ജയിലിലെ തടവുകാരെയും പറ്റിച്ച് സോളാർ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണൻ; പരോളും ജാമ്യവും ശരിയാക്കാമെന്ന് പറഞ്ഞ് ബിജുവും വനിത സുഹൃത്തും ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപണം; പരാതി നല്കിയ തടവുകാർക്ക് പണം തിരികെ നൽകി ഒത്തു തീർപ്പ്; ബിജുവിനെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി ജയിലധികൃതർ; തട്ടിപ്പു കേസ് പൊലീസിന് കൈമാറാതെ ഒതുക്കി തീർത്തതിന് പിന്നിൽ ഉന്നത ഇടപെടലും
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം.സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണൻ സെന്ററൽ ജയിലിലും തട്ടിപ്പു നടത്തി. സഹ തടവുകാർക്ക് പരോളും ജാമ്യവും കോടതി മുഖാന്തിരം ശരിയാക്കാമെന്നും പഠന ആവിശ്യത്തിന് വർഷങ്ങളോളം പുറത്തു നിൽക്കാൻ കഴിയുന്ന പരോളും കോടതി വഴി നേടിയെടുക്കാൻ ഒരോ തടവുകാരിൽ നിന്നും പിരിവു നടത്തിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് സെന്ററൽ ജയിൽ ജോയിന്റ് സുപ്രണ്ടിന് പരാതി ലഭിച്ചപ്പോഴാണ് അധികൃതർ പോലും ബിജു രാധാകൃഷ്ണന്റെ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. ബിജുവും സൂഹൃത്തായ വനിതയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ജയിൽ അധികൃതർക്ക് പരാതി ലഭിച്ചത്.
ഇത്തരത്തിൽ പതിനായിരം രൂപ നഷ്ടപ്പെട്ട തടവുകാരനാണ് ആദ്യം പരാതി നൽകിയത്. പരാതി സംബന്ധിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പേർ പരാതിയുമായി എത്തി. പതിനായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ സഹ തടവുകാരിൽ നിന്നും അക്കൗണ്ട് വഴിയും മണി ഓർഡർ വഴിയും കൈപറ്റിയെന്നായിരുന്നു ആക്ഷേപം. ഇരുപത്തി അഞ്ചോളം തടവുകാർക്ക് പണം നഷ്ടപ്പെട്ടിരുന്നു .പണം കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നിയമസഹായമോ മറ്റു ഇടപെടലുകളോ ഉണ്ടാകാത്തതിനാലാണ് തടവുകാർ പരാതി നല്‍കിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ ജയിൽ സൂപ്രണ്ടും ജോയിന്റ് സുപ്രണ്ടും ചേർന്ന് പരാതി മുക്കാൻ ശ്രമിച്ചുവെന്നാണ് വിവരം.
തടവുകാർ ജയിലിൽ സ്ഥാപിച്ചിരിക്കുന്ന ജില്ലാ ജഡ്ജിക്കായുള്ള പരാതി പെട്ടിയിൽ പരാതി ഇടുമെന്ന് ഭീക്ഷണി മുഴക്കിയതോടെയാണ് ഒത്തു തീർപ്പു ഫോർമുല ഉണ്ടാക്കിയത്. തട്ടിപ്പ് മാധ്യമങ്ങളെ അറിയിക്കാൻ ജയിലിലെ നല്ല നടപ്പുകാരായ ചില തടവുകാർ വാർഡന്മാരുടെ സഹായം തേടിയതും പ്രശ്നം ഒത്തുതീർക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടി. അങ്ങനെ ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ പരാതിക്കാർക്ക് നഷ്ടപ്പെട്ട മുഴുവൻ പണവും ബാങ്ക് പലിശ സഹിതം തിരികെ നൽകി പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ജയിലിനുള്ളിൽ നടന്ന വലിയൊരു തട്ടിപ്പ് സാധാരണ ഗതിയിൽ പൂജപ്പുര പൊലീസിനെ അറിയക്കേണ്ടതാണ്.
വഞ്ചനാകുറ്റം ചുമത്തി കേസെടുക്കേണ്ട കുറ്റമാണ് ജയിൽ അധികൃതർ നിസാരവത്കരിച്ച് ഒതുക്കി തീർത്തത്. ഭരണ പക്ഷത്തെ ചില ഉന്നതർ പ്രശ്നം കേസാക്കാതെ ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. പണം തിരികെ ലഭിച്ചതിനാൽ പരാതി ഇല്ലന്ന് തടവുകാരിൽ നിന്നു എഴുതി വാങ്ങുകയും ചെയ്തു. എന്നാൽ പൊലീസിനെ അറിയിക്കാതെ കേസ് മുക്കിയ സുപ്രണ്ടും കൂട്ടരും ബിജുവിന് നേരത്തെ രാജകീയ പരിഗണന തന്നെയാണ് നല്കി പോന്നത്. പരിചാരകന്മാരും സഹായികളും ഒക്കെ ഉള്ള ബിജു ജയിലിൽ വി ഐ പി തന്നെയായിരുന്നു. മട്ടാഞ്ചേരി കൊലക്കേസ് പ്രതിയായിരുന്നു പ്രധാന സഹായി ,ബിജുവിനെ സഹായിക്കുന്നവർക്ക് വീട്ടിൽ മാസ ശമ്പളം പോലും എത്തിയരുന്നു വെന്നാണ് വിവരം.
തുണി അലക്കൽ സെല്ല് വൃത്തിയാക്കൽ അടക്കം ബിജു ജയിലിൽ ചെയ്യേണ്ട ജോലികളാണ് ഇവർ ചെയ്തു പോന്നത് . ജയിൽ കാന്റീനിൽ നിന്നും സ്പെഷ്യൽ വരുത്തി ഉച്ചഭക്ഷണം കഴിച്ചിരുന്ന ബിജുവിന് ജയിലിലെ ജോലിയിൽ നിന്നും ലഭിക്കുന്ന ശമ്പളത്തിന് പുറമെ മണി ഓർഡർ ആയും പണം ലഭിച്ചിരുന്നു . ജയിൽ ചട്ടം അനുസരിച്ച് തന്നെയാണ് ബിജുവിന് പുറത്ത് നിന്ന് പണം ലഭിച്ചിരുന്നത് . പ്രി സണേഴ്സ് ക്യാഷ് ബുക്ക് പ്രകാരം ഒരു തടവുകാരന് ഒരു മാസം ചെലവഴിക്കാൻ കഴിയുന്ന തുക 800 രൂപയാണ് എന്നാൽ ബിജുവിന്റെ കാര്യത്തിൽ പല മാസവും ഇത് ലംഘിക്കപ്പെടാറുണ്ട് .എന്നാൽ കണക്കിൽ കാണാത്തതിനാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാകാറും ഇല്ല. ജയിലിലെ തട്ടിപ്പു കൂടി പുറത്തു വന്നതോടെ ബിജുവിന്റെ സുഖ സൗകര്യങ്ങൾക്ക് അറുതി വരുത്താനും ജയിൽ അധികൃതർ തീരുമാനിച്ചു. അങ്ങനെ എട്ടാം ബ്ലോക്കിലെ അതീവ സുരക്ഷാ മേഖലയിൽ ഇപ്പോൾ എകാന്ത തടവിലാണ് ബിജു. ജയിലിലെ സ്ഥിരം പ്രശ്നക്കാരെയും
അക്രമികളെയും പാർപ്പിക്കുന്ന ഇവിടെ മാത്രം ഒരു ജോയിന്റ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഏഴ് ജയിൽ ജീവനക്കാരാണ് ഉള്ളത്. ഇപ്പോൾ ആകെ രണ്ടു മണിക്കൂർ മാത്രമാണ് ബിജുവിനെ സെല്ലിൽ നിന്നും പുറത്തിറക്കുന്നത്. രാവിലെയും വൈകുന്നരേവും മുക്കാൽ മണിക്കൂറും ഉച്ചക്ക് ഒരു അരമണിക്കൂറും. കൂടാതെ പുറത്തു നിന്നും ബിജുവിനെ കാണാനായി വരുന്നവർക്കും നിയന്ത്രണമുണ്ട്. എല്ലാ ദിവസവും കാണാൻ കഴിയില്ല. എകാന്ത തടവാണെങ്കിലും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ ഒക്കെ അനുവദിക്കുന്നുണ്ട്. കെ കെ സുധാകരന്റെയും സുധാകർ മംഗളോദയത്തിന്റെയും പുസ്തകങ്ങൾ ചോദിച്ചു വാങ്ങുന്നുണ്ട്. ലൈബ്രറിയിൽ നിന്നും പുസ്തകം സെല്ലിൽ എത്തിച്ചു കൊടുക്കുകയാണ്. പണിഷ്മെന്റ് എത്രകാലമെന്ന് ജയിൽ അധികൃതർ പറയുന്നില്ല. എട്ടാം ബ്ലോക്കിലേക്ക് ബിജുവിനെ മാറ്റിയതു തന്നെ ജയിൽ അധികൃതർ രഹസ്യമാക്കി വെച്ചിരിക്കയാണ്.
തട്ടിപ്പ് മുൻപ് ബിജുവിനെ വന്നു കണ്ടു കൊണ്ടിരുന്ന വനിത സുഹൃത്തിന്റെ വിവരങ്ങൾ ജയിൽ അധികൃതർ എടുത്തു വെങ്കിലും തട്ടിപ്പു കേസ് തന്നെ ഒതുക്കി തീർക്കാൻ മുകളിൽ നിന്നു നിർദ്ദേശം വന്നതിനാൽ തുടർനടപടിയിലേക്ക് പോയില്ലെന്നാണ് വിവരം . നാലു മാസം മുൻപ് തനിക്ക് പരോൾ അനുവദിക്കുന്നില്ലന്ന് കാട്ടി ബിജു രാധാകൃഷണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.അഞ്ച് വർഷമായി ജയിലിൽ തുടരുന്ന തനിക്ക് ഒരിക്കൽ പോലും പരോൾ ലഭിച്ചില്ലെന്നായിരുന്നു പരാതി. സംഭവത്തിൽ ജയിൽ ഡി ജി പിയോട് മനുഷ്യവകാശ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രൊബേഷൻ ഓഫീസറും പൊലീസും എതിരായി റിപ്പോർട്ടു നല്‍കുന്നതാണ് പരോളിന് തടസമായി ജയിൽ അധികൃതർ പറഞ്ഞിരുന്നത്.
ഇതിനിടെ മാരക രോഗമുള്ള വരുടെ പട്ടികയിൽ ബിജുവിനെ പെടുത്തി പരോൾ നൽകാനും ജയിലിൽ നീക്കം നടന്നിരുന്നു. മെഡിക്കൽ ബോർഡും ആർ സി സി യിലെ വിദഗ്ധരായ ഡോക്ടർമാരും നടത്തിയ പരിശോധനയിൽ ബിജുവിന്റേത് മാരക രോഗമല്ലന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രോഗികളുടെ പട്ടികയിൽ കയറി പറ്റി പരോളിൽ ഇറങ്ങാനുള്ള നീക്കവും പാളിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍