ഓഹരികൾ വാങ്ങാനുള്ള അക്കൗണ്ടുകൾ ഏവ? ബ്രോക്കർമാർ വഴിയുള്ള വാങ്ങലും വിൽപനയും പഠിച്ചാൽ എല്ലാമായെന്നാണോ? നൂറ് രൂപ ഓഹരി നിക്ഷേപമിട്ട് നൂറിരട്ടിയാക്കാൻ ബുദ്ധിരാക്ഷസനാകണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; മികച്ച ഓഹരിയെ കണ്ടെത്താനുള്ള മിടുക്കും വാങ്ങാനും വിൽക്കാനുമുള്ള സമയമേതെന്ന് അറിയുകയും ചെയ്താൽ സംഗതി എളുപ്പം; വരൂ ഓഹരി വിപണിയിൽ ഹരിശ്രീ കുറിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് രണ്ടാം ഭാഗം
തോമസ് ചെറിയാൻ.കെ
ഓഹരി വിപണി എന്നാൽ എന്തെന്നും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന സംഗതികളും നാം കഴിഞ്ഞ മണിച്ചെപ്പ് കോളത്തിലൂടെ കണ്ടു കഴിഞ്ഞു. അതിനു ശേഷം ലേഖകന് വായനക്കാരിൽ നിന്നും ഒട്ടേറെ സംശയങ്ങളും തേടി വന്നിരുന്നു എന്ന് സന്തോഷപൂർവ്വം പറയട്ടെ. ഓഹരി വിപണിയെ കുറിച്ചറിയുമ്പോൾ അതിന്റെ ബാലപാഠങ്ങൾ പൂർത്തിയാകണമെങ്കിൽ ഓഹരി നിക്ഷേപം എങ്ങനെ നടത്തണമെന്നും അവയിലെ ലാഭ-നഷ്ടകളികൾ എങ്ങനെയെന്നും തുടങ്ങി സ്റ്റോക്ക് ബ്രോക്കർമാരെ എങ്ങനെ കണ്ടെത്തണമെന്നും വരെ അറിഞ്ഞിരിക്കണം.
ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചൽ ഫണ്ടുകൾ എന്നതും. ഓഹരി വിപണി സ്പെഷ്യൽ മണിച്ചെപ്പിന്റെ രണ്ടാം ഭാഗം ഇന്ന് വായനക്കാർക്ക് സമ്മാനിക്കുന്നത് ഇവയാണ്. ഓഹരി വിപണി എന്ന ചന്തയിൽ നിന്നും ഓഹരികൾ നിക്ഷേപകരിലേക്ക് എത്തിക്കുന്ന ഇടനിലക്കാരാണ് ട്രെയ്ഡേഴ്സ് എന്ന് നാം നേരത്തെ ചർച്ച ചെയ്തല്ലോ. അത്തരത്തിലുള്ള ട്രെയ്ഡറുമാരിൽ നിന്നാണ് നാം ഓഹരികൾ വാങ്ങുന്നത്. എന്നാൽ ഇത് വാങ്ങി എങ്ങനെ സൂക്ഷിക്കുന്നു എന്ത് പ്രോസസ്സീലൂടെയാണ് കടന്നു പോകുന്നത് എന്നുള്ള കാര്യം നമുക്കൊന്ന് നോക്കാം.
ഓഹരി വ്യാപാരത്തിനും വേണം ബാങ്ക് അക്കൗണ്ടുകൾ
പണം സംബന്ധിച്ച എന്തും ബാങ്ക് അക്കൗണ്ടുകൾ വഴി ബന്ധപ്പെട്ടതാണെന്ന് നമുക്കറിയാമല്ലോ. അതുപോലെ തന്നെയാണ് ഓഹരിക്കും. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഓഹരിയുടെ ഇടപാടുകളും നടക്കുന്നത്. ഓഹരിയുമായി ബന്ധപ്പെട്ടു കിടക്കുന്നത് മൂന്ന് പ്രധാനപ്പെട്ട അക്കൗണ്ടുകളാണ്. ബാങ്ക് അക്കൗണ്ട്, ട്രെഡിങ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയാണവ. ഒരു നിക്ഷേപകൻ ഓഹരി വാങ്ങുമ്പോൾ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. വാങ്ങുന്ന സമയം പണം നൽകാനും വിൽക്കുന്ന സമയം പണം വാങ്ങാനുമാണ് ഈ ബാങ്ക് അക്കൗണ്ട്.
ഓഹരി വിപണിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ട്രേഡിങ് അക്കൗണ്ട് എന്നത്. അതായത് ഓഹരി ബ്രോക്കറുമാരുമായി കൈകൊടുക്കുമ്പോൾ ഇടപാടിനായി ആരംഭിക്കുന്ന അക്കൗണ്ട്. ഇപ്പോഴത്തെ മിക്ക ബാങ്കുകൾക്കും രാജ്യത്തെ ഒട്ടുമിക്ക ഓഹരി ബ്രോക്കറുമാരുമായി ബന്ധമുണ്ട്. അതിനാൽ തന്നെ നിലവിലുള്ള ബാങ്ക് അക്കൗണ്ട് വഴി സ്റ്റോക്ക് ബ്രോക്കറുമാരുമായി ബന്ധപ്പെട്ട് ട്രേഡിങ് അക്കൗണ്ട് ആരംഭിക്കാം.
ഇത്തരം അക്കൗണ്ടുകൾ വഴി ഇടപാട് നടത്തുന്നതിന് ഇവർ നിശ്ചിതമായ ഒരു ഫീസ് നിരക്കും ഈടാക്കുന്നുണ്ട്. ഇവരുടെ ഫീസ് നിരക്ക് വാർഷക മെയിന്റനൻസ് നിരക്ക് എന്നിവ പല ട്രേഡറുമാർക്കും വ്യത്യസ്ഥമായിരിക്കും. അതിനാൽ തന്നെ ഇവരുടെ നിരക്ക് നമുക്ക് വഹിക്കാൻ സാധിക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രം ട്രേഡിങ് അക്കൗണ്ടുകൾ സ്വന്തമാക്കുക.
ഇത്തരത്തിലുള്ള അക്കൗണ്ടുകളിൽ പ്രധാനപ്പെട്ട അടുത്ത അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. നമ്മൾ വാങ്ങുന്ന ഓഹരി സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട് എന്ന് പറയുന്നത്. ഓഹരി വാങ്ങുന്ന നേരം ഡീമാറ്റ് അക്കൗണ്ടിലാണ് അത് വരവ് വച്ചതായി രേഖപ്പെടുത്തുന്നത്. ഓഹരി വിൽക്കുമ്പോൾ ഡീമാറ്റ് അക്കൗണ്ടിൽ നിന്നും ഓഹരി പിൻവലിക്കപ്പെടുകയും ചെയ്യും. അതായത് ഓഹരി അതേ രൂപത്തിൽ സൂക്ഷിക്കുന്നയിടമാണ് ഡീമാറ്റ് അക്കൗണ്ടെന്ന് പറയുന്നത്. ഡീമാറ്റ് അക്കൗണ്ട് ഒരിക്കലും നിക്ഷേപകന് നേരിട്ട് വാങ്ങാൻ സാധിക്കില്ല. ട്രേയ്ഡർ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് വാങ്ങുന്നത്.
സാങ്കേതിക വിദ്യയുടെ കുതിപ്പ് ബാങ്കിങ് മേഖലയ്ക്ക് തന്ന ദാനമാണ് ഓൺലൈൻ അക്കൗണ്ട് എന്ന് പറയുന്നത്. ഓൺലൈൻ അക്കൗണ്ട് വഴി നിക്ഷേപകന് ഓൺലൈനായി ഓഹരി വാങ്ങാനും വിൽക്കാനും സാധിക്കും. സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ ലോകത്തെവിടെയിരുന്നും ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. തൽസമയം ഓഹരിയിലെ ഏറ്റക്കുറച്ചിലുകൾ നേരിട്ട് കണ്ട് ഓഹരി വാങ്ങാനും ലാഭമുണ്ടാക്കാനും സാധിക്കും എന്നതാണ് ഓൺലൈൻ ഓഹരി ഇടപാടിന്റെ പ്രത്യേകത. ഈ രീതിയിൽ ഓഹരിയിൽ ലൈവായി നിൽക്കുന്നതിനാൽ നഷ്ടമുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഓഹരിയിൽ ഈടാക്കുന്ന തുകകൾ...
ഓഹരി വിപണിയുടെ സമയത്ത് ഇവ വാങ്ങുന്നത് പല രീതിയിലാണ്. ഫോൺ വഴിയും ഓൺലൈൻ വഴിയും ബ്രോക്കർമാരിൽ നിന്നും ഓഹരികൾ വാങ്ങാം. ഇത്തരത്തിൽ വാങ്ങുന്ന ഓഹരികൾ ട്രെഡിങ് അക്കൗണ്ടിലെ പണം പിൻവലിച്ചാണ് ഓഹരി ബ്രോക്കർ വാങ്ങുന്നത്. ഓൺലൈൻ വഴിയാണെങ്കിൽ നിക്ഷേപകന് ആവശ്യമായ ഓഹരികളുടെ എണ്ണം ഓർഡർ ചെയ്യുന്നു. ഇത്തരത്തിൽ ഓഹരികൾ വാങ്ങി വെറും രണ്ട് ദിവസത്തിനകം ഓഹരി ഡീമാറ്റ് അക്കൗണ്ടിൽ എത്തും. പിൻവലിക്കുന്നതും ഇതേ അക്കൗണ്ടിൽ നിന്നും തന്നെ. ഇത്രത്തിൽ നടത്തുന്ന ഇടപാടുകൾക്ക് ഓരോ ട്രെഡറുമാരും ഓരോ തരത്തിലുള്ള ഫീസാണ് ഈടാക്കുന്നത്. ഇതിൽ തന്ന ബ്രോക്കർമാർ ഈടാക്കുന്ന നിരക്കും സ്ഥിരമായി ഉള്ള നിരക്കുമുണ്ട്.
വാർഷികമായി ഈടാക്കുന്ന ഫീസാണ് ഇയർലി മെയിന്റനൻസ് ഫീസ്. വലിയ തുകകൾക്ക് മാത്രമാണ് ഇത് ബ്രോക്കർമാർ ഈടാക്കുക. എന്നാൽ ഇടപാടുമായി ബന്ധപ്പെട്ട് ബ്രോക്കർ ഫീസ് ട്രാൻസാക്ഷൻ ഫീസ് സെബി ടേണോവർ ഡെപ്പോസിറ്ററി ട്രാൻസാക്ഷൻ ചാർജ് എന്നുണ്ട്. ഇടപാടിന്റെ മൂല്യമനുസരിച്ചാണ് ബ്രോക്കർ ഫീസ് ഈടാക്കുന്നത്. .75 ശതമാനം വരെ ഈടാക്കുന്നതാണ് ഇത്തരത്തിലുള്ള ഫീസ്.
ഓരോ ഇടപാടിന്റെ സമയത്തും ബ്രോക്കർമാരിൽ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈടാക്കുന്ന തുകയാണ് ട്രാൻസാക്ഷൻ ചാർജ് എന്ന് പറയുന്നത്. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും ഇത് വ്യത്യസ്ഥമാണ്. നിക്ഷേപകരുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന സെബിയും ഒരു തുക ഈടാക്കുന്നുണ്ട്. ഇതിനെയാണ് സെബി ടേണോവർ ഫീസ്. വെറും .002 ശതമാനമാണിത്. ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് ഈടാക്കുന്ന നിരക്കിനെയാണ് ഡിപി ട്രാൻസാക്ഷൻ എന്ന് പറയുന്നത്.
ഓഹരി വിപണിക്ക് നികുതിയുണ്ടോ എന്ന ചോദ്യം ഏവരും ചോദിക്കുന്ന ഒന്നാണ്. ഉണ്ട്. സെക്യൂരിറ്റി് ട്രാൻസാക്ഷൻ നികുതി, സർവീസ് ടാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയാണവ.
ബ്രോക്കർമാർ മൂന്ന് തരം
ഡിസ്കൗണ്ട് ബ്രോക്കേഴ്സ്, ഫുൾ സർവീസ് ബ്രോക്കേഴ്സ് ത്രീ ഇൻ വൺ ബ്രോക്കേഴ്സ് എന്നിങ്ങനെ മൂന്നു തരത്തിലാണ് ബ്രോക്കർമാരുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇടപാടുകൾ നടത്തുന്ന ബ്രോക്കർമാരാണ് ഓൺലൈൻ ബ്രോക്കർമാർ. ഇവരെ ഫോൺ വഴിയും ബന്ധപ്പെട്ട് ഓഹരികൾ വാങ്ങാം. ഓരോ ഇടപാടിനും ഒരു നിശ്ചിത ഫീസാണ് ഇവർ ഈടാക്കുന്നത്.
പരമ്പരാഗത രീതിയിൽ ഓഹരി വിപണി നടത്തുന്ന ബ്രോക്കർമാരാണ് ഫുൾ സർവീസ് ബ്രോക്കർമാർ എന്ന് പറയുന്നത്. ഓൺലൈനായും ഓഫ് ലൈനായും ഇവരിൽ നിന്നും ഓഹരി വാങ്ങാം. നാളുകളായി ഈ മേഖലയിൽ സേവനം നടത്തുന്ന ഇത്തരം ബ്രോക്കർമാർക്ക് എല്ലായിടത്തും ശാഖകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇവർക്കും ഒരു നിശ്ചിത ഫീസുണ്ട്.
ബാങ്ക് അക്കൗണ്ടിനൊപ്പം ട്രെഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുന്നതിനാണ് ത്രീ ഇൻ വൺ എന്ന് പറയുന്നത്. ഇവരും ഇടപാടനിനനുസരിച്ചാണ് തുക ഈടാക്കുന്നത്. ഇതിൽ ഇടപാട് നടത്തുന്നതിൽ ഡിസ്ക്കൗണ്ട് അക്കൗണ്ടിനാണ് ചെലവ് കുറവ് എന്നതും ഏവരും ഓർക്കുമല്ലോ.
നിക്ഷേപം ആരംഭിക്കുമ്പോൾ
തുടക്കാരനെന്ന നിലയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് വിപണിയെ കുറിച്ച് നന്നായി പഠിക്കുക. മികച്ച സാമ്പത്തിക മാഗസീനുകളും സൈറ്റുകളും ഇതിന് പുറമേ സ്റ്റോക്ക് മാർക്കറ്റ് വാർത്തകൾ ലൈവായി അറിയിക്കുന്ന ചാനലുകളും കാണുക. ഇതിൽ തന്നെ കുറച്ച് നാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ മികച്ച കമ്പനികൾ ഏതെന്ന് ഒരു ധാരണ ലഭിക്കും. ഉള്ള നീക്കിയിരുപ്പ് മുഴുവൻ വച്ച് നിക്ഷേപത്തിനിറങ്ങരുത്. ഇത് നഷ്ടമുണ്ടാക്കും.
ഓഹരിയിലറക്കിയാലും നഷ്ടമില്ല എന്ന കണക്കിൽ ഒരു ചെറിയ തുക കൊണ്ട് ആരംഭിച്ച് വേണം ഓഹരിയിൽ കാലെടുത്ത് വയ്ക്കാൻ. ഡേ ട്രെയ്ഡിങ് നടത്തി നല്ല അനുഭവ സമ്പത്തുള്ളവരോട് വിശദമായി ചോദിച്ച് പഠിച്ച ശേഷമേ ഇതിനിറങ്ങാവൂ. ആരംഭകാലത്ത് അൽപം ദീർഘകാല നിക്ഷേപമാണ് നല്ലത്. അതും കുറഞ്ഞ തുകയിൽ. ഐടി, ഫാർമ പോലുള്ള വളർച്ചാ സാധ്യത കൂടുതലുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതും നല്ലതാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
ബ്രോക്കറെ തിരഞ്ഞെടുക്കുമ്പോൾ ഓർക്കാൻ........
ബ്രോക്കർമാരെ തിരഞ്ഞെടുക്കുമ്പോൾ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ബ്രോക്കറായി നിൽക്കുന്ന കമ്പനിയുടെ മുൻകാല ചരിത്രം, ഇടപാടുകാരുടെ എണ്ണം, വിദഗ്ധ അഭിപ്രായം, ഇവർ ഈടാക്കുന്ന ചാർജ് എന്നിവയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ ബ്രോക്കറെ തിരഞ്ഞെടുക്കാൻ പാടുള്ളൂ. വിശ്വാസ്യതയാണ് ഇതിലെ മുഖ്യ ഘടകം.
ഓഹരിയിൽ നിക്ഷേപിക്കാൻ പറ്റിയ സമയം
നിക്ഷേപിക്കാൻ പറ്റിയ സമയം എന്നത് ഓഹരിയുടെ കാര്യത്തിൽ ചോദിച്ചാൽ സമയമല്ല ക്ഷമയാണ് നിക്ഷേപത്തെ ഇരട്ടിപ്പിക്കുന്നത് എന്ന് പറയേണ്ടിവരും. നിക്ഷേപിച്ച ശേഷം നഷടം വരുന്ന സമയത്ത് പിന്മാറാനാണെങ്കിൽ നിങ്ങൾ ഓഹരി നിക്ഷേപത്തിലേക്ക് ഇറങ്ങേണ്ട എന്നതാണ് പ്രധാനമായയും ഓർമ്മിപ്പിക്കാനുള്ളത്. ഏറ്റക്കുറച്ചിലുകൾ ഏറെയുള്ളതിനാൽ ഓഹരിയുടെ വില വർധിക്കുന്നതിനും കുറയുന്നതിനും അനുസരിച്ച് നിക്ഷേപകന് എപ്പോൾ ഇത് വാങ്ങണം വിൽക്കണം എന്നധാരണ കൃത്യമായി ഉള്ളിൽ തോന്നി തുടങ്ങുമ്പോൾ മുതലാണ് ഓഹരി നിക്ഷേപത്തിൽ മിടുക്ക് തെളിയുന്നത്.
ഓഹരി സൂചികയെ കൃത്യമായി നിരീക്ഷിച്ച് പോകുന്നയാൾക്ക് നിക്ഷേപ സമയം കൃത്യമാണോ എന്നത് മനസിൽ തെളിയുമെന്നുറപ്പ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം സ്വന്തമാക്കാം എന്ന ധാരണയോടെ ആരും ഓഹരി നിക്ഷേപത്തിലേക്ക് ഇറങ്ങരുത്. അതിത ഭയയും അമിത പ്രതീക്ഷയും മൂലം നഷ്ടമുണ്ടാകുന്ന നിക്ഷേപ രീതികൂടിയാണിത് എന്നും ഓർക്കുന്നത് നല്ലത്.
എന്നാൽ ജീവിതത്തിലെ എന്ത് കാര്യവും പോലെ കൃത്യമായ നിരീക്ഷണവും ചിട്ടയും പഠനവും ഉണ്ടെങ്കിൽ ഓഹരി പോലെ അധിക വരുമാനം നൽകുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ല. അപ്പോൾ ഓഹരിയിൽ ഹരിശ്രീ കുറിക്കാം അല്ലെ..........
(ഓഹരി പോലെ മികച്ച നിക്ഷേപ മാർഗമായ മ്യൂച്ചൽ ഫണ്ടുകളെ പറ്റിയുള്ള മണിച്ചെപ്പ് ഉടൻ)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്