കൊട്ടിഘോഷിച്ച് തുടങ്ങിയ സ്വപ്നപദ്ധതിയിലൂടെ പ്രതീക്ഷിച്ചത് മൂന്ന് വർഷം കൊണ്ട് 20,000 കോടി രൂപ; ദൈവത്തിന്റെ സ്വന്തം നാടിനെ വികസനഹബ്ബാക്കി മാറ്റാൻ ലോകത്തിന്റെ ഏതുകോണിൽ നിന്നും നിക്ഷേപമെത്തിക്കാൻ വിഭാവനം ചെയ്ത പദ്ധതി; ഇതുവരെ കെഎസ്എഫ്ഇക്ക് ചിട്ടി പിരിഞ്ഞുകിട്ടിയത് 3.30 കോടി; പരസ്യ ഇനത്തിൽ സർക്കാർ ചെലവഴിച്ചത് അഞ്ചുകോടി; തോമസ് ഐസക്ക് സ്വപ്നം കണ്ട പ്രവാസി ചിട്ടി സർക്കാരിന് പാരയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് മുൻകൈയെടുത്ത് തുടങ്ങിയ പ്രവാസി ചിട്ടി സർക്കാരിന് ബാധ്യതയാകുന്നു. ജൂൺ 18-നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചത്. നിയമസഭാ സമുച്ചയത്തിൽ എംഎൽഎമാർ, എംപിമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികളെ ചേർത്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി ചിട്ടിയിലൂടെയുള്ള വരുമാനം കിഫ്ബി വഴി കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിരിച്ചെടുത്തതിനേക്കാൾ തുക പരസ്യ ഇനത്തിൽ സർക്കാർ ചെലവഴിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
പ്രവാസി ചിട്ടിക്കായി പരസ്യഇനത്തിൽ കിഫ്ബി/ കെഎസ്എഫ്ഇ ചെലവാക്കിയത് 5,01,06,534 കോടി രൂപയാണ്. പക്ഷേ പ്രവാസി ചിട്ടിക്കായി പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ മാത്രമാണ്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക്കാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ യുഎഇയിൽ നിന്നുള്ള പ്രവാസികൾക്കാണു ചിട്ടിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം നൽകിയിരുന്നത്. പിന്നീടു മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും കെവൈസിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കി. ചിട്ടിയിൽ ചേരുന്നവർക്ക് ഏതു വികസന പദ്ധതിക്കാണു തങ്ങളുടെ വിഹിതം ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാം.ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരിച്ചാൽ ബാക്കി തവണകൾ എൽഐസി അടച്ചുതീർക്കുകയും ആനുകൂല്യങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുകയും ചെയ്യും. മരണം വിദേശത്താണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെഎസ്എഫ്ഇ വഹിക്കും.
ചിട്ടിയിലൂടെ കിഫ്ബിയിൽ എത്തുന്ന പണം നിർദ്ദിഷ്ട പദ്ധതികൾക്ക് മാത്രമേ വിനിയോഗിക്കൂ എന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കെ.എസ്.എഫ്.ഇയുടെ സാധാരണ ചിട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രവാസി ചിട്ടിക്കും ലഭിക്കും. ഓൺലൈനായി നടത്തുന്നതിനാൽ പ്രവാസികൾക്ക് ആശങ്കകളില്ലാതെ ലേലത്തിൽ പങ്കെടുക്കാം. ചിട്ടി തവണകൾ അടയ്ക്കുന്നതും ഓൺലൈനായി തന്നെയായിരിക്കും. ഇതിനായി സോഫ്റ്റ്വെയർ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ചിട്ടിയിലൂടെ കിഫ്ബിയിൽ എത്തുന്ന പണം മറ്റ് രീതിയിൽ വകമാറ്റില്ല. ഇത് ഉറപ്പാക്കുന്നതിനാണ് കിഫ്ബി ഉപദേശക സമിതി ചെയർമാനായി മുൻ സി.എ.ജി വിനോദ് റായിയെ നിയമിച്ചിരിക്കുന്നത്.
25, 30, 40, 50 മാസങ്ങളാണ് ചിട്ടിയുടെ കാലാവധി. 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടയ്ക്കാവുന്ന ചിട്ടികളുണ്ട് പദ്ധതിയിൽ. ചിട്ടിയിൽ രജിസ്റ്റർ ചെയ്തവരിൽ ഓരോ 5,000 പേരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് കേരളത്തിൽ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും. അടുത്ത മൂന്ന് വർഷം കൊണ്ട് കിഫ്ബിയിലൂടെ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികൾക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. ചിട്ടിയിൽ ചേരുന്നവർക്ക് അപകട ഇൻഷുറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കും. പ്രവാസികൾ കൂടുതലായി എൻആർഐ ചിട്ടികളിൽ ചേർന്നാൽ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.
നേരത്തെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ, മുൻധനമന്ത്രി കെ.എം.മാണി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്റെയും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെയും(FEMA- sഫമ) ലംഘനമാണ് പ്രവാസി ചിട്ടിയെന്നായിരുന്നു മാണിയുടെ ആരോപണം. കേന്ദ്രനിയമങ്ങൾ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞിരുന്നു. ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് എതിരാണെന്നും മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി, കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണെന്നും ഇതിൽ ഫെമാ നിയമങ്ങളുടെ ലംഘനമില്ലെന്നുമായിരുന്നു ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് മറുപടി നൽകിയത്. 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക് പോസ്റ്റിൽ ഐസക് വ്യക്തമാക്കിയിരുന്നു. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും ചിട്ടിയിൽ ചേരുന്നവർക്ക് മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്. ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി കെ.എസ്.എഫ്.ഇയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ, പദ്ധതി ഇപ്പോൾ സർക്കാരിന് തന്നെ ബാധ്യതയാവുന്നതായാണ് നിയമസഭയിൽ വച്ച രേഖയിലൂടെ വ്യക്തമാകുന്നത്.
എന്താണ് പ്രവാസി ചിട്ടി?
പ്രവാസികൾക്ക് സുരക്ഷിത സമ്പാദ്യത്തിനുള്ള അവസരം, ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവും അതാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ആവിഷ്കരിച്ച സമ്പാദ്യ പദ്ധതിയായ പ്രവാസി ചിട്ടി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന കെ.എസ്.എഫ്.ഇ വഴി നടപ്പാക്കുന്ന ഈ സമ്പാദ്യ പദ്ധതി പതിവ് ചിട്ടികളുടെ നേട്ടങ്ങൾക്ക് പുറമേ എൽ.ഐ.സി.യുടെ ഇൻഷുറൻസ് പരിരക്ഷയും പെൻഷനും സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാസഹായവുംകൂടിയാണ് നിക്ഷേപകന് ലഭ്യമാക്കുന്നത്. പൂർണമായും ഡിജിറ്റലായി ലോകത്തിന്റെ എതുഭാഗത്തുനിന്നും പങ്കാളിയാവാം എന്നതും പ്രത്യേകതയാണ്.
201718ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി തോമസ് ഐസക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ പദ്ധതികൾ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കാൻ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി കിഫ്ബി ബോണ്ടുകളിൽ തുക നിക്ഷേപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രവാസി ചിട്ടിയിലൂടെ മൂന്നുവർഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രവാസിചിട്ടി വഴി സമാഹരിക്കുന്ന പണത്തിന്റെ നീക്കിയിരിപ്പ് (ബാങ്കിങ് ഭാഷയിൽ പറഞ്ഞാൽ േഫ്ളാട്ട്) തുകയാണ് കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി ഉപയോഗിക്കുക. പ്രവാസി ചിട്ടിയുടെ ദൈനംദിന നീക്കിയിരിപ്പ് കെ.എസ്.എഫ്.ഇ കിഫ്ബിയുടെ ബോണ്ടുകളിൽ കരുതലാക്കും. ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക് ചെലവിടുക. ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും.
18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി മലയാളികൾക്കാണ് ചിട്ടിയിൽ അംഗമാകാനാവുക. പത്തുലക്ഷം രൂപ വരെ ഒന്നോ അതിലധിക മോ ചിട്ടികളായി അംഗത്വമെടുക്കാം. ഇടപാടുകളെല്ലാം ഓൺലൈൻ വഴി നടത്താം. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് സൗകര്യങ്ങളുപയോഗിച്ച് വിദേശത്തുനിന്ന് പണമടക്കാം. ഓൺലൈനിലൂടെ ചിട്ടിലേലത്തിലും പങ്കെടുക്കാം. ലേലത്തുക ഓൺലൈനിലൂടെ ലഭിക്കുകയും ചെയ്യും. ലേലത്തുകക്ക് ഈടുനൽകുന്നതു സംബന്ധിച്ച നടപടിക്രമങ്ങളും ഓൺലൈനിൽ ചെയ്യാം. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ എല്ലാ ചിട്ടി ഇടപാടുകളും നടത്താം.
എല്ലാ ദിവസവും 24 മണിക്കൂർ കോൾസെന്റർ സംവിധാനത്തിനുപുറമേ ലോകത്തിലെ ഏതു കോണിൽ നിന്നും ചിട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓൺലൈനിലൂടെയും അറിയാനാവും. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിക്ക് കെ. എസ്.എഫ്.ഇയുടെ ഏതു ശാഖയിലും ബാങ്ക് ചെക്ക് മുഖാന്തരവും ചിട്ടിപണം അടയ്ക്കാനാവും. പക്ഷേ, വിദേശത്തുനിന്നോ, നാട്ടിലോ പ്രവാസിചിട്ടി ഇടപാടുകൾ കാഷായി (നോട്ടിടപാട്) നടത്താനാവില്ല. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവർക്ക് പ്രവാസി ചിട്ടിയിൽ അംഗമായി തുടരാം. ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്തവർക്ക് അതുവരെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
എൽ.ഐ.സിയുടെ ഇൻഷുറൻസ്, പെൻഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാല് വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. അപകടമരണം, തൊഴിലെടുക്കാനാവാത്തവിധത്തിലുള്ള അംഗഭംഗം എന്നിവ സംഭവിക്കുന്ന അവസരങ്ങളിൽ എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെൻഷനും കിട്ടും. ചിട്ടിയിൽ അടയ്ക്കാനുള്ള ബാക്കി തുക കെ.എസ്.എഫ്.ഇ തന്നെ അടക്കുകയും ചെയ്യും. പ്രവാസി ചിട്ടി നടത്താൻ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം പ്രകാരം കെ.എസ്.എഫ്.ഇക്ക് 2015 മാർച്ച് രണ്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇടപാടുകൾ എൻ.ആർ.ഐ ബാങ്ക് അക്കൗണ്ടുകൾ ഒഴിച്ചുള്ള ബാങ്ക് അക്കൗണ്ടിൽക്കൂടി മാത്രമേ നടത്താനാകൂ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്