കരുണാകരൻ കളം നിറഞ്ഞ് നിന്നപ്പോൾ തിരുത്തൽവാദ ശബ്ദം ഉയർത്തി വ്യക്തിത്വം തെളിയിച്ചു; തുടർച്ചയായി അഞ്ച് തവണ തോറ്റ ശേഷം ആദ്യം വിജയം കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ; ജയിച്ച് ഒരു വർഷം തികയും മുമ്പ് രോഗബാധിതനായെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വന്നത് അവിശ്വസനീയമായി; വർക്കിങ് പ്രസിഡന്റ് പദവിയിൽ സജീവമാകും മുമ്പ് മരണം വിളിച്ചു; ഷാനവാസിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എൺപതുകളിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ കേരള രാഷ്ട്രീയത്തിൽ പുതിയ വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രീയ നേതാവ്. കേരളത്തിലെ കോൺഗ്രസിനെ നയിച്ച ലീഡർ കെ കരുണാകന് അതിവേഗം തിരിച്ചറിയാനായ നേതൃമുഖമായിരുന്നു ഷാനവാസിന്റേത്. കരുണാകരന്റെ അതിവിശ്വസ്തനായി ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഷാനവാസ് പക്ഷേ അനീതി എവിടെ കണ്ടാലും തുറന്നു പറയുമായിരുന്നു. അങ്ങനെ രമേശ് ചെന്നിത്തലയും ജി കാർത്തികേയനും ഷാനവാസും ചേർന്ന് കേരള രാഷ്ട്രീയത്തിൽ ആദ്യമായി തിരുത്തൽവാദം മുന്നോട്ട് വച്ചു. സ്വന്തം നേതാവിനെ തിരുത്താനുള്ള പടപുറപ്പാട്. ഇതിൽ ഇവർ ജയിച്ചോ എന്ന് ഇനിയും ആർക്കും വിധിയെഴുതാനായിട്ടില്ല. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ തിരുത്തൽവാദികളുടെ നിലപാടുകൾ തുണയായി. അങ്ങനെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ എന്നും ഉയർന്ന് കേൾക്കുന്ന മാറ്റത്തിന്റെ നേതാക്കളിൽ ഒരാളാണ് ഷാനവാസിന്റെ വേർപാടിലൂടെ കളം ഒഴിയുന്നത്.
മുഖ്യമന്ത്രി കെ.കരുണാകരൻ ആശുപത്രിയിലായിരിക്കെ അനന്തരാവകാശിയെ ഉയർത്തിക്കാട്ടാൻ കരുണാകരപക്ഷത്തെ തന്നെ ഒരു വിഭാഗം രംഗത്തു വന്നതാണ് 'തിരുത്തൽവാദികൾ' എന്നു പിന്നീട് മാധ്യമങ്ങൾ വിളിച്ച ഈ മൂന്നംഗസംഘത്തിന്റെ നിലപാടുതറയായത്. കെ മുരളീധരനെ നേതാവായി ഇവർ അംഗീകരിച്ചില്ല. അങ്ങനെ കരുണാകരനെതിരായ തിരുത്തൽ വാദത്തിന് തുടക്കമായി. എം.ഐ.ഷാനവാസ്. ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ഷാനവാസും ഉയർത്തിയ ധീരമായ നിലപാടുകൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ മാറ്റി മറിച്ചു. കരുണാകരനും ഈ പഴയ ശിഷ്യർക്ക് മുമ്പിൽ അടിതെറ്റി. കോൺഗ്രസിനുള്ളിലെ ആഭ്യന്തരസമാധാനം തകർക്കാൻ അനന്തരാവകാശിയെ ഉയർത്തിക്കാട്ടുന്ന രീതി കാരണമായെന്നാണ് തിരുത്തൽവാദികൾ ആരോപിച്ചത്. ഇത് പ്രവർത്തകരിലേക്ക് പ്രസംഗങ്ങളിലൂടെ പ്രധാനമായും പകർന്ന് നൽകിയത് ഷാനവാസായിരുന്നു.
ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദിയായ എം.ഐ. ഷാനവാസ് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയക്കാരൻ ആയിരുന്നു. ഇത് ഏറെ നഷ്ടങ്ങളും ഷാനവാസിന് നൽകി. നല്ല കാലത്ത് തോൽവികൾ മാത്രം രുചിച്ച ഷാനവാസിന് തുടക്കത്തിൽ നല്ലൊരു സീറ്റ് പോലും മത്സരിക്കാൻ കിട്ടിയില്ല. ഇതിനെല്ലാം കാരണം കരുണാകരനെ വെല്ലുവിളിച്ചതിന്റെ പ്രതിഫലനമായിരുന്നു. 1987 ലും 1991 ലും വടക്കേക്കരയിൽനിന്നും 1996 ൽ പട്ടാമ്പിയിൽനിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിൻകീഴിൽനിന്ന് ലോക്സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. അങ്ങനെ അഞ്ചു തവണത്തെ തോൽവിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. തോൽവിയുടെ പഴയ ചരിത്രത്തെ 2009-ൽ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. അന്ന് എതിരാളിയായി മത്സരിക്കാൻ കെ കരുണാകരന്റെ മകൻ കെ മുരളീധരനുമുണ്ടായിരുന്നു. മുരളീധര പ്രഭാവത്തിൽ ഷാനവാസ് തകരുമെന്നായിരുന്നു അന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ. എന്നാൽ മുരളി എതിരാളിയായതോടെ ഷാനവാസിന് വീണ്ടും ഇരട്ടി കരുത്തായി. അങ്ങനെ വയനാട്ടിൽ ജയിച്ച് ലോക്സഭയിലുമെത്തി.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോർഡുമായായിരുന്നു. 1993 ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാൻ കഴിഞ്ഞപ്പോൾ സിപിഐയിലെ എതിർസ്ഥാനാർത്ഥി എം.റഹ്മത്തുല്ലയ്ക്ക് നേടാൻ കഴിഞ്ഞത് 2,57,264 വോട്ടുകൾ മാത്രം. അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എൻസിപിയുടെ കെ.മുരളീധരൻ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി. ദീർഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് 2009 ൽ ഉറച്ച ഒരു മണ്ഡലം പാർട്ടി നൽകുകയായിരുന്നു. അപ്പോഴായിരുന്നു വയനാട്ടിലേക്കുള്ള മുരളീധരന്റെ മത്സരത്തിനുള്ള വരുവ്. പക്ഷേ തളരാത്ത പോരാളിയായി തിരുത്തൽ വാദ നേതാവ് മാറി. അങ്ങനെ ജനപ്രതിനിധിയായി. രാഷ്ട്രീയത്തിൽ പോരാട്ട മികവിനൊപ്പമുള്ള സ്ഥാനങ്ങളൊന്നും ഷാനവാസിന് കിട്ടിയിരുന്നില്ല. എങ്കിലും ആരോടും പരാതിയും പരിഭവവും പറയാതെ നിറഞ്ഞ വ്യക്തിത്വമായിരുന്നു ഷാനവാസ്.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എൻസിപിയുടെ സ്ഥാനാർത്ഥിയായി കെ. മുരളീധരൻ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വൻ ഭൂരിപക്ഷം നേടിയത്. ഇതിനിടെ അസുഖം വില്ലനായെത്തി. 2010ലെ റമസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്ക്കൊടുവിൽ വയറിലെ ബെൽ ഡെക്ടിൽ തടസ്സമുണ്ടെന്നും പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്നമുള്ളതായി കണ്ടത്.
തുടർന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളിൽ അർബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോൾ അർബുദമില്ലെന്ന ആശ്വാസ വാർത്തയെത്തി. തുടർന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിൽസയ്ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടർന്ന് 2014 ലെ തിരഞ്ഞെടുപ്പിൽ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എൽഡിഎഫിന്റെ സത്യൻ മൊകേരിയെ തോൽപിച്ചാണ് തുടർച്ചയായി രണ്ടാമതും ലോക്സഭയിലെത്തിയത്. കേരളത്തിലെ രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഇടെപട്ടു. എല്ലാ വിഷയങ്ങളിലും ചാനൽ ചർച്ചകളിലെത്തി കോൺഗ്രസ് നിലപാട് വിശദീകരിച്ചു. പാർട്ടിക്കാരോടും കൂടുതൽ അടുത്തത് ആശയ വിനിമയത്തിലെ വാക് ചാതുരിയിലൂടെയാണ്. ആർക്കും ഷാനവാസ് എന്ന നേതാവിൽ നിന്നും ഒരിക്കലും മോശം അനുഭവങ്ങൾ ഉണ്ടാകാറില്ലായിരുന്നു. വലിയവനേയും ചെറിയവനേയും ഒരു പോലെ കാണുന്ന മനസ്സായിരുന്നു ഇതിൽ നിർണ്ണായകം. അങ്ങനെ കോൺഗ്രസ് ആശയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിച്ച നേതാവാണ് വിടവാങ്ങുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് നഷ്ടം പറഞ്ഞറിയിക്കാനാവാത്തതും.
കോൺഗ്രസിലെ വിഗ്രഹ ഭഞ്ജകരായ ചെറുപ്പക്കാരെ നേതൃത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഷാനവാസിന്റെ വാക്ചാതുരി വലിയ പങ്കാണ് വഹിച്ചത്. മുഖ്യമന്ത്രി കെ.കരുണാകരനെതിരെ ഐ.ഗ്രൂപ്പിലെ അസംതൃപ്തരായ യുവനേതൃത്വം പടയ്ക്ക് ഇറങ്ങിയപ്പോൾ അതിന്റെ മുന്നണി പോരാളിയായി നിന്നത് ഷാനവാസ് ഉയർന്നു., രമേശ് ചെന്നിത്തലയും ജി.കാർത്തികേയനുമായിരുന്നു സഹയാത്രികർ. കേരളം മുഴുവൻ സഞ്ചരിച്ച് പ്രസംഗങ്ങളിലൂടെ യുവാക്കളെ തിരുത്തൽ വാദത്തിലേക്ക് ആകർഷിച്ചു. ഇതോടെ കരുണാകന് ഏറെ തിരിച്ചടിയായി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ തന്നെ മാറ്റി മറിച്ചു. മുഖ്യമന്ത്രി കെ.കരുണാകരൻ അമിതമായ പുത്രസ്നേഹത്തിനെതിരേയും, അവഗണനക്കെതിരേയുമുള്ള അമർഷം ഷാനവാസിന്റെ ഉജ്ജ്വല പ്രസംഗങ്ങളിലൂടെ കേരളത്തിലെ കോൺഗ്രസിനെ ഇളക്കി മറിച്ചു. സാക്ഷാൽ എകെ ആന്റണിക്ക് കഴിയാത്തത് അവർ നേടിയെടുത്തു. ഇതിന്റെ തുടർച്ചയായിരുന്നു കരുണാകരന്റെ മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജി.
കരുണാകരന്റെ അതിവിശ്വസ്തരായിരുന്നു കാർത്തികേയനും ഷാനവാസും ചെന്നിത്തലയും. ഇതിൽ സീനിയർ കാർത്തികേയനും. കാർത്തികേയനൊപ്പം നിന്ന് കരുണാകരന്റെ പുത്ര സ്നേഹത്തെ ഷാനവാസ് എതിർത്തു. ഐ ഗ്രൂപ്പിന്റെ അകത്തളങ്ങളിൽ പുകഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ അത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി. കണ്ണടച്ചിരിക്കുന്ന വിഗ്രഹങ്ങളെ തല്ലിയുടക്കാനിറങ്ങിയവർ കോൺഗ്രസ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. കെ.കരുണാകരനെ പരസ്യമായി വിമർശിച്ചുകൊണ്ട് , അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായി അറിയപ്പെട്ടിരുന്നവർ തന്നെ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചുനടന്നു. കെ മുരളീധരനെ രാഷ്ട്രീയത്തിൽ സജീവമാക്കുന്നതിനെതിരെയായിരുന്നു അത്. മക്കൾ രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത്. മികച്ച വാഗ്മിയായിരുന്ന എം.ഐ.ഷാനവാസ് തന്റെ പ്രസംഗങ്ങളിലൂടെ സദസ്സിനെ കോരിത്തരിപ്പിച്ചു.
എല്ലാ ജില്ലകളിലും തിരത്തൽവാദികൾ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഷാനവാസ് ഓടി നടന്ന് പ്രസംഗങ്ങളിലൂടെ യുവാക്കളെ തിരുത്തൽവാദത്തിലേക്ക് അടുപ്പിച്ചു. കരുണാകരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായി ഇത് മാറി. ഐ.ഗ്രൂപ്പിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ കെ.കരുണാകരനിൽനിന്ന് ഷാനവാസിന് പലപ്പോഴും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. 1987 ൽ സിപിഎം. കോട്ടയായ വടക്കേക്കരയിൽ സീറ്റ് നൽകിയപ്പോൾ, പരാജയം ഉറപ്പിച്ചുകൊണ്ടുതന്നെയാണ് ഷാനവാസ് അവിടെ മത്സരിക്കാനിറങ്ങിയത്. അങ്ങനെ തോൽക്കാൻ വിധിച്ചവനായി ഷാനവാസിനെ മാറ്റാനും മകനായ മുരളീധരനെ ഉയർത്താനുമാണ് ശ്രമിച്ചത്. ഇതിനെയാണ് തിരുത്തൽവാദത്തിലൂടെ തകർത്തെറിഞ്ഞത്. തിരുത്തൽ വാദ പ്രസ്ഥാനം ക്രമേണ മരവിപ്പിക്കപ്പെടുകയും നേതാക്കളിൽ ചിലർ മൂന്നാംഗ്രൂപ്പുകാരായി നിലനിൽക്കുകയും ചെയ്തു. പിന്നീട് ഷാനവാസ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി. എകെ ആന്റണിയും ഷാനവാസിനെ കൈവിടാതെ ഒപ്പം കൂട്ടി. വയനാട്ടിലെ മത്സരവും ജയവുമെല്ലാം ഈ സൗഹൃദങ്ങളുടെ തണലിലായിരുന്നു. അപ്പോഴും തന്റെ രക്തത്തിലുള്ള ഐ ഗ്രൂപ്പ് വികാരമാണെന്ന് ഷാനവാസ് ഏവരോടും പറയുമായിരുന്നു.
എം.ഐ.ഷാനാവാസ് പിന്നീട് ഐ.ഗ്രൂപ്പിലും എ ഗ്രൂപ്പിലും നല്ലബന്ധങ്ങൾ സൂക്ഷിച്ചുകൊണ്ട് മുന്നോട്ടു പോവുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ഒപ്പം നിർത്തുന്നതിൽ ഷാനാവാസിന്റെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വയനാടിൽ ജനവിധി തേടാനുള്ള ദൗത്യം പാർട്ടി ഷാനവാസിനെ ഏൽപിച്ചത്. ഈ ജനസ്വാധീനം തന്നെയാണ് കെപിസിസി വർക്കിങ് പ്രസിഡന്റാക്കി ഷാനവാസിനെ മാറ്റിയത്. ഈ പദവിയിൽ സജീവമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെയാണ് ഷാനവാസ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ച് യാത്രയാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്