'അമ്മ'യുമായി സഹകരണത്തിന് ഇല്ലെന്ന് തീർത്ത് പറഞ്ഞ് ആക്രമണത്തിനിരയായ നടി; ഒത്തുതീർപ്പ് ചർച്ച നടത്തി സിനിമയിലെ വനിതാ കൂട്ടായ്മയെ തളർത്താൻ നീക്കം നടത്തിയത് ജഗദീഷ്; ട്രഷറർ ചർച്ച നടത്തിയത് മോഹൻലാലിന്റെ അനുമതി ഇല്ലാതെ; ദിലീപ് പുറത്തെങ്കിലും മനസ് മാറ്റാതെ നിലപാടിൽ ഉറച്ച് പീഡനത്തിന് ഇരയായ അഭിനേത്രി; നീതിക്കായി പോരാടുക പാർവ്വതി അടക്കമുള്ളവരുമായി ചേർന്നു തന്നെ; താരസംഘടനയിൽ വീണ്ടും തർക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: താരസംഘനടയായ 'അമ്മ' യുമായി ഇടഞ്ഞ് രാജിവെച്ച ആക്രമിക്കപ്പെട്ട നടി തിരികെ സംഘടനയിലേക്ക് എത്തുന്നുവെന്ന പ്രചരണങ്ങൾ പച്ചക്കളം. ആക്രമത്തിനിരയായ നടിയെ അമ്മയിലേക്ക് തിരിച്ചു കൊണ്ടു വരാൻ ചരട് വലികൾ നടത്തിയത് സംഘടനയുടെ ട്രഷറർ കൂടിയായ ജഗദീഷായിരുന്നു. ദിലീപ് പുറത്തല്ലേ ഇനി സംഘടനയിലേക്ക് തിരിച്ചു വന്നുകൂടേ എന്ന് നടിയോട് ജഗദീഷ് തിരക്കി. എന്നാൽ 'അമ്മ'യുമായി സഹകരിക്കാൻ തന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് നടിയിൽ നിന്നുണ്ടായത്. ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തായത് 'അമ്മ'യിൽ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്. അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയാതെയായിരുന്നു ജഗദീഷിന്റെ നീക്കം. ഇതിൽ ലാൽ തീർത്തും അതൃപ്തനാണ്.
നടിയെ തിരിച്ചു കൊണ്ടു വരുന്നതിന് മോഹൻലാലും അനുകൂലമാണ്. പോയവരെല്ലാം മടങ്ങിവരണമെന്നാണ് ആവശ്യം. എന്നാൽ സംഘടനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം മറുപടി പറയേണ്ടി വരുന്നത് മോഹൻലാലാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളിൽ ചെന്ന് ചാടരുതെന്ന് എല്ലാ ഭാരവാഹികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ലംഘനം ജഗദീഷ് നടത്തിയെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ സിദ്ദിഖും ജഗദീഷും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ ഈ വിഷയത്തിൽ നടന്നിരുന്നു. വളരെ പാടുപെട്ടാണ് മോഹൻലാൽ എല്ലാം ഒത്തുതീർപ്പിലാക്കിയത്. അതുകൊണ്ട് തന്നെ നടിയുമായി ജഗദീഷ് ചർച്ച നടത്തിയത് അമ്മയിലെ വലിയൊരു വിഭാഗത്തിന് ഇഷ്ടമായിട്ടില്ല. ദിലീപ് രാജിവച്ചെങ്കിലും താരസംഘടനയിൽ ഇപ്പോഴും ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതും ജഗദീഷിന്റെ നീക്കങ്ങൾക്കെതിരെ വികാരമുയരാൻ കാരണമാണ്.
ജനുവരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അക്രമത്തിന് ഇരയായ നടിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ രാജി ആവശ്യം ഉയർത്തിയാണ് താരം സംഘടന വിട്ടത്. എന്നാൽ നടി ഉയർത്തിയ ആ വിഷയത്തിന് ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണും അതുകൊണ്ട് സംഘടനയിലേക്ക് മടങ്ങി വരണമെന്നുമായിരുന്നു ജഗദീഷ് നടിയോട് ആവശ്യപ്പെട്ടത്. ദിലീപിനോട് രാജി ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹൻലാൽ തന്നെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീഷ് അക്രമത്തിനിരയായ നടിയോടെ സംസാരിച്ചതെന്നാണ് സൂചന. എന്നാൽ ഇത്തരമൊരു നീക്കത്തിന് അമ്മ ജഗദീഷിനെ ചുമതലപ്പെടുത്തിയില്ലെന്നാണ് മറുനാടന്‍ ലഭിച്ച സൂചന.
അതേസമയം സംഘടനയ്ക്കകത്തും വനിതാ സംഘടനയായ ഡബ്ല്യൂസിസിയുമായും മുറുമുറുപ്പ് രൂക്ഷമായ സമയത്തും നടി മഞ്ജു വാര്യരുടെ മൗനം പാലിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളിൽ നിന്ന് മഞ്ജു വിട്ടു നിൽക്കുന്നത് അവർ അമ്മയ്ക്കൊപ്പമുണ്ടെന്ന സൂചന പുറത്ത് നൽകാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ അക്രമത്തിനിരയായ നടി തിരിച്ചെത്തിയാൽ അമ്മ പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ജഗദീഷിനോട് അടുപ്പമുള്ളവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ചർച്ച നടന്നത്. അക്രമത്തിനിരയായ നടിയെ സംഘടനയുമായി സഹകരിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് അടക്കമുള്ളവർക്കും ഉണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു ജഗദീഷിന്റെ നീക്കം. എന്നാൽ ആക്രമിക്കപ്പെട്ട നടിയോശടാപ്പം രാജിവെച്ച ഗീതുമോഹൻദാസിന്റെയും റിമ കല്ലിങ്കലിന്റെയും, രമ്യ നമ്പീശന്റെയും കാര്യത്തിൽ അമ്മ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല. ഇതും നടിയുടെ സംഘടനയിലേക്കില്ലെന്ന നിലപാടിന് കാരണമാണ്.
നേരത്തെ ഡബ്ലുസിസി അംഗങ്ങൾ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയെ ചൊല്ലി താരസംഘടനയിൽ തർക്കം ഉടലെടുത്തിരുന്നു. ജഗദീഷും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും തമ്മിലായിരുന്നു് ഭിന്നത. സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനം അമ്മയുടെ ഔദ്യോഗിക തീരുമാനപ്രകാരം ആയിരുന്നില്ലെന്നും ജഗദീഷ് മാധ്യമങ്ങളെ അറിയിച്ചു. വാർത്താ സമ്മേളനത്തിന് മുമ്പ് സിദ്ദിഖ് ഔദ്യോഗിക വാർത്താക്കുറിപ്പ് വായിക്കേണ്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ചിലകാര്യങ്ങളിൽ അദ്ദേഹത്തിന് അവ്യക്തത ഉണ്ടായതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ സിദ്ദിഖിന് മറുപടി നൽകുന്നില്ല. അമ്മയുടെ വക്താവ് താനാണെന്നും ജഗദീഷ് പറഞ്ഞു. ഡബ്ലുസിസിയുടെ ആരോപണത്തിനെതിരെ അമ്മയുടെ ഔഗ്യോഗിക നിലപാട് എന്ന പേരിൽ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ ചൊല്ലിയായിരുന്നു തർക്കം. ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തങ്ങൾ പറയുന്നതാണ് അമ്മയുടെ ഔദ്യോഗിക നിലപാടെന്നും കെ.പി.എസി.ലളിതക്കൊപ്പം വാർത്താസമ്മേളനം നടത്തിയ സിദ്ദിഖ് പറഞ്ഞിരുന്നു. അമ്മയുടെ പത്രക്കുറിപ്പിനെച്ചൊല്ലി സിദ്ദീഖും ജഗദീഷും വിരുദ്ധനിലപാടുകൾ പറഞ്ഞതിനെക്കുറിച്ച് പാർവതിയും വിമർശിച്ചിരുന്നു.
ഡബ്ല്യുസിസി മുന്നോട്ട് വെച്ച് ആരോപണങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യാൻ ഉടൻ ജനറൽ ബോഡി വിളിക്കുമെന്ന് ജഗദീഷിന്റെ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഈ മാസം 24-ന് ചേരുന്ന യോഗത്തിൽ ജനറൽ ബോഡി എന്ന് നടക്കുമെന്ന കാര്യം തീരുമാനിക്കുമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ജനറൽ ബോഡി കൂടുന്നില്ലെന്നും പത്രക്കുറിപ്പിലെ കാര്യം അറിയില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. ഈ പ്രശ്നം വളരെ പാടുപെട്ടാണ് മോഹൻലാൽ പരിഹരിച്ചത്. അനാവശ്യ ഇടപെടൽ നടത്തരുതെന്ന് ജഗദീഷിനോടും ഉപദേശിച്ചിരുന്നു. മുമ്പ് അമ്മയുടെ ട്രഷറായിരുന്നു ജഗദീഷ്. പിന്നീട് ആ സ്ഥാനം ദിലീപ് ഏറ്റെടുത്തു. ദിലീപ് പുറത്തായതോടെയാണ് ജഗദീഷ് വീണ്ടുമെത്തിയത്. നേരത്തെ പത്തനാപുരം തെരഞ്ഞെടുപ്പിൽ ഗണേശ് കുമാറിന് വേണ്ടി പ്രചരണത്തിന് മോഹൻലാൽ എത്തിയിരുന്നു. അന്ന് എതിർസ്ഥാനാർത്ഥിയായിരുന്ന ജഗദീഷ് പരസ്യ പ്രതികരണവുമായെത്തുകയും ചെയ്തു.
ഈ പിണക്കെല്ലാം മാറ്റി വച്ചാണ് ജഗദീഷിനെ മോഹൻലാൽ അമ്മയിൽ ഭാരവാഹിയാക്കിയത്. എന്നിട്ടും സ്വന്തം നിലയിൽ ജഗദീഷ് മുന്നോട്ട് പോകുന്നുവെന്ന പരിഭവം മോഹൻലാലിനുണ്ട്. അമ്മയിലെ നിയന്ത്രണം തനിക്ക് നഷ്ടമായാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മോഹൻലാൽ പലവട്ടം അറിയിച്ചിട്ടുണ്ട്. ഇത് കൂടി മുഖവിലയ്ക്കെടുക്കാതെയാണ് അമ്മയിലെ പല ഭാരവാഹികളും മുന്നോട്ട് പോകുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മയുമായി സഹകരിച്ചാണ് പീഡനത്തിന് ഇരയായ നടിയുടെ മുന്നോട്ട് പോക്ക്. ഇതിനെ തകർക്കുകയും അതിലൂടെ താരസംഘടനയിൽ താരമാകാനുമായിരുന്നു ജഗദീഷ് ചർച്ച നടത്തിയതെന്നാണ് സൂചന. എന്നാൽ വനിതാ കൂട്ടായ്മയെ വിശ്വസിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് നടിയുടെ തീരുമാനം.
Stories you may Like
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 32 വയസ്
- 'ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും'; നടനെതിരെ സൈബർ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍