പ്രഖ്യാപിച്ചത് 30 ലക്ഷം വനിതകളുടെ പങ്കാളിത്തം; പ്രതീക്ഷിക്കുന്നത് 50 ലക്ഷം വനിതകളും സംരക്ഷണ മതിൽ തീർക്കാൻ അത്രയും പുരുഷന്മാരും; കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇടമുറിയാതെ വനിതകളെ ഇറക്കാൻ ഒരുക്കങ്ങൾ തകൃതിയിൽ; സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല; തൊഴിലുറപ്പുകാരും പണിക്കിറങ്ങില്ല: ഇന്ന് നാല് മണിക്ക് കേരളം കൈക്കോർക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം നാല് മണിയോടെ കേരളത്തിന്റെ തെരുവോരങ്ങൾ വനിതകൾ കൈയടക്കും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഇടതു സർക്കാറും സാമുദായി സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന വനിതാ മതിൽ ഇന്ന് വൈകീട്ട് നടക്കും. മതിൽ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. സിപിഎമ്മിന്റെ ശക്തിപ്രകടനത്തിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ കേളികൊട്ടായി ഈ സർക്കാർ പരിപാടിയെ മാറ്റാനാണ് ശ്രമം. അതിനുള്ള ഊർജ്ജിത ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ. ഇത്രയും ആളുകളെ അണിചേർക്കാൻ വേണ്ടി സർക്കാർ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചിട്ടുണ്ട്.
ഉച്ച കഴിഞ്ഞു മൂന്നിനു വഴിയരികിൽ വനിതകൾ തോളോടുതോൾ ചേർന്നുനിൽക്കണം. തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്താകും മതിൽ. കാസർകോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാകും. മതിലിന് അഭിമുഖമായി ഐക്യദാർഢ്യമറിയിച്ച് പുരുഷന്മാരും അണിനിരക്കും. 3.30 നു ട്രയൽ. നാലിനു വനിതാ മതിൽ രൂപപ്പെടുന്നതോടെ പ്രതിജ്ഞ. ഇതടക്കം ആകെ 15 മിനിറ്റാകും അണിനിരക്കുക. തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗം.
വിവിധ ജില്ലകളിലൂടെ മതിൽ ഇങ്ങനെ: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കാലിക്കടവ് മാഹി അഴിയൂർ രാമനാട്ടുകര ഐക്കരപ്പടി പെരിന്തൽമണ്ണ പുലാമന്തോൾ ചെറുതുരുത്തി അങ്കമാലി പൊങ്ങം അരൂർ ഓച്ചിറ കടമ്പാട്ടുകോണം തിരുവനന്തപുരം വെള്ളയമ്പലം. വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും മറ്റു ജില്ലാ ആസ്ഥാനങ്ങളിൽ മറ്റു വിവിധ മന്ത്രിമാരും പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചും മതിൽ വിജയിപ്പിക്കും.
വനിതാ മതിൽ വിജയിപ്പിക്കാനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്കാണം അവധി പ്രഖ്യാപിച്ചത്. അതേസമയം കാസർകോട് 1-7 ക്ലാസുകൾക്കും അവധി നൽകി. ജില്ലകളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം അവധി. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 19നു പകരം ക്ലാസ് ഉണ്ടാകും.
ഗതാഗത തടസ്സം വിലയിരുത്തിയ ശേഷം സ്കൂളുകൾ പ്രവർത്തിക്കണോ എന്നു പ്രധാനാധ്യാപകർ തീരുമാനിക്കണമെന്ന് അഡീഷനൽ ഡിപിഐ അറിയിച്ചു. കോട്ടയം ജില്ലയിൽ ഗതാഗതക്കുരുക്കിനുള്ള സാധ്യത പരിശോധിച്ച് ഉച്ചയ്ക്കുശേഷം നിയന്ത്രിത അവധി നൽകാനുള്ള ചുമതല എഇഒമാർക്ക് നൽകി. സ്കൂളുകൾക്കു സ്വയം തീരുമാനിച്ച് ഉച്ചയ്ക്കുശേഷം അവധി നൽകാമെന്നു കൊല്ലം ഡിഡിഇ. കോഴിക്കോട്ട് ആദ്യം ദിവസം മുഴുവൻ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തുകയുണ്ടായി.
അതേസമയം വനിതാ മതിലിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാർ പങ്കെടുക്കണമെന്ന ആലപ്പുഴ ഡിഡിഇയുടെ സർക്കുലർ വിവാദത്തിൽ. ആരെയും നിർബന്ധിക്കരുതെന്നു സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴാണു ഡിഇഒമാർക്കും എഇഒമാർക്കും ഇത്തരത്തിലുള്ള സർക്കുലർ. ഹൈക്കോടതി നിർദേശത്തിന്റെയും ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. ഡിഡിഇയുടെ നിർദ്ദേശം വ്യാഖ്യാനിക്കുന്നതിന്റെ വ്യത്യാസമാണിതെന്നു മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു. ആരെയും നിർബന്ധിക്കുന്നില്ല. അത് അറിയിപ്പാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരും പങ്കെടുക്കാൻ നിർദ്ദേശം
വനിതാ മതിലിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും മേൽ സമ്മർദ്ദം. ഓഫിസ്, സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഹാജർ രേഖപ്പെടുത്തിയ ശേഷം വനിതാമതിൽ തീർക്കാൻ പോകണമെന്നാണ് ഓഫിസ് മേധാവികൾ ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. ഓഫിസ് മേധാവികൾക്ക് ആളെ നിറയ്ക്കാനുള്ള ഇടം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. നിർദ്ദേശം പാലിക്കുന്നോ എന്നു നിരീക്ഷിക്കാൻ ഭരണപക്ഷ അനുകൂല സംഘടനകളുമുണ്ട്. മതിലിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയുമുണ്ട്.
വനിതാമതിലിൽ തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരുടെ ചുമതല നിശ്ചയിച്ചുകൊണ്ട് കോഴിക്കോട് കലക്ടർ ഉത്തരവ് പുറത്തിറക്കി. ഓരോ സ്ഥലത്തും പങ്കെടുക്കുന്ന വനിതകളുടെ എണ്ണവും സംഘാടന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരും മൊബൈൽ നമ്പറും ഉത്തരവിലുണ്ട്. എല്ലാ വനിതാ ജീവനക്കാരെയും മെഡിക്കൽ, പാരാ മെഡിക്കൽ, ഫാർമസി വിദ്യാർത്ഥിനികൾ, പിജി വിദ്യാർത്ഥിനികൾ, സീനിയർ റസിഡന്റുമാർ എന്നിവരെയും വനിതാ മതിലിൽ പങ്കെടുപ്പിക്കണമെന്നു നിർദേശിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഉത്തരവിറക്കി.
ക്യാംപെയ്നുമായി ബന്ധപ്പെട്ടു യോഗങ്ങൾ ചേരാത്ത വകുപ്പുകൾ അടിയന്തരമായി യോഗങ്ങൾ ചേരണം. കല്ലംപള്ളി മുതൽ ചാവടിമുക്ക് വരെയുള്ള സ്ഥലത്താണു കാര്യാലയത്തിലുള്ളവർ നിൽക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വാഹനം പുറപ്പെടുന്ന സ്ഥലവും സമയവും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ പിന്തുണക്കുന്ന പരിപാടി മാത്രമെന്ന് കോടിയേരി
വനിതാ മതിൽ സർക്കാർ പരിപാടിയല്ലെന്നും സർക്കാർ പിന്തുണ കൊടുക്കുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന്റെ സഹായമില്ലാതെ വനിതാ മതിൽ വിജയിപ്പിക്കാൻ കഴിയുന്ന സംഘടനകളാണ് ഇതിൽ പങ്കെടുക്കുന്നത്. ശബരിമലയിലെ പ്രശ്നവുമായി ഉയർന്നുവന്ന സ്ത്രീവിരുദ്ധ നിലപാടിനെതിരാണു വനിതാ മതിൽ. മതിലിനു സുരക്ഷാ ഭീഷണി ഇല്ല. സ്ത്രീകളെ ആരെങ്കിലും കൈകാര്യം ചെയ്താൽ അവർതന്നെ നേരിടും. ഭീഷണിപ്പെടുത്തി ആരെയും വനിതാ മതിലിൽ പങ്കെടുപ്പിക്കില്ല. സത്രീകളെ പങ്കെടുപ്പിക്കാൻ സർക്കാർ സമ്മർദത്തിന്റെ ആവശ്യമില്ല - കോടിയേരി പറഞ്ഞു.
എൻഎസ്എസ് നവോത്ഥാന സംഘടനയാണ്. എന്നാൽ അടുത്ത കാലത്തു വ്യതിയാനം ഉണ്ടായി. മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാട് ഉയർത്താൻ പിന്നീടു വന്നവർക്കു കഴിഞ്ഞില്ല. വിമോചന സമരത്തെ ഒഴിച്ചു നിർത്തിയാൽ മന്നത്തിന്റെ നിലപാടു സ്വീകാര്യമായിരുന്നു. മന്നം യാഥാസ്ഥിതികർക്കെതിരെ പോരാടി. യാഥാസ്ഥിതിക നിലപാടാണ് ഇപ്പോൾ ചില എൻഎസ്എസ് നേതാക്കൾ സ്വീകരിക്കുന്നത്. അതു മന്നത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമാണ്. ഇപ്പോഴത്തെ നിലപാട് എൻഎസ്എസ് തിരുത്തണം. എൻഎസ്എസിന്റെ നിലപാടു ബാഹ്യശക്തികളല്ല തീരുമാനിക്കേണ്ടത്. എൻഎസ്എസ് പല പ്രശ്നങ്ങളിലും സർക്കാരിനൊപ്പമായിരുന്നു. എൻഎസ്എസിനോടു ശത്രുതയില്ലെന്നും കോടിയേരി പറഞ്ഞു
അതിനിടെ ശബരിമല വിഷയം പറയുന്ന വനിതാ മതിൽ നോട്ടിസി സിപിഎമ്മിന്റെ പേരു വന്നതോടെ തടിയൂരാൻ പുതുതന്ത്രം പയറ്റിത്തുടങ്ങി പാർട്ടി. ശബരിമലയിൽ എത്തുന്ന യുവതികൾക്കു ദർശനത്തിനു സുരക്ഷ നൽകിയില്ലെങ്കിൽ സർക്കാരിന് അധികാരത്തിൽ തുടരാൻ ഭരണഘടനാപരമായി പറ്റില്ലെന്നും ഇതൊഴിവാക്കാനായി മാത്രമാണ് അവരെ കൊണ്ടുപോയതെന്നും വിശദീകരിക്കുന്ന നോട്ടിസ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് അച്ചടിച്ചത്. പ്രാദേശിക തലത്തിൽ എതിർപ്പുയർന്നതോടെ, 'സിപിഎം' എന്നതിനു പകരം 'ഇടതുപക്ഷ ജനാധിപത്യ മുന്നണി' എന്നു വെട്ടി ഒട്ടിച്ചായി വിതരണം. ശബരിമലയെ കലാപഭൂമിയാക്കരുത് എന്നു കരുതുന്ന എല്ലാവരും മതിൽ നിർമ്മിക്കാനെത്തണമെന്നു നോട്ടിസിൽ ആഹ്വാനമുണ്ട്. ശബരിമല പ്രശ്നത്തിനു മറുപടിയാണു വനിതാ മതിലെന്ന പ്രചാരണത്തിന് ഇത് ആക്കം കൂട്ടിയെന്നാണു പ്രാദേശിക ഘടകങ്ങളുടെ പരാതി.
തിരുവനന്തപുരത്ത് അവസനാ കണ്ണിയാകാൻ ബൃന്ദ കാരാട്ട്
വനിതാ മതിൽ ആരംഭിക്കുന്നത് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽനിന്നാണ്. തിരുവനന്തപുരംവരെ 620 കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന് വടക്കോട്ട്) ചേർന്നാണ് മതിൽ തീർക്കുന്നത്.മതിലിൽ കാസർകോട്ട് ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ പങ്കെടുക്കും.
ചൊവ്വാഴ്ച പകൽ മൂന്നിന് മതിലിൽ പങ്കെടുക്കാനെത്തുന്നവർ ദേശീയപാതയിൽ അണിനിരക്കും. 3.45ന് ട്രയൽ. നാലിന് വനിതാമതിൽ തീർക്കും. 4.15 വരെ തുടരും. നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ലക്ഷങ്ങൾ ഏറ്റു ചൊല്ലും . തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ, മഹിളാ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യ സാംസ്കാരിക, സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകൾക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും സമ്പൂർണ പിന്തുണ മതിലിനുണ്ട്.കാൽ ലക്ഷത്തോളം സ്ക്വാഡുകൾ 70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകൾ നടന്നു. സിനിമാതാരങ്ങളും ഗായകരും കായികതാരങ്ങളുമടക്കം നിരവധി പ്രമുഖർ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇവരും മതിലിൽ അണിചേരും.
വലിയ സ്ത്രീ മുന്നേറ്റമായി മാറുന്ന വനിതാമതിൽ ലോക റെക്കോഡായി മാറും. ലോക മാധ്യമങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തിയിട്ടുണ്ട്. വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി മലയാളികൾ ലണ്ടനടക്കമുള്ള രാജ്യങ്ങളിൽ അനുഭാവ മതിൽ സൃഷ്ടിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്