സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോട് കലിപ്പു തീരാതെ സർക്കാർ! സാലറി ചാലഞ്ചിൽ പങ്കെടുത്തവരും പ്രതികാര നടപടിയിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിൽ; ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരുടെ ഡിസംബർ ശമ്പളം തടഞ്ഞു വെക്കപ്പെടുന്ന അവസ്ഥ; കുടുങ്ങിയത് വിസമ്മതപത്രം ആദ്യമേ നൽകാതിരുന്നവർ; ഒരൊറ്റ തവണ പണം അടച്ചവരുടെ ശമ്പളത്തിൽ നിന്നും ഇപ്പോഴും ഗഢുക്കൾ അപഹരിക്കപ്പെടുന്നു; പ്രശ്നം സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തതിനാൽ; ഒത്തുകളിയെന്നും ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: സാലറി ചാലഞ്ചുമായി സഹകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾക്ക് ഇപ്പോഴും അവസാനമാകുന്നില്ലെന്ന് ആക്ഷേപം. ആദ്യം സാലറി ചാലഞ്ചിൽ പങ്കെടുത്ത ശേഷം പിന്നീട് പിൻവാങ്ങിയവർക്ക് ശമ്പളം തിരികെ നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഒന്നും നടപ്പിലാകാത്ത സ്ഥിതിയാണ്. ആദ്യം സമ്മതം പത്രം നൽകുകയും പിന്നീട് പിൻവാങുകയും ചെയ്ത ജീവനക്കാരുടെ ശമ്പളം ഈ മാസം മുടങ്ങുന്ന അവസ്ഥയിലുമാണ്. ശമ്പള സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകാത്ത അവസ്ഥയായതിനാലാണ് ശമ്പളം മുടങ്ങുമെന്ന സ്ഥിതി സംജാതമാകുന്നത്.
സാലറി ചാലഞ്ചിൽ ജീവനക്കാരെ കുരുക്കിയിട്ട സർക്കാർ ഇപ്പോഴും ഈ കുരുക്കിൽ നിന്ന് ജീവനക്കാരെ മോചിതരാക്കാത്തത് മനഃപൂർവം എന്നാണ് ആക്ഷേപം ഉയരുന്നത്. . ഇത് സർക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗം എന്നാണ് ജീവനക്കാർക്കിടയിൽ സംസാരം. സാലറി ചാലഞ്ചിൽ പങ്കെടുത്തവരും വിസമ്മതപത്രം നൽകാത്തവരും രണ്ടു മാസത്തിന് ശേഷം സാലറി ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരും ഒരേ പോലെ കുരുക്കിലാണ്. എന്നാൽ മനഃപൂർവം ഈ കുരുക്കഴിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. മുകളിൽ പറഞ്ഞ സർക്കാർ ജീവനക്കാർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തേണ്ടതുണ്ട്.
ഇതിൽ മാറ്റത്തിനു സർക്കാർ തയ്യാറാകാത്തതാണ് ജീവനക്കാർ കുരുക്കിലാകാൻ കാരണമാകുന്നത്. ഇതിൽ സർക്കാരും സ്പാർക്കും തമ്മിലുള്ള ഒത്തുകളിയും മണക്കുന്നുണ്ട്. സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ സ്പാർക്ക് കൈകാര്യം ചെയ്യുന്ന എൻഐസിക്ക് കത്ത് നല്കണം. പക്ഷെ ആ കത്ത് നൽകാൻ സർക്കാർ തയ്യാറല്ല. ഇപ്പോൾ സാലറി ചാലഞ്ചിൽ നിന്ന് പിന്മാറുന്നവരുടെ പിടിച്ച ശമ്പളം തിരികെ നൽകുമെന്ന് ഉത്തരവിറക്കിയെങ്കിലും ആ ഉത്തരവിനും ഫലമില്ലാതെ അവസ്ഥയാണ്. കാരണം ഇങ്ങിനെ ജീവനക്കാർക്ക് ശമ്പളം തിരികെ നൽകണമെങ്കിൽ സ്പാർക്കിൽ മാറ്റം വരുത്തണം.
സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ കത്ത് നല്കണം. അല്ലാതെ ജീവനക്കാർ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യവുമായി സ്പാർക്കിനു മുന്നിൽ ഒരൊറ്റ ചോയ്സ് മാതമേയുള്ളൂ. ശമ്പളം തടഞ്ഞു വെയ്ക്കൽ. ഇങ്ങിനെ ആയിരക്കണക്കിന് പേരുടെ ശമ്പളം തടഞ്ഞു വെയ്ക്കപ്പെടുന്ന അവസ്ഥയിലാണ്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ ശമ്പളം നൽകിയവരും കുടുങ്ങി. സ്പാർക്ക് നോക്കുന്നത് സമ്മതപത്രമോ വിസമ്മത പത്രമോ എന്നാണ്. വിസമ്മത പത്രം നൽകിയ ആളുകളുടെ ശമ്പളം കട്ട് ചെയ്യുന്നില്ല. പക്ഷെ വിസമ്മത പത്രം നൽകിയില്ലെങ്കിൽ പിന്നെ അത് സമ്മത പത്രമാണ് സ്പാർക്കിന്റെ മുന്നിൽ.
ഒരൊറ്റ തവണ അടച്ചോ എന്ന് സ്പാർക്ക് നോക്കില്ല. അങ്ങിനെ ഒരു ഓപ്ഷൻ സ്പാർക്കിൽ ഏർപ്പെടുത്തിയിട്ടില്ല. ഇങ്ങിനെ ഒരൊറ്റ തവണ പണം അടച്ച ആളുകളിൽ നിന്നും സ്പാർക്ക് രണ്ടാമതും പണം പിടിക്കുന്നുണ്ട്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ പണം അടച്ചവരും ഇപ്പോൾ മേലോട്ട് നോക്കുകയാണ്. പല രീതിയിൽ ഒരൊറ്റ തവണ പണം അടയ്ക്കാൻ അവസരമുണ്ട്. ഒന്ന് പത്ത് മാസം കൊണ്ട് ശമ്പളം അടയ്ക്കാതെ തന്നെ സാലറി ചാലഞ്ചിൽ പങ്കെടുക്കാം. ഈ ഓപ്ഷൻ തിരഞ്ഞെടുത്തവരാണ് കുഴപ്പത്തിൽ ചാടിയിരിക്കുന്നത്. ഇവർക്ക് ലീവ് സറണ്ടർ നൽകാം. അത് ഒരു മാസത്തെ ശമ്പളം ആകും.
പിന്നെയുള്ളത് പേ റിവിഷൻ അരിയർ കൊടുക്കാം. ഇങ്ങിനെയും സാലറി ചാലഞ്ചിൽ ഭാഗഭാക്കാകാം. പത്ത് മാസത്തെ പിഎഫ് കോൺട്രിബ്യുഷൻ നൽകാം. ഇതെല്ലാം പത്തു തവണ അടവ് എന്ന സംഭവത്തിൽ നിന്ന് ജീവനക്കാർക്ക് വഴുതി മാറാനുള്ള അവസരമാണ്. ഇങ്ങിനെ ഒറ്റത്തവണയായി നൽകിയവരുടെ ശമ്പളത്തിൽ സാലറി ചാലഞ്ച് എന്ന് പറഞ്ഞു സ്പാർക്ക് വീണ്ടും കൈവയ്ക്കുകയാണ്. കാരണം സ്പാർക്കിന്റെ മുന്നിൽ ഇവർ സാലറി ചാലഞ്ചിന് സമ്മതം മൂളിയതാണ്. സാലറി ചാലഞ്ചിന് സമ്മതം മൂളിയാൽ സ്പാർക്ക് ചെയ്യുന്നത് പത്ത് തവണ സാലറിയിൽ നിന്ന് പണം ഈടാക്കുകയാണ്. സർക്കാരിന് ഈ കാര്യം അറിയാവുന്നതാണ്. പക്ഷെ ഒരൊറ്റ തവണ സാലറി ചാലഞ്ചിൽ പങ്കെടുത്തവർക്കായി സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തിയില്ല.
ജീവനക്കാരിൽ നിന്ന് വരുന്നത് മുഴുവൻ വരട്ടെ എന്ന സർക്കാർ മനോഭാവവും നിലപാടും ഇതിനു പിന്നിലുണ്ട്. ഇതാണ് ജീവനക്കാർക്ക് കുരുക്കാകുന്നത്. സ്പാർക്ക് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തണമെന്ന ആവശ്യം ജീവനക്കാരിൽ നിന്നും ഉയരുമ്പോൾ സ്പാർക്ക് മനഃപൂർവം നെറ്റ് വർക്ക് ഡൗൺ ചെയ്യുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നെറ്റ്വർക്ക് ഡൗൺ ആക്കിയാൽ ഒരു ബില്ലും എന്റർ ചെയ്യാൻ കഴിയില്ല. ഈ രീതിയിൽ സർക്കാർ- എൻഐസി ഒത്തുകളിയും ഉയരുന്നുണ്ടെന്നു ജീവർക്കാർക്കിടയിൽ തന്നെ ആക്ഷപം ഉയരുന്നുണ്ട്. കൊല്ലത്തെ ഒരു ഡോക്ടർ മെറ്റെണിറ്റി ലീവിൽ ആണ്. അവർ സമ്മതമോ വിസമ്മതമോ നൽകിയിട്ടില്ല. പ്രസവാവധിയിൽ ഉള്ളവർ എങ്ങിനെ ഇത് എഴുതി നൽകും.. അവരുടെ ശമ്പളം പക്ഷെ സർക്കാർ കൃത്യമായി കട്ട് ചെയ്യുന്നുണ്ട്.
ഇവർ എഴുതി നൽകി. എന്റെ ഒരു മാസത്തെ ശമ്പളം പിടിച്ചിട്ടുണ്ട്. ഞാൻ സമ്മത പത്രം നൽകിയിട്ടില്ല. അത് പ്രസവാവധിയിൽ ആയ കാരണമാണ്. എന്റെ ശമ്പളം പിടിക്കരുത്. ഇവരുടെ ശമ്പളം പിടിച്ചു കൊണ്ടിരിക്കുകയാണ്. ഗർഭിണികളോട് വരെ സർക്കാർ ക്രൂരതയാണ്. അതുകൊണ്ട് തന്നെയാണ് ഗർഭിണികളെ പോലും സർക്കാർ വെറുതെ വിടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നത്. ശമ്പളം കട്ട് ചെയ്യരുത് എന്ന് പറഞ്ഞാലും പിന്നീടും ശമ്പളം കട്ട് ചെയ്താൽ ആ ഉദ്യോഗസ്ഥന്റെ നേർക്ക് ജീവനക്കാർക്ക് കേസ് നൽകാവുന്നതാണ്. ആരെയും നിർബന്ധിച്ച് സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ കേസ് നൽകിയാൽ ശമ്പളം ഉദ്യോഗസ്ഥന് സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വരും എന്ന അവസ്ഥയും ഉണ്ട്. ഇത് സാലറി ബിൽ തയാറാക്കുന്ന ഉദ്യോഗസ്ഥരെയും ഭയചകിതരാക്കുന്നുണ്ട്.
ഇങ്ങിനെ പലവിധ പ്രശ്നങ്ങളാണ് സാലറി ചാലഞ്ചിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്നത്. പക്ഷെ സാലറി ചാലഞ്ച് പരാജയമാണ്. അൻപത് ശതമാനം ജീവനക്കാർ പോലും സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടില്ല. ആകെയുള്ള 483733 ജീവനക്കാരിൽ 277338 പേർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ലക്ഷ്യമിട്ടതിന്റെ 25 ശതമാനം മാത്രമാണ് സർക്കാരിന് പിരിഞ്ഞു കിട്ടിയത്. രണ്ടായിരത്തി ഇരുന്നൂറ്റി പതിനൊന്ന് കോടി രൂപ പിരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ പിരിഞ്ഞു കിട്ടിയതോ 488 കോടി രൂപ മാത്രം. ഇതാണ് സർക്കാരിന്റെ രോഷം ജീവനക്കാർക്ക് നേരെ തിരിയുന്നതിന്റെ കാരണം. ഇതിന്റെ പേരിൽ പ്രതികാര നടപടികൾ തുടരുക തന്നെയാണ് എന്നാണ് സ്പാർക്ക് ഉയർത്തിക്കാട്ടി ജീവനക്കാർ ആരോപിക്കുന്നത്.
Stories you may Like
- പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- കുടിയേറ്റം കുറയ്ക്കുവാനുള്ള നടപടികളുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രവേർമാൻ
- മഹുവ മൊയ്ത്രയെ പിന്തുണച്ച് മമത ബാനർജി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്