്നും തിരിച്ചറിയാൻ കഴിയാതെ പോകുന്നത്? സ്വന്തം രാഷ്ട്രീയം, താല്പര്യം എന്നിവയൊക്കെ നിൽക്കുമ്പോഴും
യൂണിയന് ഒരു സ്പൈസ് ഉണ്ട് എന്ന കാര്യം മറക്കരുത്. അതുള്ളതുകൊണ്ടു മാത്രമാണ് ഇന്ന് കുറെ പത്രപ്രവർത്തകർ കഞ്ഞികുടിക്കുന്നത്, ഒരു കൂരയുണ്ടാക്കിയത്, മുറിവിൽ മരുന്ന് പുരട്ടുന്നത്. ആവശ്യങ്ങൾ ഒന്നുറക്കെ പറയാനെങ്കിലും കഴിയുന്നത്.
എല്ലാവരുടെയും സാലറി സ്ലിപ് ഒരുപോലെയാണെന്നു വിനോദ് കരുതരുത്. ആ സാധനം തന്നെയില്ലാത്തവരാണ് ഭൂരിപക്ഷവും. അപ്പൊ വിഷയം അതൊന്നുമല്ല, യഥാർത്ഥ സംഘികളുടേതിനേക്കാൾ ഇടുങ്ങിയതും വർഗീയവുമാണ് നിങ്ങളുടെ മനസ്. സ്വയം ചികിൽസിക്കൂ. ശബരിമലയുടെ പേരിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ സംഘി നേതാക്കൾ പോലും പരസ്യമായും ഏറെപ്പേർ രഹസ്യമായും തള്ളിക്കളയുന്നു. ആ സമയത്ത്, ഒരു മാധ്യമ പ്രവർത്തകൻ ( അതും ഉള്ളിലെങ്കിലും സത്യാവസ്ഥ ബോധ്യപ്പെടേണ്ട മാധ്യമപ്രവർത്തകൻ ) അതിന്റെ പേരിൽ യൂണിയൻ വിടുമ്പോൾ ലജ്ജ തോന്നുന്നില്ല, നിങ്ങൾ എന്തെ നേരത്തെ പോകാത്തത് എന്നെ തോന്നുന്നുള്ളൂ.
ദിനേശ് വർമ്മ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്