ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണ്?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്. സുവിശേഷകൻ എഴുതുന്നത് ശ്രദ്ധിക്കണം: ''യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു'' (മത്താ 1:18). അന്നും ഇന്നും ക്രിസ്തു ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ വിവരിക്കപ്പെടുന്നത്.
യൗസേപ്പു പിതാവിന്റെ മുമ്പിൽ ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി വന്നു ഭവിക്കുന്നു: ''മറിയയും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കേ, അവർ സഹവസിക്കുന്നതിനു മുൻപ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു'' (മത്താ 1:18). താനറിയാതെ തന്റെ ഭാര്യ ഗർഭിണിയായതാണ് യൗസേപ്പു പിതാവിന്റെ മുമ്പിലുള്ള പ്രശ്നം.
ഈ ജീവിതപ്രശ്നത്തോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്: ''ജോസഫ് നീതിമാനാകയാൽ... അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു'' (മത്താ 1:19). യൗസേപ്പു പിതാവിന് സുവിശേഷകൻ കൊടുക്കുന്ന വിശേഷണം ശ്രദ്ധിക്കണം - നീതിമാൻ! നീതിമാനായ യൗസേപ്പിന്റെ പരിഹാരമാണ് മറിയത്തെ ഉപേക്ഷിക്കുകയെന്നത്. നീതിപൂർവ്വകമായ പരിഹാരമാണത്. മതവും സമൂഹവും നിർദ്ദേശിച്ച നീതിയനുസരിച്ചുള്ള പരിഹാരം.
മറിയത്തെ ഉപേക്ഷിക്കുകയെന്നതായിരുന്നു നീതിപൂർവ്വമായ പരിഹാരമെങ്കിലും, ഔസേപ്പു പിതാവ് അത് ചെയ്യുന്നില്ല. എന്നു മാത്രമല്ല, അതിനു നേരെ വിപരീതമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്യുന്നത്: ''ജോസഫ് നിദ്രയിൽ നിന്നുണർന്നത്... തന്റെ ഭാര്യയെ സ്വീകരിച്ചു'' (മത്താ1:24).
അതായത് നീതിക്കതീതമായ പ്രവൃത്തി അദ്ദഹം ചെയ്യുന്നു. നീതിയെ അതിലംഘിക്കുന്ന പ്രവൃത്തി യൗസേപ്പു പിതാവ് ചെയ്യുന്നു. ന്യായത്തിനും നീതിക്കുമപ്പുറത്തുള്ള ഉദാരതയുടെ പ്രവൃത്തിയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയെങ്കിൽ നീതിയെ അതിലംഘിക്കുന്ന പ്രവൃത്തിയിലൂടെയാണ് ക്രിസ്തു ജനിക്കുന്നതെന്ന് സാരം.
മുമ്പോട്ടു പോകുമ്പോൾ ക്രിസ്തു തന്റെ പഠനത്തിന്റെ ഹൃദയമായി ഊന്നി പറയുന്നതും നീതീക്കതീതമായ ധാർമ്മിതകയെക്കുറിച്ചാണ്: ''നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ കവിഞ്ഞു നിൽക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു'' (മത്താ 5:20). ഇവിടെ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം 'ഡിക്കായിയോസ്യുനെ' എന്നാണ് അതിനെ 'ധർമം' അല്ലെങ്കിൽ 'ധാർമികത' എന്നാണ് വിവർത്തനം ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ നമ്മുടെ 'ധാർമ്മികത' ഫരിസേയരുടെയും നിയമജ്ഞരുടെയും ധാർമ്മികതയെ അതിലംഘിക്കുന്ന ധാർമ്മിതയായിരിക്കണമെന്നു സാരം.
എന്താണ് ഈ അസാധാരണായ ധാർമ്മികതയെന്നു മുൻപോട്ടു പോകുമ്പോൾ ഈശോ വിദശമാക്കുന്നുണ്ട്: ''നിന്നോടു വ്യവഹരിച്ച് നിന്റ ഉടുപ്പു കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് നിന്റെ മേലങ്കി കൂടി കൊടുത്തേക്കുക. ഒരു മൈൽ പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടു കൂടെ രണ്ടു മൈൽ പോകുക'' (മത്താ 5:40-41).
സാധാരണ നീതിയെ അതിലംഘിക്കുന്ന ഈ പുതിയ ധാർമ്മികതയെ വീണ്ടും ഈശോ വിശദീകരിക്കുന്നുണ്ട്: ''നിന്റെ വലതു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക'' (മത്താ 5:39). ചുരുക്കത്തിൽ, നിയമവും ന്യായവും അനുശാസിക്കുന്ന നീതിയെ അതിലംഘിക്കുന്ന ധാർമ്മികതയാണിത്. മാതാവിനോടുള്ള ഔസേപ്പു പിതാവിന്റെ പ്രതികരണത്തിലും നിറഞ്ഞു നിൽക്കുന്നത് സാധാരണ നീതിക്കപ്പുറത്തുള്ള ഈ ധാർമികതയാണ്. അത്തരമൊരു ധാർമികതയിലാണ് ക്രിസ്തു ജനിക്കുന്നത് തന്നെ; അത്തരമൊരു ധാർമ്മികതയാണ് തന്റെ പ്രബോധനത്തിന്റെ ഹൃദയമായി ഈശോ പ്രഘോഷിക്കുന്നത്; അത്തരമൊരരു ധാർമ്മികതയുടെ ആൾ രൂപമാണ് ക്രിസ്തു.
ക്രിസ്തു കൊണ്ടു വരുന്ന ഈ പുതിയ ധാർമ്മികതയെ നമുക്ക് എന്തു പേരു ചൊല്ലി വിളിക്കാനാവും? കൃത്യമായ ഒരുത്തരം തരുന്നത് യോഹന്നാനാണ്: ''നിയമം മോശം വഴി നൽകപ്പെട്ടു; കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴി വന്നു'' (യോഹ 1:17). മോശ കൊണ്ടു വന്നത് നിയമമാണ്. നിയമജ്ഞരും ഫരിസേയരും മുറുകെ പിടിക്കുന്ന നീതിയാണത്. എന്നാൽ മോശയെ അതിലംഘിക്കുന്നവനാണ് ക്രിസ്തു. മോശ കൊണ്ടു വന്ന നിയമത്തെ ക്രിസ്തു അതിലംഘിച്ചു. അങ്ങനെ ക്രിസ്തു വഴി വരുന്നത് കൃപയാണ്. ക്രിസ്തു കൊണ്ടു വരുന്ന പുതിയ ധാർമ്മികത 'കൃപയാണ്.' സൗജന്യമായി കൊടുക്കപ്പെടുന്നതാണ് കൃപ; അർഹതയില്ലാഞ്ഞിട്ടും ലഭിക്കുന്നതാണ് കൃപ. നീതിയെ അതിലംഘിക്കുന്ന കൃപയുടെ ഉദാരതയും ധാർമ്മികതയും അനുഷഠിക്കാനാണ് യൗസേപ്പ് പിതാവ് ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്.
ഫ്രാൻസീസ് പാപ്പാ എഴുതിയ 'ദൈവത്തിന്റെ പേര് കാരുണ്യമാകുന്നു' എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരു സംഭവം. അർജന്റീനയിൽ അദ്ദേഹം വികാരിയായിരുന്നപ്പോൾ നടന്നതാണ്. കുടുംബം പുലർത്താൻ വേണ്ടി വ്യഭിചാരവൃത്തി ചെയ്യുന്ന സ്ത്രീയെ ബഹുമാനത്തോടെ 'മഹതി' എന്ന് പതിവായി അഭിസംബോധന ചെയ്തതിനോടുള്ള അവരുടെ പ്രതികരണം (ഓഡിയോ കേൾക്കുക).
നീതിയെയും ന്യായത്തെയും അതിലംഘിക്കുന്ന കാരുണ്യവും ഉദാരതയും കാണിച്ചാൽ ഉണ്ടാകുന്ന പരിണിതഫലമാണ് 'ക്രിസ്തു.' നീതി അനുശാസിക്കുന്ന പ്രവൃത്തിയെ കവിഞ്ഞു നിൽക്കുന്ന ഉദാരതയോടെ ഔസേപ്പു പിതാവ് പ്രവർത്തിച്ചപ്പോൾ സംഭവിച്ചത് ക്രിസ്തു ജനിച്ചു; 'ദൈവം നമ്മോടു കൂടെ' എന്നർത്ഥമുള്ള ഇമ്മാനുവേൽ യഥാർത്ഥ്യമായി (മത്താ 1:23); ജനത്തെ അവരുടെ 'പാപങ്ങളിൽ നിന്നു രക്ഷിക്കുന്ന' യേശു ജന്മം കൊണ്ടു (മത്താ1:21).
നീതിയെ അതിലംഘിക്കുന്ന ഉദാരത കാട്ടിയാൽ 'ദൈവം നമ്മോടു കൂടെ' ആയിത്തീരും; രക്ഷകനും രക്ഷയും ഉരുവാകും; ക്രിസ്തു ജന്മം കൊള്ളും. ഈ പുതിയ ധാർമ്മികത മൂലം ഉളവാകുന്ന ഫലത്തെക്കുറിച്ചു ഈശോ വ്യക്തമായി മലയിലെ പ്രസംഗത്തിൽ പറയുന്നുണ്ട്: ''അതിലൂടെ നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായി തീരും'' (മത്താ 5:45). കാരണം ദൈവപിതാവിന്റെ ഹൃദയവിശാലതയിലും ഉദാരതയിലുമാണ് പുതിയ ധാർമ്മികതയിലൂടെ നമ്മൾ പങ്കു പറ്റുന്നത്. "എന്തു കൊണ്ടെന്നാൽ അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു (മത്താ: 5:45).
ഇന്നും ക്രിസ്തു ജനിക്കണമെങ്കിൽ (മത്താ 1:18) നമ്മൾ ചെയ്യേണ്ടത് ഇതാണ് - യൗസേപ്പു പിതാവിനെ മാതൃകയാക്കുക. സാധാരണ നീതിക്കും ന്യായത്തിനും അതീതമായ ഹൃദയ വിശാലതയോടെയും ഉദാരതയോടെയും പ്രതികരിക്കുക. എവിടെയൊക്കെ? നമ്മുടെ വീട്ടിലും ഹൃദയബന്ധങ്ങളിലുമൊക്കെ. അപ്പോഴാണ് നമ്മുടെ വീട്ടിലും നമ്മുടെ ചുറ്റുവട്ടത്തിലും ക്രിസ്തു ജനിക്കുന്നത്. അപ്പോഴാണ് ദൈവം നമ്മോടു കൂടെയാകുന്നത്; അപ്പോഴാണ് നമ്മൾ രക്ഷയുടെ വഴിയിലാകുന്നത്; അപ്പോഴാണ് നമ്മൾ ദൈവമക്കളായിത്തീരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍