മുൻ എജി ജയിംസ് ജോസഫിന്റെ പരാതി ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു ഊരാക്കുടുക്കാകും; കേന്ദ്ര അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം ലഭിക്കാതിരിക്കാൻ തനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് വരെ പടച്ചുവെന്ന ഗുരുതര ആരോപണങ്ങളുമായി ജയിംസ് ജോസഫ്; നിയമനഫയൽ സുപ്രീംകോടതിയിൽ പോകേണ്ടതിനു പകരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു; വ്യക്തിവൈരാഗ്യം തീർക്കാൻ ഏതറ്റം വരെയും കണ്ണന്താനം പോകുമെന്നും മറുനാടനോട് മനസ് തുറന്നു ജയിംസ് ജോസഫ്
എം മനോജ് കുമാർ
തിരുവനന്തപുരം: കേന്ദ്ര നഗരവികസന കമ്മീഷണർ സ്ഥാനത്തിരുന്നു അൽഫോൻസ് കണ്ണന്താനം കളിച്ച കളികളാണ് തന്റെ കേന്ദ്ര അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം തെറിപ്പിച്ചതെന്ന് മുൻ എജി ജയിംസ് ജോസഫ്. അതിനായി വ്യാജ ഐബി റിപ്പോർട്ട് വരെ പടച്ചുവെന്നും ഇതെല്ലാം തന്റെ ട്രിബ്യൂണൽ അംഗത്വം തെറിക്കാൻ കാരണമായെന്നും ജയിംസ് ജോസഫ് പറഞ്ഞു. കണ്ണന്താനത്തിന്റെ കളികൾ ഇല്ലായിരുന്നെങ്കിൽ 2005-ൽ താൻ കേന്ദ്ര അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗമായി റിട്ടയർ ചെയ്യുമായിരുന്നെന്നു, മുൻ എജി ജയിംസ് ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. 2010 ൽ താൻ വിരമിക്കുകയും ചെയ്യുമായിരുന്നു.
വ്യക്തിവൈരാഗ്യം തീർക്കാൻ വലിയ ചതിയാണ് ഇപ്പോൾ കേന്ദ്ര മന്ത്രി പദവിയിലിരിക്കുന്ന കണ്ണന്താനം ചെയ്തത്. കണ്ണന്താനത്തിനെ പോലുള്ളവർ ഇങ്ങിനെ എത്രയെത്ര പേരുടെ നിയമനങ്ങൾ തടഞ്ഞിരിക്കും- ജയിംസ് ജോസഫ് പറഞ്ഞു. കണ്ണന്താനത്തിന്നെതിരെ താൻ നൽകിയ ക്രിമിനൽ കേസ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് മറുനാടനോട് മനസ് തുറക്കുകയായിരുന്നു ജയിംസ് ജോസഫ്. അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഓഫീസിലേക്ക് നിയമന ഫയൽ അയയ്ക്കാതെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് അയച്ചിരുന്നെങ്കിൽ എനിക്ക് നിയമനം ലഭിക്കുമായിരുന്നു. ഒന്നരപ്പതിറ്റാണ്ടിനു മുൻപ് തുടങ്ങിയ പ്രശ്നങ്ങളാണിത്.
എപ്പോഴാണ് ഹൈക്കോടതി വിധി വരുന്നത്. രണ്ടു കാര്യങ്ങൾ ആണ് അന്ന് കണ്ണന്താനത്തിന്റെ സ്വാധീനത്തിന്റെ പേരിൽ നടന്നത്. ഒന്ന് എനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് ഉണ്ടാക്കി. രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു അയക്കേണ്ട ഫയൽ നേരെ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് വിട്ടു. അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വരെ വഞ്ചിക്കുകയാണ് കണ്ണന്താനം ചെയ്തത്. വ്യക്തിപരമായ വിരോധം തീർക്കാൻ ഏതറ്റം വരെയും കണ്ണന്താനം പോകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ കേസ്. വ്യാജ ആരോപണങ്ങൾ സൃഷ്ടിച്ച് എന്റെ കേന്ദ്ര അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം തെറുപ്പിച്ച കണ്ണന്താനത്തിന്നെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ നൽകിയ ക്രിമിനൽ കേസ് ആണ് ഇപ്പോൾ ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
എജിയായിരിക്കെ ജെയിംസ് ജോസഫ് അനധികൃത നിയമനങ്ങൾ നടത്തി എന്നായിരുന്നു കണ്ണന്താനം അടക്കമുള്ളവർ ആരോപിച്ചിരുന്നത്. പക്ഷെ ആരോപണം വിവരാവകാശ രേഖകൾ ഹാജരാക്കി ജയിംസ് കോടതിയിൽ ഖണ്ഡിച്ചു. ഇതോടെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ജെയിംസ് ജോസഫ് 2014 ൽ നൽകിയ ഹർജിയിൽ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ നാലു പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്ന് കേസെടുത്തിരുന്നു. പക്ഷെ നാലു വർഷം കഴിഞ്ഞിട്ടും അന്തിമ റിപ്പോർട്ട് ആകാത്ത പശ്ചാത്തലത്തിലാണ് ജയിംസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിനെ കുറിച്ച് ജെയിസ് ജോസഫ് പറയുന്നത് ഇങ്ങിനെ:
2003-ൽ കണ്ണന്താനവും ഞാനും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. നല്ല സൗഹൃദവും ഉണ്ടായിരുന്നു. ഞാൻ എജി പദവിയിൽ നിന്ന് റിട്ടയർമെന്റ് എടുത്തിരുന്നു. ദീപിക, കെഎസ്ആർടിസി, ഇന്ത്യാവിഷൻ ഒക്കെ കഴിഞ്ഞു ഫ്രീ ആയി ഇരിക്കുന്ന സമയമാണ്. അപ്പോൾ കണ്ണന്താനം ഐഎഎസിൽ തന്നെയാണ്. എന്നെ വിളിച്ച് പറഞ്ഞു നമുക്ക് ഒരു സ്കൂൾ പ്രോജക്റ്റ് ചെയ്താലോ എന്ന്. അന്നെനിക്ക് കണ്ണന്താനത്തിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അങ്ങിനെ ഒരു ട്രസ്റ്റ് രൂപീകരിച്ചു. റിസർജൻസ് കേരള എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. അറിയുന്ന കുറച്ചു പേർ ഡയറക്ടർമാരായി. വിദേശത്തു നിന്നും ഒക്കെയായി ഒന്നേകാൽ കോടി രൂപയോളം കളക്റ്റ് ചെയ്തു. കരകുളത്ത് സ്ഥലം എടുത്തു. കെട്ടിടം പണിയും തുടങ്ങി. ഞാനന്ന് മാനേജിങ് ട്രസ്റ്റിയാണ്.
കണ്ണന്താനത്തിന്റെ അനിയൻ കെ.ജെ.റോയി ട്രസ്റ്റിയാണ്. റോയിക്ക് ജോലി ഒന്നും ഇല്ലാതിരുന്ന സമയമാണ്. അതിനാൽ റോയിക്ക് ശമ്പളം ലഭിക്കുന്ന വിധത്തിൽ ജോലി നൽകാൻ കണ്ണന്താനം ആവശ്യപ്പെട്ടു. നിക്ഷേപകർ സമ്മതിക്കുകയാണെങ്കിൽ ആവാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ കെട്ടിടം പണിയാനുള്ള ടെൻഡർ കാര്യങ്ങൾ റോയ് ലീക്ക് ചെയ്തു. ഇതു മനസിലാക്കിയപ്പോൾ ഞാൻ റോയിയെ മാറ്റി. അതോടെ ഞാനും കണ്ണന്താനവും തമ്മിലുള്ള ബന്ധം ഉലഞ്ഞു. ട്രസ്റ്റ് കാര്യങ്ങൾ സ്റ്റോപ്പ് ചെയ്തു. ആ ഘട്ടത്തിലാണ് കേന്ദ്ര അഡ്മിനിസ്ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വത്തിനു ഞാൻ അപേക്ഷിക്കുന്നത്. ഇതോടെ കണ്ണന്താനം കളി തുടങ്ങി.
ഒട്ടനവധി ആരോപണങ്ങൾ കണ്ണന്താനം എനിക്കെതിരെ ഉന്നയിക്കാൻ തുടങ്ങി. വാർത്താ പത്രങ്ങളിൽ എല്ലാം ഇത് വാർത്തയുടെ രൂപത്തിൽ തന്നെ വന്നു. കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിലെ ഉന്നതരെ ഉപയോഗിച്ചാണ് കാറ്റ് അംഗത്വം കണ്ണന്താനം തടഞ്ഞത്. ഐബി റിപ്പോർട്ട് കൃത്രിമമായി ചമച്ചു. ശരിക്കുള്ള ഐബി റിപ്പോർട്ട് എനിക്ക് അനുകൂലമായിരുന്നു. അത് മൂടിവെച്ച് ആണ് കൃതൃമായി റിപ്പോർട്ട് ചമച്ചത്. ഇതോടെ എന്റെ സെലക്ഷൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് റദ്ദ് ചെയ്യപ്പെട്ടു. ഞാൻ പക്ഷെ നിയമപോരാട്ടത്തിന്റെ വഴി തേടി. അപ്പോഴേക്കും കാറ്റ് അംഗത്വത്തിനുള്ള എന്റെ പ്രായവും കഴിഞ്ഞിരുന്നു.
സിബിഐ അന്വേഷണമാണ് ഞാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി പറഞ്ഞത് ഇത് ക്രൈം ആയതിനാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു. അതനുസരിച്ചാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കണ്ണന്താനമായിരുന്നു മുഖ്യപ്രതി. ആ കേസ് പിന്നെ പിന്നെ ക്രൈംബ്രാഞ്ചിന് വിട്ടു. അതൊന്നും ആകാതിരുന്നതിനാൽ ആണ് ഞാൻ വീണ്ടും ഈ കേസിനായി ഹൈക്കോടതിയെ സമീപിച്ചത്. കണ്ണന്താനത്തിനെ രക്ഷപെടുത്താനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. അതൊന്നും കണക്കാതെയാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്-ജയിംസ് ജോസഫ് പറയുന്നു. ഹൈക്കോടതി വിധിയായതിനാൽ കണ്ണന്താനത്തിനു ഊരിപ്പോരാൻ പ്രയാസമാണ്. എഡിജിപി തലത്തിലുള്ള അന്വേഷണമാണ് വരുന്നതും. കണ്ണന്താനത്തിനു ഈ കേസ് ഊരാക്കുടുക്കാവുന്ന ലക്ഷണമാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍