54.8 ദശലക്ഷം കിലോമീറ്റർ ഏഴുമാസം കൊണ്ട് താണ്ടി സുരക്ഷിതമായി നിലം തൊട്ടു; ഇൻസൈറ്റ് ലാൻഡർ ചുവപ്പൻ ഗർത്തത്തിലേക്ക് കാലടി വച്ചത് 1500 ഡിഗ്രി സെൽഷ്യസ് താപനിലയിൽ; ചൊവ്വയുടെ രഹസ്യങ്ങൾ കണ്ടെത്താൻ ഓടി നടന്ന് 16 അടിവരെ ഇവൻ കുഴിച്ചു നോക്കും; ഇപ്പോൾ തെരയുന്നത് സീസ്മോ മീറ്റർ സ്ഥാപിക്കാൻ പറ്റിയ ഇടം; ആദ്യ ഫോട്ടോ ഭൂമിയിലെത്തി; ചൊവ്വയുടെ അകക്കാമ്പിന്റെ ആഴവും ഘടനയും സാന്ദ്രതയും അടുത്തറിയാൻ ഇനി പരീക്ഷണ നിരീക്ഷണങ്ങൾ; മനുഷ്യ ചരിത്രത്തിലെ ആ അപൂർവ്വ നിമിഷം പിറന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കേപ് കനാവൽ: ആഹ്ലാദത്തിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയുടെ രഹസ്യങ്ങൾ അറിയാനുള്ള യാത്ര ലക്ഷ്യത്തിലേക്ക് എത്തുകയാണ്. ഇൻസൈറ്റ് ലാൻഡറിന് വേണ്ടി ചെലവാക്കിയതൊന്നും വെറുതെയാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ചൊവ്വയെ അടുത്തറിയാനും സാധ്യതകൾ മനസ്സിലാക്കാനും ഈ പരീക്ഷണ നിരീക്ഷണങ്ങൾ ശാത്ര ലോകത്തിന് സഹായകമാകും. അതുകൊണ്ടാണ് നാസയുടെ ഈ പദ്ധതിയിലേക്ക് ലോകം ശ്രദ്ധാപൂർവ്വം കാതോർക്കുന്നത്. 54.8 ദശലക്ഷം കിലോമീറ്റർ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷം ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തിയ 360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് അപകടങ്ങളിലൊന്നും പെടാതെ ലക്ഷ്യത്തിൽ തൊട്ടു. ചൊവ്വാ ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇൻസൈറ്റ് ലാൻഡർ ഇറങ്ങിയത്. നാസയുടെ ശാസ്ത്രജ്ഞർ കൺട്രോൾ റൂമിൽ ചാടിയും ബഹളമുണ്ടാക്കിയുമാണ് ഈ ചരിത്ര നിമിഷത്തെ വരവേറ്റത്.
360 കിലോഗ്രാം ഭാരമുള്ള ഇൻസൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ലക്ഷ്യം. ഭൂമിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവയെപ്പറ്റി പഠിക്കാൻ ഒരു പ്രകമ്പനമാപിനിയും ഇൻസൈറ്റ് പ്രവർത്തനസജ്ജമാക്കും. അഞ്ചുമീറ്റർവരെ ആഴത്തിൽ കുഴിക്കാൻശേഷിയുള്ള ജർമൻനിർമ്മിത ഡ്രില്ലും ഇൻസൈറ്റ് പ്രവർത്തിപ്പിക്കും. അതായത് ചൊവ്വയുടെ അടിത്തട്ടിൽ എന്താണെന്ന് മനസ്സിലാക്കി തരാൻ പോന്ന ഇടപെടൽ. ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉൾപ്പെടെയുള്ള ഭൗമഗ്രഹങ്ങളുടെ ഉൽപ്പത്തി-പരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ചൊവ്വയിൽ ഇറങ്ങിയ ലാൻഡറിൽ നിന്ന് ആദ്യ ചിത്രവും നാസയ്ക്ക് ലഭിച്ചു.
മെയ് 5ന് കലിഫോർണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് 'ലാൻഡർ' വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്. ദൗത്യത്തിന്റെ ഏറ്റവും നിർണായകഘട്ടമാണ് ഇന്നലെ നടന്നത്; അന്തരീക്ഷത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്ര. മണിക്കൂറിൽ 19800 കിലോമീറ്റർ വേഗത്തിൽ തുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താൽ ഉപരിതലത്തെ തൊട്ടുനിൽക്കുകയായിരുന്നു. ഈ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാനായി. 1500 ഡിഗ്രി സെൽഷ്യസ് ചൂട് ദൗത്യത്തിൽ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു. ചൊവ്വാ ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ദൗത്യം നൽകുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.
ഉപരിതലത്തിൽ സ്പർശിക്കുന്നതിന് 6.45 മിനിറ്റ് ഉള്ളപ്പോഴാണ് പേടകം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. നിലംതൊടാൻ മൂന്നുമിനിറ്റും ഏഴുസെക്കൻഡുമുള്ളപ്പോൾ പേടകത്തിൽ പിടിപ്പിച്ച പാരച്യൂട്ട് വിടരുകയും വേഗം കുറയുകയുംചെയ്തു. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ലക്ഷ്യം. ഭൂമിയെ പോലെ ശിലാഫലകങ്ങളുടേയും ഭ്രംശപാളികളുടേയും ചലനത്തിലൂടെ ചൊവ്വാഗ്രഹത്തിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ പ്രപഞ്ചത്തിന്റെ തുടക്ക കാലത്ത് പാറകളും മറ്റും നിറഞ്ഞ ഗ്രഹങ്ങൾ എങ്ങിനെ രൂപപ്പെട്ടൂ എന്ന് മനസ്സിലാക്കാൻ ഭൂമിയേക്കാൾ നല്ലത് ചൊവ്വയാണെന്നാണ് ശാസ്ത്ര ലോകം ഒന്നടങ്കം പറയുന്നത്. അതിനാൽ തന്നെ ഇൻസൈറ്റിന്റെ കണ്ടു പിടുത്തങ്ങൾ പ്രപഞ്ചോൽപ്പത്തിയിലേക്ക് വെളിച്ചം വീശാൻ കഴിവുള്ളവയാണെന്നും അതിനായി ഭൂലോകത്തിലെ ഓരോ മനുഷ്യരേയും പോലെ തങ്ങളും കാത്തിരിക്കുകയാണെന്നുമാണ് ചീഫ് സയന്റിസ്റ്റ് ബ്രൂസ് ബാനെർട്ടിന്റെ പ്രതികരണം
SIES ( Seismic Experiment for Interior Structure ), HP^3 ( Heat Flow and Physical Properties Package), RISE (Rotation and Interior Structure Experiment ) എന്നിവയാണു ഇൻസൈറ്റിലെ പ്രധാന ഉപകരണങ്ങൾ. ഫ്രഞ്ച് നിർമ്മിതമായ SIES എന്ന ആധുനിക സീസ്മോമീറ്റർ ഒരു റോബ്ബോട്ടിക്ക് ആം ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിക്കും. വളരെ സൂക്ഷ്മമായ പ്രകമ്പങ്ങൾ വരെ രേഖപെടുത്താൻ ശേഷിയുള്ള ഈ ഉപകരണം ഉപയോഗിച്ച് ചൊവ്വയിലെ ഓരോ ഭ്രംശനങ്ങളും ('ചൊവ്വ കുലുക്കങ്ങൾ') രേഖപ്പെടുത്തി സൂക്ഷിച്ച് വെക്കും.. ഈ കുലുക്കങ്ങൾ പഠന വിധേയമാക്കുന്നത് വഴി ചൊവ്വയുടെ അകക്കാമ്പിന്റെ ആഴം, ഘടന, സാന്ദ്രത, അതിനു ചുറ്റുമുള്ള മാന്റിലിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെ കുറിച്ച് സുപ്രധാന കണ്ടുപിടുത്തങ്ങളിലേക്ക് വഴി തുറക്കും എന്നാണു പ്രതീക്ഷിക്കപെടുന്നത്. സീസ്മോ മീറ്റർ സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ് ആദ്യം ഇൻസൈറ്റ് കണ്ടെത്തുക.
ചൊവ്വയുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന താപീകോർജ്ജം അളക്കുന്നതിന് വേണ്ടിയുള്ള ഒരു ജർമ്മൻ നിർമ്മിത മൊഡ്യൂൾ ആണ് Hp^3. അകക്കാമ്പിലെ താപോർജ്ജം അളക്കുന്നതിലൂടെ ചൊവ്വയുടെ ഘടനയിലേക്ക് വെളിച്ചം വീശുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്ര ലോകം പ്രത്യാശിക്കുന്നത്. ഉത്തര ധ്രുവത്തിന്റെ ചാഞ്ചാട്ടം കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് RISe. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കും തിരിച്ചും റേഡിയോ തരംഗങ്ങൾ അയച്ച് തരംഗദൈർഘ്യത്തിലുള്ള വ്യത്യാസങ്ങൾ ഡോപ്ലർ പ്രതിഭാസം വഴി അളന്നാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. ഉത്തര ധ്രുവത്തിന്റെ ഈ വോബിൾ കണ്ടെത്തിയാൽ ചൊവ്വയുടെ അകക്കാമ്പിന്റെ വലുപ്പം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ..
2010ലാണ് ഇൻസൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത്. ദൗത്യത്തിന്റെ പേര് ജെംസ് എന്നായിരുന്നു നൽകിയത്. 2012ലാണ് ഇൻസൈറ്റ് എന്ന് പുനർനാമകരണം ചെയ്തത്. 2017 മെയ് 19ന് ലാൻഡറിന്റെ നിർമ്മാണം ആരംഭിച്ചു. 2015 മെയ് 27ന് നിർമ്മാണം പൂർത്തിയായി. ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലാണ് ലാൻഡർ നിർമ്മിച്ചത്. സാറ്റേൺ-5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. രണ്ടുവർഷമാണ് ഇൻസൈറ്റിന്റെ പ്രവർത്തന കാലാവധി നിർണയിച്ചിട്ടുള്ളത്. ഫോട്ടോവോൾട്ടായിക് ബാറ്ററികളാണ് ലാൻഡറിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം പകരുന്നത്. 360 കിലോഗ്രാമാണ് ലാൻഡറിന്റെ പിണ്ഡം. രണ്ടുമീറ്റർ വീതിയും 1.4 മീറ്റർ ഉയരവുമുള്ള ലാൻഡറിൽ 6.1 മീറ്റർ വീതിയുള്ള സോളാർപാനലുകളുമുണ്ട്. നാസയ്ക്കുപുറമെ ഫ്രാൻസ്, ജർമനി, ആസ്ട്രിയ, ബൽജിയം, കനഡ, ജപ്പാൻ, ബ്രിട്ടൻ, സ്പെയ്ൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെശാസ്ത്രജ്ഞരും ഇൻസൈറ്റ്ദൗത്യത്തിനു പിന്നിലുണ്ട്.
2016 മാർച്ചിൽ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2008ൽ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്സ് ലാൻഡറിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യതന്നെയാണ് ഇൻസൈറ്റിലും ഉപയോഗിച്ചത്്.. അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. സാറ്റേൺ 5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. നാസയുടെ ഇത്തരത്തിലുള്ള ആദ്യ ദൗത്യമായിരുന്ന ഓറിയോൺ ഇഎഫ്ടി 1 വൻ വിജയമായിരുന്നു. ആദ്യമായി മനുഷ്യരുടെ പേരുകൾ ചൊവ്വയിലെത്തിച്ചത് 2014 ഡിസംബർ 5ന് വിക്ഷേപിച്ച ആളില്ലാത്ത ഈ ദൗത്യവാഹനമായിരുന്നു.
1.38 മില്യൺ ആളുകളാണ് ഓറിയോണിൽ പേരുകൾ രേഖപ്പെടുത്തി ചൊവ്വയിലേയ്ക്കയച്ചത്. 2020 ഓടെ മനുഷ്യരെ ചുവന്ന ഗ്രഹത്തിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ദൗത്യങ്ങൾ പരിഗണിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്