വനിതാമതിൽ ചരിത്രമാക്കാൻ സർവ അടവും പയറ്റി സർക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരും ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ മതിലിൽ പങ്കെടുക്കണമെന്ന് നിർബന്ധിത സർക്കുലർ; വിട്ടുനിന്നാൽ ശരിയാക്കുമെന്ന് ഭീഷണി; ഓപ്പറേഷനുകൾ മാറ്റി വയ്ക്കാനും സമ്മർദ്ദം; അദ്ധ്യാപകരടക്കമുള്ള വനിതാ ജീവനക്കാരും പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികളും പിജി വിദ്യാർത്ഥിനികളും സീനിയർ റസിഡന്റുമാരും നിർബന്ധമായി പങ്കെടുക്കണം; പ്രിൻസിപ്പലിന്റെ സർക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നവോത്ഥാന സംരക്ഷണം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാരും സിപിഎമ്മും മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന മതിലാണ് ഉയരുന്നതെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം, വനിതാ മതിലിൽ പങ്കാളിതകളാകാൻ സർക്കാർ വകുപ്പുകളിലെയും, അർദ്ധസർക്കാർ വകുപ്പുകളിലെയും ജീവനക്കാരെ നിർബന്ധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാർക്കാണ് മതിലിൽ പങ്കാളികാൻ നിർബന്ധിത സർക്കുലർ പ്രിൻസിപ്പൽ അയച്ചിരിക്കുന്നത്.
പ്രൊഫസർമാരും, ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഓപ്പറേഷനുകൾ മാറ്റിവയ്ക്കാൻ നിർബന്ധിക്കുന്നതായി ആരോപണമുണ്ട്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണം, നവോത്ഥാനം, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന ക്യാമ്പെയിൻ എന്ന നിലയിൽ, ജനുവരി ഒനിന്ന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിൽ വിജയമാക്കാൻ എല്ലാവരുടെയും സഹരകരണം ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കുലർ. ഈ മാസം 28 ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന റിവ്യു മീറ്റിങ്ങിലെ തീരുമാനപ്രകാരം വകുപ്പ് മേധാവികൾ ചെയ്യേണ്ട കാര്യങ്ങളാണ് സർക്കുലർ വിശദീകരിക്കുന്നത്.
എല്ലാ വനിതാ ജീവനക്കാരെയും(അദ്ധ്യാപകർ മറ്റുള്ളവർ), മെഡിക്കൽ-പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികൾ, പിജി വിദ്യാർത്ഥിനികൾ, സീനിയർ റസിഡന്റുമാർ എന്നിവർ പങ്കെടുക്കണം. ക്യാമ്പെയിനുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ കൂടിയിട്ടില്ലാത്ത വകുപ്പുകൾ അടിയന്തര മീറ്റിങ് കൂടി തയ്യാറെടുപ്പുകൾ നടത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. കല്ലംപള്ളി മുതൽ ചാവടിമുക്ക് വരെയുള്ള പ്രദേശത്താണ് മെഡിക്കൽ കോളേജിലെ ജീവനക്കാർ നിൽക്കേണ്ടത്. ദന്തൽ കോളേജ്, എസ്എറ്റി, നഴ്‌സിങ് കോള്േജ്, പ്രിൻസിപ്പൽസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. വാഹനം 2.30 ന് പുറപ്പെടുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
നാളെ തീർക്കുന്ന നവോത്ഥാന വനിതാ മതിൽ ചരിത്രമാക്കി തീർക്കാൻ സർവ അടവുകളും സർക്കാർ പ്രയോഗിക്കുന്നു. ഇതിനായി സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുകയാണ്. സാലറി ചലഞ്ചിൽ എന്ന പോലെ പങ്കെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ശിക്ഷാവിധികളാണ്. അതുകൊണ്ട് തന്നെ പരമാവധി പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പാണ്. എന്തായാലും വനിതാ മതിലിലെ പങ്കാളിത്തം ഉറപ്പു വരുത്താൻ വേണ്ടി സർക്കാർ ഉത്തരവ് അടക്കം ഇറക്കിയിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കാൻ കർശന നിർദ്ദേശമുണ്ട്.
ഇത് കൂടാതെ വനിതാ മതിൽ സംബന്ധിച്ചു പാർട്ടി നൽകിയ കണക്കിൽ വിശ്വാസമില്ലാതെ സർക്കാർ സ്പെഷൽ ബ്രാഞ്ചിനെ ചുമതല ഏൽപിച്ചു കഴിഞ്ഞു. സിപിഎമ്മിന്റെ ഓരോ ഏരിയാ കമ്മിറ്റിക്കും കീഴിലെ പ്രദേശങ്ങളിൽ നിന്ന് എത്ര പേർ മതിലിൽ പങ്കെടുക്കുമെന്നു കണക്കെടുക്കാനാണു പൊലീസിനു നൽകിയ നിർദ്ദേശം. പാർട്ടി പ്രാദേശിക ഘടകങ്ങൾ നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ആ കണക്കിൽ സർക്കാരിനു വിശ്വാസം പോരാ. വനിതാ മതിലിൽ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നില്ലെങ്കിലും ഓരോ ഏരിയ കമ്മിറ്റിയും അണിനിരക്കേണ്ട സ്ഥലം പാർട്ടി തലത്തിൽ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 3 കിലോമീറ്ററാണ് ഒരു ഏരിയ കമ്മിറ്റി മതിൽ തീർക്കേണ്ടത്. അംഗസംഖ്യ കുറഞ്ഞാൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക പ്രാദേശിക ഘടകങ്ങൾക്കുണ്ട്.
വനിതാമതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ ടെക്നോപാർക്ക് സിഇഒയ്ക്ക് കലക്ടർ കത്തെഴുതി. ഐടി കമ്പനികളിലെ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിച്ചാണ് സിഇഒ ഋഷികേശ് നായർക്ക് കലക്ടർ കെ.വാസുകി കഴിഞ്ഞ ദിവസം കത്തുനൽകിയത്. 27ന് ഇതു സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ യോഗം ചേർന്നിരുന്നു. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) പ്രതിനിധികൾക്കു യോഗത്തിൽ ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.
കലക്ടറുടെ കത്ത് ടെക്നോപാർക്ക് അധികൃതർ എല്ലാ കമ്പനികളുടെയും ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിനു കൈമാറി. അഭ്യർത്ഥന സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഐടി ജീവനക്കാർക്കിടയിലുള്ളത്. മിക്ക കമ്പനികളും ഡ്യൂട്ടി ഓഫ് നൽകാൻ സാധ്യതയില്ലെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിന് പല കമ്പനികൾക്കും അവധിയുള്ളതിനാൽ അതിലെ ജീവനക്കാർക്ക് വനിതാമതിലിൽ പങ്കെടുക്കാൻ തടസ്സമുണ്ടാകില്ല. കെഎസ് ഇബിയിലെ എല്ലാ ജീവനക്കാരും വനിതാമതിലിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സർക്കുലർ. നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വനിതകൾക്ക് തനതായ അസ്തിത്വം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന വനിതാമതിലിൽ ജീവനക്കാർ പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കുമെന്നു സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ സാങ്കേതിക സർവകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകൾ മാറ്റിവെച്ചതും വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ്. ബി.ടെക്, ബി.ആർക്, എം.ടെക്, എം.ആർക്, എം.സി.എ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒൻപത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകൾ യഥാക്രമം ജനുവരി 14, 21, 22 തീയതികളിൽ നടത്തുമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളുടേയും വരാനിരിക്കുന്ന സമരങ്ങളുടേയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ പറയുന്നു. എട്ട്, ഒൻപത് തീയതികളിൽ രാജ്യവ്യാപക ഹർത്താലുകളുണ്ട്. എന്നാൽ, ഒന്നാം തീയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത് ഇതാണ്. പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവിൽ വനിതാ മതിലിനേക്കുറിച്ചുള്ള പരാമർശം ഒന്നും തന്നെയില്ല.
അതസമയം ഒരുവശത്ത് മതിൽ പണിയുമ്പോൾ തന്നെ മറുവശത്ത് പ്രതിഷേധവും ശക്തമാണ്. വനിതാ മതിലിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്നതിനെതിരെ മലമ്പുഴ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധിച്ചു. ഒന്നാം വാർഡിൽ അനുവദിച്ച ജോലികൾ വനിതാ മതിൽ കഴിഞ്ഞിട്ട് ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി തൊഴിലാളികൾ ആരോപിക്കുന്നു. ഇനിയും വൈകിയാൽ ഈ സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണു തൊഴിലാളികൾ പറയുന്നത്.
അതേസമയം ശബരിമല വിഷയത്തിൽ പ്രതിരോധിക്കാനായി തുടങ്ങിയ പരിപാടിയാണെങ്കിലും അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായും പ്രചരണ കേളികൊട്ടായും ഈ അവസരം മുതലാക്കാനാണ് സിപിഎം തീരുമാനം. കാരണം ഒരു സർക്കാർ പരിപാടിയുടെ പേരിൽ ബ്രാഞ്ച് തലത്തിൽ നിന്നു വരെ ആളുകളെ സംഘടിപ്പിച്ചും സമുദായ സംഘടനാ നേതാക്കളെയും അണികളെയും ഒപ്പം നിർത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിന് ലഭിക്കും. അതുകൊണ്ട് തന്നെയാണ് എന്തുവില കൊടുത്തും മതിൽ വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎം നേതാക്കളും അണികളും.
അതേസമയം, കേരളീയ സമൂഹത്തിൽ സാമുദായിക ധ്രൂവീകരണത്തിന് ഇടയാക്കിക്കൊണ്ട് സർക്കാർ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വനിതാ മതിൽ എന്ന വർഗ്ഗീയ മതിൽ നവോത്ഥാന മൂല്യങ്ങൾക്ക് കനത്ത മുറിവായിരിക്കും ഏല്പിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മതിൽ നിർമ്മാണവും വർഗ്ഗസമരത്തിന്റെ ഭാഗം തന്നെയാണെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് പരിഹസിക്കുന്നത്. ആർ.എസ്.എസും ബിജെപിയും മുതലെടുപ്പ് നടത്തുമെന്നതിനാൽ ഹൈന്ദവ സംഘടനകളെ മാത്രമേ താൻ മിതിൽ നിർമ്മാണത്തിനുള്ള യോഗത്തിലേക്ക് വിളിച്ചുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നു പറഞ്ഞതാണ്. അങ്ങനെ സാമുദായികമായി ജനങ്ങളെ വേർതിരിച്ചു നടത്തുന്നതാണോ പിണറായിയുടെ വർഗ്ഗ സമരം? അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ അവഹേളിക്കുകയാണ് പിണറായി ചെയ്യുന്നത്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന് പകരം ജാതി സമൂഹ സർവ്വാധിപത്യം കൊണ്ടു വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഇത് വരെ ശബരിമലയുമായി ഇതിന് ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും മതിൽ നിർമ്മാണത്തിന്റെ സംഘാടക സമിതിക്കാരും പറഞ്ഞു നടന്നതോ? അതുകൊണ്ടു തന്നെ ഇത് കാപട്യത്തിന്റെ മതിലാണ്.
സർക്കാർ മെഷിനറിയും സർക്കാർ പണവും ഒരു ലോഭവുമില്ലാതെ ധൂർത്തടിച്ചാണ് മതിലിന്റെ ഒരുക്കം നടന്നത്. ഭരണം കയ്യിലുണ്ടെന്ന് കരുതി പൊതു സംവിധാനവും പൊതു പണവും ഇങ്ങനെ ധൂർത്തടിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. ഇതിന് പിണറായി സർക്കാർ കണക്ക് പറയേണ്ടി വരും.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതോടെ തകരുന്നതല്ല കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ. കോൺഗ്രസിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും പരിശ്രമങ്ങളുടെ ഫലമായി ദശാബ്ദങ്ങളിലൂടെ ഉരുത്തിരിഞ്ഞ കേരളത്തിന്റെ നവോത്ഥാനത്തിന് ഏത് കടന്നാക്രമങ്ങളെയും ചെറുക്കാനുള്ള ഉൾക്കരുത്തുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ ഉരുകിപ്പോകുന്നതല്ല അത്. ഇവിടെ സുപ്രീംകോടതി വിധി വരാത്ത താമസം ആരോടും കൂടിയാലോചിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം അത് നടപ്പാക്കാൻ പിണറായി വിജയൻഎടുത്തു ചാടി കാണിച്ച അവിവേകമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം.
സുപ്രീംകോടതി തുറന്ന കോടതിയിൽ റിവ്യൂ ഹർജി കേൾക്കാൻ തയ്യാറായിട്ടും വിധി നടപ്പാക്കുന്നതിൽ സാവകാശം തേടാതെ യുവതികളെ ഒളിച്ചു കടത്തുന്നതായി നാടകം കളിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. അല്ലാതെ നവോത്ഥാന മൂല്യങ്ങൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പിണറായിയുടെ അവിവേകവും മുഷ്‌ക്കും മൂടിവയ്ക്കുന്നതിനുള്ള മൂടുപടമാണ് ഈ വനിതാ മതിൽ. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലടക്കം കാര്യങ്ങളിൽ സർക്കരിനുണ്ടായ ദയനീയ വീഴ്ച മൂടി വയ്ക്കുന്നതിനും ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനുമുള്ള ഉപാധി കൂടിയായിട്ടാണ് ഈ മതിൽ നിർമ്മിക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന് പേരിൽ നവോത്ഥാന മൂല്യങ്ങളെ തകർക്കാനും വർഗ്ഗീയത വളർത്താനും മാത്രം ഉതകുന്ന ഈ മതിലിനെ ശക്തിയുക്തം എതിർത്ത് തോല്പിക്കേണ്ടത് സംസ്ഥാനത്ത് മതസാമുദായിക സൗഹാർദ്ദം പുലരണമെന്നാഗ്രഹിക്കുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍