പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. സിപിഎം സൈബർ സഖാക്കൾ സംഘി പത്രം എന്നു വിളിച്ച് അവസരം കിട്ടുമ്പോൾ ഒക്കെ അധിക്ഷേപിക്കുന്നുമുണ്ട്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മറുനാടൻ നൽകുന്ന പിന്തുണ ഇവരിൽ പലരും അറിയാറില്ലെന്നു മാത്രം. മുഖ്യമന്ത്രിയുടെ പ്രളദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 85 ലക്ഷം രൂപ കൈമാറിയത് ഏറ്റവും ഒടുവിലത്തെ മറുനാടൻ കുടുംബത്തിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസമായിരുന്നു ഈ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൈമാറിയത്.
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് ഈ തുക ശേഖരിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഫ്ളഡ് അപ്പീലിലേയ്ക്ക് ലഭിച്ച തുകയും ഈ ചാരിറ്റിക്ക് വേണ്ടി യുകെയിലെ ഒരുപറ്റം ചെറുപ്പക്കാർ 'റൺ ഫോർ കേരള ഫ്ളഡ്' എന്ന പേരിൽ നടത്തിയ പരിപാടിയുമാണ് ഈ ഫണ്ട് ശേഖരണത്തിന് കാരണമായത്. ആകെ ലഭിച്ചത് 73935.59 പൗണ്ടാണെങ്കിലും ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേർത്ത് 88700 ആക്കി ഉയർത്തിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഷാജി ലൂക്കോസ് ആണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. മറുനാടൻ മലയാളിയുടെ ചെയർമാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായി ഷാജൻ സ്കറിയ, ഉപദേശക സമിതി അംഗങ്ങളായ കെ ഡി ഷാജിമോൻ, സോണി ചാക്കോ, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സപ്പോർട്ടർമാരായ അബ്ദുല്ല, രാജീവ് കുമാർ, ശിവാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബ്രിട്ടനിലെ നിരവധി മലയാളി കൂട്ടായ്മകളിലൂടെയും വ്യക്തികളിലൂടെയും ആണ് ഈ തുക ശേഖരിച്ചത്. ഇതിൽ ഏറ്റവും അധികം തുക നൽകിയത് റൺ ടു കേരളാ എന്ന കൂട്ടായ്മയാണ്. ലോകത്തിന്റെ പല ഭാഗത്തു മുള്ളവരെ ഏകോപിപ്പിച്ച് ഇംഗ്ലണ്ടിൽനിന്നുള്ള കുറെ ചെറുപ്പക്കാർ സംഘടിപ്പിച്ച 'റൺ ടു കേരള' എന്ന ധനസ മാഹരണ വളരെയേറെ ശ്രദ്ധയാണ് നേടിയെടുത്തത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം കിലോമീറ്റർ എന്ന ദൂരം ഇരുനൂറോളം ടീമംഗങ്ങളെ പങ്കെടുപ്പിച്ച് പത്തുലക്ഷം രൂപ ശേഖരിക്കുവാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഓട്ടം പൂർത്തിയാക്കി കഴിഞ്ഞപ്പോഴേക്കും പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഈ ചെറുപ്പക്കാർ നേടിയത്.
അതുപോലെ തന്നെ, ലിവർപൂളിലെ ഒരു ഒൻപതു വയസുകാരനും പിതാവും സൈക്കിൾ റാലി നടത്തിയും ചാരിറ്റി ഡിന്നർ നടത്തിയും പണം സമാഹരിച്ചു. ലീഡ്സിലെ ഡാനിയേൽ കുന്നേലും പിതാവ് ആന്റണി അഗസ്റ്റിനും ചേർന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. ലിവർപൂളിൽ നിന്നും ലീഡ്സിലേക്കുള്ള മൂന്ന് ദിവസത്തെ സൈക്കിൾ യാത്രയാണ് ഇവർ നടത്തിയത്. ലിവർപൂളിൽ നിന്നും ആരംഭിച്ച് ലീഡ്സിലെ സെന്റ തേരെസാസ് പ്രൈമറി സ്കൂളിലേക്കാണ് പിതാവ് ആന്റണി അഗസ്റ്റിനൊപ്പം മൂന്നു ദിവസത്തെ സൈക്കിൾ യാത്ര ഡാനിയേൽ നടത്തിയത്.
ഇതോടൊപ്പം തന്നെ അഞ്ചു ലക്ഷത്തിലധികം രൂപയാണ് കാന്റർബറി കേരളൈറ്റ് അസോസിയേഷൻ, കേരള സ്കൂൾ കവൻട്രി, മാസ് സട്ടൺ, റെഡ്ഡിങ് നാടിനൊപ്പം എന്നീ കൂട്ടായ്മകൾ നൽകിയത്. ഇത്തരത്തിൽ അനേകം മലയാളി കൂട്ടായ്മകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയത്. ആളുകൾക്കിടയിലേക്ക് ഇറങ്ങി അഭ്യർത്ഥിച്ചും കാമ്പയിനുകൾ നടത്തിയും ബാഡ്ജുകൾ ധരിച്ചും ഇരുപത്തഞ്ചോളം മലയാളി കൂട്ടായ്മകളാണ് ധനസമാഹരണം നടത്തിയത്. കുക്ക് ഫോർ കേരളാ, ചാരിറ്റി നൈറ്റുകൾ, കാമ്പയിനുകൾ എന്നിവയെല്ലാം ധനസമാഹരണ മാർഗങ്ങളായിരുന്നു.
ഇത്തരത്തിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു വേണ്ടി മലയാളി കൂട്ടായ്മകൾ നേരിട്ടു പ്രവർത്തിച്ചു സമാഹരിച്ചത് 36 ലക്ഷത്തോളം രൂപയാണ്. ഇതോടൊപ്പം ബ്രിട്ടീഷ് മലയാളി നേരിട്ടു ശേഖരിച്ചു കൂടിയായപ്പോഴാണ് 85 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിഞ്ഞത്. മൂന്നു മാസം കൊണ്ടാണ് ഈ തുക സമാഹരിച്ചത്. കേരളം പ്രളയക്കെടുതിയിൽപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് പത്തിനാണ് അപ്പീൽ ആരംഭിച്ചത്.
മലയാളികളല്ലാതെ വർണ, ദേശ വ്യത്യാസങ്ങളില്ലാതെ, 150തോളം പേരാണ് നേരിട്ട് പണം നൽകിയത്. ഇക്കൂട്ടരിൽ, ഇംഗ്ലീഷ്, വെൽഷ്, സ്കോട്ടിഷ്, ഐറിഷ്, യൂറോപ്യൻസ്, പാക്കിസ്ഥാനീസ്, ബംഗ്ലാദേശി, ഫിലിപ്പൈൻസ്, ശ്രീലങ്കൻ, ആഫ്രിക്കൻസ്, സൗത്ത് അമേരിക്കൻസ് എന്നിവരും തമിഴ്, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ആളുകളും നേരിട്ട് പണം നൽകിയവരിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ പ്രളയക്കെടുതി കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് തന്നെ കേരള ജനതയ്ക്ക് കൈത്താങ്ങ് നൽകുവാൻ ഓഗസ്റ്റ് മാസം പത്തിനാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഫ്ളഡ് റിലീഫ് അപ്പീൽ തുടങ്ങിയത്. തുടർന്ന് കേരളം സമാനതകളില്ലാത്ത പ്രളയദുരന്തത്തിലൂടെ കടന്നു പോവുകയും പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും കേരളത്തിന്റെ പുനർ നിർമ്മാണത്തിനും നാശനഷ്ടങ്ങളുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലും സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം അഞ്ചര കോടി രൂപയോളം രൂപ വിവിധ ആളുകൾക്കും സംഘടനകൾക്കുമായി നല്കി കഴിഞ്ഞു. സേവനപാതയിൽ ഇനിയും തുടർന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കും.
Stories you may Like
- ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ഇരട്ടി തുക വിതരണം ചെയ്തത് പിണറായി സർക്കാർ
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- കേരളത്തില വിശ്വകർമ്മജരുടെ ബാങ്ക് ഇന്ന് പ്രവർത്തിപഥത്തിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍