ശബരിമല യുവതീപ്രവേശന വിഷയം കത്തിനിൽക്കുന്നതിനിടെ സർക്കാരിന് തലവേദനയായി അഗസ്ത്യാർകൂട സ്ത്രീപ്രവേശന തർക്കവും; ഹൈക്കോടതി വിധി അനുകൂലമായതോടെ യുവതികൾ മല കയറാൻ ഒരുങ്ങുന്നതിനിടെ എതിർപ്പുമായി ആദിവാസി വിഭാഗമായ കാണികൾ; പാർശ്വവൽകരിക്കപ്പെട്ടവരുടെ പക്ഷത്തെന്ന് ആണയിടുന്ന പിണറായി സർക്കാർ ആദിവാസികളുടെ വിശ്വാസം സംരക്ഷിക്കുമോ? അതിരുമല കടന്ന് ചരിത്രം കുറിക്കാൻ ഇത്തവണ സ്ത്രീകൾക്കാവുമോ? പുതിയ വിവാദം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം കത്തി നിൽക്കുന്ന സമയത്ത് തന്നെ പിണറായി സർക്കാരിന് പുതിയ തലവേദനയായി മാറുകയാണ് സ്ത്രീകളുടെ അസ്ത്യാർകൂട മലകയറ്റം. ജനുവരി 14 മുതൽ മാർച്ച് 1 വരെയാണ് അഗസ്ത്യാർകൂട യാത്ര. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് വനം വകുപ്പിന്റെ ഉത്തരവ് നേരത്തയുണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവോടെയാണ് അത് നീങ്ങിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘടനകൾ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവിനിടാക്കിയത്. എന്നാൽ, അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ ആദിവാസി വിഭാഗമായ കാണികൾ രംഗത്തെത്തി. അഗസ്ത്യമുനിയുടെ ആരാധനാലയത്തിൽ യുവതികൾ കയറിയാൽ അശുദ്ധമാകുമെന്നാണ് കാണി ഗോത്രവർഗ്ഗ വിഭാഗത്തിന്റെ ആരോപണം. യുവതികൾ പ്രവേശിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനം വലിയ വിവാദമായിരിക്കെയാണ് അഗസ്ത്യാർമല കയറാൻ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സർക്കാരിനെയാണ് വെട്ടിലാക്കിയത്. എൻഎസ്എസും, ബിജെപിയും ആർഎസ്എസുമടക്കം ഇടതുസർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് തന്നെ കോപ്പുകൂട്ടുന്ന രാഷ്ട്രീയപശ്ചാത്തലത്തിലാണ് അഗസ്ത്യാർകൂട യാത്രയും വിവാദത്തിലാകുന്നത്. ശബരിമലയിൽ കർമസമിതിയും, ബിജെപിയും ആർഎസ്എസുമാണ് ശക്തമായ പ്രതിരോധം ഉയർത്തിയതെങ്കിൽ, അഗസ്ത്യാർകൂടത്തിൽ ആദിവാസി വിഭാഗമായ കാണികളാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അഗസ്ത്യാർകൂടത്തിലേക്കുള്ള വഴിയിൽ സ്ത്രീകൾ അതിരുമല കടക്കാൻ പാടില്ലെന്നാണ് കാണികളുടെ വിശ്വാസം. അഗസ്ത്യമുനി ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ സാന്നിധ്യം അദ്ദേഹത്തിന് അഹിതകരമാണെന്നുമാണ് കാണികളുടെ വിശ്വാസം. അതേസമയം, ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം വനംവകുപ്പ് അഗസ്ത്യാർകൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവിറക്കി. തുടർച്ചയായ സ്ത്രീകളുടെ ആവശ്യത്തെത്തുടർന്നാണ് വനംവകുപ്പ് ഇത്തരത്തിൽ ഉത്തരവ് ഇറക്കാൻ തയ്യാറായത്. എന്നാൽ, അഗസത്യാർകൂട മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ കാണി വിഭാഗം എതിർപ്പുയർത്തിയതോടെ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രയ്ക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും വനംവകുപ്പ് അനുമതി നൽകിയിരുന്നു. നിരവധി സ്ത്രീകൾ രജിസ്റ്റർ ചെയ്തിരിക്കെയാണ് എതിർപ്പുമായി കാണി വിഭാഗം രംഗത്തെത്തിയത്.
അതേസമയം പ്രതിഷേധങ്ങളെ ഭയന്ന് പിന്മാറില്ലെന്ന് യുവതികൾ വ്യക്തമാക്കിയിട്ടുണ്ട്. അഗസ്ത്യാർകൂടത്തിലെ സ്ത്രീകളുടെ യാത്രയ്ക്കെതിരെ നേരത്തെ കാണി വിഭാഗം രംഗത്തു വന്നതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്. ഇതോടെ വനംവകുപ്പും വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം.
എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു. ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. ട്രക്കിങ്ങിന് സർക്കാർ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം അതേപടി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിങിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രക്കിങ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വർഷത്തിൽ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകൾക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ്.ട്രക്കിങ്ങ് അനുവദിച്ചിരിക്കുന്ന അഗസ്ത്യാർകൂടത്തിൽ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്.
നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. അപകടസാധ്യത മുന്നിൽ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയർന്നിരുന്ന വാദങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ഈ മലനിരകൾ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ചെന്തുരുണി, പേപ്പാറ, നെയ്യാർ, തമിഴ്നാട്ടിലെ കളക്കാട്, മുണ്ടൻതുറ കടുവസങ്കേതം എന്നീ വനമേഖലകൾ അതിരിടുന്ന പ്രദേശമാണ്.
ട്രക്കിങ് അപകടം പിടിച്ചത്
ഒരുദിവസം പരമാവധി 100 പോരെയാണ് ട്രക്കിങ്ങിന് അനുവദിച്ചിരിക്കുന്നത്. 14 വയസിന് മുകളിലുള്ളവർക്കാണ് ട്രക്കിങ്ങിന് അനുമതി. നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ ട്രക്കിങ്ങിന് പോകാവൂയെന്ന് വനം വകുപ്പ് ശുപാർശ ചെയ്യുന്നുണ്ട്. ആചാരപരമായ കാര്യങ്ങളേക്കാൾ സ്ത്രീകളുടെ സുരക്ഷയാണ് വനംവകുപ്പിനെ അലട്ടുന്നത്. വനത്തിൽ ടൊയ്ലറ്റ് സൗകര്യങ്ങൾ അടക്കമുള്ളവ ഉണ്ടാകില്ലെന്ന കാര്യം അവർ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. എന്നാൽ, തങ്ങൾക്ക് പ്രത്യേക ടൊയ്ലറ്റ് സൗകര്യങ്ങൾ ആവശ്യമില്ലെന്നാണ് വിവിധ വനിതാഗ്രൂപ്പുകൾ പറയുന്നത്.കാട്ടിൽ പുരുഷന്മാർക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളില്ല. അതുകൊണ്ട് തന്നെ തങ്ങൾക്കും അത്തരം പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ട ആവശ്യമില്ലെന്നും സംഘടനകൾ പറയുന്നു.
തങ്ങൾ ആദിവസികളുടെ പൂജ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരാധനയല്ല തങ്ങളുടെ ലക്ഷ്യമെന്നും അവർ പറയുന്നു. മല കയറ്റത്തിന് എന്തെങ്കിലും മാനദണ്ഡം പാലിക്കേണ്ടതുണ്ടെങ്കിൽ അത് ശാരീരിക ക്ഷമത മാത്രമായിരിക്കണമെന്ന് പൊലീസ് ഓഫീസറും വിമൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് ഭാരവാഹിയുമായ വിനയ പറയുന്നു. അന്വേഷി (കോഴിക്കോട്), വിമെൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂർ) തുടങ്ങിയ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് ദിവസംവരെ വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ അഗസ്ത്യാർകൂടത്തിലെത്താൻ സാധിക്കൂ. ദുർഘടമായ പാതയാണ്
കഴിഞ്ഞ തവണ അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വനിതാസംഘടനകൾ അഗസ്ത്യാർകൂടം കയറുമെന്ന് പറഞ്ഞിരുങ്കിലും പിൻവാങ്ങുകയായിരുന്നു. എന്നാൽ, എത്തിയാൽ തടയാൻ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ബോണക്കാട് ചെക്ക് പോസ്റ്റിൽ ആദിവാസികൾ സജ്ജരായി എത്തുകയും ചെയ്തു. അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകൾക്കും അവസരം നൽകണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടക്കകുകയും ചെയ്തു. എന്നാൽ, അതിരുമല വരെ പോകാൻ മാത്രമേ കോടതി അനുമതി നൽകിയിരുന്നുള്ളു. അഗസ്ത്യാർ കൂടത്തിന്റെ നെറുകയിലേക്ക് കയറാൻ അനുമതി ലഭിക്കുന്ന അവസ്ഥയിൽ മാത്രമേ തങ്ങൾ അഗസ്ത്യാർകൂടം കയറൂ എന്നായിരുന്നു വനിതാ സംഘടനകളുടെ നിലപാട്. ഏതായാലും ഇത്തവണ കോടതി വിധി അനുകൂലമാണ്. എന്നാൽ, ആദിവാസി മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയത് മലകയറ്റത്തിന് തടസ്സമാകുമോയെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ആദിവാസി മഹാസഭയ്ക്ക് ബിജെപിയും ആർഎസ്എസും പിന്തുണ നൽകിയേക്കും. സർക്കാരിനെ അടിക്കാനുള്ള വടിയായി ഈ വിഷയം ഉപയോഗിക്കാനായിരിക്കും ബിജെപി ശ്രമിക്കുക. ആദിവാസികളുടെ വിശ്വാസാചാരത്തെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരിനും സൂക്ഷമതയോടെ മാത്രമേ ഇടപെടാൻ കഴിയുകയുള്ളു. എന്നാൽ, ശബരിമല വിധി നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ സർക്കാരിന് അഗസ്ത്യാർകൂട പ്രവേശനം അനുവദിച്ച കോടതി വിധി കണ്ടില്ലെന്ന് നടിക്കാനുമാവില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്