രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡീലർമാരുടെ സംഘടന; 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽ പറത്തി രാജ്യവ്യാപകമായി തുറക്കാനിരിക്കുന്നത് അര ലക്ഷത്തിലധികം പമ്പുകൾ; സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ; പുതിയ പമ്പുകൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ക്രമക്കേടെന്നും ആരോപണം
റിയാസ് ആമി അബ്ദുള്ള
ഡൽഹി: രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടർന്ന് സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രോൾ ഡീസൽ പമ്പുകളുടെ എണ്ണം 3736 ആയി ഉയരും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലും , ഭാരത് പെട്രോളിയവും , ഹിന്ദുസ്ഥാൻ പെട്രോളിയവും പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരമാണ് കേരളത്തിൽ ആകെ ആയിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്ന് പമ്പുകൾ അനുവദിക്കപ്പെടുക. നഗര വ്യവസായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള റഗുലർ മേഖലയിൽ തൊള്ളായിരത്തി അറുപതും ഗ്രാമങ്ങൾ ഉൾപ്പെടുന്ന റൂറൽ മേഖലയിൽ എഴുന്നൂറ്റി എഴുപത്തിയൊന്ന് പമ്പുകളുമാണ് നിലവിൽവരുക.
അതെ സമയം പുതിയ പെട്രോൾ പമ്പുകൾ സ്ഥാപിക്കുവാനുള്ള ഓയിൽ കമ്പനികളുടെ നീക്കത്തിന് പിന്നിൽ ദുരൂഹത ഉള്ളതായും ആരോപണമുണ്ട്. രാജ്യവ്യാപകമായി 55,649 പുതിയ പെട്രോൾ പമ്പുകൾ തുറക്കാനാണ് കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ അപേക്ഷ ക്ഷണിച്ചത്. നിലവിൽ 62,000 പെട്രോൾ പമ്പുകളാണ് രാജ്യത്തുള്ളത്. 2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പമ്പുകൾ തുറക്കുന്നതോടെ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടും. പമ്പുകൾ തുറക്കാനുള്ള എണ്ണ വിതരണ കമ്പനികളുടെ നീക്കത്തിനെതിരെ ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ (എ.ഐ.പി.ഡി.എ) കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്.
പുതിയ പമ്പുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നാണ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറയുന്നത്. കേന്ദ്ര നീക്കത്തെ അസോസിയേഷൻ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പമ്പുകൾ തുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അന്തരീക്ഷ മനിലീകരണം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തെ തകിടംമറിക്കുന്നതാണ് കേന്ദ്രതീരുമാനം. പുതിയ പമ്പുകൾ തുറക്കുന്നത് ഹരിത ട്രിബ്യൂണലിന്റെ വിധിക്ക് എതിരാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, നിലവിൽ കേന്ദ്രസർക്കാരിൽ നിന്ന് നിർദേശമൊന്നും ലഭിക്കാത്തതിനാൽ പുതിയ പമ്പുകൾക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധന വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം ഒറ്റയടിക്ക് ഗണ്യമായി വർധിപ്പിക്കാനാണ് തീരുമാനം. തീരുമാനം നടപ്പിലായാൽ പെട്രോൾ പമ്പ് ഡീലർ നിയമനത്തിനുള്ള കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക നയം തന്നെ ഉപേക്ഷിക്കേണ്ടി വരും. പകരം ഇന്ധന വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ സ്വയം നിശ്ചയിക്കാൻ പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും നൽകാനുള്ള തീരുമാനത്തിലേക്കും മന്ത്രാലയം എത്തുമെന്നാണ് കരുതുന്നത്.
ഡീസൽ, പെട്രോൾ വില നിയന്ത്രണം ഒഴിവാക്കിയ സാഹചര്യത്തിലാണു പെട്രോൾ പമ്പ് ഡീലർഷിപ് നിർണയത്തിൽ സർക്കാർ മാർഗരേഖ ആവശ്യമില്ലെന്നു കേന്ദ്രം തീരുമാനിച്ചത്. പകരം എണ്ണ കമ്പനികൾക്കു സ്വന്തം നിലയിൽ മാർഗനിർദേശങ്ങൾ തയാറാക്കാനുള്ള അനുമതിയും നൽകി. ഇതോടെയാണ് ഡീലർഷിപ് അനുവദിക്കാനുള്ള പുതിയ വ്യവസ്ഥകൾ എണ്ണ വിപണന കമ്പനികൾ തയാറാക്കി തുടങ്ങിയത്.
നിലവിൽ പൊതുമേഖല എണ്ണ കമ്പനികളുടേതായി 57,000 പമ്പുകളാണു രാജ്യത്തുള്ളത്; കൂടാതെ സ്വകാര്യ മേഖല കമ്പനികളുടെ ആറായിരത്തോളം പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ പമ്പ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലെല്ലാം അപേക്ഷകരെ കണ്ടെത്താനാവുമെന്നു കമ്പനികൾക്ക് പ്രതീക്ഷയില്ല. എന്നാൽ പകുതിയോളം പമ്പുകൾ തുറക്കാൻ കഴിഞ്ഞാൽ പോലും ഇന്ധന ചില്ലറ വിൽപ്പന രംഗത്ത് ആയിരക്കണക്കിനു കോടിയുടെ നിക്ഷേപമാണു സംഭവിക്കുക. ഇതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന നേട്ടമുണ്ട്.
നിലവിൽ രാജ്യത്തെ ഇന്ധന വിൽപ്പനയിൽ 90% വിഹിതം കയ്യാളുന്ന പൊതുമേഖല എണ്ണ കമ്പനികൾക്ക് കൂടുതൽ മേധാവിത്തം നേടാനും ഈ തീരുമാനം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. പൊതുമേഖല എണ്ണ കമ്പനികൾക്കു പുറമെ സ്വകാര്യ കമ്പനികളായ റോസ്നെഫ്റ്റ് നയാര എനർജി, റിലയൻസ് ബി പി, ഷെൽ തുടങ്ങിയവരും ഇന്ത്യയിൽ കൂടുതൽ പെട്രോൾ പമ്പുകൾ തുറക്കാൻ തയ്യാറെടുക്കുന്നുണ്ട്. പത്താം ക്ളാസ് പാസായ 21 മുതൽ 60വയസുവരെ പ്രായമുള്ള കുറ്റവാളികളല്ലാത്ത ആർക്കും പമ്പിനായി അപേക്ഷ സമർപിക്കാം.
ഒക്ടോബർവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ റീട്ടയ്ൽ ഡീസൽ വിൽപനയിൽ നാലുശതമാനം വർധനയുണ്ടായപ്പോൾ റീട്ടയ്ൽ പെട്രോൾ വിൽപനയിൽ മൂന്നുശതമാനം കുറവുണ്ടായതായുമാണ് എണ്ണക്കമ്പനികൾ പറയുന്നത്. നാലരവർഷത്തെ ഇടവേളയ്ക്കുശേഷം പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പമ്പുകൾക്കായുള്ള അപേക്ഷ ക്ഷണിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ രംഗത്തെത്തിയത് എന്ന തരത്തിലുള്ള ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ 80 ശതമാനം പമ്പുകളിലും പ്രതിമാസം ശരാശരിയിൽ താഴെ മാത്രം വിൽപ്പനയുള്ളതിനാൽ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനത്തിൽ മാസം 1,50,000 ലിറ്റർ ഇന്ധനമെങ്കിലും വിൽപ്പന നടത്തിയില്ലെങ്കിൽ പെട്രോൾ പമ്പുകൾ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നാണ് സൂചിപ്പിക്കുന്നത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമായിരിക്കും സംഭവിക്കുക എന്നാണ് നിലവിലുള്ള ഡീലർമാർ പറയുന്നത്. സ്ഥലവില ഉൾപ്പെടെ ഒരുകോടിയോളം രൂപയാണ് പുതിയ പമ്പുകൾ തുടങ്ങുവാനുള്ള മുതൽമുടക്ക്.
നിർമ്മാണ ചെലവ് ഇനത്തിലും പ്രവർത്തന മൂലധനവും മുപ്പത് ലക്ഷം വീതവും സ്ഥിരനിക്ഷേപമായി അഞ്ച് ലക്ഷവും കൂടാതെ സ്ഥലവിലയും ചേർത്താണിത്. ബാങ്ക് ലോണിന്റെ പലിശയും ജനറെറ്ററും എയർ കമ്പ്രസരും പോലുള്ള ചെലവുകൾ ഇതിന് പുറമെയാണ്.കൂടാതെ ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാർജ്, മറ്റു ലൈസൻസ് ഫീസുകൾ, സംഭാവനകൾ, ബാഷ്പീകരണ നഷ്ടം തുടങ്ങിയ ഇനത്തിൽ പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വേറെയും. ഇത്രയും ചെലവ് മുടക്കുന്ന ഡീലറെ സംബന്ധിച്ച് കുറഞ്ഞത് പ്രതിമാസം ഇരുനൂറ്റമ്പത് കിലോ ലിറ്റർ വിൽപന നടത്തിയാൽ മാത്രമേ നഷ്ടം ഉണ്ടാകാതെ ബിസിനസ് സാധ്യമാകുകയുള്ളു. എന്നാൽ കേരളത്തിൽ ഭൂരിഭാഗം പമ്പുകളിലും നൂറ് കിലോ ലിറ്ററിൽ താഴെ മാത്രമാണ് പ്രതിമാസ വിൽപന.
കമ്പനികളുടെ കർശന നിബന്ധനകൾ മൂലം പമ്പ് കൈമാറ്റം ചെയ്യനാകുകയോ വിൽപന നടത്തുകയോ ചെയ്യാനാകാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന നിരവധി പാമ്പുകൾ സംസ്ഥാനത്ത് ഉണ്ടെന്ന് ഡീലർമാർ പറയുന്നു. സാമ്പത്തിക പരാധീനതകൾ മൂലം അടച്ച് പൂട്ടിയതും ബിനാമികളെ എല്പിച്ചതുമായ പമ്പുകളും ധാരാളമുണ്ട്. പമ്പ് നടത്താനുദ്ധെഷിക്കുന്ന സ്ഥലം അതാത് പൊതുമേഖല/സ്വകാര്യ കമ്പനിയുടെ പേരിൽ മുപ്പത് വർഷത്തേക്ക് ഏകപക്ഷീയമായ കരാർ പ്രകാരം കമ്പനി ഏറ്റെടുക്കുന്നത് മൂലം കാലാവധി കഴിയുന്നത് വരെ സ്ഥലത്തിന്റെ പൂർണ്ണ അവകാശം കമ്പനിക്കായിരിക്കും.
വിൽപന, കൈമാറ്റം എന്നിവ സാധ്യമായിരിക്കില്ല. 2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം നടപ്പായാൽ പുതുതായി ആരംഭിക്കുന്ന പമ്പുകളെ അത് വലിയ രീതിയിൽ ബാധിക്കും. ഭൂമിയുടെ അവകാശം കമ്പനികളുടെ കയ്യിലുമായിരിക്കും. പുതുതായി പമ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കുറഞ്ഞത് അടുത്തുള്ള മൂന്ന് പമ്പുകളുടെ സ്ഥതി വിവര കണക്കുകൾ പഠിക്കാനെങ്കിലും തയ്യാറാകണം എന്നാണു ഡീലർമാർ മുന്നറിയിപ്പ് നൽകുന്നത്.
Stories you may Like
- രാജേന്ദ്രന് ഇനി ധൈര്യമായി പമ്പു തുടങ്ങാം!
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ചു
- വഴിയിൽ കിടന്ന പെരുമ്പാമ്പിനെ മാലയാക്കി, ജീവൻ രക്ഷിച്ചത് പമ്പ് ജീവനക്കാരൻ
- കണ്ണൂരിൽ പെട്രോൾ പമ്പ് സമരത്തിൽ യാത്രക്കാർ വലഞ്ഞു;
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്