ഡൽഹിയിലെ ബന്ധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് നിയമ വിഭാഗം മേധാവിയായി; രാഹുലിന്റെ ഇഷ്ടക്കാരനായി സീറ്റ് ഉറപ്പിക്കുമെന്ന് കരുതിയിരിക്കെ ക്രിസ്റ്റ്യൻ മിഷേലിന്റെ കേസ് എടുത്തത് പുലിവാലായി; അഗസ്റ്റാ വെസ്റ്റ്ലാൻഡ് വിവാദത്തിൽ അറസ്റ്റിലായ ബ്രിട്ടീഷ് വ്യവസായിയുടെ വക്കാലത്ത് എടുത്തതിന് പിന്നാലെ ആൽജോ കെ ജോസഫിന് നഷ്ടമായത് കഷ്ടപ്പെട്ട് നേടിയ യൂത്ത് കോൺഗ്രസ് പദവി; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ മുതലെടുത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റിൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായ യൂത്ത് കോൺഗ്രസ് നേതാവ് ആൽജോ കെ ജോസഫ് കോൺഗ്രസിന് ഉണ്ടാക്കിയത് തീരാ തലവേദന. ഇതോടെയാണ് മലയാളി അഭിഭാഷകനെ കോൺഗ്രസ് തള്ളി പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ആൽജോ കെ ജോസഫ്. തീർത്തും അപ്രതീക്ഷിതമായാണ് ആൽജോയെ രാഹുൽ യൂത്ത് കോൺഗ്രസിന്റെ നിർണ്ണായക ചുമതലയിൽ നിയോഗിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യ കേരളത്തിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത മുഖമായി ഹൈക്കമാണ്ട് അവതരിപ്പിക്കാൻ മനസ്സിൽ കണ്ട് വ്യക്തികൂടിയായിരുന്നു ആൽജോ. ലോക്സഭയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭയിൽ സുരക്ഷിത മണ്ഡലം ഉറപ്പാക്കുമെന്ന് ഏവരും കരുതിയ യുവവ്യക്തിത്വമായിരുന്നു ആൽജോ. ക്രിസ്റ്റിൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായതോടെ ഈ പ്രതീക്ഷകളാണ് തകരുന്നത്.
വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നിയമ വിഭാഗം മേധാവിയും മലയാളിയുമായ അഭിഭാഷകൻ ആൽജോ കെ.ജോസഫിനെ പാർട്ടി കൈവിട്ടു്. യൂത്ത് കോൺഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം നിലയിലാണ് ആൽജോ ഹാജരായതെന്നും പാർട്ടിയിൽനിന്നു പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു അറിയിച്ചു. ആൽജോ ഹാജരായത് കോൺഗ്രസിനും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കുമെതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റിയിരുന്നു. മിഷേലുമായി കോൺഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആൽജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനെ കൈവിടുന്നത്. അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസ് നിലനിൽക്കുന്നിടത്തോളം ആൽജോയ്ക്ക് പാർട്ടിയുമായി സഹകരിക്കൽ അത്ര എളുപ്പമാകില്ല.
ഡൽഹിയിലെ ബന്ധങ്ങളിലൂടെയാണ് ആൽജോ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനാകുന്നത്. സുപ്രീംകോടതി അഭിഭാഷകനെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്തു. സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയ്ക്കെതിരെ ഹാജരായത് ആൽജോയായിരുന്നു. പുനപരിശോധനാ ഹർജിയിലും വാദങ്ങളുമായെത്തി. കപിൽ സിബൽ, മനു അഭിഷേക് സിങ്വി തുടങ്ങിയവരുടെ വിശ്വസ്തനായിരുന്നു ഈ യുവ അഭിഭാഷകൻ. ഇങ്ങനെയാണ് കോൺഗ്രസിന്റെ നിയമോപദേശകരിൽ പ്രധാനിയായി മാറിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ വൻക്രമക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ കമൽനാഥും സച്ചിൻ പൈലറ്റും നൽകിയ ഹരജിയിൽ സുപ്രീകോടതിയിൽ എത്തിയ അഭിഭാഷകരുടെ കൂട്ടത്തിലും ഈ മലയാളിയുണ്ടായിരുന്നു. ഈ കേസിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുന്ന വിധിയും വന്നു. ഇത്തരം ഇടപെടലുകളിലൂടെയാണ് കോൺഗ്രസിന്റെ സുപ്രീംകോടതിയിലെ പ്രധാനമുഖമായി ആൽജോ മാറിയത്.
ആൽജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയിൽ ഹാജരായത്. ദുബായ് കോടതിയിൽ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏൽപിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആൽജോ പറഞ്ഞു. എന്നാൽ, കേസ് നടപടികൾക്കു മുമ്പ് കോൺഗ്രസ് ആസ്ഥാനത്തെത്തിയ ആൽജോ പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബറിയയെ കണ്ടതു വിവാദമായി. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, കോൺഗ്രസിന്റെ പ്രതിച്ഛായ മോശമാക്കുന്ന കേസുകളിൽ ഹാജരാകരുതെന്നു പാർട്ടി അംഗങ്ങളായ അഭിഭാഷകർക്കു ദേശീയ നേതൃത്വം മുൻപു നിർദ്ദേശം നൽകിയിരുന്നു. ഇത് ആൽജോ ലംഘിച്ചതാണ് പാർട്ടിയെ ചൊടുപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
യൂത്ത് കോൺഗ്രസിന്റെ നിയമ വകുപ്പ് ചുമതല ആൽജോ കെ. ജോസഫിന് ഹൈക്കമാണ്ട് നൽകിയത് ഈ വർഷം ജൂലൈയിലാണ്. ഇതോടെ എഐസിസി അസ്ഥാനത്തെ പ്രമുഖ മലയാളി മുഖമായി ആൽജോ മാറി. നിയമപരമായ ഇടപെടലുകളിലൂടെ രാഹുലിന്റെ വിശ്വസ്തനായി മാറുകയും ചെയ്തു. ഇതോടെ കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ പോലും ആൽജോ അഭിപ്രായം പറയുന്ന അവസ്ഥ വന്നു. യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. കേരളത്തിലെ നേതാക്കളിൽ നിന്ന് അകലം പാലിച്ച് ഹൈക്കമാണ്ടിനോട് ചേർന്ന് നിൽക്കുന്ന ആൽജോയെ കേരളത്തിലെ ഗ്രൂപ്പ് മാനജർമാരും ഭീതിയോടെ കണ്ടു. തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ നിന്ന് പറന്നിറങ്ങാൻ സാധ്യതയുള്ള മുഖമായി ആൽജോ മാറി. ഇതെല്ലാം തൽകാലത്തേക്ക് എങ്കിലും മാറുകയാണ്. ഇനി ആൽജോയ്ക്ക് കുറച്ചു കാലത്തേക്ക് എഐസിസി ഓഫീസിൽ പോകാനാകില്ല.
സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് മുമ്പ് ആൽജോ ജോസഫ് കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് പാർട്ടി നടപടി. ഹെലികോപ്റ്റർ വാങ്ങാനുള്ള ഇടപാടിൽ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ കൈപ്പറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിലെ ഇടനിലക്കാരനായിരുന്നു ക്രിസ്ത്യൻ മിഷേൽ. ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ദുബായിൽ നിന്ന് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. ദുബായിൽ വച്ച് ഇന്റർപോൾ അറസ്റ്റ് ചെയ്ത മിഷേൽ ജയിലിലായിരുന്നു. ഡൽഹി സിബിഐ കോടതിയാണ് ക്രിസ്ത്യൻ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
അഹമ്മദ് പട്ടേലുമായി അടുത്ത ബന്ധമാണ് ആൽജോയ്ക്ക് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധിയുടെ അതി വിശ്വസ്തനായ അഹമ്മദ് പട്ടേലുമായുള്ള അടുപ്പമാണ് യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് ആൽജോയെ എത്തിച്ചത്. ഹൈക്കമാണ്ടിന് വേണ്ടി യൂത്ത് കോൺഗ്രസിൽ കാര്യങ്ങൾ നോക്കി നടത്തുന്ന നേതാവായി അതിവേഗം ആൽജോ മാറി. ഇടപെടലുകൾക്ക് കൂടുതൽ കരുത്ത് നൽകാനാണ് യൂത്ത് കോൺഗ്രസിന്റെ നിയമ വിഭാഗം ആൽജോയെ ഏൽപ്പിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസിലെ എല്ലാ ഇടപാടുകളും ആൽജോ അറിയുന്ന അവസ്ഥയെത്തി. ഇതോടെയാണ് ദേശീയ രാഷ്ട്രീയത്തിലെ ഭാവി മുഖമായി ആൽജോ മാറുമെന്ന വിലയിരുത്തൽ എത്തിയത്. ഇതിനിടെയാണ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കേസിൽ അഭിഭാഷക കുപ്പായവുമിട്ട് ആൽജോ കോടതിയിൽ എത്തിയതും അത് ബിജെപി വിവാദമാക്കിയതും.
തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കേസുകളിൽ എല്ലാം ആൽജോ നിരീക്ഷകനായിരുന്നു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള കേന്ദ്ര സംഘത്തിലും കോൺഗ്രസ് ആൽജോയെ ഉൾപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍