ഒറ്റയടിക്ക് ഇരട്ടപ്രമോഷൻ കിട്ടിയപ്പോൾ ജീവനക്കാർക്ക് കോളടിച്ചെങ്കിലും ഖജനാവിൽ നിന്ന് ചോരുന്നത് കോടികൾ; സുപ്രീംകോടതിയിലെ കേസുകൾ പിൻവലിച്ച് സ്വയം തോറ്റ് പിണറായി സർക്കാർ; ഖാദി ബോർഡിന്റെയും യൂണിയനുകളുടെയും വഴിവിട്ട നീക്കത്തിന് കൂട്ടുനിന്നപ്പോൾ പുലിവാല് പിടിച്ചത് വ്യവസായ വകുപ്പ്; 54 ഉദ്യോഗസ്ഥർക്ക് ഹയർ ഗ്രേഡ് നൽകിയതിനെതിരെ ഇനി കേസുകൊടുത്താൽ കോടതിയിൽ നിന്ന് കൊട്ടുകിട്ടുമോയെന്നും സംശയം
എം മനോജ്കുമാർ
തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വഴിവിട്ട നീക്കത്തിനു കൂട്ടുനിന്ന വ്യവസായ വകുപ്പ് പ്രതിസന്ധി മറികടക്കാൻ കഴിയാതെ കുഴയുന്നു. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ ഖാദി ബോർഡിന്റെ നിയമവിരുദ്ധ നടപടിയാണ് ഇപ്പോൾ വ്യവസായ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നത്. ഖാദി ബോർഡിനെ വിശ്വാസത്തിൽ എടുത്താണ് ഈ കാര്യത്തിൽ സുപ്രീംകോടതിയിൽ നിലനിന്ന മൂന്നു കേസുകളും സർക്കാർ പിൻവലിച്ചത്. നടപടി തെറ്റാണ് എന്ന് ഇപ്പോൾ വ്യവസായ വകുപ്പിന് മനസിലായെങ്കിലും ഈ കത്രിക പൂട്ടിൽ നിന്നും വ്യവസായ വകുപ്പിന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. 'ഈ സർക്കാരിന്റെ കാലത്താണ് ഈ നടപടി വന്നതെങ്കിലും അന്ന് വ്യവസായ വകുപ്പിൽ ഇ.പി.ജയരാജൻ ആയിരുന്നില്ല. എ.സി.മൊയ്തീൻ ആയിരുന്നു മന്ത്രി. മറുനാടൻ മലയാളിയിൽ വാർത്ത വന്നശേഷം ഫയലുകൾ വരുത്തി പരിശോധിച്ചിരുന്നു'-വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ് സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ മറുനാടനോട് പ്രതികരിച്ചു.
ഖാദി ഡയറക്ടർ ബോർഡ് ഈ കാര്യത്തിൽ വിശദമായ ഒരു നോട്ട് അന്നത്തെ മന്ത്രി എ.സി.മൊയ്തീന് നൽകിയിരുന്നു. ഡയറക്ടർ ബോർഡ് തീരുമാനത്തെ വിശ്വാസത്തിൽ എടുത്ത്, ഈ നോട്ട് പ്രകാരമാണ് സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾ പിൻവലിച്ചത്. സുപ്രീംകോടതിയിൽ നിന്നും കേസുകൾ പിൻവലിച്ച സ്ഥിതിക്ക് ഈ കേസുകൾ രണ്ടാമതും പ്രസന്റ് ചെയ്യാൻ പ്രയാസമുണ്ട്. ഈ കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്-പ്രകാശൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ നടപടി വഴി കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിന് ഇപ്പോൾ വന്നിരിക്കുന്നത്. കേസ് പിൻവലിച്ചതോടെ, ശമ്പളയിനത്തിൽ ഇവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും സർക്കാർ ഇവർക്ക് നല്കേണ്ടി വരും. യൂണിയൻ നേതൃത്വവും ഖാദി ബോർഡും ഒത്തുകളി നടത്തിയാണ് സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾ പിൻവലിക്കാനുള്ള തീരുമാനവുമായി സർക്കാരിനെ സമീപിച്ചത്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകിയ നടപടി തെറ്റാണ് എന്ന് സർക്കാരിന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് ഹയർഗ്രെഡ് നൽകിയ നടപടി സർക്കാർ തടഞ്ഞത്. ഇതിനെതിരെ ജീവനക്കാർ കോടതിയിൽ പോയപ്പോൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ പൊരുതിയിരുന്നു.
ഇങ്ങിനെ ഒരു കീഴ് വഴക്കം വന്നാൽ അത് സർക്കാർ സർവീസിനെ ദോഷകരമായി ബാധിക്കും എന്ന് മനസിലാക്കിയാണ് സർക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജികൾ ഫയൽ ചെയ്തിരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും ജീവനക്കാർക്കായിരുന്നു വിജയം. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ കഴിഞ്ഞ സർക്കാർ ഒരു കേസ് നല്കിയപ്പോൾ ഇപ്പോൾ അധികാരത്തിലിരുന്ന ഇടത് സർക്കാർ ഒപ്പം രണ്ടു കേസുകൾ കൂടി നൽകിയത്. ഈ കേസുകളാണ് ഒറ്റയടിക്ക് സർക്കാർ പിൻവലിച്ചത്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകിയ നിയമവിരുദ്ധ നടപടിയാണ് കേസ് പിൻവലിച്ചതോടെ നിയമവിധേയമാക്കി മാറ്റിയത്. ഒറ്റയടിക്ക് ഇരട്ട പ്രമോഷൻ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. മന്ത്രി കെ.ടി.ജലീൽ അനധികൃതമായി ഒരു നിയമനമാണ് നടത്തിയതെങ്കിലും ഖാദി ബോർഡ് ഒറ്റയടിക്ക് 54 ഓളം ജീവനക്കാർക്കാണ് ശമ്പളയിനത്തിൽ കോടികളുടെ ലാഭമുണ്ടാക്കി നൽകിയത്.
പ്രളയത്തിൽ സർക്കാർ തകർന്നടിഞ്ഞു നിൽക്കുമ്പോഴാണ് നിയമവിരുദ്ധ നടപടികൾക്ക് ഒത്താശ നൽകി കോടികൾ സ്വന്തം മടിശീലയിൽ നിന്നും നിന്ന് സർക്കാർ ചോർത്തിക്കളയുന്നത്. സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് ജീവനക്കാർക്ക് ഒത്താശ നൽകിയത് സർക്കാർ തന്നെയാണെന്ന് വരുമ്പോഴാണ് കേരള ഭരണത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ ഏകദേശ ചിത്രം വെളിവാകുന്നത്. നിയമവിരുദ്ധ പ്രമോഷൻ നിയമവിധേയമാക്കുന്നതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്. ഖാദി ബോർഡ് ജീവനക്കാർക്ക് നിയമവിരുദ്ധ ശമ്പളവും പ്രമോഷനും നൽകിയതിനെ തുടർന്ന് ഞെട്ടിയ സർക്കാർ തന്നെയാണ് ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നൽകിയത്. ആ കേസുകൾ ആണ് ഒറ്റയടിക്ക് പിൻവലിച്ചത്. രണ്ടു പതിറ്റാണ്ടായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലനിൽക്കുന്ന കേസ് ആണ് സർക്കാർ ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്. ഖാദി ബോർഡിൽ ഹെഡ് ക്ലാർക്ക് എന്ന പോസ്റ്റ് ഇല്ല. യുഡിസി മൂത്താൽ ഹെഡ് ക്ലാർക്കിന്റെ ഇൻക്രിമെന്റ് നൽകാം. അതിനു ഹെഡ് ക്ലാർക്കിന്റെ പോസ്റ്റ് വേണമെന്നില്ല. ഹെഡ് ക്ലാർക്ക് മൂത്താൽ പ്രമോഷൻ നൽകുന്ന പോസ്റ്റ് ആണ് ജൂനിയർ സുപ്രണ്ട്. ഹെഡ് ക്ലാർക്ക് പോസ്റ്റ് ഇല്ലാ എന്ന് പറഞ്ഞാൽ ജൂനിയർ സൂപ്രണ്ടിന്റെ സാലറിയോ പോസ്റ്റോ നൽകാൻ സർവീസ് റൂളിൽ വകുപ്പില്ല.
ടൈം ബൗണ്ട് ഹയർ ഗ്രേഡ് സ്കീമിൽ ഇങ്ങിനെ തസ്തികയോ ശമ്പളമോ നൽകാൻ കഴിയില്ലാ എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും രണ്ടു പതിറ്റാണ്ടുമുൻപ് യൂണിയനുകളുമായി ഒത്തുകളി വഴി ഖാദിബോർഡ് നടപ്പാക്കിയതാണ് ഈ നിയമവിരുദ്ധ പ്രമോഷനും സാലറിയും. അന്ന് യുഡി ക്ലാർക്കിന്റെ സ്കെയിൽ തുടങ്ങുന്നത് 4000 രൂപയിലാണ്. ഹെഡ് ക്ലാർക്കിന്റെ സ്കെയിൽ തുടങ്ങുന്നത് 4600 രൂപയിലാണ്. ജൂനിയർ സൂപ്രണ്ടിന്റെ സ്കെയിൽ തുടങ്ങുന്നത് 5500 രൂപയിലാണ്. ബേസിക് സാലറിയാണ് ഇതെന്ന് ഓർക്കണം. ആ കാലത്ത് ജീവനക്കാർക്ക് ബേസിക് പേയിൽ വന്ന വ്യത്യാസം തന്നെ 1 500 രൂപയാണ്. 1998-2000 ലാണ് ഈ അനധികൃത പ്രമോഷൻ പ്രശ്നം തുടങ്ങുന്നത് എന്ന് ഓർക്കേണ്ടതുമുണ്ട്. അതിനു ശേഷം പേ റിവിഷൻ മൂന്നു തവണ മാറി. 2007 ൽ പേ റിവിഷൻ വന്നു. 2011 ൽ പേ റിവിഷൻ വന്നു. 2014 ൽ പേ റിവിഷൻ വേറെ വന്നു. കോടികളുടെ നഷ്ടം സർക്കാരിന് ശമ്പളയിനത്തിലും പെൻഷൻ ഇനത്തിലും സർക്കാരിന് വന്നു കഴിയുകയും ചെയ്തിട്ടുണ്ട്.
നിലവിലെ ശമ്പളം, റിട്ടയർമെന്റ്, അതിനുശേഷമുള്ള ഫാമിലി പെൻഷൻ തുടങ്ങി എല്ലാ കാര്യത്തിലും വർധന വരുന്ന കാര്യമാണിത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോൾ കേസ് പിൻവലിച്ചിട്ടുള്ളത്. 37 ഓളം പേർക്കാണ് അന്ന് നിയമവിരുദ്ധ പ്രമോഷൻ നല്കിയതെങ്കിലും 54 പേരോളമാണ് ഇതിന്റെ ഗുണഭോക്താക്കൾ. സർക്കാർ സെക്രട്ടറിതന്നെയാണ് ഈ നിയമവിരുദ്ധ പ്രമോഷൻ കണ്ടുപിടിച്ച് സർക്കാരിന് റിപ്പോർട്ടു നൽകുന്നത്, 2010-ലെ ഓഡിറ്റ് എൻക്വയറി റിപ്പോര്ട്ടിലും ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. 35 പേർക്ക് ഇങ്ങിനെ നിയമവിരുദ്ധ ഗ്രേഡ് നൽകിയതോടെ സർക്കാരിന് 47,62,271 ലക്ഷം രൂപ നഷ്ടം വന്നതാണ് ഓഡിറ്റ് എൻക്വയറി റിപ്പോർട്ടിൽ പറയുന്നത്. അധികമായി നൽകിയ തുക ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കാനും സെക്രട്ടറി സർക്കാരിന് റിപ്പോർട് നൽകിയിരുന്നു. ഹയർ ഗ്രേഡ് നല്കിയത് പുനഃക്രമീകരിക്കാൻ സർക്കാർ ഉത്തരവ് നൽകിയപ്പോഴാണ് ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ പോയത്. ഇതോടെ ഈ സംഭവം കേസ് ആയി മാറുകയും ചെയ്തു.
ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ നടപടി റദ്ദാക്കിയിരുന്നു. കേസ് തോറ്റതിന് പിന്നിൽ അന്ന് ലോ ഓഫീസർ ആയിരുന്ന ഉദ്യോഗസ്ഥനും പങ്കുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം ആ ഉദ്യോഗസ്ഥനും ഈ ഖാദി ബോർഡ് നടപടിയുടെ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. ക്രമക്കേട് അന്വേഷിച്ച ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗും ഖാദി ബോർഡ് അധികൃതരുടെ നടപടി തെറ്റാണ് എന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ ജീവനക്കാർ ഹർജി ഫയൽ ചെയ്തപ്പോൾ തന്നെ എന്തുകൊണ്ട് ഇത്തരം സംഭവം ഖാദി ബോർഡിൽ നടന്നു എന്ന് വ്യക്തമാക്കാൻ സർക്കാർ അന്വേഷണത്തിനു 2013 -ൽ തന്നെ ഉത്തരവിട്ടിരുന്നു.
നടപടികളിലുള്ള ക്രമക്കേട് വ്യക്തമായതിനെ തുടർന്നാണ് സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സർക്കാർ ഉത്തരവ് റദ്ദാക്കിയതോടെ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഖാദി ബോർഡ് നടപടി തെറ്റാണ് എന്ന് വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതിയിലും ഒടുവിൽ സുപ്രീം കോടതിയിലും സർക്കാർ ഹർജിയുമായി പോയത്. ഈ ഹർജിയാണ് ഒത്തുകളി വഴി സർക്കാർ പിൻവലിച്ചിരിക്കുന്നത്. വഴിവിട്ട ആനുകൂല്യത്തിന് അർഹരായ ജീവനക്കാർ താത്കാലികമായെങ്കിലും സന്തോഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടു വ്യവസായ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയുടെ ആഴം മനസിലാകുന്നതുകൊണ്ടാണ് ഇവർ ആശ്വാസം കൊള്ളുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്