Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസൻ; തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിർപ്പും പറയാതെ ലാലേട്ടൻ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം; ശ്രീനിവാസനെതിരേ തുറന്നുപറച്ചിലുമായി ആന്റണി പെരുമ്പാവൂർ

ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസൻ; തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിർപ്പും പറയാതെ ലാലേട്ടൻ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം; ശ്രീനിവാസനെതിരേ തുറന്നുപറച്ചിലുമായി ആന്റണി പെരുമ്പാവൂർ

ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ചത് നടൻ ശ്രീനിവാസനാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത്. ഒരു പ്രമുഖ മാധ്യമ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിർപ്പും പറയാതെ ലാലേട്ടൻ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം. എന്നാൽ അത് വിജയിച്ചതോടെ വീണ്ടും ലാലേട്ടനെ താറടിച്ചു കാട്ടാനായി വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻ നായകനായി അഭിനയിച്ചു. ഇത് ചോദിച്ചപ്പോൾ താൻ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളിൽ വന്നിരുന്ന് പറഞ്ഞു. ഇതു പോലെ ഒരാളും തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് ആന്റണി പറയുന്നു.

ആന്റണിയുടെ വാക്കുകൾ:  'ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ അഭിനയിച്ചു. ഒരെതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി. അതിൽ ശ്രീനിവാസൻ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാൽ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.

അന്നു വൈകീട്ട് ശ്രീനിവാസൻ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാൻസ് അസോസിയേഷൻ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാൽ 'ആന്റണീ, ഈ കേട്ടതു ശരിയാണോ' എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസിലാകുന്നില്ല.

ഞാൻ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെവേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടു കാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല'- ആന്റണി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP