ജഡ്ജിയുടെ പേരുള്ള വാഹനം കണ്ടിട്ടും ഒരു വാഹനവും കടത്തി വിടാൻ പറ്റില്ല എന്ന നിലപാട് എടുത്തു; ഡ്രൈവർ അപേക്ഷിച്ചപ്പോൾ എല്ലാവരേയും പുറത്തിറക്കി പരിശോധിച്ചു; മലകയറ്റം കഴിഞ്ഞയുടൻ ജഡ്ജി ഐജിയോട് വിളിച്ച് പരാതി പറഞ്ഞു; പുലിവാലാകുമെന്ന് കണ്ടപ്പോൾ സന്നിധാനത്ത് ഓടി കിതച്ചെത്തി കരഞ്ഞ് ക്ഷമ പറഞ്ഞു; സിനിമാ സ്റ്റൈലിൽ ജഡ്ജിയുടെ വണ്ടി തടഞ്ഞ യതീഷ് ചന്ദ്ര പുലിവാല് പിടിച്ചത് ഇങ്ങനെ
ആർ പീയൂഷ്
തിരുവനന്തപുരം: നിലയ്ക്കലിൽ ആക്ഷൻ ഹീറോ യതീഷ് ചന്ദ്ര ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് സിനിമാ സ്റ്റൈലിൽ തന്നെയെന്ന് സൂചന. ഈ സാഹചര്യത്തിലാണ് കടുത്ത പരാമർശങ്ങളിലേക്ക് ഹൈക്കോടതി നീങ്ങിയത്. എന്നാൽ ശബരിമലയിലെ ദർശനത്തിന് പോകുന്ന വഴിയുണ്ടായ പ്രശ്നത്തിൽ ആർക്കെതിരേയും വ്യക്തിപരമായി പരാതി നൽകാൻ ജഡ്ജി തയ്യാറായില്ല. എല്ലാം ഭഗവാന് അർപ്പിക്കാനാണ് താൽപ്പര്യമെന്ന് ജഡ്ജി നിലപാട് എടുത്തതോടെ പൊലീസും യതീഷ് ചന്ദ്രയും രക്ഷപ്പെടുകയായിരുന്നു. ഒരർത്ഥത്തിൽ സർക്കാരിനും ഇത് ആശ്വാസമായി. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി സോഷ്യൽ മീഡിയയിൽ താരമായ യതീഷ് ചന്ദ്രയ്ക്ക് കടുത്ത പ്രതിസന്ധിയാണ് ജഡ്ജിയെ അപമാനിച്ചതുണ്ടാക്കിയത്.
ജഡ്ജി സഞ്ചരിച്ച ഔദ്യോഗിക വാഹനം യതീഷ് ചന്ദ്ര തടയുകയും വാഹനങ്ങളൊന്നും കടത്തി വിടാൻ ഈ സാഹചര്യത്തിൽ കഴിയില്ല എന്നും അറിയിക്കുകയായിരുന്നു. ഐപിഎസ് ഓഫീസറുടെ നടപടികൾ കണ്ട് ഒന്നും മിണ്ടാതെ ജഡ്ജി കാറിൽ ഇരുന്നു. എന്നാൽ ഡ്രൈവർ പറയുന്നുണ്ടായിരുന്നു ഇത് ഹൈക്കോടതി ജഡ്ജിയാണെന്ന്. എങ്കിൽ വാഹനം പരിശോദിച്ചതിന് ശേഷം കടത്തി വിടാമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. അങ്ങനെ വാഹനത്തിന്റെ ഡോറും ഡിക്കിയും തുറന്ന് പരിശോദിച്ച ശേഷം കടത്തി വിടുകയായിരുന്നു.
ജഡ്ജി പമ്പയിലെത്തി ഗണപതി കോവിലിന്റെ സമീപത്ത് കാർ പാർക്ക് ചെയ്തു രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഒപ്പം മല കയറുകയായിരുന്നു. മല കയറുന്നതിനിടെ ഐജിയെ വിളിക്കുകയും എസ്പിയെപറ്റി പരാതി പറയുകയുമായിരുന്നു. സന്നിധാനത്തെത്തി ദർശ്ശനം കഴിഞ്ഞ് ജഡ്ജി മുറിയിൽ വിശ്രമിക്കുമ്പോഴാണ് യതീഷ് ചന്ദ്ര എത്തുന്നത്. ഓടിക്കിതച്ചെത്തിയ യതീഷ് ചന്ദ്ര പമ്പയിൽ വച്ച് എസ്പി ഹരി ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് സന്നിധാനത്തെത്തി അവിടയുണ്ടായിരുന്ന പ്രതീഷ്കുമാറിനെയും കണ്ട് സംസാരിച്ച ശേഷമാണ് ജഡ്ജിയുടെ മുറിയിലെത്തിയത്.
അവിടെ വച്ച് തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറയുകയും വളരെയധികം ടെൻഷനിൽ നിൽക്കുമ്പോഴാണ് അങ്ങയുടെ വാഹനം തടഞ്ഞു നിർത്തിയതെന്നും അറിയിച്ചു. അതിനാൽ മാപ്പു തരണമെന്നും നടപടികളൊന്നും എടുക്കരുതെന്നും താണുകേണു പറഞ്ഞു. വളരെ സൗമ്യനായി തന്നെ ഹൈക്കോടതി ജഡ്ജി കാര്യങ്ങളെല്ലാം കേട്ടതിന് ശേഷം നടപടി എടുക്കില്ലെന്നും സമാധാനമായി പോകാനും പറഞ്ഞു. ഇതോടെ യതീഷ് ചന്ദ്ര സമാധാനത്തോടെ അച്ചപ്പനെ കണ്ട് തൊഴുത് മലയിറങ്ങുകയായിരുന്നു. എന്നാൽ വിചാരിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ. മറുനാടൻ അടക്കമുള്ള ചില മാധ്യമ പ്രവർത്തകർ ജഡ്ജിയുടെ മുറിയിലേക്ക് എസ്പി കയറി പോകുന്നത് കണ്ടിരുന്നു.
ഇതിനെപറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ജഡ്ജിയുടെ വാഹനം തടഞ്ഞ വിവരം പുറത്ത് വരുന്നത്. മാധ്യമങ്ങളിൽ വാർത്തയായതോടെ എസ്പി വീണ്ടും വിരണ്ടു. എന്നാൽ ഹൈക്കോടതി ജഡ്ജി പറഞ്ഞ വാക്കു പാലിച്ചതിനാൽ നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ വിവരം ഹോക്കോടതി രജിസ്ട്രാറിനെ ജഡ്ജി അറിയിച്ചു. ഹൈക്കോടതി ഇതിൽ പ്രതിഷേധം അറിയിച്ചു എങ്കിലും ജഡ്ജിക്ക് പരാതി ഇല്ലാത്തതിനാൽ നടപടിയൊന്നും സ്വീകരിച്ചില്ല. കൂടാതെ കരഞ്ഞഅ മാപ്പപേക്ഷിച്ചതിനാലുമാണ് യതീഷ് ചന്ദ്ര ഇപ്പോൾ രക്ഷപെട്ടു നിൽക്കുന്നത്.
ഇത്രയേറ വിവാദങ്ങൾ ഉണ്ടായിട്ടും യതീഷ് ചന്ദ്രയെ സർക്കാർ സംരക്ഷിക്കുന്നത് പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കുവാനാണ്. എസ്പിക്കെതിരെ നടപടി എടുത്താൽ ശബരിമല വിഷയത്തിൽ വീണ്ടും പരാജയം നേരിടേണ്ടി വരുമോ എന്ന ഭയവും ഉണ്ട്. എന്നാൽ ഏറെ പ്രതിസന്ധിയിൽ തന്നെയാണ് സർക്കാരും. ഗവർണ്ണർ വിശദീകരണം ചോദിച്ചപ്പോൾ ഉദ്യോഗസ്ഥനെ ഉടൻ തിരിച്ചു വിളിക്കും എന്നാണ് പറഞ്ഞതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയെ തടയാനുള്ള ധൈര്യം ലഭിച്ചത് തൊട്ടു മുൻപ് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ് നിർത്തിയത് തന്നെയാണ്.
ആവേശത്തോടെ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ഉരുളയ്ക്കുപ്പേരിപോലെ മറുപടികൾ നൽകിയും സ്റ്റാർ ആയി എന്ന തോന്നലാണ് ജഡ്ജിയെ തടയാനും പ്രേരണ നൽകിയത്. പുതു വൈപ്പിനിലെ സമരക്കാരെ അടിച്ചൊതുക്കിയപ്പോഴും ആരും ചോദിക്കാനും എത്തിയില്ല. ആലുവയിൽ സിപിഎമ്മുകാരെ തള്ളിയൊതുക്കിയും ആവേശം കാണിച്ചപ്പോഴും എല്ലാവരും പിൻതുണ നൽകി. ഈ ആവേശത്തിന്റെ പിൻബലത്തിൽ ജഡ്ജിയെ തടഞ്ഞത് ഇപ്പോൾ ഏറെ പുലിവാലു പിടിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രിയെ അപമാനിച്ചതിൽ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയതൊക്കെ യതീഷ് ചന്ദ്രക്ക് വിനയാകും. ഏതു തരത്തിലുള്ള നടപടികളാണ് ഇനി വരുന്നത് എന്ന് കാത്തിരുന്ന് കാണണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍