കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന് നൽകാൻ സർക്കാർ നീക്കം; ഇന്ദിരാഗാന്ധിയുടെയോ കരുണാകരന്റെയോ പേരു നൽകും; കളമൊരുങ്ങുന്നതു വൻഅഴിമതിക്ക്
തിരുവനന്തപുരം: നിർമ്മാണത്തിൽത്തന്നെ നിരവധി അഴിമതിയാരോപണങ്ങൾ ഉയർന്ന കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷനു നൽകാൻ സർക്കാർ നീക്കം. ദേശീയ ഗെയിംസ് അവസാനിക്കുന്നതോടെ സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷനു കൈമാറി നിലവിലെ മൾട്ടി പർപ്പസ്് സ്റ്റേഡിയം എന്നത് ക്രിക്കറ്റ് സ്റ്റേഡിയമാക്കാനാണു നീക്കം നടക്കുന്നത്.
ഇതോടെ കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഗെയിംസ് സ്റ്റേഡിയം വന്നിട്ടും കായികതാരങ്ങൾക്ക് പ്രയോജനമില്ലാതാകുകയാണ്. ഇതിലൂടെ വൻ അഴിമതിക്കാണ് വീണ്ടും കളമൊരുങ്ങുന്നത്. പൊതു സ്വകാര്യപങ്കാളിത്തത്തോടെയാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം പണിതീർത്തത്. 15 വർഷം ഇതിന്റെ ഉടമസ്ഥാവകാശം സ്വകാര്യ കമ്പനിക്കു നൽകുമെന്നും പിന്നീട് ഇതിന്റെ നടത്തിപ്പ്- സംരക്ഷണ അവകാശങ്ങൾ കേരള യൂണിവേഴ്സിറ്റിക്കു കൈമാറുമെന്നുമായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ വീണ്ടും അഴിമതി നടത്തുന്നതിനായി സ്റ്റേഡിയത്തെ കെസിഎയ്ക്ക് കൈമാറാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനായി കായികമന്ത്രിയും കെസിഎ ഭാരവാഹികളും ചില കോൺഗ്രസ് നേതാക്കളും ചർച്ച ആരംഭിച്ചു. വ്യവസ്ഥകൾ മറികടന്നുള്ള ഈ നീക്കം വൻ അഴിമതിക്കാണ് വഴിവയ്ക്കുക.
സാമ്പത്തികമായി ഏറെ കരുത്തരാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. 250 കോടി രൂപ പോലും മുടക്കി സ്റ്റേഡിയം നിർമ്മിക്കാൻ കഴിവുള്ളവർ. കാര്യവട്ടത്തെ സ്ഥലം അവർക്ക് കൈമാറിയിരുന്നെങ്കിലും സ്റ്റേഡിയം അവരുടെ ചെലവിൽ പണിയുമായിരുന്നു. പ്രത്യേകിച്ച് കൊച്ചിയിൽ സ്വന്തമായി സ്റ്റേഡിയമെന്ന ആശയം നടക്കാത്തതിനാൽ. ഇതെല്ലാം അറിയാമായിരുന്നിട്ടും കാര്യവട്ടത്ത് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി സ്റ്റേഡിയം നിർമ്മിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കളികളെ പ്രോൽസാഹിപ്പിക്കുമെന്നായിരുന്നു നിലപാട്. അതാണ് ഫലത്തിൽ അട്ടിമറിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി കേരളാ ക്രിക്കറ്റ് അസോസിയേഷന് തുച്ഛമായ പാട്ടത്തിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നൽകാനൊരുങ്ങുന്നത്. ഫലത്തിൽ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ മറ്റ് കളികളൊന്നും സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയും വരും.
141 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഐ.എൽ. ആൻഡ് എഫ്.എസ്സാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഡി.ബി.ഒ.ടി. (ഡിസൈൻ ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ) പ്രകാരമാണ് സ്റ്റേഡിയം നിലവിൽ വന്നിരിക്കുന്നത്. അതായത് 15 വർഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും നിർമ്മാണ കമ്പനിക്കായിരിക്കും. ഇതിനായി കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ് എന്ന ഉപ കമ്പനി ഐ.എൽ.എഫ്. എസ്. രൂപം നൽകിയിട്ടുണ്ട്. കേരള സർവകലാശാലയുടെ കാമ്പസ്സിൽനിന്ന് പാട്ടത്തിന് ലഭിച്ച 37 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മച്ചത്. ഘട്ടം ഘട്ടമായി പണം ഈടാക്കുന്ന ആന്വിറ്റി മാതൃകയിൽ രൂപം കൊള്ളുന്ന ആദ്യത്തെ സ്റ്റേഡിയം കൂടിയാണിത്. 13 വാർഷിക ഗഡുക്കളായിട്ട് നിർമ്മാണച്ചെലവും പലിശയും സർക്കാർ കമ്പനിക്ക് നൽകണമെന്നാണ് വ്യവസ്ഥ.
2027ഓടെ ഗഡുക്കൾ അടച്ചു തീരുമ്പോൾ ഏതാണ്ട് 400 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ സ്റ്റേഡിയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സർക്കാറിന് ലഭിക്കും. 15 വർഷത്തെ കാലാവധിക്ക് ശേഷം സ്റ്റേഡിയം കേരള സർവകലാശാലയ്ക്ക് കൈമാറും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാതെ ഈ കണക്കുകൾ ശരിയാവുകയില്ല. ക്രിക്കറ്റ് നടത്തണമെങ്കിൽ അതിന് ബിസിസിഐ വയ്ക്കുന്ന നിബന്ധനകളാണ് ഇതിന് കാരണം. ഒന്നുകിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്വന്തം ഗ്രൗണ്ടിലോ അല്ലെങ്കിൽ ദീർഘകാല പാട്ടത്തിന് കൈവശം വയ്ക്കുന്ന കളിസ്ഥലങ്ങളിലോ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കൂ. അതിനാൽ ക്രിക്കറ്റ് കളി യാഥാർത്ഥ്യമാക്കാൻ കെസിഎയുടെ സഹായം ആവശ്യമാണ്. ഇതിന്റെ മറവിലാണ് ഐഎൽആൻഡ് എഫ്എസ് എന്ന നിർമ്മാണകമ്പനിയുടെ സമ്മതത്തോടെ ഗ്രൗണ്ട് കെസിഎയ്ക്ക് കൈമാറാൻ നീക്കം.
ഗ്രൗണ്ടിനായി ചെലവിട്ട തുക കേന്ദ്രസർക്കാർ വിഹിതമല്ലെന്നും സംസ്ഥാന സർക്കാറിന്റെ ഗെയിംസ് ബജറ്റിൽ നിന്നുമാണ് ചെലവാക്കുന്നതെന്നും ദേശീയ ഗെയിംസിനു മുമ്പ് സർക്കാർ വ്യക്തമാക്കിയരുന്നു. ക്രിക്കറ്റ് -ഫുട്്ബോൾ സ്റ്റേഡിയമായിട്ടാണ് ഇത് പണികഴിപ്പിച്ചതും. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇവ യൂണിവേഴ്സിറ്റിക്ക് കൈമാറുകയാണെങ്കിൽ സർക്കാർ ഇതര കായിക മേളകൾ നടത്തുന്നതിനായി ഇവ വിട്ടുനൽകണമെന്നില്ല. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിന്റെ പേരിൽ പണം ഉണ്ടാക്കാമെന്നതും നടക്കുന്ന കാര്യമല്ല.
ഇതു മനസിലാക്കിയാണ് സർക്കാർ പുതിയൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റിക്ക് ഒരു സ്റ്റേഡിയമുള്ളതിനാൽ ഇത് വിട്ടു നൽകേണ്ടതില്ലെന്നും, നൽകിയാൽ ഇതും അന്യാധീനപ്പെട്ടുപോകുമെന്നും ജനത്തെ തെറ്റിധരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുയോജ്യമായ സ്റ്റേഡിയം കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മാത്രമാണ്. എന്നാൽ ഇതിനെക്കാൾ പത്തിരട്ടി മികച്ച സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് ഗ്രീൻഫീൽഡ്. ഇത് കെസിഎയ്ക്ക് നൽകുകയാണെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും, ഐപിഎൽ, ട്വന്റി ട്വന്റി തുടങ്ങിയ മത്സരങ്ങൾക്കും വേൾഡ് കപ്പ് മത്സരങ്ങൾക്കും വേദിയാക്കുക വഴി വൻസാമ്പത്തിക ലാഭമുണ്ടാക്കാനാണ് കെസിഎയുടെ ശ്രമം.
ഇതിനായി പല കോൺഗ്രസ് നേതാക്കളെയും കെസിഎ ഭാരവാഹികൾ ഇതിനോടകം സമീപിക്കുകയും വൻ തുക വാഗ്ദാനം ചെയ്യുകയും ചെയ്തതായാണ് സൂചന. സ്റ്റേഡിയത്തിന് കെ കരുണാകരന്റെയോ, ഇന്ദിരാഗാന്ധിയുടെയോ പേര് ഇടാനും കെസിഎ തന്നെ നിർദ്ദേശിച്ചതായാണ് സൂചന. ഇതാകുമ്പോൾ അഴിമതിയുണ്ടെന്നു പറഞ്ഞ് ഇടയുന്ന കോൺഗ്രസുകാരെയും പരിപോഷിപ്പിക്കാനാകുമെന്നും കെസിഎ കരുതുന്നു.
ദേശീയ ഗെയിംസ് കണക്കിലെടുത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതിയിൽ വിഭാവനം ചെയ്ത പല പ്രവർത്തികളും ബാക്കിയുണ്ട്. ടേബിൽ ടെന്നീസ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ടെന്നീസ് കോർട്ട്, പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, ഒളിമ്പിക് സൈസ് നീന്തൽക്കുളം, കൺവെൻഷൻ സെന്റർ തുടങ്ങിയവ പൂർത്തിയാവാനുണ്ട്. ദേശീയ ഗെയിംസിന്റെ സമാപനങ്ങൾക്ക് ശേഷമേ ഗ്രൗണ്ടിന്റെ പ്രധാന പണി തുടങ്ങു. ഐ.സി.സി. യുടെയും ഫീഫയുടെയും ാനദണ്ഡങ്ങളനുസരിച്ചാണ് ഗ്രൗണ്ട് തയ്യാറാക്കുക.
50000 കാണികൾക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറിയാണ് സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് തട്ടുകളിലായി ആറുലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടായിരിക്കും. ഗാലറിക്ക് 52 അടി വീതിയും ഗ്രൗണ്ടിന് 120 മീറ്റർ വ്യാസവും ഉണ്ട്. ഏതാണ്ട് അമ്പത് ശതമാനമാണ് മേൽക്കൂര ഗാലറിയെ മറയ്ക്കുന്നത്. സാധാരണ 30 ശതമാനം വരെ മാത്രമേ വരാറുള്ളൂ. അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന ലോകോത്തര നിലവാരമുള്ള റൂഫിങ് ടെൻസൈൽ ഫാബ്രിക് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
Stories you may Like
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്