150തിലേറെ ചിത്രങ്ങളിൽ മുടുക്കു മുതൽ തിരിച്ചുപിടിച്ചത് വെറും മുപ്പതോളം; ഒരാഴ്ച്ച പോലും തികയ്ക്കാനാവാതെ എൺപതോളം ചിത്രങ്ങൾ; മൊത്തം നഷ്ടം 500 കോടിയിലേറെ; ഫ്ളോപ്പുകളിലും റെക്കോർഡിട്ട വർഷം; കലക്ഷനിൽ മുമ്പൻ കൊച്ചുണ്ണിയും ഒടിയനും; മലയാളത്തിന് ആഗോള വിപണിയുണ്ടെന്ന് തെളിയിച്ച വർഷം; മാർക്കറ്റിങ്ങിൽ താരം ശ്രീകുമാരമേനോൻ തന്നെ; മലയാളം ബോക്സോഫീസിന്റെ ഫ്ളാഷ്ബാക്ക് ഇങ്ങനെയാണ്
എം മാധവദാസ്
തിരുവനന്തപുരം: തള്ളൽ അല്ലെങ്കിൽ പുഷ്! 2018 ലെ മലയാളം ബോക്സോഫീസിൽ എറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വാക്കാണിത്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഒടിയന്റെ സംവിധായകൻ ശ്രീകുമാര മേനോന്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളെ മുൻ നിർത്തി സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പക്ഷേ ഒടിയനും, കായംകുളം കൊച്ചുണ്ണിയുമൊക്കെ പോസിറ്റീവായി ചിന്തിച്ചാൽ മലയാള സിനിമയുടെ വിപണി വളരുന്നതിന്റെ സാധ്യതകൾ തന്നെയാണ് കാണിക്കുന്നത്. 37 രാജ്യങ്ങളിൽ റിലീസ് ചെയ്യുകയെന്നതും, ആഗോള വിപണി നേടിയെടുക്കുന്നതുമൊക്കെ മോശം കാര്യങ്ങളാണോ. യന്തിരൻ കേരളക്കരയിൽ നിന്ന് ലക്ഷങ്ങൾ വരുമ്പോൾ എന്തുകൊണ്ട് നമ്മുടെ സിനിമകൾക്ക് തമിഴ്നാട്ടിലും മാർക്കറ്റ് ചെയ്തുകൂടാ. ആ അർഥത്തിൽ നോക്കുമ്പോൾ 2018ലെ വാണിജ്യ സിനിമയുടെ താരം ശ്രീകുമാരമേനോൻ തന്നെയാണ്.
തന്റെ കൈയിലുള്ള ഏറ്റുപടക്കത്തെ ആറ്റംബോംബാക്കി മാർക്കറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാർക്കറ്റിങ്ങ് എന്നത് അത്രമോശം കാര്യമൊന്നുമല്ല. (പക്ഷേ ഇവിടെയാണ് സങ്കടം. ഒടിയൻ ഒരു നല്ല സൃഷ്ടിയായിരുന്നെങ്കിൽ അതള മലയാള സിനിമയുടെ ചരിത്രമാവുമായിരുന്നു. ഈ നിലവാരം ആയിരുന്നിട്ടും പടം നൂറുകോടി ക്ലബിലെത്തിയെന്നൊക്കെ പറയുന്നുണ്ടെങ്കിൽ ഇതൊരു ഉഗ്രൻ ത്രില്ലിങ്ങ് മൂവി ആയിരുന്നെങ്കിലുള്ള അവസ്ഥ എന്തായിക്കുമെന്ന് ഓർത്തു നോക്കൂ) മലയാള വ്യവസായിക ചലച്ചിത്രലോകത്തെ വലിയ സ്വപനം കാണാനും അത് മാർക്കറ്റ് ചെയ്യാനും കഴിയുമെന്ന് പഠിപ്പിച്ച വ്യക്തിയെന്നായിരിക്കും ഒരു സംവിധായകൻ എന്ന നിലയിലേക്കാൾ ഉപരി ഭാവിയിൽ ശ്രീകുമാര മേനോൻ അറിയപ്പെടുക. എന്തായാലും ആദ്യത്തെ നാലുദിവസത്തെ കളക്ഷൻ കൊണ്ട് അമ്പതുകോടി ക്ലബ്ബിൽ കയറുന്ന ചിത്രം മലയാളത്തിൽ ആദ്യമായിരിക്കും.
പക്ഷേ ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. യഥാർഥ കളക്ഷൻ എതാണ് തള്ള് എതാണ് എന്ന് ഇനിയും പറയാൻ കഴിയുന്നില്ല. ഉദാഹരണമായി ചിത്രം ഇറങ്ങുന്നതി മുമ്പേ തന്നെ സാറ്റലെറ്റ് റൈറ്റും ആനചേനയും മറ്റുമായി ഒടിയൻ നൂറുകോടി കളക്ടു ചെയ്തെന്ന മേനോന്റെ അവകാശവാദം ശുദ്ധ തള്ളു തന്നെയായിരുന്നു. ഈ തള്ളിലാതെ പോസറ്റീവ് മാർക്കറ്റിങ്ങിന് ശ്രമിക്കുമ്പോഴാണ് അത് അനുകരണീയമായ വ്യവസായമാകുന്നത്. അതുപോലെതന്നെ കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബിൽ കയറിയെന്ന നിർമ്മാതാവിന്റെ അവകാശവാദവും. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ആളില്ലാതായ ചിത്രമാണിത്. പക്ഷേ നൂറുകോടി നേടിയെന്നാണ് അണിയറക്കാരുടെ അവകാശ വാദം.
ഓരോ സിനിമയുടെ സത്യസന്ധമായ കളക്ഷൻ അറിയാൻ നിലവിൽ സംവിധാനം ഒന്നുമില്ലെങ്കിലും മുതിർന്ന നിർമ്മാതാക്കളും തീയേറ്റർ ഉടമകളും ട്രേഡ് അനലിസ്റ്റുകളും നൽകുന്ന കണക്ക് അത്ര ആശാഹമല്ല. മിനിമം അഞ്ഞറു കോടിയുയെങ്കിലും സഞ്ചിത നഷ്ടം മലയാള സിനിമക്ക് ഈ വർഷം മാത്രം ഉണ്ടായെന്നാണ് കണക്കുകൾ. ആകെ ഇറങ്ങിയ നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വെറും മുപ്പതോളം സിനിമകൾക്ക് മാത്രമാണ് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. തീയേറ്റുകാരുടെ പ്രതികരണം അനുസരിച്ച് മൊഗാഹിറ്റ് എന്ന് പറയാവുന്ന ഒരു ചിത്രവും ഇത്തവണ ഉണ്ടായിട്ടില്ല. കായംകുളം കൊച്ചുണ്ണിയും, ഒടിയനും പോലും രണ്ടാഴ്ച്ചയുടെ ആവേശം തീയേറ്റിൽ നിറക്കാനായിട്ടില്ല. സുഡാനി ഫ്രം നൈജീരിയ, ഒരു പഴയ ബോബ് കഥ, തീവണ്ടി എന്നിവ പോലുള്ള, കൊച്ചു ചിത്രങ്ങളാണ് അവർക്ക് ഗുണമാകുന്നത്. പിന്നെ മമ്മൂട്ടിയുടെ എബ്രഹാമിന്റെ സന്തകിൾ, പ്രഥ്വിയുടെ കുടെ തുടങ്ങിയ ചിത്രങ്ങളും.
ഒരാഴ്ച്ച പോലും തികക്കാനാവാതെ എൺപതോളം ചിത്രങ്ങൾ
ഇവിടെയാണ് പല കണക്കുകളും പിഴക്കുന്നത്. ആകെയുള്ള 150തോളം ചിത്രങ്ങളിൽ പകുതിയിൽ ഏറെയും ഒരാഴ്ച പോലും തീയേറ്ററിൽ തികക്കുന്നില്ല. മിനിമം മൂന്നരക്കോടി രൂപയെങ്കിലും ധൂളിയാവുന്ന ഈ പരിപാടിയുടെ സാമ്പത്തിക ശാസ്ത്രം എന്താണെന്ന് പിടികിട്ടുന്നില്ലെന്നാണ് പ്രൊഡ്യൂസേഴ്സ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ പോലും പറയുന്നത്. ഓരോ ദിവസമെന്നോണം പുതിയ പുതിയ പ്രൊഡ്യൂസർമാർ വിദേശത്തുനിന്നു വരുന്നുവെന്നൊക്കെയാണ് പറയുന്നത്. യാതൊരു കലാമൂല്യവും ഈ ചിത്രങ്ങൾക്ക് അവകാശപ്പെടാനുമില്ലായിരുന്നു എന്നതാണ് രസാവഹം. എന്തിനോ വേണ്ടി സിനിമയെടുക്കുന്നുവെന്ന് ചുരുക്കം.
വമ്പൻ ഫ്ളോപ്പുകൾ നിരവധി
വമ്പൻ ഫ്ളോപ്പുകൾകളുടെയും നീണ്ട നിര ഇക്കുറിയുണ്ടായിരുന്നു. വൻ പ്രതീക്ഷയോടെ വന്ന മഞ്ജുവാര്യരുടെ ആമി, ദിലീപിന്റെ കമ്മാരംസംഭവം, മോഹൻലാലിന്റെ നീരാളി, മമ്മൂട്ടിയുടെ പരോൾ, സ്ട്രീറ്റ്ലൈറ്റ്സ്, കുട്ടനാടൻ ബ്ലോഗ്്, പ്രഥ്വീരാജിന്റെ രണം, എന്നിവയൊക്കെ തലയും കുത്തിയാണ് ബോക്സോഫീസിൽ വീണത്. പുലിമുരുകൻ പോലെയൊക്കെ ബോക്സോഫീസിനെ ത്രസിപ്പിക്കുന്ന ഒരു വിജയം ഉണ്ടാവാത്തത് തീയേറ്ററുകാർക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നാണ് തീയേറ്റുകാർ പറയുന്നത്.
കളക്ഷനിൽ കൊച്ചുണ്ണിയും ഒടിയനും
ബോക്സോഫീസ് നിരീക്ഷരുടെ അഭിപ്രായത്തിൽ ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്യപ്പെട്ടത് ഈ ചിത്രങ്ങളാണ്. (ഇവ എത്രകോടി കളക്്റ്റ് ചെയതെന്ന കണക്കുകൾ വിശ്വസനീയമല്ലാത്തതുകൊണ്ട് കൊടുക്കുന്നില്ല)
1 കായംകുളും കൊച്ചുണ്ണി
2 ഒടിയൻ
3 എബ്രഹാമിന്റെ സന്തതികൾ
4 ആദി
5 വരത്തൻ
6 സുഡാനി ഫ്രം നൈജീരിയ
7 തീവണ്ടി
8 കൂടെ
9 ഒരു പഴയ ബോംബ് കഥ
10 ഞാൻ പ്രകാശൻ
( ഇതിൽ ഞാൻ പ്രകാശൻ ഇപ്പോഴും തീയേറ്ററുകളിൽ മുന്നേറുന്നുണ്ട്)
മറ്റ് വിജയ ചിത്രങ്ങൾ
ക്യൂൻ, ഈട, കാർബൺ, ശിക്കാരി ശംഭു, ക്യാപ്്റ്റൻ, ഹായ് ജൂഡ്, സ്വാതന്ത്ര്യം അർധരാത്രിയിൽ ,മോഹൻലാൽ, പഞ്ചവർണ്ണതത്ത, അരവിന്ദന്റെ അതിഥികൾ, അങ്കിൾ, ഈമയൗ, ബിടെക്ക്, ഞാൻ മേരിക്കുട്ടി, മറഡോണ, ചാലക്കുടിക്കാരൻ ചങ്ങാതി, ഡ്രാമ, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍