കിട്ടുന്ന പൈസയെല്ലാം കൈയിട്ടുവാരുന്നതോ ധൂർത്തടിക്കുന്നതോ? കേരളത്തിലെ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിച്ച കണക്ക് ചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം! മറ്റുക്ലബ്ബുകളെല്ലാം സർട്ടിഫിക്കറ്റ് നൽകാതെ മുങ്ങി; ഡൽഹി പത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷത്തിന്റെ ഫണ്ടുതിരിമറി അന്വേഷിക്കുന്നത് ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർ; പൊളിയുന്നത് എല്ലാം യൂണിയൻ ഫണ്ടാണെന്ന വാദം; വിവരാവകാശ രേഖകൾ സത്യം തുറന്നുകാട്ടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിൽ നിന്നുകിട്ടുന്ന പൈസ അതാരായാലും ധൂർത്തടിക്കുന്നതും, കൈയിട്ടുവാരുന്നതും എന്തുമര്യാദയാണ്? കേരള പത്രപ്രവർത്തക യൂണിയനും, പ്രസ്ക്ലബ്ബുകൾക്കുമൊക്കെ വാരിക്കോരി കൊടുക്കുന്ന പതിവായിരുന്നു ഇതുവരെ. അപ്പോഴാണ് ഡൽഹി കേരളപത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷം രൂപ തോന്നിയ പോലെ ചെലവാക്കിയതായി വിവരം പുറത്തുവന്നത്. പാവപ്പെട്ടവന്റെ നികുതി പണം ഇങ്ങനെ ദുർവിനിയോഗം ചെയ്യുന്നതിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന പല വസ്തുതകളും പുറത്തുവരുന്നത്. തോന്നിയ പോലെ പണം അനുവദിക്കുകയല്ല സർക്കാർ ചെയ്യുന്നത്. ഉപയോഗിച്ച തുകയ്ക്ക് വിനിയോഗ സർട്ടിഫിക്കറ്റ് നൽകണം. അങ്ങനെയെങ്കിൽ ആരൊക്കെ ആ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് അറിയേണ്ടേ? വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിൽ 16 ഓളം പത്രപ്രവർത്തക സ്ഥാപനങ്ങളിൽ ആകെ സർട്ടിഫിക്കറ്റ് നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം.
അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. എന്തുകൊണ്ടാണ് കേരള പത്ര പ്രവർത്തക യൂണിയനും പ്രസ് ക്ലബ്ബുകൾക്കും കണക്കില്ലാതെ ധനസഹായം അനുവദിക്കുന്ന പരിപാടി സർക്കാർ അടുത്തിടെ അവസാനിപ്പിച്ചിട്ടും ഇത് തുടരുന്നത് എന്നതാണ്. ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണസമിതിയെ നിയോഗിച്ച് ഉത്തരവായിരുന്നു. കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ സാമ്പത്തിക തിരിമറിയെ കുറിച്ച് ആരോപണങ്ങൾ ഉയർന്നതോടെയാണ് ഈ ഉത്തരവിറങ്ങിയത്. പ്രസ് ക്ലബ്ബ് നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചത് ഒരുഅപേക്ഷയും നൽകാതെയാണെന്നാണ് ഇതുവരെ ഡൽഹി ഘടകം ഭാരവാഹികൾ അംഗങ്ങളെ പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്നത്. ഡൽഹി യൂണിയന്റെ വികസനാവശ്യങ്ങൾക്കാണ് സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചതെന്നും, അത് അംഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് യഥേഷ്ടം ചെലവാക്കാൻ ഭരണസമിതിക്ക് അവകാശമുണ്ടെന്നുമായിരുന്നു വാദം. കൈവശമുള്ള തുക സർക്കാർ ഫണ്ടല്ല, യൂണിയന്റെ ഫണ്ടാണ് എന്നും യൂണിയൻ ഭാരവാഹികൾ വാദിച്ചുപോന്നു.
എന്നാൽ, ഈ വാദങ്ങളെല്ലാം ഇപ്പോൾ പൊളിയുകയാണ്. ന്യൂഡൽഹി പ്രസ് ക്ലബ്ബ് നവീകരണത്തിനായി അനുവദിച്ച തുക ദുർവിനിയോഗം ചെയ്തന്നെ പരാതിയിൽ, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാകുന്നു. പ്രസ് ക്ലബ്ബുകൾക്ക് തുക അനുവദിക്കുന്നതിനെ കുറിച്ച് പരാതികൾ ഉയർന്നതോടെ, ഫണ്ട് വിനിയോഗത്തിൽ നിരീക്ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലും, പുറത്തുമുള്ള പ്രസ് ക്ലബ്ബുകൾക്ക് സംസ്ഥാന സർക്കാർ 2.35 കോടിയാണ് ആകെ അനുവദിച്ചിരിക്കുന്നത്. 2014-14, 2014-15 സാമ്പത്തിക വർഷങ്ങളിൽ കോട്ടയം പ്രസ് ക്ലബിന് അനുവദിച്ച ധനവിനിയോഗ സർട്ടിഫിക്ക് മാത്രമാണ് ഇതുവരെ കിട്ടിയത്. മറ്റുപ്രസ് ക്ലബ്ബുകൾ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. പ്രസ് ക്ളബ്ബുകൾക്ക് ധനസഹായം നൽകികൊണ്ടുള്ള ഉത്തരവിൽ തന്നെ, തുകയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകുന്നുണ്ടെന്നും വിവരാകാശരേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു. ആലപ്പുഴ പ്രസ്ക്ലബ്ബിന് അനുവദിച്ച 10 ലക്ഷം രൂപ മാത്രമാണ് സാങ്കേതിക കാരണങ്ങളാൽ കൊടുക്കാൻ കഴിയാതിരുന്നത്. തിരുവനന്തപുരം കേസരി സ്മാരക ജേണലിസ്റ്റ ട്രസ്റ്റിന് 2012-13 ൽ 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ന്യൂഡൽഹി പ്രസ് ക്ലബ്ബിന്റെ നവീകരണത്തിനായി 2012-13 ൽ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും അത് ദുർവിനിയോഗം ചെയ്തതായാണ് പരാതി. ഇല്ലാത്ത പ്രസ് ക്ലബ്ബിന്റെ നവീകരണം നടത്താൻ പത്രപ്രവർത്തക യൂണിയൻ എങ്ങനെ സർക്കാർ ഫണ്ട് വാങ്ങിയെന്ന് ചോദ്യം ഉയരുന്നു. ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട മറ്റുചോദ്യങ്ങൾ ഇവയാണ്:
1.ആറു കൊല്ലത്തിനിടയിൽ എന്തെങ്കിലും ആസ്തി ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകർക്കായി ഈ തുക കൊണ്ട് യൂണിയൻ ഉണ്ടാക്കിയിട്ടുണ്ടോ?
2.യൂണിയന് ലെറ്റർപാഡും സീലുമല്ലാതെ, അംഗങ്ങളുടെ ഉപയോഗത്തിനായി എന്തെങ്കിലും ആസ്തി ഉണ്ടാക്കിയിട്ടുണ്ടോ?
3.മുതലും പലിശയും ചേർന്ന് 35 ലക്ഷത്തിൽ കുറയാത്ത തുക ബാങ്കിൽ കാണേണ്ട സ്ഥാനത്ത്, നന്നെ ചുരുങ്ങിയത് 15 ലക്ഷം രൂപ എവിടെപ്പോയി? ഇപ്പോഴത്തെ നീക്കിബാക്കി എത്ര? ഇങ്ങനെ യഥേഷ്ടം സർക്കാർ ഫണ്ട് ദുരുപയോഗിക്കാൻ ആരാണ് അധികാരം നൽകിയത്?
4. പ്രസ്ക്ലബുകൾക്ക് സർക്കാർ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ തന്നെ, ആ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ വിശദീകരിച്ചിട്ടുണ്ട്. ആറു വർഷത്തിനിടയിൽ വിനിയോഗ സർട്ടിഫിക്കറ്റ് ഡൽഹി ഘടകം കൊടുക്കാതിരുന്നത് എന്തുകൊണ്ട്?
5. യൂണിയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇക്കാലമത്രയും അംഗങ്ങളിൽ നിന്നു മറച്ചു പിടിച്ചതിനും വട്ടമിട്ടിരുന്ന് സർക്കാർ ഫണ്ട് തരം പോലെ ചെലവാക്കിയതിനും അധികാരം കൈമറിയാതിരിക്കാൻ തെരഞ്ഞെടുപ്പു ക്രമക്കേടു നടത്തിപ്പോന്നതിനും പറയാനുള്ള പുതിയ ന്യായം എന്താണ്?
7. പ്രസ്ക്ലബുകൾക്ക് അനുവദിക്കുന്ന ധനസഹായത്തിന്റെ വിനിയോഗം സംബന്ധിച്ച് സർക്കാറിന്റെ ഇൻസ്പെക്ഷൻ കമ്മിറ്റി പരിശോധനയും വരാനിരിക്കേ, രാജിവൈച്ചാഴിഞ്ഞ പ്രസിഡന്റ്, സെക്രട്ടറിമാരും അധികാരികളാണെന്ന് പറയുന്ന ട്രഷറർ മുതൽപേരും കണക്കുപുസ്തകങ്ങൾ, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് തുടങ്ങിയവ സുരക്ഷിതമായി കൊണ്ടുനടക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി ഉറപ്പു വരുത്തിയിട്ടുണ്ടോ?
പ്രസ് ക്ലബ്ബുകൾക്ക് അനുവദിക്കുന്ന സർക്കാർ ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായിരുന്നു. പ്രസ്ക്ലബ്ബുകളുടെ സർക്കാർ ഫണ്ട് വിനിയോഗത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
ഓരോവർഷവും പ്രസ്ക്ലബ്ബുകൾക്ക് ബജറ്റിൽ തുക വകയിരുത്തും മുമ്പ മുൻവർഷങ്ങളിൽ അനുവദിച്ച തുക മാനദണ്ഡപ്രകാരം വിനിയോഗിച്ചുവോയെന്ന് കമ്മിറ്റി പരിശോധിക്കണം. വിനിയോഗ സർട്ടിഫിക്കറ്റ് പ്രസ്ക്ലബ്ബുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കണം. മുൻകാലത്തെ ധനവിനിയോഗം പരിശോധിച്ച ശേഷം മാത്രമേ, തുടർസഹായം പരിഗണിക്കാൻ പാടുള്ളു. ധനസഹായത്തുക രണ്ടുഗഡുക്കളായി നൽകുന്ന കാര്യവും കമ്മിറ്റി പരിഗണിക്കണം. രണ്ടുഗഡുക്കളായി നൽകാൻ ശുപാർശ ചെയ്താൽ, ആദ്യ ഗഡുവിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രം രണ്ടാം ഗഡു അനുവദിക്കാൻ സാധിക്കുകയുള്ളു.
ധനസഹായം കിട്ടാൻ പ്രസ്ക്ലബ്ബ് നൽകിയിരുന്ന ശുപാർശപ്രകാരമാണ് തുക അനുവദിച്ചതെന്നും ഉറപ്പാക്കണം. പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതി ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കണം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കമ്മിറ്റി പരിശോധന നടത്തി ആവശ്യമായശുപാർശ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റിയെയാണ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സർക്കാർ ഫണ്ട് തട്ടിച്ചതിനെ കുറിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ഇറങ്ങിത്്. കേരള സർക്കാർ ബജറ്റിൽ വകയിരുത്തി പ്രസ് ക്ലബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2012 സെപ്റ്റംബറിൽ അനുവദിച്ച 25 ലക്ഷം രൂപയാണ് കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹികൾ ദുർവിനിയോഗം ചെയ്തത്. പ്രസ് ക്ലബ് ഓഫീസ് സൗകര്യം ഒരുക്കുക പോലും ചെയ്യാതെ ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഫണ്ട് ഉപയോഗിച്ചെന്നാണ് കേസ്.
കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചു 25 ലക്ഷം രൂപ 2012 സെപ്റ്റംബറിലാണ് കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു നൽകിയത്. ഡൽഹിയിലെ മലയാള മാധ്യമ പ്രവർത്തകർക്ക് ജോലിക്കു സഹായകമായ അടിസ്ഥാന സൗകര്യങ്ങളും ക്ലബും വികസിപ്പിക്കുന്നതിനായി അനുവദിച്ച തുക തുടർന്നു വന്ന ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ചെലവിട്ടതിനെ ചോദ്യം ചെയ്തു വിമതവിഭാഗം രംഗത്തെത്തിയതോടെയാണ് അഴിമതി പുറത്തു വന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്