ഗ്ലാസിലെ നുരയും പതയും കേസിൽ കുടുങ്ങിയപ്പോൾ ചർച്ചകളിലെ താരമായി; വിൽക്കാൻ ശ്രമിച്ചത് ആൽക്കഹോൾ ഇല്ലെന്ന് അവകാശപ്പെട്ട ഒരു വർഷത്തോളം പഴക്കമുള്ള വൈനും; ടെക്കിയെ കടുക്കി വൈനിന്റെ അനധികൃത നിർമ്മാണവും വിൽപ്പനയും നിയമ ലംഘനമെന്ന് വിശദീകരിക്കാൻ എക്സൈസ്; ഒളിവിൽ പോയ ലിൻഡ ഗിൽബർട്ട് ഊരാക്കുടുക്കിൽ തന്നെ
ആർ പീയൂഷ്
തിരുവനന്തപുരം: കേക്കും വൈനുമില്ലാതെ എന്ത് ആഘോഷണാണ് ക്രിസ്തുമസിനും പുതുവർഷത്തിനും. എന്നാൽ ഇക്കൊല്ലം വൈൻ കിട്ടാൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്. കാരണം വൈൻ വിൽപ്പന തടയാൻ എക്സൈസ് സംഘം അരയും തസയും മുറുക്കി രംഗത്തുണ്ട്. കാരണം വൈൻ വിൽപ്പന നടത്താൻ സംസ്ഥാന സർക്കാരിന്റെ അംഗീകൃത വിതരണക്കാർക്കും മാത്രമാണ് അവകാശമുള്ളത്. അതായത് ബേക്കറികളിലും ഷോപ്പിങ് മാളുകളിലും വൈൻ വിൽപ്പന നടത്താൻ യാതൊരു അംഗീകാരവുമില്ല. അതിനാൽ എക്സൈസ് സംഘം ഈ വിവരം അറിഞ്ഞാൽ വിൽപ്പന നടത്തുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്താക്കാൻ കഴിയും. അതുപോലെ തന്നെ സോഷ്യൽ മീഡിയ വഴി മദ്യത്തിന്റെയും വൈനിന്റെയും പരസ്യം കടുത്ത ശിക്ഷ കിട്ടുന്ന വകുപ്പാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാർ മറുനാടൻ മലയാളിയോട് പങ്കു വച്ചു.
വൈൻ എന്നാൽ അനധികൃത മദ്യമാണ്. ഇത് ഉണ്ടാക്കുന്നതും വിൽപ്പന നടത്തുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വർഷം തടവു ലഭിക്കുന്ന കുറ്റകൃത്യമാണ്. പലരും നിയമത്തിന്റെ അജ്ഞതകൊണ്ട് മുന്തിരി വാങ്ങി കറുകപ്പട്ട ഉൾപ്പെടെ ലഹരിക്കുപയോഗിക്കുന്ന വസ്തുക്കൾ ചേർത്താണ് വൈൻ നിർമ്മാണം. ഒരു വർഷക്കാലം പുളിപ്പിച്ചാണ് വൈൻ ഉൽപാദനം. അതുകൊണ്ട് അത്രത്തോളം വീര്യം അതിനുണ്ടാവും. ഇത്തരത്തിലുള്ള വൈൻ നിർമ്മാണം ക്രിസ്തുമസ് ന്യൂ ഇയർ വേളകളിൽ നടക്കാൻ സാധ്യതയുണ്ട്. അബ്കാരി ആക്ടിലെ സെക്ഷൻ 58 ഉൾപ്പെടയുള്ള വകുപ്പ് ചുമത്തുന്ന കുറ്റമാണ്. കേരളത്തിൽ വ്യാപകമായി ബേക്കറികളിലും മാളുകളിലും മറ്റും വൈൻ വിൽപ്പന നടക്കുന്നുണ്ട്. എന്നാൽ അവർക്കൊന്നും വൈൻ വിൽപ്പന നടത്താനോ നിർമ്മിക്കുവാനോ ഉള്ള അനുവാദം ഇല്ല.
കേരളത്തിൽ ക്രിസ്ത്യൻ സഭകൾക്കല്ലാതെ മറ്റാർക്കും വൈൻ നിർമ്മിക്കാനുള്ള ലൈസൻസ് എക്സൈസ് നൽകിയിട്ടില്ല. ആരാധനയ്ക്ക് വേണ്ടിയുള്ള മാസ് വൈൻ ലൈസൻസാണ് സഭകൾക്ക് നൽകിയിട്ടുള്ളത്. അരിഷ്ടാസവങ്ങൾ നിർമ്മിക്കാൻ പോലും നൽകിയിരിക്കുന്നത് ചികിത്സയുടെ ഭാഗമായിട്ട് നിർമ്മിക്കാനുള്ള ലൈസൻസാണ് നൽകിയിരിക്കുന്നത്. അതിന്റെ മറവിലും ചിലർ വൈൻ നിർമ്മിക്കാനുള്ള സാധ്യതയുണ്ട്. ദഹനപ്രക്രിയക്ക് വേണ്ടിയുള്ള മരുന്ന് എന്നരീതിയിലും മറ്റുമാണ് പലരും വൈൻ നിർമ്മിക്കുന്നത്. യാതൊരുവിധ സുരക്ഷാ മാനദൺങ്ങളും പാലിക്കാതെയാണ് ഇവയൊക്കെ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ അപകടമുണ്ടാക്കാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. ഇതിനെതിരെ അന്വേഷിച്ച് കർശന നടപടി എടുക്കാൻ സർക്കാരും എക്സൈസ് കമ്മീഷ്ണറും എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈനിനെപറ്റിയും അതിന്റെ നിർമ്മാണത്തെപറ്റിയും അബ്കാരി ആക്റ്റിൽ പ്രത്യേകമായി നിർവ്വചിച്ചിട്ടുണ്ട്. അത് പ്രകാരം നിർമ്മിക്കുന്ന വൈനുകൾക്ക് കേരളത്തിൽ ലൈസൻസ് ആർക്കും നൽകിയിട്ടില്ല. സഭകൾക്ക് നൽകിയിരിക്കുന്ന മാസ് വൈൻ ലൈസൻസിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് അത് പുറത്തുകൊടുക്കരുത് എന്ന്. ആരാധനകളുടെ ഭാഗമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കേരളത്തിൽ വേറെ വൈനറികളില്ല. കേരളത്തിൽ വരുന്ന വൈനുകൾ ഇതര സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്നവയാണ്. അതാണ് കെഎസ്ബിസി വഴി സർക്കാർ വിൽക്കുന്നത്. നിയമപരമായ നികുതി അടച്ചും സുരക്ഷാ ലേബലുകൾ പതിപ്പിച്ചും വളരെ കർശനമായ വ്യവസ്ഥകൾ പാലിച്ചുമാണ് അത്തരം വൈനുകൾ കേരളത്തിലേക്ക് എത്തുന്നത്.
ലാബിലെ പരിശോദനയിൽ കൃത്യമായ ആൽക്കഹോളിന്റെ അളവ് സർക്കാർ നിർദ്ധേശിച്ചിരിക്കുന്ന അളവിൽ തന്നെയെന്ന് ഉറപ്പ് വരുത്തണം. അങ്ങനെയുള്ള ഗുണമേന്മയുള്ള വൈനുകളാണ് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നതും. ഇപ്പോൾ പുറത്ത് വിൽപ്പന ചെയ്യുന്നതെല്ലാം അനധികൃതമാണ്. ചിലർ പറയുന്നത് നോൺ ആൽക്കഹോളിക് ആണ് വൈൻ അതുകൊണ്ട് എന്ത് കുഴപ്പമാണ് ഉള്ളത് എന്ന്. അങ്ങനെയെങ്കിൽ വൈൻ എന്ന് പറഞ്ഞ് വിൽപ്പന നടത്തരുത്. ഇനി അധവാ അങ്ങനെ വിൽപ്പന നടത്തിയാൽ തെറ്റിദ്ധരിപ്പിച്ചതിന് വേറെ കേസെടുക്കും. അതുകൊണ്ട് ലഹരിയുള്ള എന്ത് സാധമമാണെങ്കിലും അത് വിൽപ്പന നടത്താൻ പാടില്ല. ക്രിസ്തുമസ് ന്യൂ ഇയർ വിൽപ്പനയ്ക്ക് ബേക്കറികളിൽ വൈൻ വരാനുള്ള സാധ്യതയുള്ളതിനാൽ കർശന പരിശോദന നടത്തുമെന്നും തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ മറുനാടനോട് പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് ക്രിസ്തുമസ്/പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനം, വിതരണം, കടത്ത്, മയക്കുമരുന്നുകളുടെ കടത്ത്, വിൽപ്പന, ഉൽപ്പാദനം എന്നിവ തടയുന്നതിന് ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും എക്സൈസ് പ്രത്യേക പരിശോദന നടത്തും. ബാർ ഹോട്ടലുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്,വ്യാജമദ്യം,മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോർഡർ പട്രോളിങ് യൂണിറ്റ് ഏർപ്പെടുത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ജനുവരി അഞ്ചുവരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. വ്യാജമദ്യ ഉൽപാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ,അരിഷ്ടം നിർമ്മാണം, വിതരണം, ബേക്കറികൾ,മറ്റ് സ്ഥാപനങ്ങൾ വഴിയുള്ള അനധികൃത വൈൻ വിൽപ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ വിൽപന സംബന്ധിച്ചും വിവരങ്ങൾ കൺട്രോൾ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിക്കണം. ക്രിസ്തുമസിനോടനുബന്ധിച്ച് അനധികൃതമായി വൈൻ നിർമ്മിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യാൻ പാടില്ലെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
ഫെയ്സ് ബുക്ക് വഴി വൈൻ വിൽപ്പന നടത്തിയ ടെക്കിയുടെ വീട്ടിൽ നിന്നും എക്സൈസ് സംഘം 70 ലിറ്റർ വൈൻ പിടികൂടിയിരുന്നു, മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് നടപടി നേരിടുന്ന 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എൻ.പി.സി.) എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ അഡ്മിന്മാരിൽ ഒരാളായ ടെക്നോപാർക്ക് ജീവനക്കാരി തൈക്കാട് ലെനിൻ നഗർ വിശാഖം ഹൗസിൽ ലിൻഡ ഗിൽഫ്രഡിന്റെ വീട്ടിൽനിന്നാണ് 106 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ വൈൻ കണ്ടെടുത്തത്. വീട്ടുടമയും ലിൻഡയുടെ അച്ഛനുമായ മൈക്കിൾ ഗിൽഫ്രഡിനെ അനധികൃതമായി വൈൻ സൂക്ഷിച്ചതിന് എക്സൈസ് സംഘം അറസ്റ്റുചെയ്തു റിമാൻഡ് ചെയ്തു. ലിൻഡ ഒളിവിലാണ്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വൈൻ വിൽപ്പന അനധികൃതമാണെന്ന് എക്സൈസ് വിശദീകരിക്കുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ലിൻഡ അനന്തപുരി രുചിക്കൂട്ടായ്മ എന്ന ഫേസ്ബുക്ക ഗ്രൂപ്പിൽ വൈൻ വിൽപ്പനയ്ക്ക് എന്ന പരസ്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. വൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ പോസ്റ്റിൽ നൽകിയിരിക്കുന്ന വാട്ട്സാപ്പ് നമ്പരിൽ ബന്ധപ്പെടണമെന്നും പറഞ്ഞിരുന്നു. ഒരു വർഷമായി നിർമ്മിച്ചു സൂക്ഷിച്ചതാണെന്നും വീര്യമുള്ളതാണെന്നും ആവശ്യക്കാർ വീട്ടിലെത്തിയാൽ നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് എത്തിയവരിൽനിന്ന് ഒരു കുപ്പിക്ക് 350 രൂപ ഈടാക്കി വിൽക്കുകയും ചെയ്തു. വൈനിൽ ആൽക്കഹോൾ ഉണ്ടോ എന്ന് കമന്റ് ചെയ്തപ്പോൾ ഒരു വർഷത്തോളം പഴക്കമുള്ളതാണ് എന്നും ഇതിൽ ആൽക്കഹോൾ കലർത്തിയിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് തിരുവനന്തപുരം സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ സംഭവത്തെ പറ്റി അന്വേഷിക്കുകയും കേസെടുക്കുകയുമായിരുന്നു.
ജി.എൻ.പി.സി.ക്കെതിരെ എക്സൈസ് കേസെടുത്തപ്പോൾ ഫെയ്സ് ബുക്ക് കൂട്ടായ്മയെ ന്യായീകരിച്ച് ചാനൽ ചർച്ചകളിൽ രംഗത്തെത്തിയത് ലിൻഡയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈൻ നിർമ്മിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. പള്ളികളിൽ വൈൻ സൂക്ഷിക്കുമ്പോൾ പോലും പ്രത്യേക അനുമതി ആവശ്യമാണ്. എക്സൈസ് നടപടികളെത്തുടർന്ന് ജി.എൻ.പി.സി. വഴിയുള്ള വൈൻ വിപണന സാധ്യത തടസ്സപ്പെട്ടപ്പോൾ ലിൻഡ മറ്റൊരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. 'അനന്തപുരി രുചിക്കൂട്ടായ്മ' എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ഇതിലാണ് വൈൻ വില്പനയുടെ പരസ്യം വന്നത്. ഇത് ലിൻഡ മൊബൈൽ ഫോൺ വഴിയാണ് ചെയ്തതെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ എക്സൈസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്