തുടകാണിച്ച് ഫോട്ടോ ഇട്ടതിന്റെ പേരിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ഇന്ത്യ! രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെ; ബിബിസി റിപ്പോർട്ട് ഏറ്റെടുത്ത് സർവ്വ പശ്ചാത്യമാധ്യമങ്ങളും; ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പരിതപിച്ചവർക്കെല്ലാം നുണവാർത്തയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരും സോഷ്യൽ മീഡിയയിൽ എത്തുന്നു; ബിബിസിക്കെതിരെ പരാതി നൽകുമെന്ന് പ്രവാസി മലയാളി ഭക്തരും; ശബരിമല വിവാദം ബ്രിട്ടണിലേക്കും പടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ശബരിമലയിൽ എത്താൻ ശ്രമിച്ചത് വഴി വിദേശ മാധ്യമ കണ്ണിൽ പോലും ധീര പരിവേഷം കിട്ടിയ രഹ്ന ഫാത്തിമ ഇപ്പോൾ ജയിലിൽ എത്തിയത് കാൽവണ്ണ കാണും വിധം ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടതിനാൽ ആണെന്ന ബിബിസി റിപ്പോർട്ട് വിവാദത്തിൽ. അൽപം വൈകി പുറത്തു വിടുന്ന വാർത്ത ആണെങ്കിലും വാർത്തയുടെ ലിങ്ക് ഫേസ്ബുക്ക് പേജിൽ ഇട്ട ബിബിസിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാരുടെ കമന്റുകൾ പൊങ്കാല ഇടുകയാണ്. ഇതോടെ ശബരിമല വിഷയം ബ്രിട്ടണിലും ചർച്ചയാവുകയാണ്.
സ്വാഭാവികമായും ഇന്ത്യൻ വംശജരാണ് കമന്റുകളുമായി എത്തുന്നതെങ്കിലും ബ്രിട്ടീഷുകാരുടെ കമന്റുകൾക്കും കുറവില്ല. ശബരിമലയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ബിബിസി വായനക്കാർ സ്വാഭാവികമായും രഹ്ന ഫാതിമക്കാണ് പിന്തുണ നൽകുന്നത്. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബിബിസി ഡൽഹി ലേഖിക ഗീത പാണ്ഡേ
ആയതിനാൽ ശബരിമലയിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള അജ്ഞത മൂലമല്ല പക്ഷപാതം പിടിച്ചുള്ള റിപ്പോർട്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് വാർത്തയെ എതിർക്കുന്നവർ നിലപാട് എടുക്കുന്നത്. ചേരിതിരിഞ്ഞു വായനക്കാർ വാഗ്വാദം ആയതോടെ ബിബിസിക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. ഇതിൽ മലയാളികളായ അയ്യപ്പ ഭക്തരും ഉണ്ട്.
രഹ്ന ഫാത്തിമ അറസ്റ്റിൽ ആയതും തുടർന്ന് ജയിലിൽ എത്തിയതും വ്യാഴാഴ്ചയാണ് ബിബിസി ഏറ്റെടുത്തത്. അയ്യപ്പ വേഷത്തിൽ നഗ്നത തോന്നിപ്പിക്കും വിധം ഫോട്ടോയെടുത്തു സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻപ് പൊലീസ് സഹായത്തോടെ രഹ്ന ഫാത്തിമ സന്നിധാനം വരെ എത്തിയ കാര്യവും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. കേസിനെ തുടർന്ന് 32 കാരിയായ രഹ്നയെ ജോലി സ്ഥലത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും തുടർന്ന് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജയിലിൽ അടക്കുക ആയിരുന്നു എന്നുമാണ് രഹ്നയുടെ സുഹൃത്തായ എസ് എ ആരതിയെ ഉദ്ദരിച്ച് ബിബിസി വ്യക്തമാക്കുന്നത്. വിവാദമായ ഫോട്ടോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് രഹ്ന സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചത്.
രഹ്നയുടെ നഗ്നമായ കാൽ വണ്ണയുടെ പ്രദർശനം മത വിശ്വാസികളുടെ എതിർപ്പ് ഉണ്ടാക്കിയതിനും അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്തിയതിനും ആണെന്നും പൊലീസ് വ്യക്തമാക്കിയതായി ബിബിസി ലേഖിക വാർത്തയിൽ തുടരുന്നു. പുരുഷന്മാർ നെഞ്ചു തുറന്നു കാട്ടുന്നതും മുണ്ടു ഉടുക്കുമ്പോൾ കാൽ കാണാൻ കഴിയും വിധം പ്രദർശിപ്പിക്കും പോലെയേ ഈ സംഭവവും കാണേണ്ടത് ഉള്ളൂ എന്നാണ് രഹ്നായ്ക്കു വേണ്ടി സുഹൃത്ത് ആരതി പറയുന്നത്.
ബലാൽക്കാരം ചെയ്യുമെന്നതടക്കമുള്ള ഭീക്ഷണി നേരിടുകയാണ് തന്റെ സുഹൃത്തെന്നും ആരതി പറയുന്നു. അയ്യപ്പൻ ബ്രഹ്മചാരി ആയതിനാൽ ആർത്തവകാലമുള്ള സ്ത്രീകൾ ശബരിമലയിൽ എത്തരുത് എന്ന് പറയുന്നത് നീതിക്കു ചേർന്നതല്ല എന്ന ഫെമിനിസ്റ്റ് നിലപാട് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശത്തിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധം നടത്തുന്നതും ആയിരങ്ങൾ പൊലീസ് കേസ് നേരിടുന്നതും ചിലർ ഇപ്പോഴും ജയിലിൽ കഴിയുന്നതും സൂചിപ്പിച്ചാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
എന്നാൽ റിപ്പോർട്ടിൽ രെഹ്ന ഫാത്തിമ ചെയ്തത് ശരിയെന്ന ധ്വനി ഉണ്ടാക്കും വിധം ബിബിസി റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വായനക്കാരിൽ ചിലർ എത്തിയതോടെ ചൂട് പിടിച്ച വാഗ്ദ്ധ്വാമാണ് ബിബിസി ഫേസ്ബുക്ക് പേജിൽ നടക്കുന്നത്. വാർത്തയിൽ ആയിരക്കണക്കിന് ലൈക്കും ആയിരത്തിലേറെ കമന്റും അതിനൊപ്പിച്ച ഷെയറും ഉണ്ടായതോടെ വാർത്തക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. ഇതിന്റെ ചുവടു പിടിച്ചു അയ്യപ്പ ഭക്തരായ മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലും ചൂടേറിയ ചർച്ച നടക്കുകയാണ്.
ഹിന്ദു മലയാളി യുകെ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ വാർത്ത എത്തിയപ്പോൾ ഭക്തർക്ക് വേണ്ടി അറസ്റ്റിൽ ആയ ഒരാളുടെ പോലും പേര് പരാമർശിക്കാതെയാണ് ബിബിസി കൈകാര്യം ചെയ്തത് എന്ന് വികെ എന്ന അയ്യപ്പ ഭക്തൻ ചൂണ്ടിക്കാട്ടി. എന്നാൽ ആർത്തവത്തെ കുറിച്ച് പരാമർശം നടത്തിയപ്പോൾ പൊതുവിൽ ഹിന്ദു സമൂഹം എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആചാരം പുലർത്തുന്നു എന്ന മട്ടിൽ വികലമായാണ് റിപ്പോർട്ട് ചെയ്തതെന്നു എ കെ എന്നയാൾ ചൂണ്ടിക്കാട്ടി. ഗീത പാണ്ഡെയ്ക്കു ഹിന്ദു ആചാരങ്ങളെ കുറിച്ച് നിശ്ചയമായും ധാരണ ഉണ്ടായിരിക്കെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിനെ മനഃപൂര്വമായേ കാണാൻ കഴിയൂ എന്നും അദ്ദേഹം പറയുന്നു.
ഇതേ തുടർന്ന് ന്യുകാസിൽ നിവാസിയായ എൻ എ എന്ന അയ്യപ്പ ഭക്തൻ ചൂണ്ടിക്കാട്ടിയത് ബിബിസിക്കെതിരെ നിയമപരമായി നീങ്ങണമെന്നണ്. ബിബിസി തുടർച്ചയായി ഇന്ത്യ വിരുദ്ധ വാർത്തകൾ നൽകുകയും ഒടുവിൽ ക്ഷമാപണം നടത്തിയതിന്റെ വാർത്ത പ്രസിദ്ധീകരിച്ച ഓപ് ഇന്ത്യ എന്ന വെബ് പോർട്ടൽ നൽകിയ വാർത്തയുമായി വീണ്ടും ഗ്രൂപ് സജീവമായി. ഇക്കാര്യത്തിൽ ബിബിസി അജണ്ട നിശ്ചയിച്ചാണ് വാർത്ത തുടർച്ചയായി നൽകുന്നതെന്ന് സട്ടനിൽ ഉള്ള ആർകെയും ഉദാഹരണ സഹിതം വ്യക്തമാക്കി. ഭാരതത്തിലെ നിയമ വ്യവസ്ഥയെ മാനിക്കാതെയാണ് ബിബിസി വാർത്തകളിൽ നിലപാട് സ്വീകരിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ ഇന്നലെ പ്രധാന സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്തത് ബിബിസിയുടെ രഹ്ന ഫാത്തിമ അറസ്റ്റ് വാർത്തയാണ്.
ബിബിസിയുടെ ഫേസ്ബുക്ക് പേജിൽ വിവാദം കൊഴുത്തപ്പോൾ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദവും ഓരോ കമന്റിനും നേരെ ഉണ്ടായി. നൂറു കണക്കിന് തുടർ കമന്റുകൾ പല കമന്റുകളിലും പ്രത്യക്ഷപ്പെട്ടു. ബിബിസിയെ തിരുത്താൻ രഹ്ന ഫാത്തിമയുടെ അറസ്റ്റിൽ ഇന്ത്യൻ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് ആയിരുന്നു ശരിയെന്നു തെളിയിക്കാൻ ദി ഹിന്ദു അടക്കമുള്ള പത്രങ്ങളുടെ വാർത്തകളുടെ ലിങ്കും പ്രത്യക്ഷപ്പെട്ടു. ഇതോടെ ലോകത്തിന്റെ പലഭാഗത്തുനിന്നുമായി അനേകം മലയാളികളും വിശദീകരണവുമായി ബിബിസിയുടെ ഫേസ്ബുക്കിൽ എത്തി.
വാർത്ത പുറത്തു വന്നു രണ്ടു ദിവസമായിട്ടും ചർച്ചകളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ കൊഴുക്കുകയാണ്. മറ്റു മതവിശ്വാസങ്ങളിൽ ഉള്ളവർ പോലും ബിബിസി വാർത്ത അബദ്ധജടിലമാണെന്നു ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍