ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്.. നിസാരപ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കലാണ്..കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക്മെയിൽ ചെയ്യുകയാണ്..എന്നൊക്കെ പറഞ്ഞ് ഒഴിയാൻ വരട്ടെ; കോളേജുകളിലെ #മീ ടു: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കോളേജുകളിലെ #Metoo
അമേരിക്കയിൽ ഹോളിവുഡിൽ തുടങ്ങിയ ലൈംഗിക കടന്നുകയറ്റങ്ങൾക്കെതിരെയുള്ള '#Metoo' പ്രസ്ഥാനം വർഷം ഒന്ന് കഴിഞ്ഞിട്ടാണെങ്കിലും ഇന്ത്യയിലും എത്തി. കേരളത്തിൽ രണ്ടോ മൂന്നോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഒരു മൂവ്മെന്റ് എന്ന നിലയിൽ ഇതിനിയും വളർന്നിട്ടില്ല.
കേരളസമൂഹത്തെ അകത്തു നിന്നും പുറത്തുനിന്നും സൂക്ഷ്മമായി നോക്കിക്കാണുന്ന ഒരാളെന്ന നിലയിൽ കേരളത്തിൽ വ്യാപകമായി # Metoo വിപ്ലവം ഉണ്ടാകാത്തത് ഇവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്തതുകൊണ്ടാണെന്ന വിശ്വാസം എനിക്കില്ല. കേരളത്തിൽ ഇങ്ങനൊരു പ്രശ്നം ഉണ്ടെന്നു സമ്മതിക്കാനുള്ള സന്നദ്ധത നമ്മുടെ സമൂഹം ഇനിയും കാണിക്കുന്നില്ല എന്നതാണ് സത്യം. 'ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്', 'നിസാരപ്രശ്നങ്ങൾ പെരുപ്പിച്ചു കാണിക്കലാണ്', 'കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്' എന്നൊക്കെയാണ് സമൂഹത്തിൽ നിന്നും വരുന്ന പ്രതികരണങ്ങൾ. വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നവർക്ക് സമൂഹം പിന്തുണ നൽകാതിരിക്കുകയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരികയും ആരോപണ വിധേയരായവർക്ക് യാതൊരു പ്രത്യാഘാതവും ഇല്ലാതെ വരികയും ചെയ്യുമ്പോൾ പുതിയ ആരോപണങ്ങളുമായി പുറത്തുവരാൻ സ്ത്രീകൾ മടിക്കുമല്ലോ.
നമ്മുടെ കുട്ടികൾ ലിംഗനീതിയെക്കുറിച്ച് അറിയേണ്ടതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആത്മവിശ്വാസം ആർജ്ജിക്കേണ്ടതും വീടുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ്. ഈ അർത്ഥത്തിൽ നമ്മുടെ വീടുകൾ ഏറെ പരാജയമാണെന്ന് എല്ലാവർക്കും അറിയാം. പിറക്കുമ്പോൾ മുതൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യത്യസ്തരായി കാണുകയും അവരുടെ പ്രവൃത്തി, ചിന്ത, സംസാരം, യാത്ര, ആഗ്രഹങ്ങൾ തുടങ്ങിയവക്കൊക്കെ വ്യത്യസ്ത അതിരുകൾ നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ കുടുംബങ്ങളിലെ രീതി. വിദ്യാഭ്യാസമുള്ള സ്ത്രീകൾ അമ്മമാരായിട്ട് കൂടി ഇക്കാര്യത്തിൽ വലിയ മാറ്റം വരുന്നില്ല. കാരണം, സമൂഹത്തിലെ തിന്മകളെപ്പറ്റിയുള്ള യാഥാർഥ്യബോധത്തോടെയാണ് അവർ സ്വന്തം പെൺകുട്ടികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഡോക്ടറോ എൻജിനീയറോ ഐഎഎസ് ഓഫീസറോ ആയ അമ്മമാർ പോലും പെണ്മക്കളോട് രാത്രിയാകുന്നതിനു മുൻപ് വീട്ടിലെത്താൻ നിർദ്ദേശിക്കുന്നതും ആൺകുട്ടികളെ പോലെ രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകാൻ അനുവദിക്കാത്തതും അവർക്ക് ലിംഗനീതിയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ല. കേരള സമൂഹം സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ എത്ര മാത്രം ദുഷിച്ചതാണെന്ന അവരുടെ അനുഭവബോധ്യം കൊണ്ടാണ്.
ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി. നമ്മുടെ പുതിയ തലമുറയിൽ ആൺകുട്ടികളും പെൺകുട്ടികളുമുള്ള കോളജുകളിൽ ലിംഗനീതി പഠിപ്പിക്കാൻ ശ്രമിക്കണം. കരിക്കുലത്തിൽ തന്നെ ലിംഗനീതി ഒരു വിഷയമാകണം. കാമ്പസിലെ എല്ലാ കാര്യങ്ങളിലും ഹോസ്റ്റലിലേത് ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ഒരുപോലെയായിരിക്കണം. എന്താണ് സെക്ഷ്വൽ ഹരാസ്സ്മെന്റ് എന്നത് കാംപസിനകത്തെ എല്ലാവരും മനസ്സിലാക്കിയിരിക്കണം. കാംപസിനകത്ത് അദ്ധ്യാപകരിൽ നിന്നോ അനധ്യാപകരിൽ നിന്നോ സീനിയർ വിദ്യാർത്ഥികളിൽ നിന്നോ സഹപാഠികളിൽ നിന്നോ ഏതെങ്കിലും തരത്തിൽ, നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ ശാരീരികമായോ ഉള്ള, കടന്നുകയറ്റം ഒരു കാരണവശാലും സംഭവിക്കരുത്. സംഭവിക്കാൻ അനുവദിക്കരുത്. സംഭവിച്ചാൽ അതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. കോളേജുകളിലെ ശുചിമുറികൾ, സാനിറ്ററി പാഡ് ഡിസ്പോസ് ചെയ്യാനുള്ള സംവിധാനം, വെളിച്ചമുള്ള വരാന്തകൾ, കോളേജ് വാഹനങ്ങൾ എല്ലാം സ്ത്രീസുരക്ഷക്ക് ഉതകുന്നതായിരിക്കണം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതൊക്കെ കേരളം പോലൊരു സംസ്ഥാനത്ത് പറയേണ്ടി വരുന്നു എന്നതുതന്നെ കഷ്ടമാണ്. സത്യത്തിൽ നമ്മുടെ കാമ്പസുകളിലെ സ്ഥിതി വളരെ പരിതാപകരമാണ്. 2014 ൽ യുജിസി ഇന്ത്യ മൊത്തമായും 2015 ൽ കേരളം സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ കേരളത്തിൽ പ്രത്യേകമായും ഈ വിഷയം പഠിച്ചിരുന്നു. പ്രൊഫസർ മീനാക്ഷി ഗോപിനാഥാണ് രണ്ടു പഠനത്തിനും നേതൃത്വം നൽകിയത്. രണ്ടും ഇന്റർനെറ്റിൽ ലഭ്യവുമാണ്. പക്ഷെ ഈ റിപ്പോർട്ടുകളൊക്കെ ആരും കാണാതെ പൊടിപിടിച്ചു കിടക്കുകയാണ്. അതിലെ കണ്ടെത്തലുകൾ നാം ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ പഠനവിഷയങ്ങളുടെ അന്തഃസത്തയും പഠനരീതികളുമൊന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലിംഗനീതിക്കായി കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ടിട്ടില്ല.ചില കോഴ്സുകൾ സ്ത്രീകൾക്ക് ചേർന്നതല്ല എന്ന തരത്തിലുള്ള ചിന്ത അദ്ധ്യാപകരിലും മാതാപിതാക്കളിലും ഉണ്ട്. ആർമിയിലും നേവിയിലും എയർ ഫോഴ്സിലും ഏറ്റവും കഠിനമായ ജോലികൾ പോലും സ്ത്രീകൾ ചെയ്യുന്ന ലോകമാണെന്ന് ചിന്തിക്കണം.വിദ്യാർത്ഥികളെ ആൺകുട്ടികളും പെൺകുട്ടികളുമായി തിരിച്ച് അവർക്ക് ഇരിക്കാനുള്ള ഇരിപ്പിടം മാത്രമല്ല, നടക്കാനുള്ള നടപ്പാതകളും മാറ്റിയുണ്ടാക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.
ആവശ്യത്തിന് വെളിച്ചമില്ലാത്ത വരാന്തകളും പെൺകുട്ടികളെ 'സംരക്ഷിക്കാനായി' അവരെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരും ചേർന്ന് പെൺകുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യം ഏറെ നിയന്ത്രിക്കപ്പെട്ട കാമ്പസുകളാണ് നമ്മുടേത്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സ്വതന്ത്രമായി ഇടപഴകുന്നത് തെറ്റാണെന്ന് കരുതുന്ന, കർശന നടപടികളെടുക്കുന്ന അദ്ധ്യാപകർ വിദ്യാർത്ഥികളിൽ അവരുടെ തെറ്റായ സാമൂഹ്യ സദാചാര ബോധ്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അങ്ങനെ ഇന്നത്തെ കപടസദാചാരം അടുത്ത തലമുറയിലേക്ക് പകരുന്ന ഒരു സാഹചര്യം പോലും കേരളത്തിലെ കാമ്പസുകളിൽ നിലനിൽക്കുന്നു.
ഹോസ്റ്റലുകളിലെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. പുരുഷന്മാരുടെ ഹോസ്റ്റലുകളിൽ പ്രത്യേകിച്ച് നിയമങ്ങൾ ഇല്ലാതിരിക്കുകയും സ്ത്രീകളുടെ ഹോസ്റ്റലിൽ എന്തിനും ഏതിനും വിലക്കുണ്ടാകുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത് പെൺകുട്ടികളുടെ പ്രൊഫഷണൽ വളർച്ചയെപ്പോലും ബാധിക്കുന്നു.
കോളേജുകളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, പബ്ലിക് പരിപാടികളിൽ പൂ കൊടുക്കുന്നത് പോലുള്ള ചെറിയ റോളുകൾ മാത്രം നൽകി സ്റ്റീരിയോടൈപ്പുകൾ ആയി വളർത്താനാണ് കാമ്പസുകൾ ശ്രമിക്കുന്നത്.സെക്ഷ്വൽ ഹരാസ്മെന്റിനെക്കുറിച്ച് പരാതിപ്പെടാനും കൈകാര്യം ചെയ്യാനുമുള്ള ഒരു പോളിസി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇല്ല. അതിനുവേണ്ട കമ്മിറ്റികൾ മിക്ക സ്ഥാപനങ്ങളിലുമില്ല. ഇത്തരം സാഹചര്യങ്ങളിൽ അകപ്പെടുന്ന പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടത്ര സഹായസംവിധാനങ്ങൾ ഇല്ല. എന്നുമാത്രമല്ല അവരെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.വിദ്യാർത്ഥിനികൾ മാത്രമല്ല അദ്ധ്യാപികമാർ പോലും അദ്ധ്യാപകർ, അനധ്യാപകർ, സെക്യൂരിറ്റിക്കാർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ലൈംഗികമായ കടന്നുകയറ്റങ്ങൾക്ക് വിധേയമാകുന്നു.
2015 ലാണ് ഈ റിപ്പോർട്ട് വന്നത്. അതിനുമുമ്പ തന്നെ കാമ്പസുകളിലെ ലിംഗനീതിക്കു വേണ്ടി യു ജി സി മാർഗ്ഗരേഖകൾ ഇറക്കിയിട്ടുണ്ട്. എന്നിട്ടും 2018 ലും കേരളത്തിലെ കാമ്പസുകളിൽ ഒരു മാറ്റവും വന്നിട്ടില്ല. ബഹുഭൂരിപക്ഷം അദ്ധ്യാപകരും വിദ്യാർത്ഥികളും എന്തിന് വിദ്യാർത്ഥിനികൾ പോലും യുജിസി മാർഗ്ഗരേഖകളെപ്പറ്റിയോ പ്രൊഫസർ മീനാക്ഷി ഗോപിനാഥിന്റെ റിപ്പോർട്ടിനെപ്പറ്റിയോ കേട്ടിട്ട് പോലുമില്ല. കാമ്പസുകളിലെ ലൈംഗിക കടന്നുകയറ്റവും ചൂഷണവും അനുഭവിക്കുന്നവർക്ക് വിളിക്കാനായി ഒരു ഹെൽപ് ഡെസ്ക്ക് ഇല്ല, കൗൺസലിങ് നൽകാനായി ഒരു സംവിധാനമില്ല, നിയമസഹായം നൽകാൻ പദ്ധതികളില്ല. കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികൾക്കെല്ലാം ശക്തമായ വിദ്യാർത്ഥി വിഭാഗങ്ങളുണ്ട്. അവർ ഒറ്റവർഷം വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു ഇത്. എന്നിട്ടും മീനാക്ഷി ഗോപിനാഥിന്റെ റിപ്പോർട്ടിനെപ്പറ്റി ഒരു ചർച്ച പോലും നമ്മുടെ വിദ്യാർത്ഥി സംഘടനകളോ കോളേജുകളോ നടത്തിയിട്ടില്ല.
പതിനഞ്ചോളം യൂണിവേഴ്സിറ്റികൾ ഉണ്ട് നമുക്ക്. ആയിരക്കണക്കിന് കോളേജുകളും. അതിലെ ഭൂരിഭാഗം അദ്ധ്യാപകരും സ്ത്രീകളാണ്. പക്ഷെ, അപൂർവ്വമായാണ് ഒരു സ്ത്രീ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആകുന്നത്. ഈ പദവികൾ രാഷ്ട്രീയവും മതവും അനുസരിച്ച് വീതം വെക്കപ്പെടുന്നതോ ഈ പദവിയിൽ ഇരിക്കാൻ അദ്ധ്യാപന മികവ് കൂടാതെ എല്ലാ തരികിടകളും അറിഞ്ഞിരിക്കണം എന്നതോ ഒക്കെയായിരിക്കാം കാരണം. കൂടുതൽ സ്ത്രീകൾ പ്രിൻസിപ്പൽമാർ ആയും വൈസ് ചാൻസലർമാർ ആയും വരുന്ന കാലത്ത് കാന്പസുകളിലെ സ്ത്രീകളുടെ പ്രശ്നം മുൻഗണനാ ക്രമത്തിൽ വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
അതിനൊക്കെ സമയമെടുക്കുമെന്നതുകൊണ്ട് തൽക്കാലം ചില നിർദ്ദേശങ്ങൾ നൽകാം.
1. ലിംഗനീതിയെപ്പറ്റിയുള്ള കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു സംക്ഷിപ്തരൂപം ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കുക. അത് കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ്സ് തുടങ്ങുന്ന അന്നുതന്നെ വിതരണം ചെയ്യുക.
2. സ്ത്രീസുരക്ഷയെപ്പറ്റിയും സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുമുള്ള യു ജി സി ചട്ടങ്ങളൂം ഇന്ത്യൻ നിയമങ്ങളും രണ്ടു മണിക്കൂർ വീഡിയോ ഓൺലൈൻ കോഴ്സ് ആക്കി മാറ്റുക. ഈ കോഴ്സ് ഓൺലൈൻ ആയി പഠിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകി കിട്ടുന്ന സർട്ടിഫിക്കറ്റ് കോളേജ് തുറന്ന് ഒരാഴ്ചക്കകം നൽകണമെന്ന് നിർബന്ധമാക്കുക. (വലിയ സ്ഥാപനങ്ങൾ, യു എൻ ഉൾപ്പെടെ, അനവധി വിഷയങ്ങളിൽ ജോലിക്കാർക്കായി അവബോധം ഉണ്ടാക്കുന്നത് ഇത്തരത്തിലാണ്. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ആവശ്യപ്പെട്ടാൽ ഇതിനെപ്പറ്റി കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ ഞാൻ തയ്യാറാണ്).
3. കേരളത്തിലെ ഓരോ കോളേജിലും ഒരു gender audit നിർബന്ധമാക്കുക. ടോയ്ലറ്റ് സൗകര്യങ്ങൾ, സുരക്ഷ, സെക്ഷ്വൽ ഹരാസ്മെന്റ് കൈകാര്യം ചെയ്യാനുള്ള സംവിധാനം എന്നിവ എല്ലാ കാന്പസിലും എങ്ങനെയാണ് നടത്തുന്നതെന്ന് ഓഡിറ്റിങ്ങിൽ കണ്ടുപിടിക്കാം. അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാം.
4. കേരളത്തിലെ ഓരോ കോളേജിലും ഓരോ ക്ലാസ്സ് റൂമിലും വർഷത്തിൽ ഒരു ദിവസം ലിംഗനീതിയെക്കുറിച്ചുള്ള ചർച്ച നിർബന്ധമാക്കുക.
5. ലിംഗനീതിയെപ്പറ്റി പരാതിപ്പെടാൻ മാത്രം ഹയർ എഡ്യൂക്കേഷൻ കൗൺസലിൽ ഒരു ഹെൽപ്പ് ഡെസ്ക്ക് സംവിധാനം ഉണ്ടാക്കുക. പരാതിക്കാർക്ക് കൗൺസലിംഗും നിയമസഹായവും നൽകാൻ ജില്ലാ അടിസ്ഥാനത്തിൽ സംവിധാനങ്ങൾ ഉണ്ടാക്കാം.
ഈ പറഞ്ഞതെല്ലാം സർക്കാർ സംവിധാനങ്ങൾക്ക് എളുപ്പത്തിൽ നടപ്പിലാക്കാവുന്നതേയുള്ളു. കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും വേണമെങ്കിൽ ഇതിന് നേതൃത്വം നൽകാം. ഇത് രണ്ടുമല്ലെങ്കിൽ കേരളത്തിലെ കാമ്പസുകളിലെ പെൺകുട്ടികൾ ഇത്തരം ഒരു വിഷയത്തിൽ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നാൽ തീർച്ചയായും അവർക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ഞാൻ നൽകാം.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്