റഫീഖ് പറയാൻ മടിക്കുന്ന സത്യങ്ങൾ അരങ്ങിലെത്തിച്ച ധീരനായ സംവിധായകൻ; റാബിയ എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ടും മുസ്ലിം ലീഗും ഭീഷണിയുമായി ഒന്നിച്ചെത്തി; ചേകന്നൂർ മൗലിവിയുടെ ജീവിതം പറഞ്ഞ മനുഷ്യദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം വിവാദമായപ്പോഴും കുലുങ്ങിയില്ല; മോഹനൻ വൈദ്യന്മാരെയും വടക്കൻചേരിമാരെയുമെല്ലാം തുറന്നുകാട്ടി; 'കിത്താബ്' നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരിയെ അറിയാം
കെ വി നിരഞ്ജൻ
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ എന്ന നോവൽ ഉണ്ടാക്കിയ സംഘർഷങ്ങൾക്ക് തുല്യമായ അവസ്ഥയാണ് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകവും ഉണ്ടാക്കിയത്. മീശയ്ക്കെതിരെ സംഘപരിവാർ സംഘടനകൾ ആക്രോശവുമായി രംഗത്തെത്തിയപ്പോൾ കിത്താബിനെതിരെ മുസ്ലിം വർഗ്ഗീയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നാടകത്തിലുള്ളതെന്ന ആരോപണവുമായി മതതീവ്രവാദ സംഘടനകൾ ഉറഞ്ഞു തുള്ളുമ്പോഴും നാടകത്തിന്റെ സംവിധായകനായ റഫീഖ് മംഗലശ്ശേരി ഭയപ്പെടുന്നില്ല. ഇതിന് മുമ്പ് നിരവധി തവണ വർഗ്ഗീയ സംഘടനകളുടെ ഭീഷണികളെ നേരിട്ട കലാകാരനാണ് റഫീഖ് മംഗലശ്ശേരി.
വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ്. സ്ത്രീകൾ തങ്ങൾക്ക് ബാങ്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് നാടകത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. എന്നാൽ ഇതിന് എത്രയോ മുമ്പ് തന്റെ ബദറുദ്ദീൻ നാടകം എഴുതുമ്പോൾ എന്ന നാടകത്തിലൂടെ ഇതേ ചോദ്യം ഈ കലാകാരൻ തന്നെ ഉയർത്തിയിട്ടുണ്ട്. പള്ളീനോട് ചേർത്തുണ്ടാക്കിയ ഒര് കുടുസ്സ് മുറീലല്ലേ സ്ത്രീകള്‍ നിസ്ക്കരിക്കുന്നത്. ആ മുറീക്ക് പോവാൻ വേണ്ടി പള്ളീന്റെ ബേക്കിലൂടെ വേറെ ഒര് വഴിയും. സത്യത്തില്‍ സ്ത്രീകളെ പള്ളീക്കേറ്റി പള്ളീക്കേറ്റീന്ന് വീമ്പ് പറയുന്നത് ഒരു തരം തട്ടിപ്പല്ലേ. അല്ലെങ്കി എന്തോണ്ട് സ്ത്രീകള്‍ പള്ളീന്ന് ബാങ്ക് കൊടുക്കണില്യ. എന്തോണ്ട് ഇഖാമത്തുകൊടുക്കണില്യ. എന്തോണ്ട് നിസ്ക്കാരത്തിന് നേതൃത്വം നൽകുന്നില്ല. ഏതെങ്കിലും പള്ളിക്കമ്മറ്റീല് ഇന്നേ വരെ സ്ത്രീകളെ എട്ത്തിട്ടുണ്ടോ എന്ന് ഈ നാടകത്തിൽ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്.
ഉണ്ണി ആർ എഴുതിയ ബാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് റഫീഖ് മംഗലശ്ശേരി കിത്താബിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ നാടകത്തിൽ വേഷമിട്ട റിയ പർവിനാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കയ്യടികളോടെ നാടകപ്രേമികൾ വരവേറ്റ ഈ നാടകത്തിനെതിരെയാണ് വർഗ്ഗീയ സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തെ വികലമായാണ് നാടകം ചിത്രീകരിക്കുന്നതെന്ന് പറയുന്ന പ്രതിഷേധക്കാർ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകനെതിരെ വലിയ ഭീഷണിയും ഉയർത്തുന്നുണ്ട്.
പൊള്ളുന്ന യാഥാർത്ഥ്യങ്ങളായിരുന്നു റഫീഖ് തന്റെ നാടകങ്ങളിലൂടെ എന്നും പുറത്തുകൊണ്ടുവന്നത്. ഇത് പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും മാത്രമല്ല മുസ്ലിം ലീഗിനും വരെ ദഹിച്ചിരുന്നില്ല. കിത്താബിനെതിരെ ഒന്നിച്ച് രംഗത്ത് വന്ന എസ് ഡി പി ഐയും മുസ്ലിം ലീഗും എസ് കെ എസ് എസ് എഫുമെല്ലാം നേരത്തെയും ഈ കലാകാരന്റെ നാടകങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. റഫീഖിന്റെ റാബിയ എന്ന നാടകത്തിനെതിരെയായിരുന്നു നേരത്തെ വർഗ്ഗീയ ശക്തികൾ അലറിക്കൊണ്ടെത്തിയത്.
കൊണ്ടോട്ടി മൊറയൂർ സ്വദേശിനിയായ വി പി റൂബിയയുടെ ജീവിതമാണ് റാബിയ എന്ന നാടകത്തിന് അടിസ്ഥാനം. നൃത്തം പഠിച്ചതിന് മതമൗലികവാദികളിൽ നിന്ന് എതിർപ്പ് നേരിടുന്ന റൂബിയയുടെ ജീവിതത്തിലെ പ്രതിസന്ധികളായിരുന്നു റഫീഖ് അവതരിപ്പിച്ചത്. മലപ്പുറം മൊറയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന റൂബിയ വിലക്ക് ലംഘിച്ച് നൃത്തരംഗത്തേക്ക് കടന്നുവരുന്ന സംഭവമാണ് നാടകത്തിലൂടെ റഫീഖ് പറഞ്ഞത്. പർദ്ദ അഴിച്ച് മാറ്റിക്കൊണ്ട് ചിലങ്കയുടെ താളത്തിൽ ചുവടുവെക്കുന്ന നായികയുടെ ദൃശ്യം മതമൗലിക വാദികളെ അസ്വസ്ഥപ്പെടുത്തുകയും അവർ സംവിധായകന് നേരെ വാളോങ്ങുകയും ചെയ്തു. കോട്ടക്കൽ രാജാസ് ഹൈസ്കളിലെ കലോത്സവത്തിൽ നാടകം അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തു.
സബ് ജില്ലയിലേക്ക് ഈ നാടകം കൊണ്ടുപോകരുതെന്ന ആവശ്യവുമായാണ് മതമൗലിക വാദികൾ സ്കൂൾ അധികൃതർക്ക് മുമ്പിലെത്തിയത്. ഭീഷണികൾക്ക് മുമ്പിൽ സ്കൂളും പി ടി എയും പതറിയപ്പോൾ റഫീഖിനും പിന്മാറേണ്ടിവന്നു. പെൺകുട്ടികൾ കൂടുതലുള്ള ഈ നാടകവുമായി സ്കൂൾ തലത്തിൽ മുമ്പോട്ടുപോയാൽ ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കും എന്നതുകൊണ്ടാണ് പിന്മാറാൻ റഫീഖ് തയ്യാറായത്. എന്നാൽ തന്റെ പോരാട്ടം ഈ കലാകാരൻ തുടർന്നു. ഒരു ദലിതൻ നമ്മോട് പറയുന്നത്, അതിരുകൾക്കപ്പുറത്ത് ഒരു സുഹൃത്ത്, ചാലക്കൂട്ടുകളിൽ ഒരു മൈമൂന തുടങ്ങിയ നാടകങ്ങളെല്ലാം കത്തുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. മനുഷ്യ ദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം ചേകന്നൂർ മൗലവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു. ഇസ്ലാമിനെതിരെ മാത്രമാണോ താൻ ശബ്ദിക്കുകയുള്ളുവെന്ന് ചോദിക്കുന്നവരോട് ശബരിമല വിഷയത്തിൽ ഉൾപ്പെടെ താൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ റഫീഖ് തലയുയർത്തി കാട്ടിക്കൊടുക്കുന്നു.
ഇത്തവണത്തെ സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ മഞ്ചേരി ബോയ്സ് സ്കൂളിന് വേണ്ടി റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്ത കാടും നാടും എന്ന നാടകം ഒന്നാം സ്ഥാനവും കോഴിക്കോട് മേമുണ്ട സ്കൂളിന് വേണ്ടി ചെയ്ത നാടകം മൂഷിക വിലാസം എന്ന നാടകം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ശാസ്ത്ര ബോധമില്ലാത്ത ഒരു ജനത എത്രമേൽ അപകടകാരികളാണെന്ന് വ്യക്തമാക്കുകയാണ് കാടും നാടും എന്ന നാടകം. നിപാ വൈറസ് ഉയർത്തിയ ഭിതിയും അതിന്റെ പേരിൽ സമൂഹത്തിൽ പടർന്ന് പന്തലിച്ച അന്ധവിശ്വാസങ്ങളെയും അതിലൂടെ മുതലെടുപ്പ് നടത്തിയ മോഹനന്മാരെയും വടക്കഞ്ചേരിമാരെയും തുറന്നു കാട്ടുകയായിരുന്നു ഈ നാടകം. സേഫ് സോണിലിരുന്ന് മുടിവെള്ള കച്ചവടം നടത്തുകയും ഭീതതമായ അന്തരീക്ഷത്തിൽ ഒളിച്ചിരിക്കുകയും ചെയ്യുന്ന മൗലവിമാരെയും കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് നാടകം മുന്നോട്ട് പോകുന്നത്.
ഒരുപാട് ജീവിതപ്രയാസങ്ങൾക്കിടയിലും കലയുടെ ലോകത്ത് സജീവമാണ് റഫീഖ് മംഗലശ്ശേരി. എന്നാൽ ആർക്കു മുമ്പിലും തോറ്റുകൊടുക്കാൻ താൻ ഒരുക്കമല്ലെന്ന് ഈ യുവാവ് പറയുന്നു. ഭീഷണികൾക്ക് മുമ്പിൽ പതറി സ്കൂൾ നാടകം പിൻവലിക്കുമോ എന്ന ആശങ്ക മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറൂലിങ്ങൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.
മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ട കാലമാണിത്. അപ്പോൾ ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾ ഉന്നയിച്ചത് ഇത്ര വലിയ മതനിന്ദയാണോ എന്ന് റഫീഖ് ചോദിക്കുന്നു. അസഹിഷ്ണുത സംഘപരിവാറിന് മാത്രമല്ല എല്ലാവർക്കുമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നാടകത്തിനെതിരെയുള്ള കടന്നാക്രണം. മീശയ്ക്കെതിരെ സംഘപരിവാർ പ്രതിഷേധം ഉയർന്നപ്പോൾ നോവലിസ്റ്റിന് പിന്തുണ നൽകിയ സംഘടനകൾ വരെ കിത്താബിനെതിരെയുള്ള പ്രതിഷേധത്തിൽ അണി നിരക്കുന്നുണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും യാഥാസ്ഥിതികരാവുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവങ്ങളെല്ലാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍