ജോസഫ്: മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലർ; വ്യവസ്ഥാപിതമായ മലയാളം ക്രൈം ത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുന്നു സംവിധായകൻ പത്മകുമാർ; ഷാഹി കബീർ പ്രതീക്ഷ ഉയർത്തുന്ന തിരക്കഥാകൃത്ത്; ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം ചിത്രത്തിന് കരുത്താവുന്നു
കെ വി നിരഞ്ജൻ
അഞ്ജാതെയും, യുദ്ധം സെയ്യും, തുപ്പരിവാളനും, രാക്ഷസനുമെല്ലാം പോലെ ലക്ഷണമൊത്തെ ക്രൈം ത്രില്ലറുകൾ തമിഴ്നാട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്തുകൊണ്ട് മലയാളത്തിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടാവുന്നില്ല എന്ന് പലപ്പോഴും ആലോചിച്ച് പോയിട്ടുണ്ട്. പത്മരാജനും കെ ജി ജോർജുമെല്ലാം ഇത്തരം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും നല്ലൊരു ഇമോഷണൽ ത്രില്ലർ അടുത്തകാലത്തൊന്നും മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇതാ എം പത്മകുമാർ ഒരുക്കിയ ജോസഫ് മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലറായി പ്രേക്ഷകന് മുന്നിൽ എത്തിയിരിക്കുന്നു.
വർഷങ്ങളോളം സംവിധാന സഹായിയായി സിനിമാരംഗത്തുള്ള പരിചയമുള്ള വ്യക്തമായാണ് എം പത്മകുമാർ. ആരണ്യകമെന്ന ഹരിഹരൻ ചിത്രത്തിൽ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച പത്മകുമാർ ഐ വി ശശിക്കും രഞ്ജിത്തിനും ഷാജി കൈലാസിനും ജോഷിക്കുമെല്ലാമൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് സംവിധാന രംഗത്തേക്കെത്തുന്നത്. അമ്മക്കിളിക്കൂട്, വർഗം, വാസ്തവം, ശിക്കാർ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഈ സംവിധായകന്റെ ഗ്രാഫ് പിന്നീട് താഴേക്കായിരുന്നു. ഒഡീഷ, പോളിടെക്നിക്ക്, കനൽ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പരാജയം സൃഷ്ടിച്ച ചാരത്തിൽ നിന്ന് അതിഗംഭീരമായി ഉയർന്നു പറക്കുന്ന സംവിധായകനെയാണ് ജോസഫ് പ്രേക്ഷകന് കാട്ടിക്കൊടുക്കുന്നത്.
സഹനടനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്ന ജോജു ജോർജിനെ നായകനാക്കി നവാഗതനായ തിരക്കഥാകൃത്തിന്റെ തിരക്കഥയിൽ പത്മകുമാർ 'ജോസഫ്' ഒരുക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ചിത്രത്തെക്കുറിച്ചില്ലായിരുന്നു. എന്നാൽ ആദ്യം രംഗം മുതൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രം മുന്നോട്ട് പോയത്. വ്യവസ്ഥാപിതമായ മലയാളം ക്രൈംത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുകയാണ് ജോസഫ്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് നായകൻ എത്തുമ്പോൾ വായ്ത്താരികൾ മലയാള സിനിമയ്ക്ക് പതിവാണ്. വരാൻ പോകുന്ന കുറ്റാന്വേഷകനെക്കുറിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം വർണ്ണനകൾ നടത്തിക്കൊണ്ടിരിക്കും. അതിനിടയിലേക്ക് സ്ലോമോഷനിൽ നായകനെത്തും. ഞെട്ടിപ്പിക്കുന്ന ഒരു വില്ലനെ അന്വേഷിച്ചുള്ള യാത്രയാണ് പിന്നീട്. നിറഞ്ഞുകവിയുന്ന ട്വിസ്റ്റുകൾക്കും ഇന്റർവെൽ പഞ്ചിനുമിടയിലൂടെ അന്വേഷണം പുരോഗമിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ചു എന്ന് സംവിധായകൻ ആശ്വാസം കൊള്ളുന്ന ക്ലൈമാക്സിൽ സിനിമ അവസാനിക്കുകയും ചെയ്യും. എന്നാൽ ജോസഫ് ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്.
ഔദ്യോഗിക ജീവിതത്തിൽ വിജയങ്ങൾ മാത്രം സ്വന്തമായുള്ള ജോസഫ് എന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ജീവിതത്തിൽ പരാജയപ്പെട്ട വ്യക്തിയാണ്. കാമുകിയെയും ഭാര്യയെയും മകളെയുമെല്ലാം നഷ്ടപ്പെട്ട അയാളുടെ ഇപ്പോഴത്തെ ജീവിതം മദ്യലഹരിയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവിന്റെ ലഹരിയിൽ അയാൾ ഭൂതകാലത്തിൽ ജീവിക്കുന്നു. വല്ലപ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കൾക്കൊപ്പവും മദ്യപിക്കാൻ മാത്രമാണ് അയാൾ സമയം കണ്ടെത്തുന്നത്. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും കേസന്വേഷണത്തിൽ പൊലീസ് അയാളുടെ സഹായം തേടുന്നു. മടുപ്പിൽ നിന്ന് രക്ഷപ്പെടാനും ജീവിച്ചിരിക്കുന്നു എന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാനും ക്രെഡിറ്റൊന്നും ആവശ്യമില്ലാതെ അയാൾ കേസുകൾ തെളിയിക്കാൻ പൊലീസിനെ സഹായിക്കുന്നു. മദ്യലഹരിയിൽ.. മടുപ്പുനിറഞ്ഞ മുഖഭാവത്തോടെ കേസന്വേഷണിക്കുന്ന തടിച്ചു ചീർത്ത ജോസഫ് തീർച്ചയായും പുതുമ നിറഞ്ഞ കഥാപാത്രമാണ്. അയാൾ തുളച്ചു കയറുന്ന ഡയലോഗുകൾ പറയുന്നില്ല.. വില്ലന്മാരെ ഇടിച്ചു നിരത്തുന്നില്ല.. പഴയ തോക്ക് അയാൾ പൊടിതട്ടിയെടുക്കുന്നതുപോലും കഥാന്ത്യത്തിൽ മാത്രമാണ്.
മടുപ്പും വൈകാരിക സംഘർഷങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് ജോസഫിന്റെ ജീവിതം. വേർപിരിഞ്ഞുപോയ ഭാര്യ സുഹൃത്തായ പീറ്ററിന്റെ ഭാര്യയാണിന്ന്. മകൾ ഒരപകടത്തിൽ മരണപ്പെടുകയും ചെയ്തതോടെ തീർത്തും അയാൾ ഒറ്റപ്പെട്ടു. എന്നാലും അയാൾക്ക് പിരിഞ്ഞുപോയ ഭാര്യയോട് ദേഷ്യമില്ല. അവളുടെ ഭർത്താവ് പീറ്റർ അയാളുടെ നല്ലൊരു സുഹൃത്തുകൂടിയാണ്. പീറ്ററും ജോസഫും തമ്മിലുള്ള ആത്മബന്ധമെല്ലാം പാളിപ്പോകാതെ ഏറെ മികവോടെ പത്മകുമാർ ആവിഷ്ക്കരിക്കുന്നുണ്ട്. കുറ്റാന്വേഷണ ചിത്രത്തിൽ കുടുംബബന്ധങ്ങളൊക്കെ വലുതായി കടന്നുവരുമ്പോൾ പലപ്പോഴും അത് അന്വേഷണത്തിന്റെ ചടുലതയെ തകർക്കുകയും പ്രേക്ഷകനെ ബോറടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജോസഫിൽ ജോസഫിന്റെ അന്വേഷണവും അയാളുടെ സ്വകാര്യ ജീവിതവും വൈകാരിക ബന്ധങ്ങളുമെല്ലാം ഇഴപിരിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ സമർത്ഥമായി കോർത്തിണക്കപ്പെടുകയാണ്. ഇത് തന്നെയാണ് സാധാരമായ കുറ്റാന്വേഷണ സിനിമയിൽ ഒതുങ്ങാതെ ജോസഫിനെ ബഹുദൂരം മുന്നിക്കേ് നടത്തുന്നതും. കുറ്റകൃത്യങ്ങളും അന്വേഷണവും വൈകാരിക ബന്ധങ്ങളുമെല്ലാം ചേർത്ത് വെച്ച് സംവിധായകൻ പ്രേക്ഷകനെ കാഴ്ചകളിൽ നന്ന് കണ്ണെടുക്കാതെ പിടിച്ചുകെട്ടുന്നുമുണ്ട്.
മുൻ ഭാര്യയുടെയും മകളുടെയും മരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യം തേടിപ്പോകുകയാണ് ജോസഫ്. ഒറ്റനോട്ടത്തിൽ അപകടമരണം എന്ന് തോന്നാമെങ്കിലും അവ കൊലപാതകമായിരുന്നുവെന്ന് ജോസഫ് തിരിച്ചറിയുന്നു. കൊലപാതക കാരണം തേടിപ്പോകുന്ന ജോസഫ് കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണ്. അവിടെ വില്ലന് ഒരു മുഖമില്ല. പരസ്പരം ബന്ധിപ്പിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു ശൃംഖലയാണ് ഇവിടെ വില്ലൻ.
അതിനോട് നേരിട്ട് ഏറ്റുമുട്ടി വിജയം വരിക്കാൻ ജോസഫിനെപ്പോലൊരു റിട്ട. ഉദ്യോഗസ്ഥന് സാധിക്കില്ല. അതുകൊണ്ട് തന്നെ നായകൻ വില്ലനെ കീഴടക്കി സ്ലോമോഷനിൽ നടന്നുവരുന്ന ഒരു അവസാനവും ഈ സിനിമയ്ക്കില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ കഥ അവസാനിച്ചതിന് ശേഷമാണ് സിനിമയുടെ ക്ലൈമാക്സും പരിഹാരവുമെല്ലാം സംഭവിക്കുന്നത് എന്നും പറയാം.
പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിന്റെ കൂടുതൽ വിശ്വസനീയമായ വഴികളിലൂടെയാണ് തിരക്കഥ സഞ്ചരിക്കുന്നത്. എന്നിരുന്നാലും സിനിമയുടെ പ്രധാനഭാഗമായ അവസാന നിമിഷങ്ങൾ അൽപ്പം വേഗത്തിൽ പറഞ്ഞു തീർത്തു എന്നൊരു തോന്നൽ പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്. അന്വേഷണത്തിലെ ചില അതിശയോക്തികളെയും അവിശ്വസനീയതകളെയുമെല്ലാം അവഗണിക്കാമെങ്കിലും ചിത്രത്തിനെതിരെ ഐ എം എ നടത്തിയ ചില വിമർശനങ്ങളെ തള്ളിക്കളയാനുമാകില്ല. അവയവദാനമെന്ന മഹത്തായ കാര്യത്തെ അടിമുട്ടി വെട്ടിവീഴ്ത്തുന്നുണ്ട് സിനിമ. പുതുജീവൻ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യരോഗികളെയും അവരുടെ കുടുംബങ്ങളെയും വെട്ടിനുറുക്കി പച്ചയ്ക്ക് തിന്നുന്ന കൊടുക്രൂരതയാണ് ചിത്രമെന്നാണ് ഐ എം എ സെക്രട്ടറി ഡോ: സുൽഫി നൂഹ് ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. അവയവദാനത്തിന്റെ മറവിൽ ഇത്രയ്ക്ക് വലിയ ക്രൂരതകളൊക്കെ കേരളത്തിൽ നടക്കുമോ, അല്ലെങ്കിൽ നടന്നിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. സംഭവിക്കാനിടയുള്ള ചില യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നാണ് ഇതിന് തിരക്കഥാകൃത്തിന്റെ മറുപടി. ഇത്രത്തോളമില്ലെങ്കിലും ശരികേടുകൾ വലിയ തോതിൽ തന്നെ ഈ രംഗത്ത് നടക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതിനെ അൽപ്പം പൊലിപ്പിക്കുന്നുണ്ടെങ്കിലും ഇതൊരു സിനിമയാണ് എന്നൊരു ആനുകൂല്യം നൽകി അവഗണിക്കുകയേ മാർഗമുള്ളു.
നായകനായ ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. അടിമുടി ജോസഫായി നിറഞ്ഞു നിൽക്കുകയാണ് ജോജു.
കാമുകന്റെയും ഭർത്താവിന്റെയും സർവ്വീസിൽ നിന്ന് വിരമിച്ച് വിരസമായ ജീവിതം തള്ളിനീക്കുന്ന വ്യക്തിയുടേയുമെല്ലാം ജീവിതത്തിലേക്ക് അദ്ദേഹം വളരെ മനോഹരമായി കയറിയിറങ്ങുന്നു. ജീവിതത്തിന്റെ മടുപ്പും നിരാശയും അന്വേഷണത്തിന്റെ വഴികളിലെ ജാഗ്രതയുമെല്ലാം എത്ര മനോഹരമായിട്ടാണ് ഈ നടൻ അവതരിപ്പിക്കുന്നത്. മറ്റൊരു നടനെ ഈ വേഷത്തിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ജോസഫായി ജോജു പരകായ പ്രവേശം നടത്തുന്നത്. ലളിതമായി തുടങ്ങി കത്തിപ്പടരുന്ന തരത്തിലുള്ള പത്മകുമാറിന്റെ ആഖ്യാനവും ഗംഭീരം. ഒട്ടും വിരസമാവാതെ കുടുംബബന്ധങ്ങളും കുറ്റ്വാന്വേഷണവുമെല്ലാം കോർത്തിണക്കിയ തിരക്കഥയും മനോഹരം. കഥാപാത്ര നിർമ്മിതിയിലും കഥ പറയുന്ന രീതിയിലുമെല്ലാം ഷാഹി കബീർ ഏറെ മുമ്പിലാണ്. ഒരുപക്ഷേ പത്മരാജനും ലോഹിതദാസിനുമെല്ലാമൊപ്പം ഉയർന്നു നിൽക്കാവുന്ന പ്രതിഭ ഈ തിരക്കഥാകൃത്തിലുണ്ട്.
ഇർഷാദ്, സുധി കോപ്പ, ദിലീഷ് പോത്തൻ തുടങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും മനോഷ് മാധവന്റെ ഛായാഗ്രഹണവും ഏറെ മികച്ചു നിൽക്കുന്നു. മനോഹരമായ ഗാനങ്ങളും ഗാനചിത്രീകരണവും സിനിമയ്ക്ക് കരുത്താകുന്നു. മലയാള സിനിമയിൽ അടുത്തകാലത്ത് വന്ന മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോസഫ്. അതുകൊണ്ട് തന്നെ കണ്ടുതന്നെ അറിയണം ജോസഫിന്റെ നീറുന്ന ജീവിതത്തെ......
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- വേണുവിനെ പുറത്താക്കിയിട്ടില്ലെന്ന് നടൻ ജോജു ജോർജ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്