Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു ക്കാരനെ തട്ടിക്കൊണ്ടു പോയ പ്രധാന പ്രതി മുരളീധര പിടിയിൽ: പത്തനംതിട്ട പൊലീസ് പ്രതിയെ പൊക്കിയത് ചിക്കമംഗളൂരുവിൽ നിന്ന്: സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നില്ല: കുട്ടിയുടെ മാതാപിതാക്കൾ സംശയ നിഴലിൽ തന്നെ

25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു ക്കാരനെ തട്ടിക്കൊണ്ടു പോയ പ്രധാന പ്രതി മുരളീധര പിടിയിൽ: പത്തനംതിട്ട പൊലീസ് പ്രതിയെ പൊക്കിയത് ചിക്കമംഗളൂരുവിൽ നിന്ന്: സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നില്ല: കുട്ടിയുടെ മാതാപിതാക്കൾ സംശയ നിഴലിൽ തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബന്ധുവായ കൗമാരക്കാരനെ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിന്റെ തലവനും സൂത്രധാരനും ആയ കർണാടക ഭദ്രാവതി സ്വദേശിയായ മുരളീധരയെ (55) പത്തനംതിട്ട പൊലീസ് ചിക്ക്മാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പ്രതികളും സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം പൊലീസ് പിന്തുടരുന്നു എന്ന സൂചന ലഭിച്ച മുരളീധരാ ടീമംഗങ്ങളെ രണ്ടായി തിരിച്ചു രണ്ടു വഴിയിലായി രക്ഷപ്പെടാനുള്ള നീക്കമാണ് നടത്തിയത്. എന്നാൽ കുട്ടിയെ കയറ്റിയ വാഹനം പത്തനംതിട്ട പൊലീസിന്റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂത്താട്ടുകുളത്തു വച്ച് വാഹനത്തിൽ നിന്നും ഇറങ്ങിയ ഒന്നാം പ്രതിയായ അവിനാശിനെയും പൊലീസ് പിടികൂടിയിരുന്നു. എന്നാൽ കൂടെ ഇറങ്ങിയ രണ്ടാംപ്രതിയായ മുരളീധര ബസ് മാർഗ്ഗം കർണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ജി സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസേഴ്‌സ് സവി രാജൻ, സുനിൽ, ഡ്രൈവർ രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കർണാടകയിൽനിന്നും കസ്റ്റഡിയിൽ എടുത്തത്. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞതിനു ശേഷം പ്രതിയെ നാളെ കോടതി ഹാജരാക്കും.
നവംബർ 30 ന് രാത്രി പത്തരയോടെയാണ് ഓമല്ലൂർ മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകൻ സച്ചിനെ സ്വന്തം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.

ഈ കേസിൽ ഷൈലജയുടെ സഹോദരീ പുത്രൻ ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖൾ (24), ഹനീഫ (33), അലക്സ് ജോൺ (35) എന്നിവരെ പൊലീസ് ഇൻസ്പെക്ടർ ജി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പണത്തിനെ ചൊല്ലിയുള്ള തർക്കമാണ് ഇരുവരും തമ്മിലുള്ളത്. ഈ പണത്തിന്റെ ഉറവിടമാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിന്റെ വീടിന് സമീപമുള്ള മാനസിക ദൗർബല്യമുള്ള സ്ത്രീയുടെ മകൾ ധന്യ എന്ന യുവതിയെ ഭാര്യ ഷൈലജയുടെ സഹോദന് വിവാഹം കഴിച്ചു കൊടുത്തിരുന്നു. പിന്നീട് ഈ ദമ്പതികൾ മൈസൂരിൽ സ്ഥിര താമസമാക്കിയെന്ന് പറയുന്നു. എന്നാൽ, അതിന് ശേഷം ധന്യയെന്ന യുവതിയെ ഈ നാട്ടിൽ ആരും കണ്ടിട്ടില്ല.

ഇവരുടെ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ സന്തോഷ് വിറ്റ് പണം സമ്പാദിച്ചുവെന്നും പറയുന്നു. ഈ പണത്തിന്റെ പങ്ക് ചോദിച്ചാണ് അവിനാഷും മുരളീധരനും എത്തിയതത്രേ. പണം നൽകാൻ കഴിയില്ലെന്ന് സന്തോഷ് അറിയിച്ചപ്പോഴാണ് മകനെ തട്ടിക്കൊണ്ടു പോകാൻ അവിനാഷ് പദ്ധതി തയാറാക്കിയത്. മകനെ വച്ചു വിലപേശി സന്തോഷിനെയും ഷൈലജയെയും മൈസൂരിലേക്ക് വിളിച്ചു വരുത്തി പണം വാങ്ങാനായിരുന്നു പദ്ധതി. പണം നൽകിയില്ലെങ്കിൽ ഇത്രയും പണം നൽകാനുണ്ടെന്ന് കാട്ടിയുള്ള എഗ്രിമെന്റിൽ ഒപ്പു വയ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി തയാറാക്കിയ എഗ്രിമെന്റും ബ്ലാങ്ക് മുദ്രപത്രവും പൊലീസ് പിടികൂടിയിരുന്നു. അവിനാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തു. ധന്യ എവിടെയാണെന്നാണ് പൊലീസ് ചോദിച്ചത്. മൈസൂരിലുണ്ടെന്നും ഫോണിൽ വിളിച്ചു നൽകാമെന്നും ഇയാൾ മറുപടി നൽകി. അതു വേണ്ട ധന്യയെ നേരിട്ടു ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി അഞ്ചു ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ധന്യ ജീവിച്ചിരുപ്പുണ്ടോ എന്ന സംശയമാണ് പൊലീസിനുള്ളത്. അതു കൊണ്ടാണ് നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്.

സന്തോഷും ഷൈലജയും ബംഗളൂരുവിൽ പോയതിനാൽ സച്ചിനും മുത്തശിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം കർണാടക, കേരള രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങളിലായിഅവിടെ എത്തിയ സംഘം മുത്തശിയെ അടിച്ചു വീഴ്‌ത്തി കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചു. അതിന് ശേഷം വിദ്യാർത്ഥിയെ വലിച്ചിഴച്ച് വാഹനത്തിലിട്ടു കൊണ്ടുപോവുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പ്രതിയും കുടുംബവും വർഷങ്ങളായി മൈസൂരിലാണ് താമസം. അതിനിടെ കുറേക്കാലം ഇയാൾ മഞ്ഞനിക്കരയിലെ വിദ്യാർത്ഥിയുടെ വീട്ടിൽ താമസിച്ചിരുന്നു. ഇവിടെ വർക്ക്ഷോപ്പ് പണിയും ഓട്ടോറിക്ഷ ഓടിക്കലും മറ്റുമായി കഴിഞ്ഞു കൂടുകയായിരുന്നു. സംഭവത്തിലെ ദുരൂഹത ഇപ്പോഴും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP