തടിയൂരാനായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങൾ; ചന്ദ്രിക ഗവേണിങ് ബോർഡ് യോഗത്തിൽ ഇരുന്നത് അഞ്ച് മിനുട്ട് മാത്രം; യോഗം കടവ് റിസോർട്ടിൽ തന്നെ ചേർന്നത് മുൻനിശ്ചയിച്ച പ്രകാരം രവി പിള്ളയെ കാണാൻ; മുത്തലാഖ് ബില്ലിലെ ചർച്ചക്ക് നിൽക്കാതെ മുങ്ങിയ ലീഗ് എംപി പ്രവാസി വ്യവസായിയുമായി മണിക്കൂറുകൾ സംസാരിച്ചു; അഖിലേന്ത്യാ നേതാവായിട്ടും സംസ്ഥാനത്തെ കാര്യങ്ങൾ നോക്കേണ്ടി വരുന്നത് വലിയ കഷ്ടപ്പാടെന്ന് പറഞ്ഞതിൽ നേതാക്കൾക്കിടയിൽ കടുത്ത എതിർപ്പ്
ടി പി ഹബീബ്
കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ മകളുടെ കല്ല്യാണത്തിൽ പങ്കെടുത്തതിന് പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണങ്ങൾ ഒരോന്നായി പൊളിയുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിലും ലീഗനുകൂല വാട്സ് അപ്പ് ഗ്രൂപ്പുകളിൽ നിന്നും ഉയരുന്നത്. ദുബായിൽ കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമായും പറഞ്ഞത് പാർട്ടി പത്രമായ ചന്ദ്രികയുടെ ഗവേണിങ് ബോഡിയിൽ യോഗത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് പാർലിമെന്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ആ യോഗത്തിൽ തന്റെ സാന്നിധ്യം നിർബന്ധമാണ് എന്ന തരത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പ്രധാന യോഗമായിരുന്നതിനാൽ മൂന്ന് മണിക്കൂർ യോഗത്തിൽ താൻ പങ്കെടുത്തുവെന്നും കുഞ്ഞാലിക്കുട്ടി വശദീകരിച്ചിരുന്നു.
എന്നാൽ ചന്ദ്രികയുടെ യോഗം കുഞ്ഞാലിക്കുട്ടി തന്നെ താൽപര്യമെടുത്ത് വിളിച്ചു ചേർത്തത് കോഴിക്കോട് കടവ് റിസോർട്ടിലായിരുന്നു. വ്യവസായ പ്രമുഖൻ രവി പിള്ള കടവ് റിസോർട്ടിലെത്തുമെന്നും അവിടെ വെച്ച് രണ്ട് പേരും തമ്മിൽ കൂടിക്കാഴ്ച നടത്താനും കുഞ്ഞാലിക്കുട്ടി നേരത്തെ തീരുമാനെടുത്തിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ചന്ദ്രികയിലോ ലീഗ് ഓഫീസിലോ ഗവേണിങ് ബോഡി യോഗം ചേരാതെ കടവിലേക്ക് വിളിച്ചു ചേർത്തത്. സംസ്ഥാന ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, കോഴിക്കോട് ജില്ലാ നേതാക്കളായ ഉമ്മർപാണ്ടികശാല, എം.എ.റസാഖ് തുടങ്ങിയ ചന്ദ്രിക ഗവേണിങ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. അഞ്ച് മിനുട്ട് സമയം മാത്രമാണ് കുഞ്ഞാലിക്കുട്ടി യോഗത്തിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ സമയം ചന്ദ്രികയിലെ യോഗത്തിൽ പങ്കെടുത്തുവെന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശദീകരിച്ചത്. എന്നാൽ മണിക്കൂറുകളോളം രവി പിള്ളയുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണെങ്കിലും കേരളത്തിലെ മുഴുവൻ കാര്യങ്ങളും താൻ തന്നെ നോക്കേണ്ടി വരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട മറ്റൊരു കാര്യം. എന്ന് പറഞ്ഞാൽ പാണക്കാട് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും കെ.പി.എ.മജീദുമടങ്ങുന്ന സംസ്ഥാന തല നേതാക്കൾ ഒന്നും തന്നെ പ്രശ്നങ്ങൾ തീർക്കാൻ ശക്തരല്ലെന്നും എല്ലാം പ്രശ്നങ്ങളും ഞാൻ തന്നെ തീർക്കേണ്ടി വരുന്നുവെന്നും പറയാതെ പറയുകയായിരുന്നു പത്രസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി ചെയ്തത്. ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രദേശത്തിന്റെയും മധ്യസ്ഥന്റെ റോളും താൻ തന്നെ വഹിക്കുകയാണെന്നും അണികളിൽ എന്നും സ്വീകാര്യൻ ഞാൻ തന്നെയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.
ലീഗ് രാഷ്ട്രീയത്തിൽ വിശ്വവിഖ്യാതമായ കോട്ടക്കൽ സമ്മേളനത്തിൽ വെച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയത രീതിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കുഞ്ഞാലിക്കുട്ടി ദുബൈയിലെ പത്രസമ്മേളനത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. അന്ന് കുഞ്ഞാലിക്കുട്ടിയെ എടുത്ത് താഴെയിട്ടവർ തന്നെ പിന്നീട് വന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിൽ ഫണ്ട് കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ കുഞ്ഞാലിക്കുട്ടി തന്നെ വേണമെന്ന് ഉറക്കെ പറഞ്ഞ് അദേഹത്തെ തന്നെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വേണമെന്ന ആവിശ്യം ഉന്നയിക്കുകയായിരുന്നു. അതിലൂടെയായിരുന്നു രാഷ്ട്രീയത്തിൽ നിന്ന് തന്നെ എടുത്ത് എറിയപ്പെട്ട കുഞ്ഞാലിക്കുട്ടി വീണ്ടും മുടിചൂടാമന്നനായി തിരിച്ചെത്തിയത്. അതേ അവസ്ഥയായിരിക്കും ലീഗിന് സംഭവിക്കുകയെന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ അവതരിപ്പിച്ചത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ലീഗിന്റെ പ്രാദേശിക നേതാക്കൾ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. പണക്കാരായി രാഷ്ട്രീയത്തിൽ വന്ന് എല്ലാം സമുദായത്തിനും പാർട്ടിക്കും നൽകി ഫക്കീറായി മരണപ്പെട്ട ഖാഇദെമില്ലത്ത് ഇസ്മായിൽ സാഹബും സീതി സാഹിബും സി.എച്ചും അടങ്ങുന്ന ത്യാഗി വര്യന്മാർക്ക് അപമാനകരമാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് പ്രവർത്തകർ എഴുതുന്നത്. ഇവരൊക്കെ സംഘടനക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ്. എന്നാൽ ഒരു നേതാവിന് വേണ്ടി ഇത്രയും ത്യാഗം പാർട്ടി സഹിക്കേണ്ടി വന്നത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മാത്രമാണെന്ന് ലീഗ് പ്രവർത്തകർ പറയുന്നു. ഐസ്ക്രീം കേസിൽ വർഷങ്ങളോളം പാർട്ടി അതിന്റെ പേരിൽ വിശദീകരണം നൽകേണ്ടി വന്നു.
വർഷങ്ങളോളം അതിന്റെ പേരിൽ സിപിഎമ്മിന്റെ നേത്യത്വത്തിലുള്ള സർക്കാറുകൾക്കെതിരെ സമരം ചെയ്യാൻ പോലും ശേഷിയില്ലാതായി. സിപിഎം.വിരുദ്ധത ശക്തമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇ.ടി.മുഹമ്മദ്ബഷീർ, എം.കെ.മുനീർ, കെ.എം.ഷാജി എന്നിവരുടെ കഴുത്തിന് പിടിച്ച് അവരുടെ ശബ്ദം കുറക്കാൻ കൽപ്പിക്കുന്ന സമീപനമാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. മാറാട് കലാപം വന്നപ്പോഴും നാദാപുരത്ത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഫണം വിടർത്തിയാടിയപ്പോഴും ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും പ്രവർത്തകർക്ക് കുഞ്ഞാലിക്കുട്ടിയെ ലഭിച്ചില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
എല്ലാം സഹിക്കാമായിരുന്നുവെന്നും എന്നാൽ അതിന്റെ ആയിരത്തിൽ ഒരു അംശം പോലും കുഞ്ഞാലിക്കുട്ടി എന്ന തന്ത്രശാലി ലീഗിനും സമുദായത്തിനും തിരിച്ച് നൽകിയില്ലെന്നും പ്രവർത്തകർ വിശദീകരിക്കുന്നു.ന്യായീകരിച്ച് ന്യായീകരിച്ച് മടുത്തതായും എന്നാൽ പണം കാഴ്ക്കുന്ന മരങ്ങൾക്ക് താങ്കളെന്ന മാസ്റ്റർ ബ്രൈയിന്റെ നിറഞ്ഞ സാന്നിധ്യം ഏറെ സന്തോഷം പകരുന്നതായും അവരുടെ സന്തോഷം പാർട്ടി പ്രവർത്തകരുടെ കണ്ണീരാണെന്നും ആ കണ്ണീർ ശ്രദ്ധിച്ചില്ലെങ്കിൽ താങ്കളുടെ രാഷ്ട്രീയ ഭാവി തന്നെ ദഹിച്ച് ചാമ്പലാകുമെന്നുമാണ് ചില പ്രവർത്തകരുടെ വാട്സ് അപ്പ് സന്ദേശങ്ങളിൽ സങ്കടത്തോടെ പറയുന്നത്.
അതേസമയം പ്രധാനമായും കുഞ്ഞാലിക്കുട്ടി പത്ര സമ്മേളനത്തിൽ വിശദീകരിച്ചത് ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗമായിരുന്നുവെന്നാണ്. എന്നാൽ അത് തട്ടിക്കൂട്ടിയ യോഗമായിരുന്നു വെന്നതാണ് സത്യം. യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടവരാണ് പാണക്കാട് ഹൈദറലി തങ്ങൾ, എം.കെ.മുനീർ, പി.വി.അബ്ദുൽ വഹാബ് എംപി. എന്നിവർ. എന്നാൽ ഇവരാരും മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ള യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത ഏക എംഎൽഎ.പാറക്കൽ അബ്ദുല്ല, ജില്ലാ നേതാക്കളായ ഉമർ പാണ്ടികശാല, എം.എ.റസാഖ് മാസ്റ്റർ, ദേശീയ സമിതി അംഗം സൂപ്പി നരിക്കാട്ടേരി എന്നിവരായിരുന്നു.അതുകൊണ്ട് തന്നെ യോഗത്തിന്റെ മിനുട്സ്, യോഗ തീരുമാനങ്ങൾ എന്നിവ ഹാജരാക്കാൻ സാധിക്കാത്തതും അതുകൊണ്ടാണ്.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി ദുബൈയില്ല വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. ശത്രുക്കളെ സ്വയം സൃഷ്ടിക്കുക എന്നത് കുഞ്ഞാലിക്കുട്ടി എന്നും പയറ്റുന്ന തന്ത്രമാണ്. കുഞ്ഞാലിക്കട്ടി സ്വയം വരുത്തിവെച്ച മഹാ അപരാധത്തിൽ നിന്നും രക്ഷപ്പെടാൻ പുതിയ വഴികൾ തേടുന്നത് കൂടെയുള്ള നേതാക്കൾക്ക് തന്നെ നല്ലവണ്ണം ചിരിക്കാനുള്ള അവസരം ഒരുക്കുകയാണ്. ശത്രുക്കളെ സൃഷ്ടിച്ച് പ്രവ ർത്തകമാരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാനുള്ള വിഫലശ്രമമാണ് നടത്തുന്നത്.
ഐസ് ക്രീം കേസിൽ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച തന്ത്രമാണിത്. റഹൂഫിന്റെ വെളിപ്പെടുത്തൽ സമയത്ത് എം.കെ.മുനീറിനെയും ഇന്ത്യാവിഷൻ ചാനലിനെയും ശത്രുപക്ഷത്ത് നിർത്തിയാണ് കൂരമ്മ ബുദ്ധിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി അശ്വമേധം രചിച്ചത്. ഐസ് ക്രീം കേസ് കത്തി നിൽക്കുന്നതിനിടെ നടത്തിയ പത്രസമ്മേളനത്തിൽ പ്രവാചകമാർ പോലും ഇത്തരത്തിലുള്ള പീഡനത്തിനിരയായിട്ടുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി മതത്തിന്റെ അതിവൈകാരികത കത്തിച്ച് തന്റെ ഭാഗം രക്ഷപ്പെടുത്തിയെടുത്തത്. പ്രവാചകന്മാർ ആരും സ്ത്രീപീഡനത്തിന്റെ പേരിൽ പീഡനത്തിനിരയായിട്ടില്ലെന്ന ടി.കെ.ഹംസയുടെ പ്രസ്താവന അന്ന് ഏറെ ചർച്ചയായിരുന്നു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- പിഎച്ച്.ഡി. പ്രവേശന അട്ടിമറിയെക്കുറിച്ച് തുറന്നുപറഞ്ഞ് ദളിത് വിദ്യാർത്ഥി
- നിതി ആയോഗ് യോഗം 'ബഹിഷ്കരിച്ച്' 9 പ്രതിപക്ഷ മുഖ്യമന്ത്രിമാർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്