അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ
എം മാധവദാസ്
മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയുടെ അതേ ചേരുവയാണ് സൂര്യയുടെ അൻജാൻ. എന്നാൽ ഈ ചിത്രം കാണാൻ ചെന്നപ്പോൾ തീയേറ്റർ കൗണ്ടറിൽ ടിക്കറ്റിനായുള്ള തല്ലുംപിടിയും. ഒരു വിധം ടിക്കറ്റെടുത്ത് അകത്ത് ചെന്നപ്പോൾ തിയേറ്റർ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ടൈറ്റിൽ കാണിക്കാൻ ആരംഭിച്ചതോടെ തന്നെ ആരവമുയർന്നു. സൂര്യയെ സ്ക്രീനിൽ കണ്ടതും തിയേറ്റർ ഇളകി മറയുകയായിരുന്നു. അടുത്തിരുന്നയാൾ പറയുന്നത് കേട്ടു. ഈ തിയേറ്റർ ഇതുപോലെ നിറഞ്ഞിട്ട് എത്രകാലമായി. തമിഴക തൊഴിലാളികൾ ഇപ്പോൾ വലുതായൊമില്ലാത്ത കേരളത്തിൽ നമ്മുടെ ന്യൂജൻ ചത്തെുപിള്ളേർ തന്നെയാണ് അൻജാനു വേണ്ടി അലറിവിളിക്കുന്നത്. അതെ മലയാള സിനിമകൾക്ക് സാധിക്കാത്ത കാര്യമാണ് അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ സാധ്യമാക്കുന്നത്. ലിംഗുസ്വാമിയും സൂര്യയും ചേർന്നൊരുക്കിയ അൻജാനും ആദ്യദിവസങ്ങളിൽ കേരളത്തിൽ ഓളമുണ്ടാക്കി ക്കഴിഞ്ഞു.
ഈ സിനിമ മലയാളത്തിലാണ് പുറത്തിറങ്ങിയതെന്ന് സങ്കല്പിക്കുക. ആദ്യ ഷോ കൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ തലകുത്തി വീഴുമായിരുന്നു. പക്ഷെ അൻജാൻ ഒരു തമിഴ് ചിത്രമാണ്. അതുകൊണ്ട് തന്നെ കഥയില്ലായ്മയോ സൂപ്പർ കത്തിയോ ഒന്നും പ്രേക്ഷകന് പ്രശ്നമല്ല. മലയാള സിനിമയിൽ ഇതുപോലെ വല്ല രംഗവും വന്നുപോയാൽ കൂവിത്തോല്പിക്കുന്ന പ്രേക്ഷകർ തന്നെയാണ് അൻജാനിലെ അസ്വാഭാവിക രംഗങ്ങൾ കയ്യടിച്ച് ആഘോഷിക്കുന്നതും. (മലയാളികളുടെ സാസ്ക്കാരിക ഹിപ്പോക്രസിയുടെ മറ്റൊരു രൂപം ഇതിലൂടെ കാണാം)
ചെറു സിനിമകളുടേതും ബ്രഹ്മാണ്ഡ ചിത്രങ്ങളുടേതുമായി രണ്ട് കൈവഴികളാണ് തമിഴ് സിനിമയിൽ ഇന്നുള്ളത്. തങ്കമീൻകൾ, ഹരിദാസ്, വരുത്തപ്പെട്ട വാലിബർ സംഘം, ജിഗർ തണ്ടാ തുടങ്ങിയ വ്യത്യസ്ത സിനിമകളുമായി ഒരു വിഭാഗം മുന്നോട്ടുപോകുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പണക്കൊഴുപ്പിൽ സൂപ്പർ ഹിറ്റുകളുണ്ടാക്കാൻ ശ്രമിക്കുകയാണ് മറ്റൊരു വിഭാഗം. താരസിംഹാസനത്തിനായുള്ള മത്സരത്തിൽ അതിനൊപ്പിച്ച കഥാപാത്രങ്ങളെ തിരയുകയാണ് യുവനായകന്മാർ. ജില്ലയും തലൈവയുമൊക്കെയായി ആടിത്തിമർക്കുന്ന വിജയിയെയും ബില്ലയും വീരവുമൊക്കെയായത്തെുന്ന അജിത്തിനെയും നേരിടാൻ സിങ്കമായും രാജു ഭായിയായുമൊക്കെ വേഷം കെട്ടേണ്ടിവരുകയാണ് സൂര്യയ്ക്ക്. വ്യത്യസ്ത റോളുകൾ തേടിയിരുന്ന ഈ നല്ല നടനും അങ്ങിനെ സ്ഥിരം തമിഴ് നായക വേഷങ്ങളിൽ തളച്ചിടപ്പെടുന്നു.
സൂര്യ, എൻ ലിംഗുസ്വാമി എന്നിവരുടെ പേരിന്റെ തിളക്കവുമായാണ് അൻജാൻ എത്തുന്നത്. കൊമേഴ്സ്യൽ ഫോർമുലയ്ക്കനുസരിച്ച് തയ്യാറാക്കിയതാണെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സൂര്യയുടെ ചിത്രങ്ങളിൽ ഉണ്ടാകാറുണ്ട്. ഗജിനി, അയൻ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മാട്രാനും ഏഴാംഅറിവും മികച്ച ചിത്രങ്ങൾ എന്ന് വിലയിരുത്താൻ കഴിയില്ളെങ്കിലും കൊതിപ്പിക്കുന്ന വ്യത്യസ്തത അതിലുണ്ടായിരുന്നു. സ്റ്റൈലൻ മെയ്ക്കിംഗിലൂടെ കൈയടി നേടിയ സംവിധായകനാണ് ലിംഗു സ്വാമി. സൂര്യയുടെ അനുജൻ കാർത്തി നായകനായ പയ്യ എന്ന റോഡ് മൂവി തന്നെയാണ് ലിംഗുസ്വാമിയുടെ ക്രാഫ്റ്റിന് ഉദാഹരണം. എന്നാൽ ഇവർ രണ്ടു പേരും ചേർന്നപ്പോൾ ഉണ്ടായ അൻജാൻ പക്ഷെ സ്ഥിരം വഴികളിൽ തളച്ചിടപ്പെട്ട ഒരു മൂന്നു മണിക്കൂർ ചിത്രം മാത്രമാണ്. കഥയിലോ അവതരണത്തിലോ യാതൊരു പുതുമയും നൽകാൻ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല.
സൂര്യ, വിദ്യുത് ജമാൽ, മനോജ് ബാജ്പേയ് തുടങ്ങിയ മികച്ച നടന്മാർ ക്യാമറയ്ക്ക് മുമ്പിലും ലിംഗുസ്വാമി, സന്തോഷ് ശിവൻ തുടങ്ങിയ പ്രതിഭകൾ ക്യാമറയ്ക്ക് പിന്നിലും അണി നിരന്നെങ്കിലും ചിത്രം വെറുമൊരു സാധാരണ കാഴ്ച മാത്രമായി. സ്ഥിരം വഴികളിലൂടെ സഞ്ചരിക്കുന്ന കഥയും തിരക്കഥയും തന്നെയാണ് അൻജാന്റെ പ്രധാന പോരായ്മ. പലപ്പോഴും മെയ്ക്കിംഗിലൂടെ കഥയുടെ പോരായ്മകളെ മറികടക്കുകയാണ് തമിഴ് സിനിമ ചെയ്തിരുന്നത്. എന്നാൽ അൻജാനിൽ ആ മാജിക്കും ഫലവത്തായില്ല. പക്ഷെ സൂര്യയുടെ കടുത്ത ആരാധകർക്ക് വേണ്ടിയുള്ളതെല്ലാം കൃത്യമായി തുന്നിച്ചേർക്കാൻ ലിംഗുസ്വാമി മറന്നിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് ആഘോഷിക്കാൻ വേണ്ടതിലേറെ ചിത്രത്തിലുണ്ട്.
ഹിന്ദി സിനിമക്കാർക്ക് ഇപ്പോൾ പ്രിയം തമിഴ്നാട്ടിലെ രജനീകാന്തും കള്ളിമുണ്ടും തമിഴ് മൊഴിയുമൊക്കെയാണ്. ഷാരൂക്ക് ഖാൻ ഉൾപ്പെടെയുള്ളവർ ചെന്നൈ എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് യാത്രതിരിച്ചുതുടങ്ങി. ഈ സമയം മുംബൈ അധോലോകം ഭരിക്കാൻ എത്തിയിരിക്കുകയാണ് സൂര്യയുടെ തമിഴ്നാട്ടുകാരനായ രാജു ഭായ്. നായകനിലെ കമൽഹാസനും തലൈവയിലെ വിജയ്ക്കും ശേഷം മുബൈ ഭരിക്കാൻ രാജു ഭായിയും. രാജു ഭായിയും കൂട്ടാളി ചന്ദ്രുഭായിയും മുബൈയിലെ വളർന്നുവരുന്ന അധോലോക രാജാക്കന്മാരാണ്. ഇവരോട് എതിരിടാൻ ഒരു ഇമ്രാൻ ഭായ് എത്തുന്നു. ഇനി വെടിക്കെട്ടിന്റെ പൂരമാണ്. തീതുപ്പുന്ന തോക്കുകൾ, വെടിയേറ്റ് വീഴുന്ന ഗുണ്ടകൾ, ആഡംബര കാറുകളിൽ മുബൈ വീഥികളിലൂടെ കുതിക്കുന്ന നായകനും വില്ലന്മാരും, പറക്കുന്ന ക്യാമറ.. ആകെക്കൂടി പടക്കക്കടയ്ക്ക് തീപ്പിടിച്ച അവസ്ഥ.
രാജുഭായിയെ അന്വേഷിച്ച് സഹോദരൻ കൃഷ്ണ മുംബൈയിൽ എത്തുന്നതോടെയാണ് അൻജാന്റെ കഥ ആരംഭിക്കുന്നത്. കൃഷ്ണയുടെ അന്വേഷണത്തിലൂടെ രാജു ഭായ് എന്ന വമ്പൻ അധോലോക നായകന്റെ ചിത്രം വരച്ചിടാനാണ് ചിത്രത്തിന്റെ ഒന്നാം പകുതി മുഴുവൻ ഉപയോഗിച്ചിട്ടുള്ളത്. ഇതിനിടെ പുട്ടിന് തേങ്ങയിടുന്നതുപോലെ അഞ്ചെട്ട് പാട്ടുകളും സംഘട്ടനങ്ങളും കോമഡിയുമെല്ലാം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിജയുടെ ചിത്രങ്ങളിലേതുപോലെ കഥയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്ക് സൂര്യ ചിത്രങ്ങളിൽ ഉണ്ടാകാറില്ല. അൻജാനും ഇക്കാര്യത്തിൽ ആശ്വാസമാകുന്നുണ്ട്.
രാജുഭായിയും ചന്ദ്രുവും സ്മഗ്ളിംഗും കൊലപാതകവുമെല്ലാമായി മുംബൈയിലെ ഛോട്ടാരാജാക്കന്മാരായി കഴിഞ്ഞുപോവുകയാണ്. ഇതിനിടെ വമ്പൻ ഡോണായ ഇമ്രാൻ ഭായിയുമായി ഇവർക്ക് ഉടക്കേണ്ടിവരുന്നു. ഇതോടെ ചന്ദ്രുവിന്റെയും ഭായിയുടെയും ജീവിതം മാറി മറയുകയാണ്. ഈ ഏറ്റുമുട്ടലിനിടയ്ക്ക് പൊലീസ് കമ്മീഷണറുടെ മകളുമായി രാജു ഭായി പ്രേമത്തിലാകുന്നുമുണ്ട്. ഏറ്റുമുട്ടൽ ഒരുവഴിക്കും പ്രേമവും ഡാൻസുമൊക്കെ അതിന്റെ വഴിക്കും പോകുന്നു.
ഗുണ്ടയെ പ്രണയിക്കുന്ന സുന്ദരിയുടെ കഥയ്ക്ക് തമിഴിൽ പഞ്ഞമില്ല. സുന്ദരിയും വിദ്യാസമ്പന്നയുമായ നായികയെ മറ്റ് ചില ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടുത്തിയതിലൂടെയോ അതോ സുന്ദരിയെ തട്ടിക്കൊണ്ടുവന്നതിലൂടെയോ ഒക്കെയാണ് ഇവർ തമ്മിൽ പ്രണയം ഉടലെടുക്കുക. പിന്നെ സുന്ദരി നമ്മുടെ ഗുണ്ടയുടെ മനസ്സ് മാറ്റും. അവനെ നേർവഴിക്ക് നടത്തും. ഇതൊക്കെയാണ് സ്ഥിരം തമിഴ് ഫോർമുലകൾ. എന്നാൽ ഇവിടെ കാര്യങ്ങൾക്ക് അല്പം വ്യത്യാസമുണ്ട്. നായകനെ നേർവഴിക്ക് നടത്താനൊന്നും നമ്മുടെ നായിക മിനക്കെടുന്നില്ല. പകരം ഏറ്റുമുട്ടലുകളുടെയും സംഘർഷത്തിന്റെയും നാളുകളിൽ ബിക്കിനിയും ട്രൗസറുമൊക്കെ ഇട്ട് ആടി അവന് ആശ്വാസം പകരുകയാണ് നമ്മുടെ നായിക. നായിക സ്ക്രീനിൽ വരുന്ന ഓരോ രംഗത്തും നായകന് വേണ്ടി നായികയായ സാമന്ത വസ്ത്രമഴിച്ചിട്ട് ആടുന്നുണ്ട്. ഗാനങ്ങളും ഗാനരംഗങ്ങളുമൊന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. നാ മുത്തുകുമാറിന്റെ വരികൾക്ക് യുവൻ ശങ്കർരാജ ഈണമിട്ട് സൂര്യയും ആൻഡ്രിയ ജെർമ്മിയും ചേർന്ന് പാടിയ 'ഏക് ദോ തീൻ ചാർ ഒത്തിക്കൊട്' എന്ന ഗാനം മാത്രമാണ് കേട്ടിരിക്കാൻ രസമുള്ളത്.
രാജു ഭായിയുടെ സഹപ്രവർത്തകൻ ചന്ദ്രു കൊല്ലപ്പെടുന്നു. പകരം വീട്ടാൻ പോയ രാജു ഭായും വെടിയേറ്റ് പുഴയിൽ വീഴുന്നു. എന്നാൽ കാലങ്ങൾക്ക് ശേഷം കൃഷ്ണയായി എത്തുന്ന രാജുഭായി തന്റെ ശത്രുവായ ഇമ്രാൻ ഭായിയെയും സംഘത്തെയും തകർത്തെറിഞ്ഞ് സ്ളോ മോഷനിൽ നടക്കുമ്പോൾ ചിത്രം പൂർത്തിയാവുകയും ചെയ്യുന്നു.
ആവർത്തന വിരസമായ രംഗങ്ങളും ഏച്ചുകെട്ടിയ പ്രണയ നാടകവുമെല്ലാം നിറയുന്ന അൻജാനെ കണ്ടിരിക്കാൻ പാകത്തിലാക്കുന്നത് സൂര്യ എന്ന നടന്റെ മികച്ച പ്രകടനം മാത്രമാണ്. സൗമ്യനായ കൃഷ്ണയെയും രൗദ്രഭാവം നിറഞ്ഞ രാജു ഭായ് എന്ന അധോലോക നായകനെയും ഏറെ മനോഹരമായി സൂര്യ അവതരിപ്പിച്ചിരിക്കുന്നു. കഥയും തിരക്കഥയുമെല്ലാം പാളിയെങ്കിലും ഓരോ സീനിലും സൂര്യയ്ക്ക് നിറഞ്ഞാടാൻ അവസരം ഒരുക്കി ലിംഗുസ്വാമി മാറി നിൽക്കുകയും ചെയ്യുന്നു. സൂര്യ എന്ന താരത്തെ ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് അൻജാന് ടിക്കറ്റെടുക്കാം. താരത്തിന്റെ സ്റ്റൈലൻ പ്രകടനങ്ങൾ ആസ്വദിക്കാം. കുറേ വെടിക്കെട്ട് ആക്ഷനും ഗ്ളാമർ ഗാനരംഗങ്ങളും കണ്ട് തിയേറ്റർ വിട്ടിറങ്ങാം.
മലയാളത്തിനുമുമ്പേ ന്യൂ ജനറേഷൻ തരംഗമത്തെിയത് തമിഴ് സിനിമയിലാണ്. പ്രമേയത്തിലും പരിചരണത്തിലും വ്യത്യസ്തതകളുമായി പുതിയ പുതിയ മുഖങ്ങൾ തീയേറ്റർ കീഴടക്കുമ്പോൾ അതിന്റെ കടക്കൽകത്തി വെക്കലായിപ്പോയി, നല്ല സിനിമയെ സ്നേഹിക്കുന്നയാളെന്ന് അറിയപ്പെടുന്ന സൂര്യയുടെ ഈ പടപ്പ്. പഴയ രജനീകാന്ത്, സത്യരാജ്, വിജയകാന്ത് യുഗം തിരിച്ചുവരികയാണോ!
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്