പിടിഐയുടെ നോ പറച്ചിലിൽ തുടങ്ങിയ വാശി; അമ്മാവൻ റെജി മേനോൻ പണം മുടക്കാനെത്തിയപ്പോൾ യാഥാർത്ഥ്യമായ സ്വപ്നം; സാധ്യത തിരിച്ചറിഞ്ഞ് പിന്തുണ നൽകിയത് ലീഡർ കരുണാകരനും; ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്ന് ആദ്യ തൽസമയ വാർത്ത; രാജീവ് ചന്ദ്രശേഖറിൽ നിന്ന് മർഡോകിന് സ്വന്തമായപ്പോഴും പ്രോഗ്രാമിൽ വെല്ലുവിളികളില്ലാത്ത ഒന്നാം സ്ഥാനം; ന്യൂസിലും സിംഹാസനം ഏഷ്യാനെറ്റിന് തന്നെ; ശശികുമാർ മലയാളിക്ക് സമ്മാനിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനൽ സിൽവർ ജൂബിലി തൊടുമ്പോൾ
മറുനാടൻ ഡെസ്ക്
ഇന്ത്യയിലെ ആദ്യ സ്വകാര്യ ദൃശ്യമാധ്യമവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ് ഏഷ്യാനെറ്റ്. ഇന്ന് സിൽവർ ജ്യൂബിലിയിലെ നിറവിലാണ് ഈ ചാനൽ. കമൽഹാസനേയും മമ്മൂട്ടിയേയും മോഹൻലാലിനേയും അണിനരിത്ത് വിസ്മയ വിരുന്നൊരുക്കി ഏഷ്യാനെറ്റ ആഘോഷം തുടങ്ങി കഴിഞ്ഞു. ഓരോ ഇന്ത്യനും അഭിമാനമായ ആദ്യ സ്വകാര്യ ചാനൽ ഏഷ്യാനെറ്റ് ആരംഭിക്കുന്നത് മലയാളി പത്രപ്രവർത്തകനും , ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനും , മീഡിയ ഡെവലൊപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനുമായ ശശികുമാർ ആണ്. ഇന്ന് ഏഷ്യാനെറ്റ് ഏറെ മുന്നോട്ട് പോയി. മലയാളത്തിൽ പ്രോഗ്രാമിലും ന്യൂസിലും ഏഷ്യാനെറ്റിനെ തോൽപ്പിക്കാൻ ആരുമില്ല. ഏഷ്യാനെറ്റ് കേബിൾ വിഷനും ഈ കുടുംബത്തിൽ നിന്ന് പിറന്നു വീണതാണ്. ഇന്ന് മൂന്ന് വ്യത്യസ്ത കമ്പനികളായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് കേബിൾ വിഷനും മലയാളിയുടെ ദൃശ്യ സംസ്കാരത്തിൽ പ്രധാനിയായി നിലനിൽക്കുന്നു.
ദൂരദർശന്റെ ആദ്യ ന്യൂസ് റീഡർ കൂടിയായിരുന്ന ശശികുമാർ തന്റെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്ത വ്യക്തി കൂടിയാണ്. ലോക മലയാളി മനസുകളിൽ ഏഷ്യാനെറ്റിനെ എത്തിച്ചത് ശശികുമാറാണ്. ഇന്ന് ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചാനലിന്റെ ഉടമ റുപേർട് മർഡോക്കാണ്. സറ്റാർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥാൻ രാജീവ് ചന്ദ്രശേഖറാണ്. ഏഷ്യാനെറ്റ് കേബിൾ വിഷനിൽ മറാത്ത ഗ്രൂപ്പും. ഇങ്ങനെയാണെങ്കിലും ഏഷ്യാനെറ്റെന്ന പേര് മലയാളി നെഞ്ചിലേറ്റുന്നത് ഓരോരുത്തർക്കും സ്വന്തമെന്ന തരത്തിലാണ്. അതു തന്നെയാണ് പിറന്നു വീണ് 25-ാം വർഷവും ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തുടരുന്നതിന് കാരണം. പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റ് എന്ന പേരിനെ വെല്ലുവിളിക്കാൻ ആരുമില്ല. ഏഷ്യാനെറ്റ് ന്യൂസും ഒന്നാമത്. അവിടേയും വെല്ലുവിളികളില്ല. ഈ ബ്രാൻഡിനോടുള്ള വിശ്വാസ്യതയാണ് ഇതിനെല്ലാം കാരണം. മലയാളത്തിലെ മാധ്യമ ഭീമന്മാരായ മാതൃഭൂമിയും മനോരമയും ചാനൽ രംഗത്തേക്ക് ചുവടു വച്ചിട്ടും ചാനലുകളിൽ ഏഷ്യാനെറ്റിന് കൈവിടാൻ ആരും തയ്യാറല്ല.
ഇത് തന്നെയാണ് സിൽവർ ജ്യൂബിലിയിലേക്ക് കടക്കുമ്പോഴും ഏഷ്യാനെറ്റിനെ ചർച്ചകളിൽ നിറയ്ക്കുന്നത്. ഏറെ പരാധീനതകളുമായി തുടങ്ങിയ പ്രസ്ഥാനം എല്ലാ വെല്ലുവിളികളേയും കടന്ന് മുന്നേറുന്നു. ദൂരദർശന്റെ കുത്തക തകർക്കാൻ ആർക്കും കഴിയില്ലെന്ന് ഉറച്ച്് വിശ്വസിച്ച സമയത്താാണ് റെജി മേനോന്റെ സാമ്പത്തിക കരുത്തിൽ ശശികുമാർ സ്വാകര്യ ചാനലുമായി എത്തുന്നത്. ഏഷ്യാനെറ്റിന്റെ വിജയത്തിന് ശേഷം ആയിരക്കണക്കിന് സ്വകാര്യ ചാനലുകൾ രാജ്യത്തുണ്ടായി. സാറ്റലൈറ്റ് വിപ്ലവത്തിന് പോലും ഏഷ്യാനെറ്റ് കാരണക്കാരനായി മാറി. മലയാളിയുടെ കാഴ്ചാ ശീലത്തെ പുതിയ വഴിയിലേക്ക് നയിച്ചതും ഏഷ്യാനെറ്റാണ്. മെഗാ സീരിയലും റിയാലിറ്റി ഷോകളുമായി പ്രേക്ഷക ലക്ഷത്തെ അടുപ്പിച്ച് നിർത്തിയാണ് സിൽവർ ജ്യൂബിലിയിലെ വിസ്മയം ആഘോഷിക്കുന്നത്.
മാധ്യമരംഗത്ത് കരുതലോട് ചുവടുവച്ച ഏഷ്യാനെറ്റ് ഇന്ന് വിവരസാങ്കേതിക രംഗത്തെ പ്രമുഖർ എന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ഒറ്റ സ്ഥാപനം എന്ന നിലയിൽ നിന്നും വിവിധ സ്ഥാപങ്ങളായാണ് ഇന്ന് ഏഷ്യാനെറ്റിന്റെ പ്രവർത്തനം. എന്നാൽ, പേരിലും ലോഗോയിലും പരസ്പരം സാമ്യതകൾ പുലർത്തുന്നുണ്ട് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് ചാനൽ.. മൂവീസ്...ന്യൂസ്.. ബ്രോഡ്ബാൻഡ്.. കേബിൾ ടിവി.... എസിവി.... ടെലിഷോപ്പ്... അങ്ങനെ പലരൂപത്തിൽ ഏഷ്യാനെറ്റ് മലയാളിക്ക് മുമ്പിലെത്തുന്നു.
ശശികുമാറിന്റെ പ്രയത്നത്തിൽ ഏഷ്യാനെറ്റ് പിറക്കുന്നു
ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്തെ അവഗണിക്കാനാവാത്ത സാന്നിധ്യമായി വളർന്ന വ്യക്തിയാണ് ശശികുമാർ. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹവും പ്രയത്നവുമാണ് ഏഷ്യാനെറ്റ് എന്ന ചാനലിന് അടിത്തറ പാകിയത്. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായാണ് ഏഷ്യാനെറ്റ് രംഗപ്രവേശം ചെയ്തത്. ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായിരുന്നു ശശികുമാർ. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. ദൂരദർശന്റെ ജന്മഞ്ച്, താനാബാന, മണി മാറ്റേഴ്സ് എന്നീ ജനപ്രിയ പരിപാടികൾ നിർമ്മിച്ചതും ശശികുമാർ ആയിരുന്നു.
ഈ സമയത്താണ് സ്വന്തമായൊരു ചാനൽ എന്ന ചിന്ത അദ്ദേഹത്തിൽ ഉണ്ടാകുന്നത്. പിടിഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്നാൽ, ശശികുമാർ മുന്നോട്ടുവച്ച ചാനൽ എന്ന ആശയം പി.ടി.ഐ അംഗീകരിക്കാതെ വന്നു. ഇതോടെയാണ് അദ്ദേഹം സ്വന്തം നിലയിൽ ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. തുടർന്നാണ് അദ്ദേഹം തന്റെ അമ്മാവൻ കൂടിയായ ഡോ. റെജി മേനോനുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തത്. 1991 ൽ രജിസ്റ്റർ ചെയ്ത് 1993 ൽ റെജി മേനോൻ, ശശികുമാർ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു കമ്പനിയായി ഏഷ്യാനെറ്റ്. ആ നാളുകളിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന സാറ്റലൈറ്റ് ചാനലുകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു കേബിൾ ടിവി ശൃംഖലയായിരുന്നു അത്. അന്ന് പരിമിതമായ സൗകര്യങ്ങളോടെയാണ് ചാനൽ പ്രവർത്തിച്ചത്. എന്നാൽ, പിൽക്കാലത്ത് മഹത്തായ പ്രസ്ഥാനമായി മാറുകയായിരുന്നു ഏഷ്യാനെറ്റ്.
കേബിൾ ചാനൽ എന്ന നിലയിൽ നിന്നും ഒരു മലയാളം സാറ്റലൈറ്റ് ചാനൽ തുടങ്ങിക്കൂടാ എന്ന ചിന്ത ഏഷ്യാനെറ്റ് എന്ന ചാനലിനെ യാഥാർഥ്യമാക്കി. അങ്ങിനെ 1993 ആഗസ്റ്റിൽ മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് ഉത്ഘാടനം ചെയ്യപ്പെട്ടു. ഇതിനു ശേഷം ചാനലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പേരും ലോഗോയും ഉപയോഗിക്കാം എന്ന വ്യവസ്ഥയിൽ കേബിൾ ശൃംഖല മുഴുവനായി ബോംബെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റഹേജാ ഗ്രൂപ്പിനു വിൽക്കുകയായിരുന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് കേബിൾ നിലവിൽ വന്നത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് രാമചന്ദ്ര ഗുഹയുടെ ഭാര്യ സുജാത കേശവൻ ആണ്.
റഷ്യൻ ഉപഗ്രഹ സഹായം, മൂന്ന് മണിക്കൂർ സംപ്രേഷണം
ഏഷ്യാനെറ്റ് സാറ്റലേറ്റ് ചാനൽ എന്ന നിലയിലേക്ക് മാറിയത് മലയാളത്തിലെ സുപ്രധാനമായ ചുവടുവെപ്പായിരുന്നു. അന്ന് റഷ്യൻ ഉപഗ്രഹ സഹായമായിരുന്നു ചാനലിനുണ്ടായിരുന്നത്. EKRAM ലേക്ക് അപ്പ് ലിങ്ക് ചെയ്തിരുന്നത് യുഎസ്എസ്ആറിൽ നിന്നുമായിരുന്നു. പിന്നീട് ഫിലിപ്പൈൻസ്, മനില എന്നിവിടങ്ങളിലേക്ക് മാറ്റി. തുടക്കത്തിൽ 3 മണിക്കൂർ മാത്രമായിരുന്നു ചാനലിന്റെ സംപ്രേഷണം. ഇങ്ങനെ സംപ്രേഷണം ആരംഭിച്ചതിനെ ക്രമേണ 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ ഉയർത്തി. 1995 മുതൽ അപ് ലിങ്ക് സിംഗപ്പൂരിലേക്കും 2002ൽ അത് ചെന്നൈയിലേക്കും മാറ്റി. ഇപ്പോൾ കേരളത്തിൽ നിന്നു തന്നെയാണ് ചാനലിന്റെ പ്രവർത്തനങ്ങൾ.
1993ൽ തുടങ്ങിയ ഏഷ്യാനെറ്റിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യ സർക്കാറിതര ചാനലിലെ തത്സമയ വാർത്ത സംപ്രഷണം ചെയ്തത്. 1995 സെപ്റ്റംബർ 30ന് ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്നാണ് വൈകുന്നരം 7.30ന് ആദ്യ വാർത്ത തൽസമയം അവതരിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു ന്യൂസ് ഡെസ്കും ബ്യൂറോയും. പിന്നീട് പൂർണ്ണ നിലയിൽ വാർത്താചാനൽ ആയതോടെ ഏഷ്യാനെറ്റ് ന്യൂസ് ലോകത്തെ എല്ലാക്കോണിലും ലഭ്യമായി. ഇപ്പോൾ മലയാളം വാർത്താചാനലിൽ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ്.
ഏഷ്യാനെറ്റ് കേബിൾ ശൃംഖലയുടെ ചുമതലക്കാരായ റഹേജാ ഗ്രൂപ്പ്
മാതൃസ്ഥാപനത്തിൽ നിന്നും 1995 കളിലാണ് റഹേജാ ഗ്രൂപ്പ് പടിപടിയായി ഏഷ്യാനെറ്റ് കേബിൾ ഏറ്റെടുക്കുന്നത്. തുടർന്ന് ഈ രംഗത്ത് വലിയ കുതിപ്പു തന്നെയാണ് കേബിൾ ടിവി രംഗത്ത് ഇവർ നടത്തിയത്. വികസനത്തിലും സാങ്കേതിക മുന്നേറ്റത്തിലും വൻ കുതിപ്പ് നടത്തിയ സ്ഥാപനം കേരളം മുഴുവൻ വ്യാപിച്ചു. തിരുവനന്തപുരത്ത് ഒതുങ്ങി നിന്ന കേബിൾ ശൃംഖലയാണ് കേരളമാകെ വ്യാപിച്ചത്. ഇവരുടെ കീഴിൽ പ്രദേശിക വാർത്തകളെ ലക്ഷ്യം വച്ചാണ് ആദ്യമായി ഒരു കേബിൾ ചാനൽ തുടങ്ങിയത്. എസിവി ചാനൽ ഇതോടെ കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെത്തി.
സ്റ്റാറും രാജീവ് ചന്ദ്രശേഖരനും കടന്നുവരുന്നു
2000 വരെ ചാനലിന്റെ നിയന്ത്രണം റെജി മേനോന്റെയും ശശികുമാറിന്റെയും കൈകളിലായിരുന്നു. എന്നാൽ വിദേശ നിക്ഷേപത്തിന് അനുമതിയായതോടെ ഏഷ്യാനെറ്റിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടേക്ക് വലിയ ആളുകളെത്തി. ഇങ്ങനെ 2000ത്തോടെ ഏഷ്യാനെറ്റിലെ ഷെയറുകൾ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പിൽക്കാലങ്ങളിൽ ഷെയർ കൂടുതലായി ഏറ്റെടുത്തതോടെ റെജി മേനോനും ശശികുമാറും ചാനലിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി. റൂപെർട്ട് മാർഡോക്കിന്റെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വൻ വികസനമാണ് ഏഷ്യാനെറ്റിന്റെ രൂപത്തിലും ഭാവത്തിലും സംഭവിച്ചത്.
വാർത്തകൾക്ക് മാത്രമായി ഏഷ്യാനെറ്റ് ന്യൂസ്
ദൂരദർശനു ശേഷം മലയാളത്തിൽ വാർത്തകൾ സംപ്രേഷണം ചെയ്തു തുടങ്ങിയത് ഏഷ്യാനെറ്റായിരുന്നു. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ന്യൂസ് ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ഈ ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്.
ഏഷ്യാനെറ്റിലെ വാർത്താ വിഭാഗത്തെ അടർത്തിമാറ്റിയാണു ജൂപ്പിറ്റർ മീഡിയ ഗ്രൂപ്പിനു കീഴിൽ 2003ൽ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങുന്നത്. തുടർന്ന് കൂടുൽ ചാനലുകളും പ്രവർത്തനം തുടങ്ങി. 2005ൽ ഏഷ്യാനെറ്റ് പ്ലസ് എന്ന പേരിൽ മറ്റൊരു വിനോദ ചാലും പ്രവർത്തനം തുടങ്ങി. 2012 ൽ ഏഷ്യാനെറ്റ് മൂവിസും, 2015 ൽ ഏഷ്യാനെറ്റ് എച്ച്ഡി ചാനലും തുടങ്ങി. ഇത് കൂടാതെ ചാനൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ചുവടുവച്ചു. ഏഷ്യാനെറ്റ് സുവർണ എന്ന പേരിൽ കന്നഡ ചാനലും ഏഷ്യാനെറ്റ് സിത്താര എന്ന പേരിൽ തെലുങ്ക് ചാനലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഏഷ്യാനെറ്റ് ചാനൽ ഗ്രൂപ്പുകളുടെ ചെയർമാൻ മലയാളി കൂടായിയ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരനാണ്. കെ മാധവനാണ് ചാനലിന്റെ വൈസ് ചെയർമാൻ കം എംഡി.
ബ്രോഡ്ബാൻഡ് രംഗത്തും ശക്തമായ സാന്നിധ്യം
2000ൽ കേബിൾ ടിവിയിൽ നിന്നും ഒരു പടി കൂടെ കടന്ന് ബ്രോഡ്ബാൻഡ് രംഗത്തേക്ക് ചുവടുറപ്പിക്കുന്നു. ഇന്ന് 15 ലക്ഷത്തോളം കേബിൾ ടിവി ഉപഭോക്താക്കളും 2 ലക്ഷത്തോളം ബ്രോഡ്ബാൻഡ് കണക്ഷനുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ സംരംഭം ഇപ്പോൾ. ഇന്നിപ്പോൾ തെലുങ്കാന പോണ്ടിച്ചേരി മംഗലാപുരം തമിഴ്നാട് എന്നിവിടങ്ങളിൽ സേവനങ്ങൾ ആരംഭിച്ച് തെക്കെ ഇന്ത്യയിലാകെ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് ഏഷ്യാനെറ്റ് കേബിൾ.
ഇതിനിടെ സേവന കാര്യങ്ങളിൽ വൈവിദ്ധ്യ വൽകരണവും കമ്പനി നടപ്പാക്കിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻഡ് എസിവി കേബിൾ വിഷൻ, ഏഷ്യാനെറ്റ് മൊബൈൽ ടിവി, ഏഷ്യാനെറ്റ് ടെലിഷോപ്പ് എന്നിവയും പ്രവർത്തിക്കുന്നു. ഇത് കൂടാതെ ഏഷ്യാനെറ്റ് ഐ എന്ന പേരിൽ സെക്യൂരിറ്റി സിസ്റ്റവും റഹോജ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ വ്യത്യസ്ത കമ്പനികളായാണു പ്രവർത്തിക്കുന്നതെങ്കിലും ഏഷ്യാനെറ്റ് ലോഗോയിൽ മിക്കതിനും സാമ്യതകൾ തുടർന്നു പോരുന്നുണ്ട്.
(കടപ്പാട്: സനോജ് ജെയ്സൺ തെക്കെക്കര)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്