തലസ്ഥാനത്തെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിലെ ഭിത്തിയിൽ ഇടംപിടിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും യുവാക്കൾ; ഹൈവേകളിലും നഗരത്തിലും അപകടത്തിൽപ്പെടുന്നത് ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ; ബന്ധുവിന്റെ പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഞെട്ടിച്ച് ഭിത്തി നിറഞ്ഞിരിക്കുന്നത് ഈ അടുത്ത് മാത്രം മരിച്ചവരുടെ ചിത്രങ്ങൾ; മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു; ക്യാമ്പയിന് തുടക്കമിടാൻ പത്രപ്രവർത്തക യൂണിയനും
എം. മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ ബൈക്ക് അപകടങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുകയാണ്. ഒപ്പം ജീവനുകളും പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്. യുവത്വത്തിന്റെ കുതിച്ചു പോക്കിൽ ചുറ്റും ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുമ്പോൾ ബൈക്ക് അപകടങ്ങളെകുറിച്ചുള്ള മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. തിരുവനന്തപുരം മോർച്ചറിക്ക് മുന്നിൽ ബൈക്ക് അപകടത്തിൽ മരിച്ച ബന്ധുവിന്റെ പോസ്റ്റ്മോർട്ടം കാത്ത് നിൽക്കുമ്പോൾ ഭിത്തിയിൽ കണ്ട ചുമരിലെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് സജി ഡൊമനിക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആ ഭിത്തിയിലെ മുഴുവൻ ചിത്രങ്ങളും അടുത്തിടെ ബൈക്ക് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെതായിരുന്നു.
എല്ലാം മുപ്പത് വയസിനു താഴെയുള്ള യുവാക്കൾ. മിക്കവരും അമിത വേഗത്തിന്റെയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ അശ്രദ്ധയുടെയോ ഇരകൾ. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ കയറിയതാണ് സജി ഡൊമനിക്കിന്റെ ബന്ധു. അപകടത്തിൽ രണ്ടു പേരുടെയും വിധി ഒരുപോലെയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്ത് മാത്രം ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടവർ 12 പേരാണെന്ന് ഫെയ്സ് ബുക്ക് കുറിപ്പിൽ സജി ഡൊമിനിക്ക് ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്മോർട്ടത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന കൊച്ചു കടയിലെ ആളുടെ സംസാരമാണ് ഭിത്തിയിലെ ചിത്രത്തിലേക്ക് സജി ഡൊമനിക്കിന്റെ ശ്രദ്ധയും ആകർഷിച്ചത്. മുഴുവൻ പേരും ബൈക്ക് അപകടത്തിലെ ഇരകൾ. ഈയിടെ മരിച്ച മുഴുവൻ പേരുടെയും ചിത്രങ്ങൾ ഭിത്തിയിലില്ല എന്നാണ് കടക്കാരൻ പ്രതികരിച്ചത്. ഭിത്തിയിലെ ഒഴിഞ്ഞ ഇടങ്ങളിൽ നിന്ന് ഒരു പാട് ചെറുപ്പക്കാരുടെ മുഖങ്ങൾ തെളിഞ്ഞ് വരുന്നതു പോലെ . ഒപ്പം പ്രിയപ്പെട്ടവരുടെ കണ്ണീരും എന്ന് കുറിച്ചാണ് സജി ഡൊമനിക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ഫെയ്സ് ബുക്ക് കുറിപ്പിന് താഴെ കമന്റുകളും ആയി എത്തിയിരിക്കുന്നത്.
മിക്കവരും തങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മരണവിവരങ്ങളും കുറിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ബന്ധുക്കൾ ബൈക്ക് അപകടത്തിൽ മരിക്കുമ്പോഴാണ് ജനങ്ങൾ ബൈക്ക് അപകടങ്ങൾ ശ്രദ്ധിക്കുന്നത്. അല്ലെങ്കിൽ ഒരു വാർത്തയായി മാത്രം കണ്ടു പോവുകയാണ്. ബൈക്ക് അപകടങ്ങളെക്കുറിച്ച് ക്യാമ്പയിൻ ആവശ്യമാണ് സജി ഡൊമിനിക്ക് പറയുന്നു. ഇപ്പോൾ സജി ഡൊമനിക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടു പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി രംഗത്ത് വന്നിട്ടുണ്ട്. പൊലീസുമായി ചേർന്ന് ബോധവത്ക്കരണം നടത്താൻ പത്രപ്രവർത്തക യൂണിയൻ തയ്യാറാണ് എന്നും അടുത്തു തന്നെ ഈ ക്യാമ്പയിൻ ആരംഭിക്കുമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അറിയിച്ചതായി സജി ഡൊമനിക് പറയുന്നു.
പരന്നു വിശാലമായ ഹൈവേകളിൽ കുതിക്കാൻ പര്യാപ്തമായ ബൈക്കുകൾ കേരളത്തിലെ ഇടുങ്ങിയ റോഡുകളിൽ കുതിക്കുമ്പോൾ അതവസാനിക്കുന്നത് പലപ്പോഴും മരണത്തിലാണ്. ഒന്നുകിൽ ബൈക്ക് ഓടിക്കുന്നവർ മരിക്കും. അല്ലെങ്കിൽ കാൽ നട യാത്രികർ മരിക്കും. അത്തരം ഒരു അനുഭവം ഫെയ്സ് ബുക്ക് കുറിപ്പിട്ട സജി ഡൊമിനിക്ക് തന്നെ മറുനാടന് മുന്നിൽ വെളിപ്പെടുത്തി. പരിചയമുള്ള ഒരു യുവാവിനെ തേടി ഒരിടത്ത് അന്വേഷിച്ചു ചെന്നപ്പോൾ അവൻ മരിച്ചുപോയതായി സഹപ്രവർത്തകർ പറഞ്ഞു. അമിത വേഗതയിൽ കുതിച്ചു പാഞ്ഞ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. നടന്നുപോവുകയായിരുന്ന സജി ഡൊമനിക്കിന്റെ ഈ സുഹൃത്തിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ചെറുപ്പത്തിന്റെ ആവേശമാണ് ബൈക്ക് അപകടങ്ങൾക്ക് കാരണമാകുന്നത്. കേരളത്തിലെ ബൈക്ക് അപകടങ്ങളിൽ മരണം കുത്തനെ ഉയരുകയാണ്. ഇന്നലെയാണ് ഒരു യുവതി കരമന പാലത്തിൽ വെച്ച് ലോറിയിലെ കയറു ബൈക്കിൽ കുരുങ്ങിയുള്ള അപകടത്തിൽ മരിച്ചത്. ഒട്ടനവധി ബൈക്ക് അപകടങ്ങളും മരണങ്ങളൂം ഇന്നലെയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ച ശേഷം കുട്ടികളുമായി ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു യുവതി. സ്വന്തം അധ്വാനത്താൽ പടുത്തുയർത്തിയ വീടിന്റെ പാലുകാച്ചൽ ചടങ്ങു നടക്കാനിരിക്കുകവേയാണ് യുവതി അപകടത്തിപ്പെട്ടത്. ആ വീട്ടിലേക്ക് എത്തിയത് യുവതിയുടെ മൃതദേഹവും. ഇങ്ങിനെ ഓരോ ബൈക്ക് അപകടത്തിന് പിന്നിലും ഉള്ളു നീറിക്കുന്ന ഓരോ കഥയും കൂടിയുണ്ട്.
കേരളത്തിലെ കണക്ക് എടുത്താലോ? ഒരു ദിവസം ബൈക്ക് അപകടത്തിൽ മാത്രം 25 ഓളം പേർ മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലകളിൽ ശരാശരി ബൈക്കപകടത്തിൽ മാത്രം മരിക്കുന്നത് രണ്ടു പേർ എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റിയിൽ മാത്രം കഴിഞ്ഞ സെപ്റ്റംബർ വരെ മാത്രം വാഹനാപകടങ്ങളിൽ മരിച്ചത് 112 പേരാണ്. ഇതിൽ ഭൂരിഭാഗവും ബൈക്ക് അപകടങ്ങളിൽ മരിച്ചവരാണെന്നു സിറ്റി ട്രാഫിക് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബൈക്ക് അപകടത്തിൽ ജീവൻ തിരികെ ലഭിച്ചിട്ടും ജീവച്ഛവങ്ങളായി കഴിയുന്നവർ ഒരുപാടുണ്ട്. മരിക്കുന്നവരുടെ കണക്കുകൾ മാത്രമേ പുറത്തു വരുന്നുള്ളൂ.
രക്തസാക്ഷികൾ ആയി ജീവിക്കുന്നവർ ഒട്ടനവധി. പലരും ഇപ്പോഴാണ് തെറ്റ് മനസിലാക്കുന്നത്. പക്ഷെ സമയം കടന്നുപോവുകയും ചെയ്തിരിക്കുന്നു. ലോകാരോഗ്യ സംഘടന ഈയിടെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒരു വർഷം 13.5 ലക്ഷം ആളുകൾ റോഡപകടങ്ങളിൽ മരിച്ചു വീഴുന്നുണ്ട്. അതിൽ 28 ശതമാനം ഇരുചക്രവാഹന യാത്രികരാണ്. 3.78 ലക്ഷം പേർ ബൈക്കപകടങ്ങളിൽ മാത്രം മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിവേഗമാണ് പലപ്പോഴും ബൈക്കുകൾക്ക് വിനയാകുന്നത്. ട്രാഫിക്ക് നിയമങ്ങൾ കർക്കശമാക്കണം.നിയമങ്ങൾ കർക്കശമാക്കാത്തത് കാരണമാണ് കേരളത്തിൽ അപകട ങ്ങളുടെ തോത് ഉയരുന്നത്.
ദേശീയപാതയിൽ 80 കിലോമീറ്റർ വേഗത്തിൽ ഇരുചക്രവാഹനമോടിക്കാം. പക്ഷേ, അങ്ങിനെ കുതിച്ചു പോകുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോഴാണ് യാത്ര മരണത്തിലേക്ക് തിരിയുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള വാഹനമോടിക്കലും അവസാനിക്കുന്നത് അപകടത്തിലും മരണത്തിലും തന്നെയാണ്. ഒട്ടനവധി കുടുംബങ്ങൾ ബൈക്ക് അപകടങ്ങളുടെ പേരിൽ ഇപ്പോൾ കേരളത്തിൽ അനാഥമായികൊണ്ടിരിക്കുകയാണ്. ബൈക്ക് അപകടങ്ങൾ സൃഷ്ടിക്കുന്ന പുത്രശോകവും വൈധവ്യദുഃഖവും പേറി ഒട്ടനവധി കുടുംബങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിനു മുന്നിലുണ്ട്. 'നിയമം നോക്കാൻ പൊലീസുണ്ട്.
പക്ഷെ പൊലീസ് പലപ്പോഴും നിസ്സഹായമാകുന്ന അവസ്ഥ വരുന്നുണ്ട്. പലരും അപകടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ബൈക്ക് ഓടിക്കുന്നവർ കൂടി ശ്രദ്ധിച്ചാലേ ബൈക്ക് അപകടമരണ നിരക്ക് കുറയ്ക്കാൻ കഴിയൂ. -തിരുവനന്തപുരം ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെ എട്ടുമുതൽ രാത്രി ഒൻപത് മണിവരെ ട്രാഫിക് എൻഫോഴ്സ്മെന്റ് റോഡിലുണ്ട്. ബൈക്ക് അപകടം കൂടുതൽ രാത്രി 10 മണി കഴിഞ്ഞാണ് കൂടുതലും സംഭവിക്കുന്നത്. രാത്രി 10 മുതൽ രാവിലെ എട്ടുവരെയുള്ള സമയത്താണ് അപകടങ്ങൾ കൂടുന്നത്. ട്രാഫിക് ഇല്ലാത്തതിനാൽ ഹെൽമറ്റ് പോലും ധരിക്കാതെയാണ് ബൈക്കുകൾ കുതിച്ചു പായുന്നത്. പൊലീസ് റോഡിൽ നിന്നാലേ ട്രാഫിക് പാലിക്കൂ എന്ന് നിർബന്ധം പിടിക്കുന്നവർ ബൈക്ക് യാത്രികരിൽ ഒരുപാടുണ്ട്.
പത്തുമണി കഴിഞ്ഞാൽ ഹെൽമറ്റ് വയ്ക്കില്ല. പൊലീസിനെ കണ്ടാൽ നിർത്തില്ല. പൊലീസിന് പിറകെ പോകാനും കഴിയാത്ത അവസ്ഥയുണ്ട്. വേഗം കൂട്ടും. അതും അപകടങ്ങളിൽ കലാശിക്കും. പൊലീസിന് കുറ്റം വേറെയും വരും. ഓണ വേളയിൽ തിരുവനന്തപുരം സിറ്റിയിൽ മാത്രം വിറ്റുപോയത് 20000 തോളം ബൈക്കുകൾ ആണ്. റോഡ് കണ്ടീഷൻ പഴയത് പോലെ തന്നെ. യൂത്ത് അപകടരഹിതമായി ബൈക്ക് ഓടിക്കാൻ തയ്യാറല്ല. ന്യൂ ജെൻ ബൈക്കുകൾക്ക് അതിന്റേതായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ട്/ കേരളത്തിലുള്ളവർ ബൈക്ക് വാങ്ങി പോകും. അനുബന്ധ സാമഗ്രികൾ കൂടി വാങ്ങണം. അത് വാങ്ങുന്നില്ല. അതും അപകടങ്ങളുടെ തോത് കൂട്ടുന്നുണ്ട്.
ആഴ്ച്ചയിൽ ബോധവത്ക്കരണത്തിനായിരണ്ടു വീതം ക്ളാസുകൾ നടത്തുന്നുണ്ട്. കേരളത്തിലെ റോഡുകൾ വളരുന്നില്ല. മൂന്നു ലൈൻ റോഡിൽ ഒരു റോഡ് പാർക്കിംഗിനായി ആളുകൾ കയ്യടക്കുന്നു. ഇതും അപകടങ്ങളുടെ തോത് കൂട്ടുന്നു. റെസ്റ്റോറന്റുകൾ ഒരുപാട് വരുന്നു. പാർക്കിംഗിന് സ്ഥലമില്ല. ആളുകൾ റോഡിൽ പാർക്ക് ചെയ്ത് പോകുന്നു. ഇതിനിടയിലാണ് ബൈക്കുകൾ ചീറിപ്പാഞ്ഞു വരുന്നത്. അപകടം പതിവാകുകയാണ്. പൊലീസ് മാത്രം പോരാ കോർപ്പറേഷനും പൊതുജനങ്ങളും കൂടി സഹകരിക്കണം-അസിസ്റ്റന്റ് കമ്മീഷണർ പറയുന്നു. പലവിധ കാരണങ്ങളാൽ ആണ് ബൈക്ക് അപകടങ്ങൾ സംഭവിക്കുന്നത്. -അസിസ്റ്റന്റ് കമ്മീഷണർ പറയുന്നത് പോലെ സ്വന്തം ജീവൻ സ്വന്തം കയ്യിലാണെന്ന് ബൈക്ക് പറത്തുന്നവർ കൂടി ഓർക്കേണ്ടതുണ്ട്. ഒരു മരണത്തിനൊപ്പം ആ വീടുകളിലെ കണ്ണീർ ഒരിക്കലും തോരാതിരിക്കുകയാണ്. സജി ഡൊമിനിക്ക് ചൂണ്ടിക്കാട്ടിയപോലെ ആ ഭിത്തിയിലെ ചിത്രങ്ങൾ കേരളത്തിനെ പലതും ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ഓർമ്മ ബൈക്ക് അപകടങ്ങളുടെ കാര്യത്തിൽ കേരളത്തിൽ വ്യാപക ബോധവത്ക്കരണത്തിനു തുടക്കമിടാൻ പര്യാപ്തമാക്കട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്