കണ്ണിലെ കരടായാൽ നീതി എന്നും അകലെ! സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിൽ സൈനികൻ പിടിയിലായെങ്കിലും പൂർണതൃപ്തരാവാതെ കുടുംബം; കുറ്റം നിഷേധിച്ച് ജീതുഫൗജി; പുറമേക്ക് ശാന്തമെങ്കിലും ഉള്ളിൽ കനലെരിഞ്ഞ് ബുലന്ദ്ശഹർ; ഗോവധത്തെ ചൊല്ലിയുള്ള അക്രമം മതവികാരം ഇളക്കിയുള്ള നാലുവോട്ടിനായാലും മുറിവേറ്റത് ജനതയുടെ മനസ്സാക്ഷിക്ക് തന്നെ
മറുനാടൻ ഡെസ്ക്
ലഖ്നൗ: പുറമേ ശാന്തമെങ്കിലും ബുലന്ദ്ശഹർ ഇപ്പോഴും കത്തുകയാണ്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപം പുറമേ അമർച്ച ചെയ്യപ്പെട്ടെങ്കിലും അക്രമത്തിൽ ജീവൻ പൊലിഞ്ഞ സുബോധ് കുമാറും പ്രാദേശിക വാസിയായ യുവാവും ഇന്ത്യൻ മനസാക്ഷിക്കു മുമ്പിൽ ഉയർത്തുന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം തരംതാഴുന്ന അവസ്ഥയിലേക്ക് എത്തിയത് കൈയുംകെട്ടി നോക്കി നിൽക്കുകയാണ് അധികാരികളും. സംഭവത്തിൽ പ്രതികരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായതു പോലും ദിവസങ്ങൾക്കു ശേഷമാണ്. താൻ ഭരിക്കുന്ന സംസ്ഥാനത്ത് മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ആവർത്തിച്ചപ്പോൾ കേവലം പശുവിന്റെ ജഡത്തിന് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു മനുഷ്യജീവൻ വില നൽകേണ്ടി വരുമെന്ന് ആരും ഓർത്തില്ല.
കലാപത്തിനിടെ സുബോധ് കുമാർ കൊല്ലപ്പെടുകയായിരുന്നുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റേതുകൊലപാതകമായിരുന്നു എന്നു സംശയിക്കത്തക്ക വസ്തുതകളിലേക്കാണ് തെളിവുകൾ നയിക്കുന്നത്. ബിജെപിയുടെ കണ്ണിൽ കരടായിരുന്ന സുബോധ് കുമാർ കലാപത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കൾക്ക് സുബോധ് കുമാർ സിംഗിനോട് വിരോധമുണ്ടായിരുന്നെന്നും മൂന്നു മാസം മുമ്പ് ഇദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യാൻ ഇവർ ഇടപെട്ടിരുന്നതായും മാധ്യമങ്ങളും റിപ്പോർ്ട്ട ചെയ്യുന്നു.
റിപ്പോർട്ട് പ്രകാരം സുബോധ് കുമാറിനെ ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ ഒന്നിന് ബിജെപി നേതാക്കൾ ബുലന്ദ്ശഹർ എംപി ബോല സിംഗിന് കത്തയച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മതപരിപാടികൾക്കു തടസം നിൽക്കുകയും ഇതിൽ ഇടപെടലുകൾ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു എംപിക്ക് കത്ത് നൽകിയത്. ആറ് ബിജെപി അംഗങ്ങൾ ഒപ്പിട്ട കത്ത് നൽകിയിരുന്നതായിരി ബിജെപി ജനറൽ സെക്രട്ടറി സഞ്ജയ് ശ്രോടിയയും സ്ഥിരീകരിക്കുന്നു.
ഹിന്ദുമത പരിപാടികൾക്ക് തടസം നിൽക്കുന്ന ശീലം ഈ പൊലീസ് ഓഫീസർക്കുണ്ടായിരുന്നെന്നും തന്മൂലം ഹിന്ദുസമൂഹത്തിൽ സുബോധ് കുമാർ പൊതുസമ്മതനല്ലായിരുന്നെന്നുമാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ സുബോധ് കുമാറിനേയും മറ്റു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരേയും എത്രയും പെട്ടെന്ന് സ്ഥലം മാറ്റുകയും ഇവർക്കെതിരേ ഡിപ്പാർട്ട്മെന്റ് നടപടികൾ സ്വീകരിക്കുകയും വേണമെന്നും രണ്ടു പാരഗ്രാഫുള്ള കത്തിൽ പറയുന്നു.
സുബോധ് കുമാറിന്റെ മരണം കൊലപാതകമെന്ന് വിശേഷിപ്പിക്കാൻ ഇനിയും ഒട്ടേറെ തെളിവുകളുണ്ട്. 2015 സെപ്റ്റംബർ 28ന് ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്ക് സൈഫി എന്ന അമ്പത്തിരണ്ടുകാരന്റെ കൊലപാതകവും തുടർന്നുണ്ടായ അന്വേഷണവുമാണ് ഇതിലൊന്ന്. അഖ്ലാക്കിന്റെ വീട്ടിലെ ഫ്രഡ്ജിൽ പശുവിറച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നാരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ ആക്രമിച്ചതും കൊലചെയ്തതും. എന്നാൽ അഖ്ലാക്കിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയായിരുന്നുവെന്നാണ് പിന്നീട് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അന്ന് ജാർച്ച പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആളായിരുന്നു ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട സുബോധ് കുമാർ. ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് അഖ്ലാക്ക് വധത്തിൽ പ്രതികളെ പിടികൂടാനും തെളിവുകൾ കൈക്കലാക്കാനും വഴിയൊരുക്കിയത്.
അഖ്ലാക്കിനെ കൊന്ന സംഘത്തിലെ പതിനെട്ടു പേരെയും കാലതാമസം കൂടാതെ അറസ്റ്റ് ചെയ്തതും സുബോധ്കുമാറായിരുന്നു. അന്നു മുതൽ തന്നെ ബിജെപിയുടെ അതൃപ്തി പിടിച്ചുപറ്റിയ ഈ പൊലീസ് ഓഫീസർക്ക് ബുലന്ദ്ശഹർ ജില്ലയിലെ സിയാന മേഖലയിലെ ആൾക്കൂട്ട ആക്രമണത്തിൽ ജീവത്യാഗം ചെയ്യേണ്ടി വന്നുവെന്നതാണ് ദുഃഖകരമായ വസ്തുത.
സയ്ന മേഖലയിലെ മഹൗ ഗ്രാമത്തിന്റെ വനപ്രദേശത്ത് മുപ്പതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് ബുലന്ദ്ഷഹറിൽ മൂന്നിന് രാവിലെ പതിനൊന്ന് മണിയോടെ ഒരു കൂട്ടമാളുകൾ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. ഗോവധത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു. അക്രമികൾ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.
അക്രമികൾ പൊലീസിന് നേർക്ക് നടത്തിയ കല്ലേറിൽ സുബോധ് കുമാർ സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സുബോദ് കുമാർ സിംഗിനേയും കൊണ്ട് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പോകും വഴി ഇവർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. വെടിയുണ്ട തലച്ചോറിൽ തറച്ച നിലയിലായിരുന്നു കൊല്ലപ്പെടുമ്പോൾ ഇൻസ്പെക്ടർ സുബോധ് കുമാർ. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു. ഇയാൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. വെടിയേറ്റു തന്നെയാണ് സുമിത്കുമാറും കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ട് റിപ്പോർട്ട്.
ഗോവധത്തിന്റെ പേരിൽ ജനവികാരം ഇളക്കി മതവികാരം വൃണപ്പെടുത്താനും അത് വോട്ടാക്കി മാറ്റാനുമുള്ള സംഘ്പരിവാർ ശ്രമമാണെന്നാണ് പൊതുവേ ആരോപണമുയർന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ വർഗീതതയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ വേർതിരിക്കുമ്പോൾ ഹിന്ദു തീവ്രവാദം പിടിമുറുക്കിയതിന്റെ ഉത്തമഉദാഹരണമാണ് ബുലന്ദ്ശഹർ സംഭവം.
പശുസംരക്ഷണത്തിന്റെ പേരിൽ കൊലപാതകങ്ങളും കലാപങ്ങളും വാഴുമ്പോൾ അത് ജനാധിപത്യത്തിനു നേരേയുള്ള വെല്ലുവിളിയാണെന്നോ പറയാൻ സാധിക്കൂ. പ്രലോഭനങ്ങൾക്കു വഴങ്ങാത്ത സുബോധ് കുമാർ കലാപത്തിനിടെ കൊല്ലപ്പെടുമ്പോൾ ഇത്തരത്തിൽ മുമ്പും ജീവൻ വെടിഞ്ഞവരെ നമുക്ക് മറക്കാൻ സാധിക്കില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കാർക്കറെയും ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊറാബുദ്ധീൻ വ്യാജഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റീസ് ഗോപാൽ ഹർകിഷൻ ലോയയുടെ മരണവും ഈയവസരത്തിൽ ജനമനസുകളിൽ ഉയർന്നുവന്നിരിക്കുന്നവയാണ്. സൊറാബുദ്ധീൻ കേസിന്റെ അടുത്ത ഹിയറിംഗിന് വെറും രണ്ടാഴ്ച മാത്രം ബാക്കി കിടക്കെയാണ് 2014-ന് നാഗ്പൂരിലെ സർക്കാർ അഗതിമന്ദിരത്തിൽ വച്ച് നാല്പത്തെട്ടുകാരനായ ജസ്്റ്റീസ് ലോയ മരണപ്പെടുന്നത്. ലോയയുടെ ദുരൂഹമരണവും സുബോധ്കുമാറിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടിവായിക്കാവുന്ന ഒന്നാണ്.
സുബോധ്കുമാർ വധത്തിൽ ആരോപണ വിധേയനായ സൈനികൻ പിടിയിലായെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് പൂർണതോതിൽ നീതി ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം. ജിതേന്ദ്രമാലിക് എന്ന ജീതുഫൗജിയാണ് ശ്രീനഗറിലെ സൈനിക യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. താൻ കുറ്റവാളിയാണെന്ന പൊലീസ് ആരോപണം ജീതു നിഷേധിച്ചിട്ടുണ്ട്. തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സംഭവ സമയത്ത് താൻ അവിടെയുണ്ടായിരുന്നില്ലെന്നും അയാൾ പറയുന്നു. ഗോസംരക്ഷണവും മറ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി കത്തിനിൽക്കുമ്പോൾ പശുവിന്റെ പേരിൽ ഇനിയെത്ര പേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്. വർഗീയത മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കി ബിജെപി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ കോൺഗ്രസും അറിയാതെ തന്നെ ഹിന്ദുത്വവാദം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് കാണുമ്പോൾ ഇന്ത്യയുടെ മതേതരത്വ മൂല്യത്തിന് ഇനി എന്തുവിലയെന്ന് തോന്നിയില്ലെങ്കിലാണ് അത്ഭുതം!
Stories you may Like
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്