ഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രി കസേര വീഴ്ത്തിയത് ഉള്ളി; വില നൂറിലെത്തിയപ്പോൾ അത് പ്രചാരണായുധമാക്കി അധികാരം പിടിച്ചത് കെജ്രിവാൾ; ഇത്തവണ ഒരു കിലോക്ക് കിട്ടുന്നത് വെറും ഒരുരൂപ; വിലത്തകർച്ചയും കർഷകന്റെ കണ്ണീരും ആയുധമാക്കി കോൺഗ്രസും ഇടതുപക്ഷവും പ്രചാരണം ശക്തമാക്കുമ്പോൾ ബിജെപി പ്രതിരോധത്തിലേക്ക്; വിപണി നിയന്ത്രിച്ചില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രചാരണായുധവും ഇതാകും: അവസാനം ഉള്ളി മോദിയെ കരയിപ്പിക്കുമോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഉള്ളിക്ക് ഇന്ത്യൻ തരഞ്ഞെടുപ്പിൽ എന്തുകാര്യമെന്ന് ആരും ചോദിക്കരുത്. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ണീർ വീഴ്ത്താൻ കെൽപുള്ളതാണ് ഈ ഉള്ളി എന്നത് ചരിത്രം. ഡൽഹിയിൽ കോൺഗ്രസിനെ കടപുഴക്കി ആ ആദ്മി പാർട്ടിയെ അധികാരത്തിലേറ്റിയത് ഉള്ളി യാണ്. ഇതേ ഉള്ളിയെ ഇപ്പോൾ ബിജെപി ഭയപ്പെടുകയാണ്. കാരണം മറ്റൊന്നുമല്ല. ഉള്ളി വില താഴേയ്ക്കും മുകളിലേക്കും പോകുന്നതിനനുസരിച്ചാണ് ഉത്തരേന്ത്യൻ രാഷ്ട്രീയ മാപിനികളും ചലിക്കുന്നത്.
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഉത്പാദിപ്പിക്കുന്ന ഉള്ളിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയും കർണാടകയുമാണ്. ഉത്തരേന്ത്യക്കാർക്ക് ഉള്ളിയില്ലാതെ ഒരു നേരത്തെ ഭക്ഷണം ആലോചിക്കാൻ പോലുമാകില്ല. അതുകൊണ്ടു തന്നെ ഉള്ളിയുടെ ഉത്പാദനവും വിലയും എന്നും ചർച്ചാ വിഷയമാണ് ഇവിടെ.
രാഷ്ട്രീയനേതാക്കളെ ഉള്ളി വില പേടിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. കർഷകർക്ക് ഒരു കിലോ ഉള്ളിക്ക് ഒരു രൂപ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. ഉള്ളി വില കുറഞ്ഞതിന്റെ പേരിൽ നടക്കുന്ന കാർഷിക പ്രതിഷേധങ്ങൾ കോൺഗ്രസ് ഏറ്റെടുത്തതാടെ മോദി സർക്കാറിന് അത് കനത്ത ഭീഷണിയായിരിക്കയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഉള്ളി ഒരു പ്രധാന അജണ്ടയായി വരുമെന്ന് ഉറപ്പായതോടെ ബിജെപിയുടെ നെഞ്ചിടിപ്പും ഉയരുകയാണ്.
ഉള്ളിവില നൂറെത്തിയപ്പോൾ വീണത് ഷീലാ ദീക്ഷിത്
പതിനഞ്ചു വർഷത്തോളം തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഉള്ളിവിലയിൽ തട്ടി വീണത് ചരിത്രം. അന്ന് ഉള്ളി വില കുത്തനെ ഉയർന്നതായിരുന്നു ഷീലാ ദീക്ഷിത് നേരിട്ട പ്രശ്നം. ഉള്ളി വില നൂറിനടുത്ത് എത്തിയത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കാനിടയുണ്ടെന്ന് കണ്ട് ഷീലാ ദീക്ഷിത അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും അവസരം വേണ്ട രീതിയിൽ ഉപയോഗിച്ച ആം ആദ്മി പാർട്ടി മുമ്പിൽ കോൺഗ്രസിന് കാലിടറുകയായിരുന്നു. ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും മധ്യപ്രദേശും ഉള്ളി പൂഴ്ത്തിവയ്ക്കുകയാണെന്നും വിലക്കയറ്റത്തിന് ഇതുകാരണമാകുന്നുവെന്നും ഷീലാ ദീക്ഷിത് അന്ന് വെളിപ്പെടുത്തി. എന്നാൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആ വർഷം മഴ കാരണം കൃഷി നശിച്ചതാണ് വില വർധനയിലേക്ക് നയിച്ചത്.
ഭരണ കക്ഷി ഉള്ളി വിലയുടെ പേരിൽ പഴി കേൾക്കുമ്പോൾ അവസരം നഷ്ടപ്പെടുത്താൻ എഎപി തയാറായില്ല. ഡൽഹി സർക്കാരിന്റെ 150 സഞ്ചരിക്കുന്ന വില്പനശാലകൾ 50 രൂപാ നിരക്കിൽ ഉള്ളി വിറ്റപ്പോൾ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി 40 രൂപ നിരക്കിൽ ഉള്ളി വിതരണം നടത്തി. ഉള്ളി വില നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്തത് വൻ പരാജയമായി പ്രതിപക്ഷ പാർട്ടികൾ എടുത്തുകാട്ടുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ മുൻകൂട്ടി ലഭിക്കുന്ന സർക്കാരിന് ഉള്ളിയുടെ ഉത്പാദനവും കയറ്റുമതിയും അതനുസരിച്ച് നിയന്ത്രിക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. അതേസമയം ഇടനിലക്കാർക്ക് ലാഭം കൊയ്യാനുള്ള അവസരം സർക്കാർ ചെയ്തുകൊടുക്കുകയാണെന്നും ഷീലാ ദീക്ഷിതിനെതിരേ ആരോപണം ഉയർന്നു.
ഉള്ളിയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില അന്യായമായി ഉയർന്നു നിൽക്കുന്ന സമയത്താണ് ഷീലാ ദീക്ഷിത് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1998-ൽ ഉള്ളി വിലയിൽ തടഞ്ഞ് കേന്ദ്രത്തിൽ ബിജെപി സർക്കാർ വീണത് ആ അവസരത്തിൽ ഷീലാ ദീക്ഷിത് എടുത്തുപറഞ്ഞുവെങ്കിലും തങ്ങൾക്ക് ഇതു സംഭവിക്കില്ലെന്നും മുഖ്യമന്ത്രിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്ത് ആക്കിക്കൊണ്ടാണ് അരവിന്ദ് കേജ്രിവാളിനു മുന്നിൽ ഷീലാ ദീക്ഷിത് അടിയറവു പറഞ്ഞത്. അന്ന് കേവലം രാഷ്ട്രീയ പ്രശ്നം മാത്രമല്ല, ക്രമസമാധാന വിഷയം കൂടി ആയി മാറിയിരുന്നു ഉള്ളി. തെക്കൻ ഡൽഹിയിലെ ഓഖല മാർക്കറ്റിൽ കുറഞ്ഞ വിലക്ക് ഉള്ളി വിറ്റതിന് ഒരു പച്ചക്കറി കച്ചവടക്കാരൻ ആക്രമിക്കപ്പെട്ടു. രാജസ്താനിൽ ഡൽഹി-ജയ്പൂർ ദേശീയപാതയിൽ 40 ടൺ പച്ചക്കറികളുമായി വന്ന ഒരു ട്രക്ക് കവർച്ചക്കാർ തട്ടിയെടുത്തു.
ഉള്ളിപ്പേടിയിൽ വിറയ്ക്കുന്നത് മധ്യപ്രദേശും രാജസ്ഥാനും
ഡൽഹിയിൽ മാത്രമല്ല, ഉള്ളി സർക്കാരിനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ഉള്ളി വില രാഷ്ട്രീയ ചരിത്രത്തിൽ ഏറെ നിർണായകമാണ്. നിലവിൽ മഹാരാഷ്ട്രയ്ക്കു പുറമേ ഉള്ളിപ്പേടിയിൽ വിറയ്ക്കുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്. അവിടെ കാർഷികമേഖലയുടെ തകർച്ച കർഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. സവാളയും വെളുത്തുള്ളിയും ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ കൃഷിയിടങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാധാരണം. ഇവിടുത്തെ പ്രധാന തെരഞ്ഞെടുപ്പു വിഷയവും ഉള്ളി തന്നെ.
കർഷക സമരങ്ങളും കർഷക ആത്മഹത്യകളും തെരഞ്ഞെടുപ്പിൽ മുഖ്യവിഷയങ്ങളായി കത്തി നിൽക്കുന്ന സമയം കൂടിയാണിത്. അതിനിടെ കാർഷിക വിളകൾക്ക് വേണ്ടത്ര വില കൂടി ലഭിക്കാത്ത സാഹചര്യം എല്ലാ രാഷ്ട്രീയപാർട്ടികളും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഭരണകക്ഷി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ ഏറിയശേഷം കാർഷിക മേഖലയ്ക്ക് ഏറ്റ തിരിച്ചടി പാർട്ടിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. രണ്ടു വർഷം മുമ്പ് മോദി നോട്ട് നിരോധനം ഏർപ്പെടുത്തിയതും ജിഎസ്ടി പ്രാബല്യത്തിൽ വരുത്തിയതും ചെറുകിട, ഇടത്തരം കർഷകർക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ബിജെപി സർക്കാരുകൾക്ക് നിലവിൽ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. ഈ രണ്ടു സംസ്ഥാനങ്ങളിലും വെളുത്തുള്ളിക്ക് വില കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു.
വിവാദമായി വെളത്തുള്ളി കർഷകരുടെ ആത്്മഹത്യകളും
ഇരുസംസ്ഥാനങ്ങളിലും ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് ഒന്നും രണ്ടും രൂപ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉൽപ്പാദനത്തിന്റെ 45 ശതമാനവും പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൾവ, രാജസ്ഥാനിലെ ഹദോത്തി മേഖലയിൽ നിന്നാണ്. വെളുത്തുള്ളി കിലോയ്ക്ക് 2016 സീസണിൽ കർഷകർക്ക് 100 രൂപയ്ക്ക് മുകളിൽ ലഭിച്ചു. ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ്ക്ക് വരെ വിറ്റ കർഷകർ ഇവിടെയുണ്ട്. മറ്റ് വിളകളിൽ നഷ്ടമുണ്ടായാലും കരുതൽ ധനത്തിനായി വെളുത്തുള്ളി കൃഷി ചെയ്തിരുന്ന കർഷകരുമുണ്ട്. എന്നാൽ, 2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെ എല്ലാം തകിടംമറിയുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ഈ വർഷം അഞ്ചു വെളുത്തുള്ളി കർഷകരാണ് ആത്മഹത്യ ചെയ്തത്.
ഉള്ളി, വെളുത്തുള്ളി ഉത്പന്നങ്ങൾക്ക് നേരിടുന്ന വിലയിടിവ് ഗ്രമീണ മേഖലയിൽ ജനരോഷം ആളിക്കത്താൻ സാഹചര്യമൊരുക്കും എന്ന തിരിച്ചറിവാണ് ബിജെപിയെ ഏറ്റവും ഭയപ്പെടുത്തുന്നത്. ബിജെപി സർക്കാരിന്റെ കാലത്തു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ് നേരിട്ടത് പാർട്ടിക്കേറ്റ വലിയ തിരിച്ചടി തന്നെയാണ്. കർഷകർക്ക് കിലോയ്ക്ക് ഒരു രൂപ മാത്രം ഉള്ളി വിലയായി തിരിച്ചു കിട്ടുമ്പോൾ അത് കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ഉയർത്തുന്നത് കനത്ത വെല്ലുവിളി തന്നെയാണ്.
ചരിത്രത്തിലില്ലാത്ത വിധം ഉള്ളിവില കൂപ്പുകുത്തുമ്പോൾ അത് കർഷകന്റെ നെഞ്ചിൽ തീയാളിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും മറ്റും വൻ തോതിൽ ഉള്ളി വിപണിയിലെത്തുന്നതാണ് വിലയിടിവിന് പ്രധാനകാരണം. മാത്രമല്ല ഇത്തവണ നല്ല വിളവു ലഭിച്ചതും കൂടുതൽ അളവിൽ ഉള്ളി വിപണിയിലെത്താൻ കാരണമായി. ഉത്പാദന ചെലവുപോയിട്ട് സാധനം മാർക്കറ്റിലെത്തിക്കാനുള്ള വാഹനചെലവു പോലും കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ഉള്ളിവില ഇടിഞ്ഞതിനെ തുടർന്ന് വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച കർഷകന്റെ പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. 750 കിലോ ഗ്രാം ഉള്ളി വിറ്റ കർഷകന് ആകെ ലഭിച്ച 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുത്താണ് കർഷകൻ പ്രതിഷേധിച്ചത്. നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സത്തേയാണ് വേറിട്ട രീതിയിൽ പ്രതിഷേധമായെത്തിയത്. 2010ൽ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കർഷകരിൽ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിയിട്ടത് ഭരണകർത്താക്കളുടെ കഴിവ് കേടാണെന്ന നിലപാടിലാണ് സത്തേ.
ഇത്തവണ 750 കിലോ ഉള്ളിയാണ് കൃഷി ചെയ്തത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപയാണ് വില പറഞ്ഞത്. വില പേശി അത് 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ 1064 രൂപ മാത്രമാണ് കൈയിൽ കിട്ടിയതെന്ന് സഞ്ജയ് സേത് പറയുന്നു. നീണ്ട നാല് മാസത്തെ കഷ്ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. ഇതിൻ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. തുക മണി ഓർഡറായി അയക്കുന്നതിനായി 54 രൂപ ചെലവായെന്നും സേത് കൂട്ടിച്ചേർത്തു.
ഈ സംഭവങ്ങളെല്ലാം കോൺഗ്രസ് ദേശീയ തലത്തിൽ പ്രചാരണായുധമാക്കുയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള മോദി സർക്കാറിന്റെ വികല നയങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞാണ് അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാദ്ധി കാര്യമായ കാമ്പയിൻ നടത്തിയത്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരങ്ങളിലും ഉള്ളിവില സജീവമായി ഉയർന്നതോടെ കേന്ദ്രം അക്ഷരാർഥത്തിൽ വിയർക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്