കെപിസിസി ഒന്നു പറയും.. എഐസിസി മറ്റൊന്നു പറയും..! ഭക്തർക്കൊപ്പം എന്നു പറയുമ്പോഴും ഒന്നും ചെയ്യാനുമില്ല; 'ഓർഡിനൻസ് രാജ്' എന്നു മോദിയെ കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി യുവതീ പ്രവേശനത്തിൽ ഓർഡിനൻസ് ആവശ്യപ്പെടില്ലെന്ന നിലപാടിൽ; നിയമ നിർമ്മാണം എന്ന ആവശ്യം കേരള നേതാക്കൾ പറയുമ്പോഴും ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും എതിർപ്പ്; സുകുമാരൻ നായരെ പേടിച്ച് എന്തു ചെയ്യണമെന്ന് അറിയാതെ ചെന്നിത്തലയും; ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയലാഭം കൊയ്യുമ്പോൾ കാഴ്ച്ചക്കാരായി കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും നടക്കായ അവസ്ഥ..! അതാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. ഒരു വശത്ത് രാഷ്ടീയ നേട്ടം കൊയ്യാനുള്ള അവസരമായി കണ്ട് ബിജെപി അക്രമ സമരങ്ങളിലൂടെ അടക്കം കളം പിടിക്കുന്നു. മറുവശത്ത് കോൺഗ്രസ് അല്ല എതിരാളികൾ ബിജെപി ആണെന്ന് പറഞ്ഞ് രാഷ്ട്രീയ നേട്ടം കൊയ്ത് സർക്കാറും സിപിഎമ്മും. രണ്ട് തീവ്ര നിലപാടുകാർ രണ്ട് വശത്തു നിന്നു ശബരിമല വിഷയത്തിൽ കളം പിടിക്കുമ്പോൾ കാഴ്ച്ചക്കാരായി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസുകാർ.
നിലവിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നതാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നിലപാട്. ഈ വിഷയത്തിൽ സർക്കാറുമായി തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കയാണ് എൻഎസ്എസ്. അതുകൊണ്ട് സുകുമാരൻ നായരെ പേടിച്ച് കൃത്യമായ നിലപാട് പോലും കൈക്കൊള്ളാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ല. ഭക്തർക്കൊപ്പമാണ് സർക്കാർ എന്നു പറയുമ്പോൾ തന്നെ കോടതി വിധിയെ മാനിക്കുന്നു എന്നും ചെന്നിത്തല പറയുന്നു. അതേസമയം സർക്കാർ അത്യുത്സാഹം കാണിക്കുന്നു എന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പറയുന്നു.
യുവതികൾക്ക് പ്രവേശിക്കാം എന്ന വിധി വന്ന വേളയിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ബിജെപിയും ആദ്യം സ്വാഗതം ചെയ്ത ശേഷം പിന്നീട് രാഷ്ട്രീയ സാധ്യത മുന്നിൽ കണ്ട് നിലപാട് തിരുത്തി. ഇതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി സംസ്ഥാനത്തെ കോൺഗ്രസുകാർ. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഈ വിഷയത്തിൽ 'വേണ്ട(ണം)' എന്ന നിലപാടിലാണ്. മതവിഷയം ആയതിനാൽ ഈ വിഷയത്തിൽ അധികം ഇടപെടാൻ ദേശീയ നേതാക്കൾക്ക് താൽപ്പ്ര്യമില്ല. ബിജെപി പാതയിൽ നീങ്ങിയാൽ അത് തിരിച്ചടിക്കുമെന്ന ഭയം ഒരു വശത്തുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളും മൗനത്തിലാണ്. ചെന്നിത്തലക്ക് പുറമേ ശിവകുമാർ, കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയവരാണ് യുവതി പ്രവേശനം വേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. മറ്റ് നേതാക്കൾ തന്ത്രപരമായി മൗനം പാലിക്കുന്നു. അത്രയ്ക്ക് ആശയക്കുഴപ്പം പാർട്ടിലുണ്ട്.
ഭക്തർക്കൊപ്പം എന്നു പറയുമ്പോൾ തന്നെ അവർക്ക് വേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് ഉത്തരമില്ല. അതേസമയം മൃദു സമീപനം ഈ വിഷയത്തിൽ സ്വീകരിക്കുമ്പോൾ തീവ്ര നിലപാടിലാണ് ബിജെപി. മറുവശത്ത് യുവതികളെ കയറ്റിയത് നേട്ടമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും ഉയർത്തിക്കാട്ടുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ പിന്തുണക്കണോ എന്ന കാര്യത്തിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
വിശ്വാസവും ആചാരവും മാറ്റി നിർത്താനാവില്ലെന്നും നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജ്ജേവാല ഏറ്റവും ഒടുവിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ ആചാരവും വികാരവും പരിഗണിക്കണം. കേരളത്തിലെ അക്രമങ്ങളിൽ ആശങ്കയുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സിപിഎമ്മും ബിജെപിയും ബോംബേറ് നടത്തുന്നു. ഇതിനെല്ലാം സർക്കാർ മൂകസാക്ഷിയാവുകയാണ്. പിണറായി സർക്കാർ മസിൽ പവർ കാണിക്കുകയാണ്. മോദി സർക്കാർ എരിതീയിൽ ഒഴിക്കുകയാണെന്നും സുർജ്ജേവാല പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരാണ് ദേശീയ നേതൃത്വം എന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ പ്രതിഷേധ സൂചകമായി ലോക്സഭയിൽ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചു എന്ന തരത്തിലും വാർത്തകളെത്തിയിരുന്നു. അതിനിടെ ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ യുവതികൾ കയറണമെന്ന് ആഗ്രഹിക്കുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറയുകയുകയുണ്ടായി.
'കോൺഗ്രസ് ദേശീയ പാർട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോൾ താഴേത്തട്ടിലെ യാഥാർത്ഥ്യമുൾക്കൊള്ളണം;' ഖേര പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവർത്തനം ഹൈക്കമാന്റിന് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്.ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ യുവതികൾ കയറണമെന്നാണ് ആഗ്രഹിക്കുന്നത്. അവർക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.
അതേസമയം ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് കാരണം പ്രധാനമായും കോൺഗ്രസ് ആവശ്യപ്പെടേണ്ടത് മോദി സർക്കാറിനോടാണ്. രാഹുൽ ഗാന്ധി തന്നെ ഓർഡിനൻസ് രാജ് എന്നു പറഞ്ഞ് മോദിയെയും കേന്ദ്രത്തെയും പരിഹസിച്ചിട്ടുണ്ട്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത് എന്നതിനാൽ ഓർഡിനൻസ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ഈ വിഷയത്തിൽ നിയമ നിർമ്മാണം എന്ന ആആവശ്യത്തിലേക്ക് കോൺഗ്രസ് കടന്നത്.
അതേസയം ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം ശക്തമായിരുന്നു. കോൺഗ്രസോ യു.ഡി.എഫോ തീരുമാനമെടുക്കാതെയാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള എംപിമാർ ഓർഡിനൻസിനായി പ്രധാനമന്ത്രിയെ കാണുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. നാളത്തെ യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചക്ക് വരും. ശബരിമല വിഷയം പരിഹരിക്കാനുള്ള വഴി കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുക മാത്രമാണെന്ന നിലപാടാണ് യു.ഡി.എഫിന് നേരത്തെ തന്നെയുള്ളത്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ കോൺഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിരുന്നില്ല. ഇതിനിടയിലാണ് യു.ഡി.എഫ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തില്ലെന്ന് അറിയിച്ചതോടെ ആശയക്കുഴപ്പം പുറത്തുവന്നു. ഓർഡിനൻസിന്റെ കാര്യം ചർച്ചയിലില്ലെന്ന് ഇന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി.
അതേസമയം ഈവിഷയം പരമാവധി നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള റിവ്യൂ ഹർജി സുപ്രീംകോടതി തള്ളിയാൽ കേന്ദ്ര സർക്കാർ ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുമെന്ന് സൂചന. ഇക്കാര്യത്തിൽ കേരളത്തിലെ സംഘപരിവാർ നേതാക്കൾ ബിജെപി - ആർ.എസ്. എസ് കേന്ദ്രനേതൃത്വം വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി അറിയുന്നു. തുടർന്നാണ് വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതത്രേ. 22നാണ് സുപ്രീംകോടി റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്.
യുവതീ പ്രവേശനത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരത്തെ പരോക്ഷമായി ന്യായീകരിച്ചുള്ളതായിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്താ ഏജൻസിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകിയ അഭിമുഖത്തിലെ അഭിപ്രായ പ്രകടനം. റിവ്യൂ ഹർജിയിൽ കോടതി വിധി അനുകൂലമാവും എന്ന പ്രതീക്ഷയാണ് കേരളത്തിലെ സംഘപരിവാർ നേതാക്കൾ വച്ചുപുലർത്തുന്നത്. വിധി എതിരാവുകയാണെങ്കിൽ ഓർഡിനൻസ് ഇറക്കാം എന്ന് കേന്ദ്രത്തിൽ നിന്ന് ഇവിടത്തെ നേതാക്കൾക്ക് ഉറപ്പുകിട്ടിയതായും സൂചനയുണ്ട്.
അതേസമയം സാങ്കേതികവും നിയമപരവുമായുള്ള ചില കടമ്പകൾ ഓർഡിനൻസിനുണ്ടാവുമെന്നാണ് ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അത് മറികടക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്നു എന്നാരോപിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ ഇടതുപക്ഷം പ്രചാരണം നടത്തുകയാണെങ്കിൽ അതിനെതിരെയും സംഘപരിവാർ രംഗത്തെത്തും. വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാൻ വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗിച്ചത് പ്രചരിപ്പിക്കാനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- കർണാടകയിൽ 40 ശതമാനം കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനം!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്